സർക്കാരിന്‍റെ കടമെടുപ്പിനെ ന്യായീകരിച്ച് ഇ.പി; കുഴൽനാടനെതിരെ വെല്ലുവിളി
സർക്കാരിന്‍റെ കടമെടുപ്പിനെ ന്യായീകരിച്ച് ഇ.പി; കുഴൽനാടനെതിരെ വെല്ലുവിളി
Saturday, March 4, 2023 10:06 PM IST
തൃശൂർ: നാശത്തിന്‍റെ കുഴിയാണ് യുഡിഎഫ് സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന ധാരണ ഒരു "കുഴൽമാടന്' ഉണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.

വൈദേകം റിസോർട്ട് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎമ്മുമായി നിസഹകരണം തുടർന്നിരുന്ന ഇ.പി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആദ്യമായി എത്തിയ വേളയിലാണ് പ്രതിപ‍ക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

പിണറായി വിജയന്‍റെ കുടുംബത്തെ യുഡിഎഫ് വേട്ടയാടുകയാണെന്നും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യമാണ്. പിണറായിയെയും ഇടതുപക്ഷത്തെയും കളങ്കപ്പെടുത്താൻ നിങ്ങൾ പോരണ്ടെന്നും ഇത് കേരളമാണെന്നും ഇ.പി. കൂട്ടിച്ചേർത്തു.


സർക്കാർ കടമെടുക്കുന്നതിൽ തെറ്റില്ല; സർക്കാരിനെ ആരും ജപ്തി ചെയ്യില്ല. വികസനത്തിനായി ആണ് പണം ഉപയോഗിക്കുന്നത്.

നാശത്തിന്‍റെ കുഴിയാണ് യുഡിഎഫ് സൃഷ്ടിച്ചത്. മറിയം റഷീദയെയും ഫൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലിൽ അടച്ചവരാണ് കോൺഗ്രസ്. ഒരു കുഴൽനാടൻ ഇറങ്ങിയിരിക്കുന്നു; എന്തും പറയാമെന്ന് ആരും കരുതേണ്ട.

ജനങ്ങൾക്കുവേണ്ടി ഒരു ദൗത്യവും നിർവഹിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്. ബ്രിട്ടീഷ് ഭരണാധികാരികൾ വളർത്തിയെടുത്തതാണ് ആർഎസ്എസ്. മതവിദ്വേഷം ഇളക്കിവിടുകയാണ് ആർഎസ്എസ് ചെയുന്നത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ കോണ്‍ഗ്രസിന്‍റെ നിലപാടിൽ വ്യക്തത വേണമെന്നും ഇ.പി. പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<