സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യയും മകളും വീട്ടിലെത്തി
സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യയും മകളും വീട്ടിലെത്തി
Thursday, April 27, 2023 10:51 PM IST
ആലക്കോട്: സുഡാനിൽ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും വീട്ടിലെത്തി. വൈകിട്ട് 7.45നാണ് ആലക്കോട് നെല്ലിപ്പാറ കാക്കടവിലെ ഭവനത്തിലേക്ക് ഇരുവരും എത്തിയത്.

മകൻ ഓസ്റ്റിൻ രണ്ടുദിവസം മുമ്പാണ് ഇവിടെ എത്തിച്ചേർന്നത്. ആൽബർട്ടിന്‍റെ മൃതദേഹം മുപ്പതിന് ശേഷം നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ് എംബസി അധികൃതർ അറിയിച്ചത്.

മകൻ ഓസ്റ്റിൻ നാലുമാസം മുമ്പാണ് കാനഡയിലേക്ക് ഉപരിപഠനത്തിന് പോയത്. അന്നു മകനെ പറഞ്ഞയയ്ക്കുന്നതിനായി പിതാവ് ആൽബർട്ട് നാട്ടിലെത്തുകയും എയർപോർട്ടിലെത്തി മകനെ യാത്രയാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മൂന്നിനാണ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും സുഡാനിൽ എത്തിയത്. മേയ് മൂന്നിന് ആൽബർട്ടിനോടൊപ്പം ഇവർ മടങ്ങാൻ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കഴിഞ്ഞ 15ന് വെടിവയ്പിൽ ആൽബർട്ട് കൊല്ലപ്പെട്ടത്.

സുഡാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസിഡന്‍റ് പാലസ് പിടിച്ചടക്കുന്നതിന് വേണ്ടിയാണ് സൈന്യവും അർധസൈന്യവും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് എതിർവശത്തുള്ള ഫ്ലാറ്റിലാണ് ആൽബർട്ട് താമസിക്കുന്നത്.


മുകളിലെ നിലയിൽ ജനലിനടുത്തുനിന്ന് കാനഡയിലുള്ള മകൻ ഓസ്റ്റിനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെടിയേറ്റ് ആൽബർട്ട് കൊല്ലപ്പെട്ടത്. 36 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് ആൽബർട്ടിന്‍റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിച്ചതെന്ന് ഈ ഫ്ലാറ്റിൽ തന്നെ ഉള്ള മലപ്പുറം സ്വദേശിയും ഈ കമ്പനിയിലെ ജീവനക്കാരനുമായ മൊയ്തീൻ പറഞ്ഞു.

മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലൻസ് രണ്ടുമൂന്ന് തവണ എത്തിയിരുന്നെങ്കിലും സൈന്യം മടക്കി അയയ്ക്കുകയായിരുന്നു. എപ്പോഴും പുറത്ത് വെടിയൊച്ച കേൾക്കാമായിരുന്നു. അതിനാൽ ഫ്ലാറ്റിന്‍റെ അടിവശത്ത് വാഹന പാർക്കിംഗ് ഏരിയയിലാണ് ഇവർ അധികസമയവും കഴിച്ചുകൂട്ടിയിരുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<