കാട്ടാക്കട കോളജ് ആൾമാറാട്ടം: സിപിഎമ്മും അന്വേഷണത്തിന്
കാട്ടാക്കട കോളജ് ആൾമാറാട്ടം: സിപിഎമ്മും അന്വേഷണത്തിന്
Sunday, May 21, 2023 7:56 PM IST
തിരുവനന്തപുരം: കൗണ്‍സിലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ സിപിഎമ്മും അന്വേഷണത്തിന്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. ഡി.കെ. മുരളി, പുഷ്പലത എന്നിവരടങ്ങുന്ന കമ്മിഷൻ അന്വേഷിക്കും. സംഭവത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിക്കും.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കോളജിനെ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ എംഎൽഎ ഐ.ബി.സതീഷും തൊട്ടടുത്ത അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും പാർട്ടിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നു വ്യക്തമാക്കിയാണ് ഇരുവരും വിശദ അന്വേഷണം ആവശ്യപ്പെട്ടു പാർട്ടിക്കു കത്തു നൽകിയത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റിയിൽ മുതിർന്ന നേതാക്കളുടെ പിന്തുണയില്ലാതെ ഇത്തരം ക്രമക്കേട് നടക്കാൻ സാധ്യതയി ല്ലെന്ന വിമർശനം ഉയർന്നിരുന്നു.


ആൾമാറാട്ടത്തിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനേയും എസ്എഫ്ഐ നേതാവായിരുന്ന എ.വിശാഖിനേയും ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തു. വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

അടുത്ത ദിവസങ്ങളിൽ ഇരുവരേയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടി പോലീസ് സ്വീകരിക്കും. ആൾമാറാട്ട സംഭവത്തിൽ പ്രിൻ സിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരേ ക്രിമിനൽ കേസെടുത്തു വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കേരള സർവകലാശാല, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണു നടപടി.

വൈകുന്നേരത്തോടെ ഡിജിപി അനിൽ കാന്ത്, പരാതി കാട്ടാക്കട പോലീസിനു കൈമാറി. മണിക്കൂറുകൾക്കുള്ളിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക യായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<