കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദന്പതികളിലൊരാൾ മരിച്ചു. വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫർ (54) ആണ് മരിച്ചത്. ക്രിസ്റ്റഫറിന് 55 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ക്രിസ്റ്റഫറിന്‍റെ ഭാര്യ മേരി(50) ചികിത്സയിൽ തുടരുകയാണ്. അയല്‍വാസിയായ വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ(52)യാണ് തീകൊളുത്തിയത്. സംഭവത്തിനു ശേഷം വില്യംസ് കൊറിയ വീടിനുള്ളില്‍ കയറി തൂങ്ങിമരിച്ചിരുന്നു.

എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി ക്രിസ്റ്റഫറും മേരിയും തിരികെ വരുമ്പോള്‍ വില്യംസ് ഇവരുടെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നു.

ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി വീടിനകത്ത് കയറി. തുടര്‍ന്ന് പോലീസ് എത്തി നോക്കിയപ്പോള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.