കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി
Saturday, February 25, 2023 5:04 PM IST
പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തരമൊരു ആശയവിനിമയം സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ലെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു.

നേരത്തെ കെഎസ്ആർടിയിൽ നിർബന്ധിത വിആർഎസ് നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്‍റ് തയാറാക്കിയതായാണ് വിവരം.


വിരമിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നൽകും. മറ്റു ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായമായതിന് ശേഷം നൽകാനുമാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി വിആർഎസ് നടപ്പാക്കാൻ ഒരുങ്ങുന്നത്.

ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നേരത്തെ തന്നെ കെഎസ്ആർടിസിയോട് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.

വിആർഎസ് നടപ്പിലാക്കിയാൽ ശമ്പള ചെലവിൽ 50 ശതമാനത്തിന്‍റെ കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<