മുണ്ടക്കയം ഈസ്റ്റ്‌: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണൻ (ശരവണ പാണ്ഡ്യൻ, 39) ആണ് പെരുവന്താനം പോലീസിന്‍റെ പിടിയിലായത്.

കേരളത്തിലും തമിഴ്നാട്ടിലുമായി മുപ്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ 29ന് മുണ്ടക്കയം 35-ാം മൈൽ ബോയ്സ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായത്. ഉത്തമപാളയം സ്വദേശിയായ ഇയാൾക്ക് നാ‌ട്ടിൽ സ്വന്തം വക്കീൽ ഓഫീസുമുണ്ട്.

വർഷങ്ങളായി ഇയാൾ പ്രോസിക്യൂട്ടർ എന്ന രീതിയിലാണ് ജീവിക്കുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും ഇയാൾ മാന്യനായ വക്കീലാണ്. പോലീസ് പിടിയിലാകുമ്പോഴും ഇയാൾ വക്കീൽ വേഷമാണ് ധരിച്ചിരുന്നത്. എന്നാൽ ഇയാൾ മോഷ്‌ടാവാണെന്ന കാര്യം നാ‌ട്ടുകാർക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബോയ്സ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് രാമപുരത്തും പിന്നീട് മുക്കൂട്ടുതറ ക്ഷേത്രത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു. മുക്കൂട്ടുതറയിലെ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്നു രാമകൃഷ്ണനെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പൊൻകുന്നം അടക്കമുള്ള സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 14 കേസുകളുണ്ട്.

തേനി ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ തമിഴ്നാട്ടിലുമുണ്ട്. കേരളത്തിൽ മഴ തുടങ്ങുമ്പോൾ മാത്രമാണ് ഇയാൾ മോഷണത്തിനായി എത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.