എഡ്യൂക്കേഷൻ സിറ്റിയിൽ ഫ്രാൻസിനെ പാഠംപഠിപ്പിച്ച് ടുണീഷ്യ
എഡ്യൂക്കേഷൻ സിറ്റിയിൽ ഫ്രാൻസിനെ പാഠംപഠിപ്പിച്ച് ടുണീഷ്യ
Wednesday, November 30, 2022 11:38 PM IST
ദോഹ: എഡ്യൂക്കേഷൻ സിറ്റി മൈതാനത്ത് ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ പാഠംപഠിപ്പിച്ച് ടുണീഷ്യ. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് ടുണീഷ്യ പരാജയപ്പെടുത്തി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഫ്രാൻസ് നേരത്തെ പ്രീക്വാർട്ടറിൽ കടന്നിരുന്നു.

എന്നാൽ ഒരു പോയിന്‍റ് മാത്രമുണ്ടായിരുന്ന ടുണീഷ്യക്ക് അവസാന മത്സരം ജയിച്ചിട്ടും പ്രീക്വാർട്ടറിൽ കടക്കാനായില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ പരാജയപ്പെടുത്തിയതോടെയാണിത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രേലിയയുടെയും ജയം.

പ്രീക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് ഒൻപത് മാറ്റങ്ങളുമായാണ് കളത്തിലെത്തിയത്. സൂപ്പർതാരം കിലിയൻ എംബാപ്പെ, ഗ്രീസ്മാൻ, ജിറൂദ്, ഡെംബെലെ തുടങ്ങിയ പ്രമുഖരൊന്നും ആദ്യ ഇലവനിലുണ്ടായില്ല. നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്ന ടുണീഷ്യ ഫ്രാൻസിന്‍റെ രണ്ടാംനിരയെ തുടക്കം മുതൽ വെള്ളംകുടിപ്പിച്ചു. നിരന്തരം ഫ്രാൻസിന്‍റെ പോസ്റ്റിലേക്ക് ടുണീഷ്യ ഉന്നംവച്ചു. ആദ്യ പകുതിയിൽ ഒരിക്കൽപോലും ടുണീഷ്യൻ പോസ്റ്റിലേക്ക് ഫ്രാൻസിന് ഷോട്ട് ഉതിർക്കാനായില്ല.


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടുണീഷ്യ ഫ്രാൻസിനെ ഞെട്ടിച്ചു. മധ്യനിരയിൽനിന്ന് ഒറ്റയ്ക്കുമുന്നേറിയ ടൂണീഷ്യൻ ക്യാപ്റ്റൻ വഹ്ബി ഖസ്‌രി ഫ്രഞ്ച് വലകുലുക്കി. ഗോൾ നേടിയതിനു പിന്നാലെ ഖസ്‌രിയെ ടുണീഷ്യ പിൻവലിച്ചു. പിന്നീട് 11 പേരും ബോക്സിൽ കട്ടയ്ക്കുകട്ട പ്രതിരോധംതീർത്ത് ഫ്രാൻസിനെ തടയുന്നതാണ് കണ്ടത്.

ഗോൾ വീണതോടെ വിരണ്ടുപോയ ഫ്രഞ്ചുകാർ എംബാപ്പെ, ഗ്രീസ്മാൻ, ഡെംബെലെ തുടങ്ങിയ പ്രമുഖരെ ഇറക്കി. നിരന്തരം ടുണീഷ്യൻ ബോക്സിൽ റെയ്ഡ് ആരംഭിച്ചു. ഗോൾ കീപ്പറുടെ ഉജ്വല സേവുകൾ കൂടിയായതോടെ ഫ്രാൻസിനു മുന്നിൽ വഴിയടഞ്ഞു. കളി തീരാൻ 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെ ഗ്രീസ്മാന്‍റെ ഷോട്ട് ടുണീഷ്യൻ വലയിൽ.

ഫ്രാൻസ് അഭിമാനം രക്ഷിച്ചതുപോലെ ആഘോഷം തുടങ്ങി. എന്നാൽ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. വാർ ചെക് ചെയ്യാൻ തീരുമാനിച്ച റഫറി നിലവിലെ ലോകചാമ്പ്യന്മാർക്ക് ഗോൾ നിഷേധിച്ചു. ഗ്രീസ്മാൻ ഓഫ്സൈഡിൽ കുരുങ്ങിയതോടെയാണ് ഗോൾ അകന്നത്. ഇതോടെ ടുണീഷ്യയുടെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<