ഗുസ്തി താരങ്ങളുടെ ഹര്‍ജി; ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍
ഗുസ്തി താരങ്ങളുടെ ഹര്‍ജി; ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍
Friday, April 28, 2023 3:38 PM IST
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ താരങ്ങളുടെ പരാതിയില്‍ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍. ഇന്ന് വൈകുന്നേരത്തിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് തുഷാർ മേത്ത കോടതിയെ അറിയിച്ചത്.

ബ്രിജ് ഭൂഷനെതിരെ ലൈംഗിക പരാതി നല്‍കിയിട്ടും ഡല്‍ഹി പോലീസ് കേസെടുക്കുന്നില്ലെന്ന് കാട്ടി പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ കായികതാരങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പരാതിക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മറ്റുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.


പരാതിയില്‍ കേസെടുക്കാത്തതില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ കോടതി ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സംഭവത്തില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് ഇതിന് മുമ്പായി പോലീസ് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് ആറാം ദിവസത്തിലേയ്ക്ക് കടന്നിരുന്നു. കേസെടുക്കുമെന്ന വാര്‍ത്തയെ ആഹ്ലാദാരവങ്ങളോടെയാണ് സമരപന്തലിലുള്ളവര്‍ സ്വീകരിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<