ഹൈദരാബാദില്‍ ലഷ്‌കര്‍ പ്രവര്‍ത്തകര്‍ പിടിയില്‍
ഹൈദരാബാദില്‍ ലഷ്‌കര്‍ പ്രവര്‍ത്തകര്‍ പിടിയില്‍
Tuesday, October 4, 2022 7:51 PM IST
ഹൈദരാബാദ്: ഭീകരബന്ധം സംശയിച്ച് നടത്തിയ റെയ്ഡില്‍ ഹൈദരാബാദിൽ നിന്നും പിടികൂടിയത് നാല് ഗ്രനേഡുകള്‍. ഹൈദരാബാദിലെ ലഷ്‌കര്‍ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അബ്ദുള്‍ സഹെദ്,മുഹമ്മദ് സമീഉദ്ദീന്‍,മാസ് ഹസന്‍ ഫാറൂഖ് എന്നിവരില്‍ നിന്നാണ് ഗ്രനേഡുകള്‍ പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മൂന്നുപേരുടെ വീടുകളില്‍ നിന്നും ഗ്രനേഡുകള്‍ പിടിച്ചെടുത്തത്. പാകിസ്ഥാൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതിന് സമാനമാണ് പിടിച്ചെടുത്ത ഗ്രനേഡുകളെന്നും ഇവയിൽ മെയ്ഡ്-ഇൻ-ചൈന അട‌യാളമുണ്ടെന്നും തെലങ്കാന പോലീസിന്‍റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ഇവരിൽ നിന്ന് പിടികൂടിയ ഗ്രനേഡുകൾ പാക് ഡ്രോണുകൾ എത്തിച്ച് നൽകിയാതാകാമെന്നും പോലീസ് വ്യക്തമാക്കി. ഇതുപയോഗിച്ച് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ലഷ്‌കറെ തോയിബ‌യുമായി പിടിയിലായവർക്ക് ബന്ധം കണ്ടെത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഞായറാഴ്ച അറസ്റ്റിലായ സാഹെദ് തന്‍റെ സഹായികളായ ഫർഹത്തുള്ള ഘോരി, സിദ്ദിഖ് ബിൻ ഒസ്മാൻ, അബ്ദുൾ മജീദ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.


ഇവർ നിലവിൽ പാകിസ്താനിലാണ്. ഓപ്പറേഷൻ നിയന്ത്രിക്കുന്നത് റാവൽപിണ്ടിയിൽ നിന്നാണ്. ദസറയിൽ പൊതു സ്ഥലങ്ങളിൽ ഭീകരത സൃഷ്ടിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നും പോലീസ് പറയുന്നു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാകും. പിടികൂടിയ ഗ്രനേഡുകളിലൊന്ന് ഒരു പ്രതിയുടെ കട്ടിലിനടിയിൽ പെട്ടിയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇവരിൽ നിന്ന് ഉറവിടം വ്യക്തമാക്കാത്ത 5.4 ലക്ഷം രൂപയും പിടികൂടി. കോഡ് ഭാഷയിലാണ് പ്രതികൾ പാകിസ്താനിലുള്ള ഭീകരരുമായി സംസാരിച്ചതെന്നും ഒരു ആപ്പ് വഴി‌യായിരുന്നു ഇവരുടെ ആശയവിനിമയമെന്നും പോലീസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<