ഇന്ത ആട്ടം പോതുമാ? മച്ചാൻസിനെ വീഴ്ത്തി ഡെർബി പിടിച്ച് കൊമ്പന്മാർ
ഇന്ത ആട്ടം പോതുമാ? മച്ചാൻസിനെ വീഴ്ത്തി ഡെർബി പിടിച്ച് കൊമ്പന്മാർ
Tuesday, February 7, 2023 9:46 PM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ ദക്ഷിണേന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ത്രസിപ്പിക്കുന്ന ജയം. രണ്ടാം മിനിറ്റിലെ ഗോളിൽ പിന്നിലായ കൊമ്പന്മാർ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ചെന്നൈയിൻ എഫ്സിയെ കൊച്ചിയിൽ നിന്ന് യാത്രയാക്കിയത്.

അബ്ദുൾനാസർ അൽ ഖയാത്തി പെനൽറ്റി ബോക്സിന് നടുവിലൂടെ തൊടുത്ത ഷോട്ട് കേരള ഗോളി പ്രഭ്സുഖൻ ഗില്ലിനെ മറികടന്ന് വലയിലെത്തിയതോടെ മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ കൊച്ചിയിലെ ആരാധകർ ഞെട്ടി.

എന്നാൽ പതറാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് മിന്നും പാസുകളും കിടിലൻ നട്ട്മെഗുകളും പ്രതിരോധം പിളർക്കുന്ന ത്രൂ പാസുകളുമായി നിറഞ്ഞുകളിച്ചു. ആരാധകരുടെ ആവേശം കാലിലേറ്റിയ സഹൽ അബ്ദുൾ സമദും രാഹുൽ കെ.പിയും പന്തടക്കം കൊണ്ട് എതിരാളികളെ ഞെട്ടിച്ചെങ്കിലും ഫൈനൽ തേഡിൽ കേരളത്തിന് പലപ്പോഴും പിഴച്ചു.

ദിമിത്രിയോസ് ഡയമന്‍റകോസിന്‍റെ നിരവധി അവസരങ്ങൾ നേർത്ത മാർജിനിൽ വെളിയിലേക്ക് പോയ വേളയിലാണ് അഡ്രിയാൻ ലൂണ കേരളത്തിനായി സമനില പിടിച്ചത്. റീബൗണ്ട് ലഭിച്ച പന്ത് ബോക്സിന് വെളിയിൽ നിന്ന് സ്വതസിദ്ധമായ ശൈലിയിൽ ലൂണ വളച്ചെടുത്ത് വലയിലെത്തിച്ചു(38').


തുടർന്നും കളിക്കളത്തിൽ സമ്പൂർണ ആധിപത്യം തുടർന്ന ആതിഥേയർ സൂപ്പർ മച്ചാൻസിന് ചുരുക്കം മുന്നേറ്റ അവസരങ്ങൾ മാത്രമാണ് നൽകിയത്. 64-ാം മിനിറ്റിൽ വലതുപാർശ്വത്തിൽ നിന്നെടുത്ത അതിവേഗ ത്രോ അഡ്രിയാൻ ലൂണ അളന്നുമുറിച്ച് രാഹുലിന് നൽകി. രാഹുലിന്‍റെ ഫസ്റ്റ് ടൈം ഷോട്ട് ചെന്നൈയിൻ ഗോളി മിത്രയുടെ കൈയിൽ തട്ടിത്തെറിച്ച് ഗോളായി.

ജയത്തോടെ 31 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്തി. 18 പോയിന്‍റുള്ള ചെന്നൈ എട്ടാമതാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<