സാംബ നൃത്തമാടി ബ്രസീലിയൻ പട; ഖത്തറിൽ ദക്ഷിണ കൊറിയ നിഷ്പ്രഭം
സാംബ നൃത്തമാടി ബ്രസീലിയൻ പട; ഖത്തറിൽ ദക്ഷിണ കൊറിയ നിഷ്പ്രഭം
Tuesday, December 6, 2022 10:01 AM IST
ദോഹ: ഏഷ്യയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ബ്രസീൽ ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടറിൽ ഇടംപിടിച്ചു. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ തകർത്തു. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് മഞ്ഞപ്പടയുടെ എതിരാളികൾ.

ദക്ഷിണ കൊറിയയെ നിലംതൊടാൻ അനുവദിക്കാതെയാണ് ബ്രസീൽ കളിച്ചത്. ആക്രമിച്ച് കളിച്ച ബ്രസീൽ മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ മുന്നിലെത്തി. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറായിരുന്നു ഗോൾസ്കോറർ. റാഫീന്യ നൽകിയ ക്രോസിൽ നിന്നാണ് വിനീഷ്യസിന്‍റെ ഗോളെത്തിയത്.

പതിമൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ബ്രസീൽ വീണ്ടും ഗോളെണ്ണം ഉയർത്തി. പരിക്കു മാറി തിരിച്ചെത്തിയ നെയ്മറാണ് ബ്രസീലിനായി വലകുലുക്കിയത്. എന്നാല്‍ രണ്ട് ഗോളടിച്ചിട്ടും ബ്രസീലിന്‍റെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞില്ല. ‌‌‌‌

29-ാം മിനിറ്റില്‍ ബ്രസീൽ വീണ്ടും ഗോൾ നേടി. റിച്ചാര്‍ലിസണാണ് ബ്രസീലിന്‍റെ മൂന്നാം ഗോൾ വലയിലാക്കിയത്. 36-ാം മിനിറ്റിൽ പക്വെറ്റയിലൂടെ ബ്രസീൽ നാലാം ഗോളും നേടി. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ പക്വെറ്റ വലയിലെത്തിച്ചു.


രണ്ടാം പകുതിയിലും ബ്രസീൽ നിറഞ്ഞു കളിച്ചെങ്കിലും ഗോൾ അകന്നുനിന്നു. കൊറിയയും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾകീപ്പർ അലിസൺ തട്ടിയകറ്റി. 76-ാം മിനിറ്റിലാണ് കൊറിയയുടെ ഗോളെത്തുന്നത്.

പകരക്കാരനായി ഇറങ്ങിയ പൈക് സിയുംഗ് ഹോ ബ്രസീലിന്‍റെ ഗോൾവല ഭേദിച്ചു. ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് കണ്ടുനിൽക്കാനെ ബ്രസീലിയൻ ഗോളി അലിസണ് സാധിച്ചുള്ളൂ. ഖത്തർ ലോകകപ്പിൽ അലിസൺ വഴങ്ങുന്ന ആദ്യ ഗോളാണിത്. പിന്നീടും കൊറിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബ്രസീലിന് ഒപ്പമെത്താൻ കഴിഞ്ഞില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<