യു­ഡി­എ­ഫി­ന് മുന്‍­തൂ­ക്ക­മു­ള്ള ബൂ­ത്തു­ക­ളില്‍ വോ­ട്ടെ­ടു­പ്പ് ബോ­ധ­പൂര്‍­വം വൈ­കി­പ്പി­ച്ചു: കെ.സി.വേണു­ഗോ­പാല്‍
യു­ഡി­എ­ഫി­ന് മുന്‍­തൂ­ക്ക­മു­ള്ള ബൂ­ത്തു­ക­ളില്‍ വോ­ട്ടെ­ടു­പ്പ് ബോ­ധ­പൂര്‍­വം വൈ­കി­പ്പി­ച്ചു: കെ.സി.വേണു­ഗോ­പാല്‍
Saturday, April 27, 2024 11:10 AM IST
തി­രു­വ­ന­ന്ത­പുരം: കേ­ര­ള­ത്തില്‍ തെ­ര­ഞ്ഞെ­ടു­പ്പ് അ­ല­ങ്കോ­ല­മാ­ക്കി­യെ­ന്ന ഗു­രു­ത­ര ആ­രോ­പ­ണ­വു­മാ­യി ആ­ല­പ്പു­ഴ­യി­ലെ യു­ഡിഎ­ഫ് സ്ഥാ­നാര്‍­ഥിയും കോണ്‍­ഗ്ര­സ് നേ­താ­വുമാ­യ കെ­സി.വേണു­ഗോ­പാല്‍. യു­ഡി­എ­ഫി­ന് മുന്‍­തൂ­ക്ക­മു­ള്ള ബൂ­ത്തു­ക­ളില്‍ വോ­ട്ടെ­ടു­പ്പ് ബോ­ധ­പൂര്‍­വം വൈ­കി­പ്പി­ച്ചെ­ന്ന് വേണു­ഗോ­പാല്‍ ആ­രോ­പിച്ചു.

പോ­ളിം­ഗ് ശ­ത­മാ­നം കു­റ­യ്­ക്കാന്‍ ബോ­ധ­പൂര്‍­വമാ­യ ഇ­ട­പെ­ട­ലു­ണ്ടാ­യി. വോ­ട്ടെ­ടു­പ്പി­ന് താമ­സം നേ­രി­ട്ട 90 ശ­ത­മാ­നം ബൂ­ത്തു­കളും യു­ഡി­എ­ഫി­ന് മേല്‍­ക്കൈ­യു­ള്ള ഇ­ട­ങ്ങ­ളാ­ണ്. ഉ­ദ്യോ­ഗ­സ്ഥര്‍ വോ­ട്ടര്‍­മാ­രെ പീ­ഡി­പ്പി­ച്ച തെ­ര­ഞ്ഞെ­ടു­പ്പാ­ണ് ന­ട­ന്നത്.

ഇ­വി­എം ത­ക­രാ­റി­ലാ­യി മൂ­ന്ന് മ­ണിക്കൂ­റോ­ളം പോ­ളിം­ഗ് ന­ട­ക്കാ­തി­രു­ന്ന ബൂ­ത്തു­ക­ളുണ്ട്. അഞ്ചും ആറും മ­ണി­ക്കൂര്‍ വ­രി നി­ന്ന­വര്‍­ക്ക് ദാ­ഹജ­ലം കൊ­ടു­ക്കാന്‍ പോലും സം­വി­ധാ­നം ഉ­ണ്ടാ­യില്ല. രാത്രി വൈ­കി പോ­ളിം­ഗ് തു­ടര്‍­ന്ന­പ്പോള്‍ സ്­ത്രീ­കള്‍ അട­ക്കം ഇ­രു­ട്ട­ത്താ­ണ് വ­രി നി­ന്നത്.

വോ­ട്ടര്‍­പട്ടി­ക ഉ­ണ്ടാ­ക്കു­ന്ന പ്ര­ക്രി­യ­യില്‍ ഏര്‍­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­രില്‍ ഭൂ­രി­പ­ക്ഷവും സി­പി­എ­മ്മി­ന്റെ ആ­ളു­ക­ളാ­യി­രുന്നു. പ­ലരും പോ­ളിം­ഗ് ബൂ­ത്തി­ലെ­ത്തി­യ­പ്പോ­ഴാണ് വോ­ട്ടര്‍ പ­ട്ടി­ക­യില്‍ പേ­രി­ല്ലെ­ന്ന് അ­റി­ഞ്ഞത്. ആ­യി­ര­ക്ക­ണ­ക്കി­ന് ആ­ളു­ക­ളു­ടെ പേ­രു­ക­ളാ­ണ് പ­ട്ടി­ക­യില്‍­നി­ന്ന് നീ­ക്കം ചെ­യ്­ത­ത്.

തെ­ര­ഞ്ഞെ­ടു­പ്പ് അ­ല­ങ്കോ­ല­പ്പെ­ടു­ത്തി­യ­തി­നെ­തി­രേ നി­യ­മ­പ­ര­മാ­യി നീ­ങ്ങു­മെ­ന്ന് വേണു­ഗോ­പാല്‍ പ­റ­ഞ്ഞു. സം­സ്ഥാ­ന­ത്ത് 20 സീ­റ്റും യു­ഡിഎ­ഫ് നേ­ടു­മെന്നും വേണു­ഗോ­പാല്‍ ആ­ത്മ­വി­ശ്വാ­സം പ്ര­ക­ടി­പ്പിച്ചു.
കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം ന­ട­ത്തു­ന്ന­ത്; പ­ത്മ­ജ­യ്‌­ക്കെ­തി­രേ കെ.മു­ര­ളീ­ധരന്‍
കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം ന­ട­ത്തു­ന്ന­ത്; പ­ത്മ­ജ­യ്‌­ക്കെ­തി­രേ കെ.മു­ര­ളീ­ധരന്‍
Saturday, April 27, 2024 10:41 AM IST
തൃശൂര്‍: പ­ത്മജ വേണുഗോപാ­ലി­നെ­തി­രേ വി­മര്‍­ശ­ന­വു­മായി തൃ­ശൂ­രി­ലെ യു­ഡിഎ­ഫ് സ്ഥാ­നാര്‍ഥി കെ.മുരളീ­ധരന്‍. പ­ത്മ­ജ പ്ര­വ­ചി­ച്ച് സമാധാനമ­ട­യ­ട്ടെ. കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം ന­ട­ത്തു­ന്ന­തെ­ന്ന് മു­ര­ളീ­ധ­രന്‍ പ്ര­തി­ക­രിച്ചു.

തൃ­ശൂ­രില്‍ എന്‍ഡി­എ സ്ഥാ­നാര്‍­ഥി ഒ­ന്നാ­തെ­ത്തു­മെ­ന്ന് പ­ത്മ­ജ പ­റ­ഞ്ഞ പ­ശ്ചാ­ത്ത­ല­ത്തി­ലാ­യി­രുന്നു മു­ര­ളീ­ധര­ന്‍റെ പ്ര­തി­ക­ര­ണം. ബിജെപി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്ര­ഹം.

എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോ­ട്ടിം­ഗ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടു­ണ്ട്.

ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ളവോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപി­ച്ചു. വോ­ട്ടിം­ഗ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു. തൃശൂരില്‍ കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ ചെയ്യാതെ പോയിട്ടില്ലെന്നും മുരളീധ­രന്‍ കൂ­ട്ടി­ച്ചേര്‍ത്തു.
കോൺഗ്രസിന് മുസ്‌ലീം വോട്ട് വേണം, മുസ്‌ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
കോൺഗ്രസിന് മുസ്‌ലീം വോട്ട് വേണം, മുസ്‌ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
Saturday, April 27, 2024 10:28 AM IST
മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിൽ നിന്നും പിൻവാങ്ങി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് മുഹമ്മദ് ആരിഫ് നസീം ഖാൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും ഒരു മുസ്‌ലീം നേതാവിനെയും നാമനിർദേശം ചെയ്യാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് അദ്ദേഹത്തിന്‍റെ പിൻമാറൽ.

പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) ബ്ലോക്ക് ഒരു മുസ്‌ലീം സ്ഥാനാർഥിയെയും നിർത്തിയിട്ടില്ലാത്തതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ പ്രചാരണത്തിനില്ലെന്ന് കാണിച്ച് അദ്ദേഹം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു.

മഹാരാഷ്ട്രയിലെ ആകെ 48 ലോക്‌സഭാ സീറ്റുകളിൽ ഒരു മുസ്‌ലീം സ്ഥാനാർഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലുടനീളമുള്ള നിരവധി മുസ്‌ലീം സംഘടനകളും നേതാക്കളും പാർട്ടി പ്രവർത്തകരും ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെയെങ്കിലും കോൺഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.

കോൺഗ്രസിന് മുസ്‌ലീം വോട്ടുകൾ വേണം, പക്ഷേ എന്തുകൊണ്ട് സ്ഥാനാർഥികളെ വേണ്ടാത്തത് എന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും തന്നോട് ചോദിക്കുകയാണ്. ഇതിനൊന്നും നൽകാൻ എനിക്ക് ഉത്തരമില്ല. അതുകൊണ്ട് മഹാരാഷ്ട്ര കോൺഗ്രസ് പ്രചാരണ സമിതിയിൽ നിന്നും താൻ രാജിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാ­വ­ദേക്ക­റെ ക­ണ്ട­ കാ­ര്യം പാര്‍­ട്ടി­യെ അ­റി­യി­ച്ചില്ല; ഇ­പി­ക്കെ­തിരാ­യ ന­ടപ­ടി സി­പി­എം ചര്‍­ച്ച ചെയ്യും
ജാ­വ­ദേക്ക­റെ ക­ണ്ട­ കാ­ര്യം പാര്‍­ട്ടി­യെ അ­റി­യി­ച്ചില്ല; ഇ­പി­ക്കെ­തിരാ­യ ന­ടപ­ടി സി­പി­എം ചര്‍­ച്ച ചെയ്യും
Saturday, April 27, 2024 10:15 AM IST
തി­രു­വ­ന­ന്ത­പുരം: ഇട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാ­ജന്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്ര­കാ­ശ് ജാ­വ­ദേ­ക്ക­റെ ക­ണ്ടത് ഗൗ­ര­വ­മു­ള്ള വി­ഷ­യ­മെ­ന്ന് സി­പി­എം. ഇ­പി­ക്കെ­തിരാ­യ ന­ടപ­ടി സം­ബ­ന്ധി­ച്ച് പാര്‍­ട്ടി ചര്‍­ച്ച ചെ­യ്യും.

ജാ­വ­ദേ­ക്കര്‍ വീ­ട്ടി­ലെ­ത്തി കണ്ട­ത് സി­പിഎം കേ­ന്ദ്ര ക­മ്മി­റ്റി അം­ഗം കൂ­ടിയായ ഇ.പി പാര്‍­ട്ടി­യെ അ­റി­യി­ച്ചില്ല. ഇ­ക്കാര്യം മൂ­ടി­വച്ച­ത് അതീവ ഗൗ­ര­വ­മു­ള്ള വിഷയണെ­ന്നാ­ണ് വി­ല­യി­രുത്തല്‍.

ആദ്യം സംസ്ഥാ­ന നേ­തൃ­ത്വവും പി­ന്നീ­ട് കേ­ന്ദ്ര ­നേ­തൃ­ത്വവും വിഷ­യം ചര്‍­ച്ച ചെ­യ്യു­മെ­ന്നാ­ണ് വി­വരം. തെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് സിപിഎമ്മിനെ സമ്മർദത്തിലാക്കിക്കൊണ്ട് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി രംഗത്തെത്തിയത്.

തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി പറഞ്ഞിരുന്നു.

പിന്നാലെ ഇ.പിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കൂട്ടുകെട്ടിൽ ഇ.പി വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നായിരുന്നു വിമർശനം. ജാവദേക്കറെ കണ്ടതിൽ തെറ്റില്ലെന്നും എന്നാൽ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയത് ജാഗ്രതക്കുറവായിരുന്നെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

അതേസമയം ജാ­വ­ദേക്കർ ഇ.പിയെ വീ­ട്ടി­ലെ­ത്തി ക­ണ്ട­ത് ത­ന്നെ ഗൗ­ര­വ­മുള്ള കാര്യമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഇ.പി ജാവദേക്കറെ കണ്ടത് അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ: രാജ്‌മോഹൻ ഉണ്ണിത്താൻ
ഇ.പി ജാവദേക്കറെ കണ്ടത് അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ: രാജ്‌മോഹൻ ഉണ്ണിത്താൻ
Saturday, April 27, 2024 9:50 AM IST
കാസർഗോഡ്: കേരളത്തിന്‍റെ ചുമതലുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ.

ഇ.പി ജാവദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും ചർച്ച ചെയ്യാനാണ്. അത് വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് ഉണ്ണിത്താൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് സിപിഎമ്മിനെ സമ്മർദത്തിലാക്കിക്കൊണ്ട് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി രംഗത്തെത്തിയത്.

തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി പറഞ്ഞിരുന്നു.

പിന്നാലെ ഇപിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കൂട്ടുകെട്ടിൽ ഇ.പി വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നായിരുന്നു വിമർശനം.
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
Saturday, April 27, 2024 10:29 AM IST
തൃശൂർ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാര്‍.

വിവാദം ബിരിയാണി ചെമ്പ് പോലെയാണ്. കെ. സുരേന്ദ്രന്‍ തന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.

ഇ.പി. ജയരാജന്‍ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

പോളിംഗ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല. ഇത് ഇടതിന് ഗുണമാണ് ചെയ്യുക. തൃശൂരില്‍ നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
ചെ­ന്നൈ റെയില്‍വേ സ്‌റ്റേ­ഷ­നില്‍ മരിച്ച നിലയില്‍ കണ്ടെ­ത്തിയ­ത് മ­ല­യാ­ളി ന­ഴ്‌­സിനെ
ചെ­ന്നൈ റെയില്‍വേ സ്‌റ്റേ­ഷ­നില്‍ മരിച്ച നിലയില്‍ കണ്ടെ­ത്തിയ­ത് മ­ല­യാ­ളി ന­ഴ്‌­സിനെ
Saturday, April 27, 2024 9:29 AM IST
ചെ­ന്നൈ: ചെ­ന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേ­ഷ­നില്‍ ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ മരിച്ച നിലയില്‍ കണ്ടെ­ത്തിയ­ത് പാലക്കാട് സ്വദേ­ശി­നി രേ­ഷ്­മ­യെ. സ്‌റ്റേഷനില്‍ ഉ­ദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്‍റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോ­ഗി­ച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരു­ന്നു. ഇ­വര്‍ ജീവനൊടുക്കിയതാണെ­ന്നാ­ണ് പൊലീസിന്‍റെ നിഗമ­നം.

ക­ഴിഞ്ഞ ചൊവ്വാഴ്ച പു­ലര്‍­ച്ചെ­യാണ് രേഷ്മ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടി­ച്ച് ഇവര്‍ കടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

കോയമ്പത്തൂരില്‍ സ്ഥിര താമസ­ക്കാ­രിയാ­യ ഇ­വര്‍ ഇ­വി­ടു­ത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരു­ന്നു. കഴിഞ്ഞ മാ­സം ഇ­വ­രു­ടെ അമ്മ മ­രിച്ച­ത് മു­തല്‍ രേ­ഷ്മ കടുത്ത വിഷാദത്തിലാ­യി­രു­ന്നെ­ന്നാ­ണ് വി­വരം.
"എന്‍റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്‍റെ മറുപടി
"എന്‍റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും
Saturday, April 27, 2024 9:27 AM IST
കാസർഗോഡ്: പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ പരാമര്‍ശത്തിന് മറുപടിയായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്.

1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ഉണ്ണിത്താന്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. എന്‍റെ അച്ഛന്‍ കെ. കരുണാകരന്‍ അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, പയ്യന്നൂരിലും കല്യാശേരിയിലും വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തുവെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് താന്‍ വിജയിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
മ­ണി­പ്പു­രില്‍ സൈനി­ക ക്യാന്പിന് നേരെ ആ­ക്രമണം; ര­ണ്ട് സി­ആര്‍­പിഎ­ഫ് ജ­വാന്‍­മാര്‍­ക്ക് വീര­മൃ­ത്യു
മ­ണി­പ്പു­രില്‍ സൈനി­ക ക്യാന്പിന് നേരെ ആ­ക്രമണം; ര­ണ്ട് സി­ആര്‍­പിഎ­ഫ് ജ­വാന്‍­മാര്‍­ക്ക് വീര­മൃ­ത്യു
Saturday, April 27, 2024 9:18 AM IST
ഇം­ഫാല്‍: മ­ണി­പ്പു­രി­ല്‍ സൈനി­ക ക്യാമ്പി­ന് നേ­രെ­യുണ്ടായ ആ­ക്ര­മ­ണ­ത്തില്‍ ര­ണ്ട് സി­ആര്‍­പിഎ­ഫ് ജ­വാന്‍­മാര്‍­ക്ക് വീ­ര­മൃ­ത്യു. സി­ആര്‍­പിഎ­ഫ് സ­ബ് ഇന്‍­സ്‌­പെ­ക്ടര്‍ എന്‍.സര്‍­ക്കാര്‍, കോണ്‍­സ്­റ്റ­ബിള്‍ അ­രൂ­പ് സൈ­നി എ­ന്നി­വ­രാ­ണ് വീ­ര­മൃ­ത്യു വ­രി­ച്ച­ത്.

ആ­ക്ര­മ­ണ­ത്തില്‍ മ­റ്റ് ര­ണ്ട് പേര്‍­ക്ക് പ­രി­ക്കുണ്ട്. ഇ­വര്‍ ചി­കി­ത്സ­യില്‍ തു­ട­രു­ക­യാ­ണ്. ബി­ഷ്­ണു­പൂ­രില്‍ ഇ­ന്ന് പു­ലര്‍­ച്ചെ­യാ­ണ് സം­ഭവം.

തെ­ര­ഞ്ഞെ­ടു­പ്പ് ഡ്യൂ­ട്ടി ക­ഴി­ഞ്ഞ് ഇ­വി­ടെ ത­മ്പടി­ച്ചി­രു­ന്ന ജ­വാന്‍­മാ­രു­ടെ ക്യാ­മ്പി­ന് നേ­രെ സാ­യു­ധരാ­യ അ­ക്ര­മി­കള്‍ വെ­ടി­യു­തിര്‍­ക്കു­ക­യാ­യി­രുന്നു. ഇ­തി­നി­ടെ അ­ക്ര­മി­കള്‍ ബോം­ബു­കളും എ­റിഞ്ഞു.

സം­ഭ­വ­ത്തില്‍ നാ­ല് ഉ­ദ്യോ­ഗ­സ്ഥര്‍­ക്കാ­ണ് പ­രി­ക്കേ­റ്റ­ത്. ഉട­നെ ചി­കി­ത്സ ല­ഭ്യ­മാ­ക്കി­യെ­ങ്കിലും ര­ണ്ട് പേര്‍ മ­ര­ണ­ത്തി­ന് കീ­ഴ­ട­ങ്ങു­ക­യാ­യി­രുന്നു.

12:30ന് തു­ടങ്ങി­യ ആ­ക്ര­മ­ണം 2:15 വ­രെ നീ­ണ്ടു­നി­ന്നെ­ന്നാ­ണ് വി­വരം. ആ­ക്ര­മ­ണ­ത്തി­ന് പി­ന്നില്‍ കു­ക്കി­ക­ളാ­ണെ­ന്ന് മ­ണി­പ്പുര്‍ പോ­ലീ­സ് അ­റി­യിച്ചു.
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
Saturday, April 27, 2024 9:46 AM IST
ഇടുക്കി: മൂന്നാറില്‍ കടുവകളിറങ്ങി. കന്നിമല ലോവര്‍ ഡിവിഷനില്‍ നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്.

കടുവകളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാട്ടുകാരാണ് കടുവകളെ കണ്ടത്. ഇവിടെ കടുവകള്‍ സ്ഥിരമായി ഇറങ്ങാറുണ്ടെന്നും പശുക്കളെ ആക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.

അതേസമയം, ഇവിടെ എത്തിയത് കടുവകളാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Saturday, April 27, 2024 8:36 AM IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ശേഷിക്കുന്ന സീറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്‍റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം വൈകുന്നേരം ചേരും.

അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഇരുവരും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ അത് അവരുടെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പായിരിക്കും.

നിലവില്‍ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ അമേഠിയില്‍ ഇറങ്ങുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വയനാട്ടിലെ വോട്ടിംഗ് കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.

അമേഠിയില്‍ മത്‌സരിച്ചാല്‍ രാഹുലിന് മൂന്നാം തവണയും എതിരാളി സ്മൃതി ഇറാനിയാകും. 2014-ല്‍ സ്മൃതി ഇറാനിക്കെതിരേ 1,07,903 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഈ സീറ്റില്‍ വിജയിച്ചത്. എന്നാല്‍ 2019-ല്‍ 55,120 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തി.

മേയ് മൂന്നുവരെയാണ് യുപിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. 20ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ ആകെ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
Saturday, April 27, 2024 7:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകൾക്കാണ് മഴ ലഭിക്കാൻ സാധ്യയ പ്രവചിച്ചിട്ടുള്ളത്.

നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഞായറാഴ്ചയും ഈ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.

ഈ ഏഴ് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകൾക്ക് മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
കാണാതായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ
കാണാതായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ
Saturday, April 27, 2024 7:39 AM IST
താമരശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കാണാതായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ. കരിഞ്ചോല പെരിങ്ങോട് ബിജുവിന്‍റെ മകൾ ദേവനന്ദ, എകരൂൽ സ്വദേശിയായ വിഷ്ണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‌‌

കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു
കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു
Saturday, April 27, 2024 7:27 AM IST
കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. ഫറോക്ക് മണ്ണൂര്‍ വളവിലാണ് സംഭവം. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽ 18 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ബസാണ് അപകടത്തിൽപ്പെട്ടത്. കോഹിനൂര്‍ എന്ന ബസാണ് പുലർച്ചെ അപകടത്തിൽപ്പട്ടത്.

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇ.പി. ജയരാജന്‍ വിവാദത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് യെച്ചൂരി
ഇ.പി. ജയരാജന്‍ വിവാദത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് യെച്ചൂരി
Saturday, April 27, 2024 7:03 AM IST
ന്യൂഡല്‍ഹി: ഇ.പി. ജയരാജന്‍ വിവാദത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ കൂടുതൽ പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. ഇനി ഹിന്ദിയില്‍ വേണോ എന്ന് യെച്ചൂരി ചോദിച്ചു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാണെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നു യെച്ചൂരി വ്യക്തമാക്കി.
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്‍റെ നാളുകൾ
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്‍റെ നാളുകൾ
Saturday, April 27, 2024 7:45 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഓരോ മണ്ഡലങ്ങളിലെയും പോൾ ചെയ്ത വോട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പാർട്ടികൾ കൂട്ടിക്കിഴിക്കലുകൾ നടത്തും. തങ്ങൾക്കു കിട്ടുന്ന വോട്ടുകൾ കൃത്യമായി ലഭിച്ചെന്ന് മൂന്നു മുന്നണികളും ആവകാശപ്പെട്ടു. കനത്ത ചൂടുകാരണം വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

2019ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിംഗ് ഇത്തവണ 70.22 ശതമാനമായി കുറഞ്ഞു. 7.29 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 10.95% പോളിംഗ് കുറഞ്ഞു.

ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്‍റെ തെളിവാണ് സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനാണെന്നും പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു.

തങ്ങളുടെ എക്ലാസ് മണ്ഡലങ്ങളിൽ മികച്ച പോളിംഗ് നടന്നുവെന്നും അതിനാൽ ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു. മോദിക്കും പിണറായിക്കും എതിരെയുള്ള വിധിയെഴുത്താണ് നടന്നതെന്നും 20 സീറ്റിലും വിജയിക്കുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.

പ്രദേശികമായി ചെറിയ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും പോളിംഗിലുണ്ടായ കുറവ് സംസ്ഥാനത്തൊട്ടാകെ ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത്. ഇത് ആർക്ക് ദേഷമാകുമെന്ന് അറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം.
പത്മജയുടെ പ്രാർഥന ആവശ്യമില്ല: കെ.മുരളീധരന്‍
പത്മജയുടെ പ്രാർഥന ആവശ്യമില്ല: കെ.മുരളീധരന്‍
Saturday, April 27, 2024 6:21 AM IST
തൃശൂര്‍: സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ലെന്ന പത്മജ വേണുഗോപാലിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.മുരളീധരന്‍. പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാന്‍ കഴിയുമെന്നും മുരളീധരന്‍ പറഞ്ഞു.

പത്മജ തനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ തന്‍റെ വിശ്വാസം. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് താന്‍. അതിന്‍റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു. തൃശൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുരളി പറഞ്ഞു.
വീണ്ടും കള്ളക്കടൽ പ്രതിഭാസം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
വീണ്ടും കള്ളക്കടൽ പ്രതിഭാസം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
Saturday, April 27, 2024 6:01 AM IST
തിരുവനന്തപുരം: കേരള തമിഴ്നാട് തീരങ്ങളിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിലും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടനാട് വോട്ട് ചെയ്തത് 715 പേർ; വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ
കടനാട് വോട്ട് ചെയ്തത് 715 പേർ; വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ
Saturday, April 27, 2024 5:12 AM IST
കോട്ടയം: കടനാട് പഞ്ചായത്തിലെ 25-ാം നന്പർ ബൂത്തിൽ വോട്ടർമാരെക്കാൾ കൂടുതൽ വോട്ട് പോൾ ചെയ്തതായി പരാതി.

വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടായതോടെ പരാതിയുമായി എൽഡിഎഫും യുഡിഎഫും രംഗത്ത് എത്തി.

ബൂത്തിൽ 715 പേരാണ് വോട്ട് ചെയ്തത്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എൽഡിഎഫും യുഡിഎഫും പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.

പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ്,യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം  വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
Saturday, April 27, 2024 4:58 AM IST
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിൽ തണുത്ത പ്രതികരണം. ബംഗളൂരുവിൽ പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

കർണാടകയിലെ 14 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 69.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നഗര മണ്ഡലങ്ങളായ ബംഗളൂർ സെൻട്രലിൽ 52.81 ശതമാനവും ബംഗളൂർ നോർത്തിൽ 54.42 ശതമാനവും ബംഗളൂർ സൗത്തിൽ 53.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

2019ലെ തെരഞ്ഞെടുപ്പിൽ സെൻട്രലിൽ 54.32 ശതമാനവും നോർത്തിൽ 54.76 ശതമാനവും സൗത്തിൽ 53.70 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. ചുട്ടുപൊള്ളുന്ന വേനൽച്ചൂടാണ് നഗരത്തിലെ പോളിംഗ് കുറയാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

കനത്ത മത്സരം നടക്കുന്ന ബംഗളൂർ റൂറലിൽ 67.29 ശതമാനവും മാണ്ഡ്യയിൽ 81.48 ശതമാനവും കോലാറിൽ 78.07 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Saturday, April 27, 2024 4:38 AM IST
ജയ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% വോട്ടിംഗ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാജസ്ഥാനിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ മറ്റ് 12 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആദ്യഘട്ടത്തിൽ നടന്നിരുന്നു.

പല പോളിംഗ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞും നീണ്ട നിര അനുഭവപ്പെട്ടന്നും കൃത്യമായ കണക്ക് ഉടൻ പുറത്തുവിടുമെന്ന് രാജസ്ഥാൻ ചീഫ് ഇലക്ടറൽ ഓഫീസർ പ്രവീൺ ഗുപ്ത പറഞ്ഞു. 2019ൽ ഈ പതിമൂന്നു സീറ്റുകളിൽ 68.42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ബാർമർ ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് (74.25 %) രേഖപ്പെടുത്തിയത്. ടോങ്ക് സവായ്, മധോപൂർ സീറ്റുകളിലാണ് (56.55 %) ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വെള്ളിയാഴ്ചത്തെ വോട്ടെടുപ്പോടെ സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചു. ബൻസ്വാരയിലെ ബാഗിദോര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 77% പോളിംഗ് രേഖപ്പെടുത്തി.
മസ്‌കത്തില്‍ കടലില്‍ വീണ് പ്രവാസി മരിച്ചു
മസ്‌കത്തില്‍ കടലില്‍ വീണ് പ്രവാസി മരിച്ചു
Saturday, April 27, 2024 2:52 AM IST
മസ്കത്ത്: കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾ മരിച്ചു. മസ്‌കത്തിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആണ് അപകടം.

ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗമാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

അപകടത്തില്‍പ്പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. ഇവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Saturday, April 27, 2024 8:16 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.

സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ അപായമോ റിപ്പോർട്ടു ചെയ്തിട്ടില്ല.
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Saturday, April 27, 2024 4:19 AM IST
തിരുവനന്തപുരം: വോട്ട് ചെയ്യാന്‍ മൂന്നും നാലും മണിക്കൂറുകൾ കാത്ത് നില്‍ക്കേണ്ട സാഹചര്യം അന്വേഷിക്കാന്‍ ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായി ശശി തരൂർ. ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ ലഭിക്കുമെന്നും തരൂർ പറഞ്ഞു.

പോളിംഗ് ശതമാനത്തില്‍ സംതൃപ്തിയുണ്ട്. നല്ല ആത്മവിശ്വാസമുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും അദ്ദഹം വ്യക്തമാക്കി.

വോട്ടിംഗ് യന്ത്രത്തിന്‍റെ തകരാർ എന്തോ അസാധാരണ പ്രശ്‌നം സംഭവിച്ചതു മൂലമാണന്നും തരൂർ പറഞ്ഞു.
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
Saturday, April 27, 2024 12:52 AM IST
ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ യുവാക്കളും സ്ത്രീ വോട്ടർമാരും ശക്തമായ പിന്തുണയാണ് എൻഡിഎയ്ക്ക് നൽകിയത്. വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദിയെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.

വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളുമാണ് എൻഡിഎയ്ക്ക് ശക്തമായ പിന്തുണ നൽകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Saturday, April 27, 2024 12:32 AM IST
ബംഗളൂരു: ബിജെപിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാർഥി തേജസ്വി സൂര്യക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിലാണ് നടപടി.

ബംഗളൂരുവിലെ ജയനഗർ പോലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസ് രജിസ്റ്റർചെയ്തത്. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ പ്രതികരിച്ചു.

ആകെ 28 ലോക്സഭാ സീറ്റുകളാണ് കർണാടകയിലുള്ളത്. ഇതിൽ ബംഗളൂരു സൗത്ത് ഉള്‍പ്പെടെ 14 സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 14 സീറ്റുകളിൽ മെയ് ഏഴിനാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Friday, April 26, 2024 11:53 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോളിംഗ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കാളിത്തമാണുണ്ടായത്.

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

66,303 പോലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി. എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.

വോട്ടിംഗ് പൂർത്തിയായശേഷം പോളിംഗ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി വോട്ടിംഗ് യന്ത്രങ്ങൾ സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിക്കും. ഇതിനുശേഷം വോട്ടിംഗ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്ട്രോംഗ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്ട്രോംഗ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നും സഞ്ജയ് കൗൾ കൂട്ടിച്ചേർത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Friday, April 26, 2024 11:48 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്തു നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് ആറിന് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലുമുണ്ടായി. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്ത് നിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്.

ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്. പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മൊല്ലപോക്കാണ്.

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പഞ്ചാബിന് ചരിത്ര ജയം
പഞ്ചാബിന് ചരിത്ര ജയം
Friday, April 26, 2024 11:46 PM IST
കോൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് ചരിത്ര ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് ചരിത്രം കുറിച്ചത്. ട്വന്‍റി-20 ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്സിനാണ് ഇന്ന് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. സ്കോർ:- കോൽക്കത്ത 261-6 (20), പഞ്ചാബ് 262-2 (18.4)

ജോണി ബെയർസ്റ്റോയുടെ സെഞ്ചുറി പ്രകടനവും ശശാങ്ക് സിംഗിന്‍റെ വെടിക്കെട്ടുമാണ് പഞ്ചാബിനെ ചരിത്രത്തിലെത്തിച്ചത്. പ്രബ്സിമ്രാൻ സിംഗ്-ജോണി ബെയർസ്റ്റോ ഓപ്പണിംഗ് സഖ്യം വെടിക്കെട്ടിനു തിരികൊളുത്തുകയായിരുന്നു. 20 പന്തിൽ 54 റണ്‍സാണ് പ്രബ്സിമ്രാൻ അടിച്ചു കൂട്ടിയത്. ഇരുവും ചേർന്ന് 93 റണ്‍സാണ് നേടിയത്. റിലീ റോസോവ് 26 റണ്‍സും നേടി.

നോസോവിനു പിന്നാലെ കളത്തിലെത്തിയ ശശാങ്ക് കളിയുടെ ഗതിതന്നെ മാറ്റിമറിച്ചു. ബെയർസ്റ്റോയുടെ ഒപ്പം ചേർന്ന് പന്തുകൾ ഗ്യാലയിലേക്ക് പറപ്പിച്ചു. 28 പന്തിൽ പുറത്താകാതെ ശശാങ്ക് എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 68 റണ്‍സെടുത്തു. ബെയർസ്റ്റോ 48 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 108 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫിൽ സാൽട്ടും സുനിൽ നരെയ്നും ക്രീസിൽ തല്ലിത്തകർത്ത് മുന്നേറി. ഇവരുടെ കടന്നാക്രമണത്തിൽ പഞ്ചാബ് കിംഗ്സ് ബൗളർമാർക്ക് മറുപടിയില്ലായിരുന്നു. 37 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം ഫിൽ സാൾട്ട് 75 റണ്‍സ് നേടി. 32 പന്തിൽ നാല് സിക്സും ഒന്പത് ഫോറും അടക്കം സുനിൽ നരെയ്ൻ 71 റണ്‍സ് അടിച്ചു. 10.2 ഓവറിൽ 138 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചശേഷമാണ് ഇവർ പിരിഞ്ഞത്.

പിന്നാലെ എത്തിയവരും കെകെആറിനായി കടന്നാക്രമണം നടത്തി. മൂന്നാം നന്പറായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ 23 പന്തിൽ 39 റണ്‍സ് സ്വന്തമാക്കി. ആന്ദ്രേ റസൽ (12 പന്തിൽ 24), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (10 പന്തിൽ 28) എന്നിവരും പഞ്ചാബ് ബൗളർമാരെ തല്ലിത്തകർത്തു. റിങ്കു സിംഗിനു (അഞ്ച്) മാത്രമാണ് ശോഭിക്കാനാകാതെപോയത്. പഞ്ചാബ് ക്യാപ്റ്റൻ സാം കരണിന്‍റെ നാല് ഓവറിൽ 60 റണ്‍സ് പിറന്നു.

പഞ്ചാബിന്‍റെ മൂന്നാം ജയമായിരുന്നു ഇത്. ആറ് പോയിന്‍റുള്ള പഞ്ചാബ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. കോൽക്കത്ത പത്ത് പോയിന്‍റുമായി രണ്ടാം സ്ഥാനത്തും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Friday, April 26, 2024 11:20 PM IST
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴു കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു.

പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു. ആനപ്പാറയിൽ ഹസൻ ബീവി എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാൻ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളിൽ നിന്നും കള്ളവോട്ട് പരാതി ഉയർന്നു.

ഇടുക്കിയിൽ ഖജനാപ്പറയിൽ മുരുകൻ മൂക്കൻ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടു. കരിമണ്ണൂരിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്.

ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്‍റ്മാർ പിടികൂടിയത്.

തിരുവനന്തപുരത്ത് കുന്നുകുഴിയിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകളാണ് മറ്റൊരോ ചെയ്തതായി കണ്ടെത്തിയത്. മണക്കാട് സ്കൂളിലെ പി.രാജേഷിന്‍റെ വോട്ടും മറ്റാരോ ചെയ്തു.

ആറ്റിങ്ങൽ മണ്ഡലത്തിൽ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തൽമണ്ണയിലും തൃശൂർ ഒല്ലൂരും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്.
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Friday, April 26, 2024 11:07 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കേരളത്തിൽ പൂർത്തിയായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 70.22 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ട് വരെയുള്ള ഔദ്യോഗിക കണക്കുകളാണിത്.

രാവിലെ മുതൽ പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ പലയിടങ്ങളിലും വോട്ടെടുപ്പിൽ കാലതാമസം ഉണ്ടായി. ഇതോടെ മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും വോട്ടു ചെയ്യാനായത്.

കനത്ത ചൂടും വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ തകരാറുകളും പലയിടങ്ങളിലും വോട്ടെടുപ്പ് മന്ദഗതിയിലായതും പോളിംഗ് ശതമാനം കുറയാൻ ഇടയായെന്നാണ് വിലയിരുത്തൽ. ഒന്നര മാസത്തിലേറെ നീണ്ടുനിന്ന വാശിയേറി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുശേഷവും പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതാണ് 70 ശതമാനത്തിലേക്ക് ഇടിഞ്ഞത്. രാത്രി ഏറെ വൈകിയും സംസ്ഥാനത്തെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് തുടരുന്നുണ്ട്. ഈ കണക്കുകൾ കൂടി വന്നാൽ അന്തിമ പോളിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും.

കണ്ണൂരിലാണ് കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 75.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് പോളിംഗ് പത്തനംതിട്ടയിലാണ്. 63.34 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.

അതേസമയം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വിവിധ മണ്ഡലങ്ങളിലെ പോളിംഗ്

തിരുവനന്തപുരം-66.41%

ആറ്റിങ്ങൽ-69.39%

കൊല്ലം-67.82%

പത്തനംതിട്ട-63.34%

മാവേലിക്കര-65.86%

ആലപ്പുഴ-74.25%

കോട്ടയം-65.59%

ഇടുക്കി-66.37%

എറണാകുളം-67.97%

ചാലക്കുടി-71.59%

തൃശൂർ-71.91%

പാലക്കാട്-72.45%

ആലത്തൂർ-72.42%

പൊന്നാനി-67.69%

മലപ്പുറം-71.49%

കോഴിക്കോട്-73.09%

വയനാട്-72.71%

വടകര-73.09%

കണ്ണൂർ-75.57%

കാസർഗോഡ്-74.16%
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
Friday, April 26, 2024 10:20 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പ് തുടരുകയാണ്. വടകര ഓര്‍ക്കാട്ടേരിയിലും മാക്കുല്‍പീടികയിലും വോട്ടെടുപ്പ് അര്‍ധരാത്രിവരെ നീണ്ടേക്കും. ഇവിടെ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം വോട്ടർമാരാണ് കാത്തിരിക്കുന്നത്.

വോട്ടിംഗ് യന്ത്രത്തകരാറും വോട്ടിംഗിലെ മെല്ലെപ്പോക്കും കടുത്തചൂടും വോട്ടെടുപ്പ് വൈകാന്‍ കാരണമായി.

അതേസമയം വോട്ടെടുപ്പ് താമസിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സ്ത്രീകളടക്കം ക്യൂ നില്‍ക്കുന്നു. താമസമുണ്ടായതിന്‍റെ കാരണം അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നീതിയുക്തമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്നും പോളിംഗ് ശതമാനം കുറഞ്ഞത് വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
Friday, April 26, 2024 9:53 PM IST
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്.

വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Friday, April 26, 2024 9:50 PM IST
കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി. അൻവർ എംഎൽഎയ്ക്കെതിരെ കേസെടുത്തു നാട്ടുകൽ പോലീസ്.

എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.

153 എ(1) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.

പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്‍റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധി നെഹ്റു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു അൻവറിന്‍റെ പരാമർശം.
കിഴക്കമ്പലത്ത് സിപിഎം-ട്വന്‍റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കിഴക്കമ്പലത്ത് സിപിഎം-ട്വന്‍റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
Friday, April 26, 2024 9:10 PM IST
കൊച്ചി: കിഴക്കമ്പലത്ത് സിപിഎം-ട്വന്‍റി20 പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് വൈകുന്നേരമാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നാല് ട്വന്‍റി20 പ്രവർത്തകർക്ക് പരിക്കേറ്റു.

ബൂത്തിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കിഴക്കമ്പലം മലയിടം തുരുത്തിയിലാണ് സിപിഎം-ട്വന്‍റി20 പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

മറ്റ് പ്രവർത്തകർ ഇടപെട്ടാണ് സംഘർഷത്തിലേർപ്പെട്ടവരെ സ്ഥലത്ത് നിന്ന് മാറ്റിയത്.
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
Friday, April 26, 2024 8:47 PM IST
തിരുവനന്തപുരം: കോവളത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ പോളിംഗ് ബൂത്തിലെത്തിയതോടെ പ്രതിഷേധം. കോവളത്തെ ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് ശശി തരൂർ എത്തിയതോടെയാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

തരൂരിനോട് സിപിഎം പ്രവർത്തകർ പ്രകോപനപരമായി പെരുമാറി എന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി. ഇടതുപ്രവർത്തകരെ തടയാനായി യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി.

ഇതിനിടെ ശശി തരൂർ പോളിംഗ് ബൂത്തിലെത്തി വോട്ടർമാരേയും പ്രദേശവാസികളെയും കണ്ടു. ഇതിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. തരൂരിന്‍റെ വാഹനവും സിപിഎം പ്രവർത്തകർ വളഞ്ഞു.

പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Friday, April 26, 2024 8:35 PM IST
തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
Friday, April 26, 2024 8:21 PM IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 70.03 ശതമാനമാണ്.

വൈകുന്നേരം ആറ് വരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്. പല ബൂത്തുകളിലും ഏറെ വൈകി മാത്രമേ വോട്ടെടുപ്പ് പൂർത്തിയാകു.

സംസ്ഥാനത്ത് കണ്ണൂർ മണ്ഡലത്തിലാണ് നിലവിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 75.32 ശതമാനം പോളിംഗാണ് കണ്ണൂരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ് പത്തനംതിട്ടയിലാണ്. 63.32 ശതമാനമാണ് പത്തനംതിട്ടയിലെ പോളിംഗ്.

പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്:-

കേരളം 70.03

• തിരുവനന്തപുരം 66.39
• ആറ്റിങ്ങൽ 66.36
• കൊല്ലം 67.79
• പത്തനംതിട്ട 63.32
• മാവേലിക്കര 65.83
• ആലപ്പുഴ 74.14
• കോട്ടയം 65.57
• ഇടുക്കി 66.34
• എറണാകുളം 67.82
• ചാലക്കുടി 71.05
• തൃശൂർ 71.71
• ആലത്തൂർ 72.12
• പാലക്കാട് 72.21
• പൊന്നാനി 67.22
• മലപ്പുറം 71.11
• കോഴിക്കോട് 72.67
• വയനാട് 72.52
• വടകര 72.71
• കണ്ണൂർ 75.32
• കാസർഗോഡ് 73.84
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Friday, April 26, 2024 7:21 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

2021ൽ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്ത വുകോമനോവിച്ച് തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ചശേഷമാണ് മടങ്ങുന്നത്. ആദ്യ സീസണിൽ തന്നെ അദ്ദേഹം ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു.

2023 മാർച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദ ഗോളിൽ പ്രതിഷേദിച്ച് ഇവാൻ വുകോമനോവിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെ പിൻവലിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.. അതിനുള്ള ശിക്ഷയായി ഇവാന് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഏർപ്പെടുത്തിയത് 10 മത്സര വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ കാഴ്ചപ്പാടുകൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യനായൊരു പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികൾ ക്ലബ് ഉടൻ ആരംഭിക്കുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്‍റെ ജാള്യം മറക്കാൻ: ഹസൻ
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്‍റെ ജാള്യം മറക്കാൻ: ഹസൻ
Friday, April 26, 2024 7:06 PM IST
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി. ജയരാജന്‍റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഎം-ബിജെപി ഡീൽ പുറത്തു വന്നതിന്‍റെ ജാള്യം മറക്കാനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജിവയ്ക്കണമെന്നും ഹസൻ പറഞ്ഞു.

നല്ല കമ്യൂണിസ്റ്റുകാരനെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തുങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം.

കേരളത്തിൽ സിപിഎം-ബിജെപി ഡീലിന്‍റെ സൂത്രധാരകൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ദീർഘകാലമായി ചർച്ച നടക്കുന്നതെന്നും ഹസൻ പറഞ്ഞു.
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
Friday, April 26, 2024 6:46 PM IST
നെടുമങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിനിടെ നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. 154-ാം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്.

വി. മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
Friday, April 26, 2024 6:40 PM IST
കൽപറ്റ: കൈനാട്ടിയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്.

വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സജീർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
Friday, April 26, 2024 6:27 PM IST
ഇടുക്കി: ഇടുക്കി ചക്കുംപള്ളത്തും കരിമണ്ണൂരും കള്ളവോട്ട് നടന്നെന്നാണ് പരാതി. ചക്കുംപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസിന് കൈമാറി.

77-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തശേഷം 80-ാം നമ്പര്‍ ബൂത്തിലും വോട്ടുചെയ്യാനെത്തി എന്നാണ് പരാതി. എന്നാല്‍ വോട്ടര്‍മാരെ കാണാന്‍ എത്തിയെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം.

അതിനിടെ ഇടുക്കി കരിമണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്തെന്നും പരാതി ഉയരുന്നുണ്ട്. കരിമണ്ണൂര്‍ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മാറ്റാരോ ചെയ്തത്.
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Friday, April 26, 2024 6:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് സമയം അവസാനിച്ചു.

അതേസമയം പല ബൂത്തുകളിലും ഇപ്പോഴും വോട്ടർമാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വൈകുന്നേരം ആറ് വരെ വരിയിൽ നിന്ന വോട്ടർമാർക്ക് ടോക്കണ്‍ നൽകി. ടോക്കണ്‍ ലഭിച്ചവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും.

സംസ്ഥാനത്ത് ഇതുവരെ 65 ശതമാനത്തിനു മുകളിൽ പോളിംഗ് രേഖപ്പെടുത്തി. 2019ൽ കേരളത്തിൽ 77.84 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Friday, April 26, 2024 5:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം 60 കടന്നു.

വൈകുന്നേരം അഞ്ച് വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 60 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരമാണ്.

സംസ്ഥാനത്ത് രാവിലെ പോളിംഗ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഉച്ചയ്ക്കുശേഷവും മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. വോട്ടെടുപ്പ് വൈകീട്ട് ആറ് വരെയാണ്.

പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്:-

കേരളം 60.23


• തിരുവനന്തപുരം 58.24

• ആറ്റിങ്ങൽ 61.24

• കൊല്ലം 58.46

• പത്തനംതിട്ട 56.90

• മാവേലിക്കര 58.33

• ആലപ്പുഴ 63.35

• കോട്ടയം 58.48

• ഇടുക്കി 58.33

• എറണാകുളം 59.08

• ചാലക്കുടി 62.32

• തൃശൂർ 61.34

• ആലത്തൂർ 61.08

• പാലക്കാട് 61.91

• പൊന്നാനി 58.18

• മലപ്പുറം 59.12

• കോഴിക്കോട് 60.88

• വയനാട് 62.14

• വടകര 61.13

• കണ്ണൂർ 63.72

• കാസർഗോഡ് 62.68
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്‌ലിംലീഗ്
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്‌ലിംലീഗ്
Friday, April 26, 2024 5:01 PM IST
മലപ്പുറം: പൊന്നാനിയിൽ പരാതിയുമായി മുസ്‌ലിം ലീഗ്. പല വോട്ടുകളിലും വേഗതയില്ലെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൾ ഹമീദ് എംഎൽഎ പറഞ്ഞു. ആളുകൾ മണിക്കൂറുകളോളമായി കാത്തിരിക്കുകയാണ്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു.

വോട്ടിംഗ് മെഷീൻ തകരാറിലാവുന്നതും ചില ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് വോട്ടിംഗ് പതുക്കെ ആവാൻ കാരണം. അടിയന്തര നടപടി ആവശ്യപ്പെട്ട് കളക്ടടെ സമീപിച്ചുവെന്നും അബ്ദുൾ ഹമീദ് പറഞ്ഞു.
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
Friday, April 26, 2024 4:52 PM IST
പാലക്കാട്: കടുത്ത ചൂടിനിടെ പാലക്കാട് രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്.

തേങ്കുറിശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73)എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ.

തേൻകുറിശി വടക്കേത്തറ എൽപി സ്കൂളിൽ വച്ചായിരുന്നു സംഭവം.
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
Friday, April 26, 2024 4:07 PM IST
ചങ്ങനാശേരി: തെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായ അംഗങ്ങൾ. രാജ്യത്തിന് ഗുണകരമായ ആള്‍ക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് എന്‍എസ്എസ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച് ഔദ്യോഗിക ആഹ്വാനമൊന്നും എന്‍എസ്എസ് പുറത്തിറക്കിയിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് മാത്രമാണുള്ളത്. ജനാധിപത്യവും മതേതരത്വവും തെരഞ്ഞെടുപ്പില്‍ സംരക്ഷിക്കപ്പെടണമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
കോണ്‍­ഗ്ര­സി­ന് ചെയ്ത വോ­ട്ട് ബി­ജെ­പി­ക്ക് പോ­യി; പ­രാ­തി­യു­മാ­യി പ­ത്ത­നം­തി­ട്ട­യിലെ വോട്ടര്‍
കോണ്‍­ഗ്ര­സി­ന് ചെയ്ത വോ­ട്ട് ബി­ജെ­പി­ക്ക് പോ­യി; പ­രാ­തി­യു­മാ­യി പ­ത്ത­നം­തി­ട്ട­യിലെ വോട്ടര്‍
Friday, April 26, 2024 3:52 PM IST
പ­ത്ത­നം­തി­ട്ട: കോണ്‍­ഗ്ര­സി­ന് ചെയ്ത വോ­ട്ട് വി­വി­പാ­റ്റില്‍ ബി­ജെ­പി­ക്ക് പോ­യെ­ന്ന് പ­രാതി. പ­ത്ത­നം­തി­ട്ട­ മ­ണ്ഡ­ല­ത്തി­ലെ സ്ത്രീ വോ­ട്ട­റാ­ണ് പ­രാ­തി ഉ­ന്ന­യി­ച്ചത്. കു­മ്പ­ഴ­ സ്­കൂ­ളി­ലെ ബൂ­ത്തി­ലാ­ണ് സം­ഭവം.

റീ­പോ­ളിം­ഗ് ചെ­യ്യാന്‍ അ­വസ­രം നല്‍­കുന്പോൾ വോ­ട്ട് കൃ­ത്യ­മാ­യി വ­ന്നാല്‍ പി­ഴ­യ­ട­യ്­ക്ക­ണ­മെന്നും തട­വ് ശി­ക്ഷ­യു­ണ്ടാ­കു­മെ­ന്നും അ­ധി­കൃ­തര്‍ അ­റി­യി­ച്ചെന്നും പ­രാ­തി­ക്കാ­രി പ­റഞ്ഞു.

എ­ന്നാല്‍ പ­രാ­തി ഉ­യര്‍­ന്ന­തി­ന് പി­ന്നാ­ലെ വി­വിധ രാ­ഷ്­ട്രീ­യ പാര്‍­ട്ടി പ്ര­തി­നി­ധി­ക­ളെ­ക്കൊ­ണ്ട് അടക്കം വോ­ട്ട് ചെ­യ്യി­ച്ചെ­ങ്കിലും പിഴ­വ് ഒന്നും ക­ണ്ടെ­ത്തി­യി­ല്ലെ­ന്ന് അ­ധി­കൃ­തര്‍ അ­റി­യിച്ചു. സം­ഭ­വ­ത്തില്‍ യു­ഡിഎ­ഫ് സ്ഥാ­നാര്‍­ഥി ആന്‍റോ ആന്‍റ­ണി അട­ക്കം സ്ഥ­ല­ത്തെ­ത്തി പ്ര­തി­ഷേ­ധി­ച്ചു. അ­തേ­സ­മയം യു­ഡിഎ­ഫ് കെ­ട്ടി­ച്ച­മ­ച്ച ആ­രോ­പ­ണ­മാ­ണി­തെ­ന്നാണ് ബി­ജെ­പി­യു­ടെ വാദം.
ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മനും കുടുംബവും
ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മനും കുടുംബവും
Friday, April 26, 2024 4:32 PM IST
കോട്ടയം: ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കുടുംബവും. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പൂർണ വിജയമുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു.

പോളിംഗ് നടത്താൻ വൈകുന്നുണ്ട്. തന്‍റെ തെരഞ്ഞെടുപ്പിലും ഇക്കാര്യം ഉന്നയിച്ചതാണ്. ജനാധിപത്യത്തിൽ ജനങ്ങളാണു വലുത്. അതിനാൽ പോളിംഗ് വേഗത്തിൽ നടപ്പാക്കണം.

ക്യൂ നിർത്തി ജനങ്ങളെ മടുപ്പിക്കരുതെന്നും ഇത് വോട്ട് നഷ്ടപ്പെടാൻ കാരണമാകുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; വോട്ട് ചെയ്യാനിറങ്ങിയ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; വോട്ട് ചെയ്യാനിറങ്ങിയ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Friday, April 26, 2024 3:36 PM IST
കോഴിക്കോട്: കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ക്കാടംപൊയിലിലെ 94-ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുംവഴിയാണ് അപകടമുണ്ടായത്.

കാറിന്‍റെ മുൻഭാഗത്തുനിന്നു പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. മുക്കം ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്‍റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്‍റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Friday, April 26, 2024 3:29 PM IST
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിലെ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി ആറുപേർക്കു പരിക്ക്. കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സക്കീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണു പരിക്കേറ്റത്.

ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുള്ള രണ്ടു പേരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഈരാറ്റുപേട്ട നഗരസഭയിലെ അൽമാനർ സ്കൂളിലുള്ള ഒന്ന്, രണ്ട് ബൂത്തുകളുടെ ഓഫീസിലേക്കാണ് തൊടുപുഴ ഭാഗത്തുനിന്നു പാൽ കയറ്റി വന്ന മിനി ട്രക്ക് ഇടിച്ചുകയറിയത്.
വോട്ട് ചെയ്തത് ഭരണഘടന നിലനിർത്താൻ: ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
വോട്ട് ചെയ്തത് ഭരണഘടന നിലനിർത്താൻ: ആർച്ച് ബിഷപ്  ഡോ. തോമസ് ജെ. നെറ്റോ
Friday, April 26, 2024 3:23 PM IST
തിരുവനന്തപുരം: ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ. രാജ്യത്തെ ജനാധിപത്യം മതേതരത്വം എന്നിവ നിലനിൽക്കാനുമാണ് വോട്ട്.

അടുത്തതവണ ഇതേ സ്ഥലത്ത് തനിക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരമുണ്ടാകണം, ഇതാണ് ഇന്നത്തെ വോട്ടിന്‍റെ ഉദ്ദേശ്യം എന്നും ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ പറഞ്ഞു.
കൊടുംചൂടിൽ തെല്ലാശ്വാസം; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും
കൊടുംചൂടിൽ തെല്ലാശ്വാസം; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും
Friday, April 26, 2024 3:14 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിൽ‌ ആശ്വാസമായി വേനൽമഴയെത്തുന്നു. ഇന്നു കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൂടാതെ, ചൊവ്വാഴ്ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇതോടൊപ്പം 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാനാണ് സാധ്യത.
വോട്ട് ചെയ്യാന്‍ പോ­കുന്നതിനി­ടെ അ­പ­കടം; സ്­കൂട്ടര്‍ യാത്രികന്‍ മരിച്ചു
വോട്ട് ചെയ്യാന്‍ പോ­കുന്നതിനി­ടെ അ­പ­കടം; സ്­കൂട്ടര്‍ യാത്രികന്‍ മരിച്ചു
Friday, April 26, 2024 3:08 PM IST
മ­ല­പ്പുറം: പരപ്പനങ്ങാടിയിൽ വോട്ട് ചെയ്യാന്‍ പോ­കുന്നതിനി­ടെ ലോറിയിടിച്ച് സ്­കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70) ആ­ണ് മ­രി­ച്ചത്.

9.30ഓടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്­കൂളിന് സ­മീ­പത്തു വച്ചാണ് അപ­ക­ടം. ലോറി ആംബുലന്‍സിന് സൈഡ്­ കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്­കൂട്ടറില്‍ ഇ­ടി­ക്കു­ക­യാ­യി­രുന്നു.

ഇ­തോ­ടെ തെ­റി­ച്ചുവീ­ണ ഇദ്ദേഹത്തിന്‍റെ ശരീരത്തി­ലൂടെ ലോറി കയറി ഇ­റങ്ങി. അ­പ­ക­ട­ത്തില്‍ ഗുരുതരമായി പരി­ക്കേറ്റ ഇദ്ദേ­ഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയി­ലും പിന്നീട് കോട്ടക്കലിലെ ആശുപത്രി­യിലും എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേ­ഷം മൃ­ത­ദേഹം കെട്ടുങ്ങല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: റസിയ. മക്കള്‍: ബാബു മോന്‍, അര്‍ഷാദ്, ഷെഫിനീത്, അബ്ദുല്‍ ഗഫൂര്‍, ഹസീന, ഷെറീന, മരുമക്കള്‍: ഹാജറ, സെലീന, ജാസ്മിന്‍, മുര്‍­ഷിദ.
ചൂടിന് കുറവില്ല; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്
ചൂടിന് കുറവില്ല; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്
Friday, April 26, 2024 3:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതോടൊപ്പം 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്‍റെയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൊവ്വാഴ്ച വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

• പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
• നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
• ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
• ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
• കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
• മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ചസമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
• ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
• യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
• നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
• ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
• ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
• നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
• അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥാ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
• കുട്ടികളുടെ കാര്യത്തില്‍ വേണം ജാഗ്രത. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
• പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
• കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
• കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
• അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലെ സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ
Friday, April 26, 2024 2:42 PM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് സുരേഷ് ഗോപിക്ക് വോട്ടുകള്‍ ലഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചപ്പോൾ, സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്നാണ് മനസിലായത്. അതും വിചാരിക്കുന്നതിനേക്കാൾ മുൻപിലാണ് അദ്ദേഹം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാണ് സുരേഷ് ഗോപിക്കു വോട്ടു വരുന്നത്. സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിനു പിന്നിലുണ്ട്. ഞാൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകൾ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രാർഥിക്കുന്നതായി പറഞ്ഞുവെന്നും പത്മജ പറഞ്ഞു.

‘ഞാൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്കു വോട്ടു ചെയ്യും. അതിന് ഞാൻ ഒരു ഉദാഹരണം പറയാം. എന്‍റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ, ഏതു പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞില്ല. കാരണം, ഞാൻ അന്ന് കോൺഗ്രസിലാണ്. അക്കാര്യത്തിൽ അദ്ദേഹം വലിയ മര്യാദ കാണിച്ചു. എന്നും എന്‍റെ മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് പിതാവ്. ഇവിടെ മത്സരിക്കുന്നത് ചേട്ടനാണ് എന്ന് നോക്കാൻ പറ്റില്ല. ചേട്ടനൊക്കെ വീട്ടിലാണ്. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ.'- പത്മജ പറഞ്ഞു.

സഹോദരന് വേണ്ടി പ്രാര്‍ഥിച്ചോ എന്ന ചോദ്യത്തിന് അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ പ്രാര്‍ഥിക്കാനായിട്ട് എന്നായിരുന്നു പ്രതികരണം. താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നും പറഞ്ഞതു മുരളീധരനാണെന്നും, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ലെന്നും പത്മജ ചൂണ്ടിക്കാട്ടി.
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
Friday, April 26, 2024 2:13 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കേരളമുൾപ്പെടെയുള്ള രാജ്യത്തെ 88 മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു.

സംസ്ഥാനത്ത് രാവിലെ പോളിംഗ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. തുടക്കത്തിൽത്തന്നെ മികച്ച പോളിംഗ് ആണ് സംസ്ഥാനത്തുടനീളം രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്.

വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്ത് പോളിംഗ് ശതമാനം 19.06 ൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 1.15 വരെ തിരുവനന്തപുരം-39.13, ആറ്റിങ്ങല്‍-41.91, കൊല്ലം-39.43, പത്തനംതിട്ട-40.06, മാവേലിക്കര-40.16, ആലപ്പുഴ-42.25, കോട്ടയം-40.28, ഇടുക്കി-40.03, എറണാകുളം-39.49, ചാലക്കുടി-41.81, തൃശൂര്‍-40.58, പാലക്കാട്-41.99, ആലത്തൂര്‍-40.51, പൊന്നാനി-35.90, മലപ്പുറം-38.21, കോഴിക്കോട്-39.32, വയനാട്-41.10, വടകര-39.03, കണ്ണൂര്‍-42.09, കാസര്‍ഗോഡ്-41.28 എന്നിങ്ങനെയാണയായിരുന്നു പോളിംഗ് ശതമാനം.

അക്രമസംഭവങ്ങളൊന്നും സംസ്ഥാനത്ത് ഒരിടത്തും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ എഴു മുതലാണ് പോളിംഗ് ആരംഭിച്ചത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പലരും രാവിലെ 8.30ന് മുന്പ് തന്നെ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. പലയിടത്തും വോട്ടിംഗ് മെഷീനിലെ തകരാർ മൂലം പോളിംഗ് അൽപ്പനേരത്തേക്ക് തടസപ്പെട്ടിരുന്നു.
ഈ നാ­ട് മ­തേ­ത­ര­മാ­ണ­ല്ലോ, സര്‍­ക്കാരും അങ്ങ­നെ ആ­യി­രി­ക്ക­ണം: മാര്‍ റാ­ഫേല്‍ ത­ട്ടില്‍
ഈ നാ­ട് മ­തേ­ത­ര­മാ­ണ­ല്ലോ, സര്‍­ക്കാരും അങ്ങ­നെ ആ­യി­രി­ക്ക­ണം: മാര്‍ റാ­ഫേല്‍ ത­ട്ടില്‍
Friday, April 26, 2024 1:41 PM IST
കൊച്ചി: എല്ലാ മ­ത­ങ്ങളും ഒ­ന്നു ചേര്‍­ന്ന് ഒ­രു കു­ടും­ബം പോ­ലെ ജീ­വി­ക്കു­ന്ന നാ­ടാ­ണ് ന­മ്മു­ടേ­തെ­ന്ന് സിറോ മ­ല­ബാര്‍ സ­ഭാ മേ­ജര്‍ ആര്‍­ച്ച് ബിഷ­പ്പ് മാര്‍ റാ­ഫേല്‍ ത­ട്ടില്‍. ഈ നാ­ട് മ­തേ­ത­ര­മാ­ണ­ല്ലോ, സര്‍­ക്കാരും അങ്ങ­നെ ആ­യി­രി­ക്ക­­ണ­മെന്നും അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.

തെ­ങ്ങോ­ട് സ്­കൂ­ളി­ലെ ബൂ­ത്തില്‍ വോ­ട്ട് രേ­ഖ­പ്പെ­ടുത്തിയ ശേ­ഷം മാ­ധ്യമ­ങ്ങ­ളോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. എല്ലാ­വര്‍ക്കും തുല്യ­ത കി­ട്ടു­ന്ന സു­ര­ക്ഷി­തത്വം ഉ­റ­പ്പാ­ക്കു­ന്ന നാ­ടാ­ണി­ത്. അ­ഭി­മാ­ന­ത്തോ­ടെ­യാ­ണ് താന്‍ വോ­ട്ട് രേ­ഖ­പ്പെ­ടു­ത്തി­യത്.

ആരും വോ­ട്ട് ചെ­യ്യാ­തെ മാ­റി നില്‍­ക്ക­രു­ത്. എല്ലാ­വരും വോ­ട്ട­വ­കാ­ശം വിനി­യോ­ഗി­ക്ക­ണം. ഓ­രോ­രു­ത്തരും അ­വ­ര­വ­രു­ടെ കാ­ഴ്­ച­പ്പാ­ടു­കള്‍­ക്ക­നു­സ­രി­ച്ചാ­ണ് വോ­ട്ട് രേ­ഖ­പ്പെ­ടു­ത്തേ­ണ്ട­തെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.
എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും; എല്‍ഡിഎഫും ബിജെപിയും തകരും: എ.കെ. ആന്‍റണി
എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും; എല്‍ഡിഎഫും ബിജെപിയും തകരും: എ.കെ. ആന്‍റണി
Friday, April 26, 2024 1:01 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിംഗ് പുരോഗമിക്കേ വിജയപ്രതീക്ഷ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് തങ്ങളുടെ ആത്മവിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്‍റണി.

കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്‍റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനുമെതിരേ വീശുകയാണ്. ആ കൊടുങ്കാറ്റിന്‍റെ ശക്തിയിൽ ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അ­മ്പ­ല­പ്പു­ഴ­യില്‍ വോ­ട്ട് ചെ­യ്­തി­റങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മ­രിച്ചു
അ­മ്പ­ല­പ്പു­ഴ­യില്‍ വോ­ട്ട് ചെ­യ്­തി­റങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മ­രിച്ചു
Friday, April 26, 2024 1:03 PM IST
ആല­പ്പുഴ: അ­മ്പ­ല­പ്പു­ഴ­യില്‍ വോ­ട്ട് ചെ­യ്­തി­റങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മ­രിച്ചു. അമ്പലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി. സോമരാജന്‍ (76) ആണ് മരിച്ച­ത്.

അമ്പലപ്പുഴ കാക്കാ­ഴം സ്­കൂ­ളിലെ 138­-ാം നമ്പര്‍ ബൂത്തിലാണ് ഇ­ദ്ദേ­ഹ­ത്തി­ന് വോ­ട്ടു­ണ്ടാ­യി­രു­ന്നത്.അ­ര­മ­ണിക്കൂ­റോ­ളം വ­രി­ നി­ന്ന ശേ­ഷ­മാ­ണ് ഇ­ദ്ദേ­ഹം വോ­ട്ട് രേ­ഖ­പ്പെ­ടു­ത്തി­യത്.

ഇതിനുശേഷം സ്­കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉട­നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ­യില്ല.
ജാ­വ­ദേ­ക്കര്‍ ചാ­യ കു­ടി­ക്കാന്‍ കേ­റാന്‍ ഇ.­പി­യു­ടെ വീ­ട് ചാ­യ­പീ­ടി­കയാണോ: കെ.സു­ധാ­കരന്‍
ജാ­വ­ദേ­ക്കര്‍ ചാ­യ കു­ടി­ക്കാന്‍ കേ­റാന്‍ ഇ.­പി­യു­ടെ വീ­ട് ചാ­യ­പീ­ടി­കയാണോ: കെ.സു­ധാ­കരന്‍
Friday, April 26, 2024 12:36 PM IST
കണ്ണൂര്‍: ഇ.പി ജയരാജനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇ.പി. ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് തനിക്ക് കിട്ടിയ വിവരം സത്യമാ­ണെന്ന് സുധാകരന്‍ പ്രതികരിച്ചു.

തനി­ക്ക് ഇ.പിയെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തണമെന്ന് താത്പര്യമില്ല. താന്‍ അറിഞ്ഞ യാഥാര്‍ഥ്യം പുറത്തുപറ­ഞ്ഞു.

തനിക്കെതിരേ നിയമനടപടിയെടുക്കുമെന്നാണ് ഇ.പി പറഞ്ഞിരിക്കുന്നത്. അതിന് ഒരു പ്രശ്‌നവുമില്ല. സത്യസന്ധമായാ­ണ് താന്‍ കാര്യങ്ങള്‍ പറഞ്ഞത്. നിയമ നടപടിയെടുത്തോ­ട്ടെ.

മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞു ജയരാജന് ചില കൂട്ടുകെട്ടുകള്‍ ദോഷമാണെന്ന്. സത്യത്തില്‍ അതുതന്നെയാണ് അവര്‍ തമ്മിലുള്ള തര്‍­ക്കം.

ഇ­പി­യെ ഒ­തു­ക്കാന്‍ അ­വ­രു­ടെ പാര്‍­ട്ടി­യില്‍ ത­ന്നെ ഒ­രു വി­ഭാ­ഗ­മു­ണ്ട്. ഇ­പിയെ പാര്‍­ട്ടി പ­രി­ഗ­ണി­ക്കാ­ത്ത­തില്‍ അ­ദ്ദേ­ഹ­ത്തി­ന് പ­രാ­തി­യു­ണ്ടെന്നും സു­ധാ­ക­രന്‍ പ്ര­തി­ക­രിച്ചു

ജാ­വ­ദേ­ക്കര്‍ ചാ­യ കു­ടി­ക്കാന്‍ കേ­റാന്‍ ഇ­പി­യു­ടെ വീ­ട് ചാ­യ­പീ­ടി­­കയാ­ണോ­യെ­ന്ന് സു­ധാ­ക­രന്‍ ചോ­ദിച്ചു. പൂര്‍­വകാ­ല ബ­ന്ധ­മില്ലാ­ത്ത­വ­രു­ടെ വീ­ട്ടില്‍ ചാ­യ കു­ടി­ക്കാന്‍ ആ­രെ­ങ്കിലും പോകു­മോ­യെന്നും സു­ധാ­ക­രന്‍ ചോദ്യം ഉ­ന്ന­യിച്ചു.
മതത്തിന്‍റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മതത്തിന്‍റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Friday, April 26, 2024 12:26 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്നു വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി നടത്തിയ പരാമർശത്തിലാണു ഹർജി.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ മുസ്‌ലിം സമുദായത്തിനെതിരേ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നു പരാമർശമുണ്ടായിരുന്നു. ഈ പരാമര്‍ശങ്ങളാണു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

മതത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വോട്ട് തേടി. അതുകൊണ്ടു തെരഞ്ഞെടുപ്പിൽനിന്നു വിലക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

അതേസമയം രാജസ്ഥാൻ പ്രസംഗത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച വിശദീകരണം തേടിയിരുന്നു.
പി­ടി­ക്ക­പ്പെ­ട്ട­പ്പോള്‍ ഒന്നാം പ്ര­തിയാ­യ മു­ഖ്യ­മന്ത്രി ഇ­പിയെ ത­ള്ളി­പ്പ­റ­യുന്നു: സ­തീ­ശന്‍
പി­ടി­ക്ക­പ്പെ­ട്ട­പ്പോള്‍ ഒന്നാം പ്ര­തിയാ­യ മു­ഖ്യ­മന്ത്രി ഇ­പിയെ ത­ള്ളി­പ്പ­റ­യുന്നു: സ­തീ­ശന്‍
Friday, April 26, 2024 12:02 PM IST
കൊച്ചി: ഇ­ട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാജന്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറു­മാ­യി കൂ­ടി­ക്കാഴ്­ച ന­ടത്തി­യ സം­ഭ­വ­ത്തില്‍ പ്ര­തി­ക­ര­ണ­വു­മാ­യി പ്ര­തി­പ­ക്ഷ­നേ­താ­വ് വി.ഡി.സ­തീശന്‍. സിപിഎം-­ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് സ­തീ­ശന്‍ പ്ര­തി­ക­രിച്ചു.

പ്രകാശ് ജാവദേക്ക­റെ ഇ.പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതി­യോ­ടെ­യാ­ണ്. പി­ടി­ക്ക­പ്പെ­ട്ടു എ­ന്ന­റി­ഞ്ഞ­പ്പോള്‍ ഒ­ന്നാം പ്ര­തിയായ മു­ഖ്യ­മന്ത്രി കൂ­ട്ടു­പ്ര­തി­യെ ത­ള്ളി­പ്പ­റ­യു­ക­യാ­ണ്.

പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കു­ന്നത്. പിണറായി വിജ­യ­ന് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്‌നമു­ള്ളൂ.

ശിവ­ന്‍റെ കൂ­ടി പാ­പി ചേര്‍­ന്നാല്‍ ശി­വന്‍ പാ­പി­യാ­കു­മെ­ന്നാ­ണ് മു­ഖ്യ­മന്ത്രി പ­റ­ഞ്ഞത്. ഒ­റി­ജി­നല്‍ ശി­വ­നാ­ണെ­ങ്കില്‍ പാ­പി ക­രിഞ്ഞു­പോ­കും. ഇതേതോ ഡ്യൂ­പ്ലി­ക്കേ­റ്റ് ശി­വ­നാ­ണെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

ജാവദേക്കറെ താനും പലതവണ കണ്ടിട്ടു­ണ്ട് എ­ന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്രമന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ ക­ണ്ട­തെന്നും സ­തീ­ശന്‍ ചോ­ദിച്ചു.

ക­രു­വ­ന്നൂ­രില്‍ ഇ­ഡി വ­ന്നി­രി­ക്കു­ന്ന­ത് തെ­ര­ഞ്ഞെ­ടു­പ്പി­ലെ അ­ഡ്­ജ­സ്റ്റ്‌­മെന്‍റിന് വേ­ണ്ടി­യാണ്. കേസിൽ ഉൾപ്പെട്ട സിപിഎം നേ­താക്ക­ളെ അ­റ­സ്റ്റ് ചെ­യ്യാ­തെ എല്ലാ­വ­രെയും ഇ­ഡി ഭ­യ­പ്പെ­ടു­ത്തി നിര്‍­ത്തി­യി­രി­ക്കു­ക­യാ­ണ്. തൃശൂര്‍ പൂരത്തില്‍ വര്‍ഗീയതയ്ക്ക് അഴിഞ്ഞാടാനുള്ള അവസരം സംസ്ഥാന സര്‍­ക്കാര്‍ ഒ­രു­ക്കി­യെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.
റിക്കാർഡ് ഉയരത്തിൽ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്ക് മുകളിൽ
റിക്കാർഡ് ഉയരത്തിൽ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്ക് മുകളിൽ
Friday, April 26, 2024 11:56 AM IST
കൊച്ചി: റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസങ്ങളായി കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് മുകളിലേക്ക് കയറി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,320 രൂപയിലും ഗ്രാമിന് 6,665 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് 5,570 രൂപയിലെത്തി.

ബുധനാഴ്ച സ്വര്‍ണവില പവന് 360 രൂപ കൂടിയിരുന്നു. എന്നാൽ വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള, ആഭ്യന്തരവിപണികളിലും സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്.

പശ്ചിമേഷ്യയിലെ യുദ്ധ ഭീതി താൽക്കാലികമായി ഒഴിഞ്ഞതോടെയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. എന്നാൽ ഇതിന് ശേഷം സ്വർണം ഇപ്പോൾ തിരിച്ചു കയറുന്ന കാഴ്ചയാണു കണ്ടത്.
കോ­ഴി­ക്കോ­ട്ട് ബൂ­ത്ത് ഏജന്‍റ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചു
കോ­ഴി­ക്കോ­ട്ട് ബൂ­ത്ത് ഏജന്‍റ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചു
Friday, April 26, 2024 12:46 PM IST
കോ­ഴി­ക്കോ­ട്: കോ­ഴി­ക്കോ­ട്ട് എല്‍­ഡി­എ­ഫിന്‍റെ ബൂ­ത്ത് ഏജന്‍റ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചു. കു­റ്റച്ചി­റ സ്വ­ദേ­ശി അ­നീ­സ് അ­ഹമ്മ­ദ്(66) ആ­ണ് മ­രി­ച്ചത്. ബൂ­ത്തില്‍ കു­ഴ­ഞ്ഞുവീ­ണ അ­നീ­സി­നെ ഉട­നെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.

കോ­ഴി­ക്കോ­ട് ടൗണ്‍ ബൂ­ത്ത് ന­മ്പര്‍ 16-ലെ ബൂ­ത്ത് ഏ­ജന്‍റായി­രു­ന്നു അ­നീ­സ്. സം­ഭ­വ­ത്തി­ന് പി­ന്നാ­ലെ ഈ ബൂ­ത്തി­ലെ പോ­ളിം­ഗ് അ­ല്‍­പനേ­രം നിര്‍­ത്തി­വ­ച്ചെ­ങ്കിലും പി­ന്നീ­ട് പു­ന­രാ­രം­ഭിച്ചു.
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Friday, April 26, 2024 3:10 PM IST
തിരുവനന്തപുരം: വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ പോളിംഗ് ബൂത്തിലെത്തി താരങ്ങളും പ്രമുഖ നേതാക്കളും. തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ 6.30നു തന്നെ പോളിംഗ് ബൂത്തിലെത്തി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്‍റ്. ജോര്‍ജ് കോണ്‍വെന്‍റ് എല്‍പി സ്‌കൂളിലാണ് താരവും കുടുബവും വോട്ട് ചെയ്യാനെത്തിയത്.

ആദ്യമായാണ് തനിക്കുതന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും ഇത്തവണ തൃശൂരിലെ ജനങ്ങള്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥിയും നടനുമായ ജി. കൃഷ്ണകുമാർ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ശശി തരൂർ, തോമസ് ഐസക്, എ.എം. ആരിഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, എ. വിജയരാഘവൻ, മന്ത്രി ആർ. ബിന്ദു, എം.എ. ബേബി അടക്കമുള്ളവർ രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

അതേസമയം, കനത്ത പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
പ്ര­തി­പ­ക്ഷ­ത്തി­ന് തി­രി­ച്ച­ടി; വി­വി­പാ­റ്റു­കള്‍ പൂര്‍­ണ­മാ­യി എ­ണ്ണ­ണ­മെ­ന്ന ഹര്‍­ജി ത­ള്ളി സു­പ്രീം­കോട­തി
പ്ര­തി­പ­ക്ഷ­ത്തി­ന് തി­രി­ച്ച­ടി; വി­വി­പാ­റ്റു­കള്‍ പൂര്‍­ണ­മാ­യി എ­ണ്ണ­ണ­മെ­ന്ന ഹര്‍­ജി ത­ള്ളി സു­പ്രീം­കോട­തി
Friday, April 26, 2024 3:10 PM IST
ന്യൂ­ഡല്‍ഹി: വി­വി­പാ­റ്റു­കള്‍ പൂര്‍­ണ­മാ­യി എ­ണ്ണ­ണ­മെ­ന്ന ഹര്‍­ജി തള്ളി സു­പ്രീം­കോട­തി. പേ­പ്പര്‍ ബാ­ല­റ്റി­ലേ­ക്ക് തി­രി­കെ പോ­കാ­നാ­കി­ല്ലെ­ന്ന് കോട­തി പ­റഞ്ഞു.

100 ശ­ത­മാ­നം വി­വി­പാ­റ്റു­കളും എ­ണ്ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് പ്ര­തിപ­ക്ഷം സ­മര്‍­പ്പി­ച്ച ഹ­ര്‍­ജി­യാ­ണ് കോട­തി ത­ള്ളി­യത്. വോ­ട്ടിം­ഗ് മെ­ഷീ­ന്‍റെ സു­താര്യത കോട­തി ശ­രി­വച്ചു. ഒ­രു സം­വി­ധാന­ത്തെ അ­ന്ധ­മാ­യി അ­വി­ശ്വ­സി­ക്കുന്ന­ത് അ­നാവ­ശ്യ സം­ശ­യത്തി­ന് ഇ­ട­യാ­ക്കു­മെ­ന്ന് കോട­തി നി­രീ­ക്ഷി­ച്ചു.

സാ­ങ്കേതി­ക കാ­ര്യ­ങ്ങ­ളില്‍ ചി­ല നിര്‍­ദേ­ശ­ങ്ങളും കോട­തി മു­ന്നോ­ട്ട് വ­ച്ചു. ചി­ഹ്ന­ങ്ങള്‍ ഉള്‍­പ്പെ­ടു­ന്ന യൂ­ണി­റ്റ് സീല്‍ ചെ­യ്­ത് ഇ­വി­എമ്മി­നൊ­പ്പം സൂ­ക്ഷി­ക്കും. ഫ­ലം പ്ര­ഖ്യാ­പി­ച്ച ശേ­ഷം 45 ദിവ­സം വ­രെ അ­ത് സൂ­ക്ഷി­ക്കാ­നു­ള്ള അ­വ­സ­ര­മു­ണ്ടാ­ക്കും.

തെ­ര­ഞ്ഞെ­ടു­പ്പില്‍ എ­ന്തെ­ങ്കിലും ക്ര­മ­ക്കേ­ട് ഉ­ണ്ടെ­ന്ന് ബോ­ധ്യ­പ്പെ­ട്ടാല്‍ ഇ­വി­എ­മ്മി­ന്‍റെ മെമ്മ­റി പരി­ശോ­ധി­ക്കാന്‍ ര­ണ്ട്, മൂ­ന്ന് സ്ഥാ­ന­ങ്ങ­ളില്‍ എ­ത്തു­ന്ന സ്ഥാ­നാര്‍­ഥി­കള്‍­ക്ക് ആ­വ­ശ്യ­പ്പെ­ടാം.ഇ­വി­എം മെ­ഷീ­നു­കള്‍ നിര്‍­മി­ച്ച ക­മ്പ­നി­കള്‍ അ­ത് പരി­ശോ­ധി­ക്കും. ഇ­തിന്‍റെ ചെല­വ് സ്ഥാ­നാര്‍­ഥി­കള്‍ വ­ഹി­ക്കും.കൃ­ത്രി­മ­മു­ണ്ടെ­ന്ന് ബോ­ധ്യ­പ്പെ­ട്ടാല്‍ ഈ പ­ണം തി­രി­കെ നല്‍­കും.

സ്ഥാ­നാര്‍­ഥി­യു­ടെ ചി­ഹ്നത്തി­നൊ­പ്പം ബാര്‍ കോ­ഡ് വ­യ്­ക്കു­ന്ന കാര്യം പരി­ശോ­ധി­ച്ചു­കൂ­ടേ­യെ­ന്നും കോട­തി ചോ­ദിച്ചു. കോട­തി മു­ന്നോ­ട്ട് വ­ച്ച നിര്‍­ദേ­ശ­ങ്ങള്‍ മേ­യ് ഒ­ന്ന് മു­തല്‍ പ്രാ­വര്‍­ത്തി­ക­മാ­കു­മെ­ന്നാ­ണ് വി­വരം.
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ്; ആദ്യമണിക്കൂറുകളിൽ 15 ശതമാനം
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ്; ആദ്യമണിക്കൂറുകളിൽ 15 ശതമാനം
Friday, April 26, 2024 10:59 AM IST
ഇംഫാൽ: കനത്ത സുരക്ഷയ്ക്ക് നടുവിൽ മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യമണിക്കൂറുകളിൽ 15 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 857 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

സുരക്ഷ കണക്കിലെടുത്ത് 87 കന്പനി അർധസൈനിക വിഭാഗങ്ങളെയും 4000 ത്തിലധികം സംസ്ഥാന പോലീസ് സേനയെയും പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്. 191 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 19 ന് മണിപ്പുരിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വ്യാപക അക്രമം നടന്നിരുന്നു. ഇതേത്തുടർന്ന് 11 പോളിംഗ് സ്റ്റേഷനുകളിൽ തിങ്കളാഴ്ച റീപോളിംഗ് നടത്തി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് മണിപ്പുരിൽ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 88 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഔട്ടർ മണിപ്പൂരിൽ നിന്നുള്ള നാല് സ്ഥാനാർത്ഥികൾ ഉൾപ്പെടെ 1,200 ഓളം സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

രാവിലെ ഒമ്പതിന് 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 9.3% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഡിലും മണിപ്പൂരിലും 15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ ഏഴു ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കലാശക്കൊട്ടിനി­ടെ­യി­ലെ സം­ഘര്‍ഷം; സി.ആര്‍.മഹേഷ് എം­എല്‍­എ­യ്‌­ക്കെ­തി­രേ വ­ധ­ശ്ര­മ­ത്തി­ന് കേ­സ്
കലാശക്കൊട്ടിനി­ടെ­യി­ലെ സം­ഘര്‍ഷം; സി.ആര്‍.മഹേഷ് എം­എല്‍­എ­യ്‌­ക്കെ­തി­രേ വ­ധ­ശ്ര­മ­ത്തി­ന് കേ­സ്
Friday, April 26, 2024 10:52 AM IST
കൊല്ലം: കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെയുണ്ടായ ആ­ക്ര­മ­ണ­ത്തില്‍ സി.ആര്‍.മഹേഷ് എം­എല്‍­എ­ അടക്കമുള്ളവർക്കെതിരേ വ­ധ­ശ്ര­മ­ത്തി­ന് കേ­സെ­ടുത്തു. 149 യുഡിഎഫ് പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെയും കേ­സെടുത്തിട്ടുണ്ട്.

കൊട്ടിക്കലാശത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം സൂസന്‍ കോടിക്കെതിരായ ആക്രമണത്തിലാ­ണ് പോലീസ് കേസെടുത്ത­ത്. കൊട്ടിക്കലാശത്തിനിടെ എല്‍ഡി­എ­ഫ് - യുഡിഎഫ് പ്ര­വര്‍­ത്തകര്‍ തമ്മില്‍ സംഘര്‍ഷ­മു­ണ്ടാ­വു­ക­യാ­യി­രുന്നു. ഇ­തി­നിടെ സി.ആര്‍.മഹേഷ് എംഎല്‍എ­ക്കും പരി­ക്കേറ്റു.

സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റിരു­ന്നു. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എംഎല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റ­ത്. സംഭവത്തില്‍ സൂസന്‍ കൊടിയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയി­ലാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തത്.
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാ­ഗം: എം.വി.ഗോ­വി­ന്ദന്‍
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാ­ഗം: എം.വി.ഗോ­വി­ന്ദന്‍
Friday, April 26, 2024 12:02 PM IST
ക­ണ്ണൂര്‍: ഇട­ത് മുന്ന­ണി കണ്‍­വീനര്‍ ഇ.പി.ജ­യ­രാ­ജ­നെ­തിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാ­ഗ­മെ­ന്ന് സി­പി­എം സംസ്ഥാ­ന സെ­ക്രട്ട­റി എം.വി.ഗോ­വിന്ദന്‍. ഇ­ന്ന് വ­രെ മാത്രം ആ­യു­സു­ള്ള ആ­രോ­പ­ണ­മാ­ണി­തെന്നും ഗോ­വി­ന്ദന്‍ പ്ര­തി­ക­രിച്ചു.

മറ്റു നേതാക്കളെ കാണുന്നത് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. രാ­ഷ്ട്രീ­യ നി­ല­പാടും വ്യ­ക്തി­പ­രമാ­യ സൗ­ഹൃ­ദ­ങ്ങളും വേര്‍­തി­രി­ച്ച് കാ­ണണം. ദല്ലാള്‍ ന­ന്ദ­കു­മാര്‍ ഫ്രോ­ഡാ­ണ്.

ഇ­മ്മാ­തി­രി ഫ്രോഡി­നോ­ടൊ­ന്നും പ്ര­തി­ക­രി­ക്കേ­ണ്ട കാ­ര്യ­മില്ല. ഇ.പി ജാഗ്ര­ത കാ­ണി­ക്ക­ണ­മെ­ന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുന്നറിയിപ്പ് മാത്രമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഒ­രേ ന­മ്പ­റില്‍ ര­ണ്ട് തി­രി­ച്ച­റി­യല്‍ കാര്‍­ഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ര­ട്ട­റി­ക്ക് വോ­ട്ട് ചെ­യ്യാന്‍ ക­ഴി­ഞ്ഞില്ല
ഒ­രേ ന­മ്പ­റില്‍ ര­ണ്ട് തി­രി­ച്ച­റി­യല്‍ കാര്‍­ഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ര­ട്ട­റി­ക്ക് വോ­ട്ട് ചെ­യ്യാന്‍ ക­ഴി­ഞ്ഞില്ല
Friday, April 26, 2024 12:48 PM IST
തിരുവനന്ത­പു­രം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാമിന് വോ­ട്ട് രേ­ഖ­പ്പെ­ടു­ത്താ­നാ­യില്ല. അദ്ദേഹത്തിന്‍റെ വോട്ടര്‍ ഐഡി കാര്‍ഡിന്‍റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തു­ടര്‍­ന്നാ­ണിത്.

ക്യാബിനറ്റ് റാങ്കുള്ള എബ്രഹാമിന്‍റെ പേരില്‍ ഉള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌­സ് ലിസ്റ്റില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ളത്. ഇ­ത് എ­ങ്ങ­നെ­യാ­ണ് സം­ഭ­വി­ച്ച­തെ­ന്ന് വ്യ­ക്തമല്ല.

രാ­വി­ലെ ജഗതിയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാ­ര്യം ബോ­ധ്യ­പ്പെ­ട്ടത്. അ­ദ്ദേ­ഹം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍­കി­യി­ട്ടുണ്ട്.
വീ­ട്ടില്‍­നി­ന്ന് കാല്‍­ന­ട­യാ­യി ബൂ­ത്തി­ലേക്ക്; വ­രി­നി­ന്ന് വോ­ട്ട് ചെ­യ്­ത് മു­ഖ്യ­മന്ത്രി
വീ­ട്ടില്‍­നി­ന്ന് കാല്‍­ന­ട­യാ­യി ബൂ­ത്തി­ലേക്ക്; വ­രി­നി­ന്ന് വോ­ട്ട് ചെ­യ്­ത് മു­ഖ്യ­മന്ത്രി
Friday, April 26, 2024 12:48 PM IST
കണ്ണൂര്‍: മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യന്‍ കു­ടും­ബ­സ­മേ­തം എത്തി വോ­ട്ട് രേ­ഖ­പ്പെ­ടുത്തി. ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാ­ണ് മു­ഖ്യ­മ­ന്ത്രിക്കും കുടുബംത്തിനും വോട്ട്. വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോ­ളിംഗ് ബൂത്തിലേക്ക് എത്തിയ­ത്.

ബൂത്തില്‍ നീണ്ട ക്യൂ­വു­ള്ള­പ്പോ­ഴാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തി­യത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ മുഖ്യമന്ത്രി തയാറായില്ല. മുന്നില്‍ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി­യത്.
വോ­ട്ട് ചെ­യ്യാ­നെത്തി­യ ഗൃ­ഹ­നാ­ഥന്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചു
വോ­ട്ട് ചെ­യ്യാ­നെത്തി­യ ഗൃ­ഹ­നാ­ഥന്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചു
Friday, April 26, 2024 12:48 PM IST
പാ­ല­ക്കാട്: ഒ­റ്റ­പ്പാല­ത്ത് വോ­ട്ട് ചെ­യ്യാ­നെത്തി­യ ഗൃ­ഹ­നാ­ഥന്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചു. വാ­ണി­വി­ലാ­സി­നി മോ­ഡന്‍­കാ­ട്ടില്‍ ച­ന്ദ്രന്‍(68) ആ­ണ് മ­രി­ച്ചത്.

രാവിലെ 7:30ന് ആണ് ചന്ദ്രൻ വോട്ട് ചെയ്യാനെത്തിയത്. വോ­ട്ട് ചെ­യ്­ത് ഇ­റ­ങ്ങി­യ­തി­ന് പി­ന്നാ­ലെ­ കുഴഞ്ഞുവീഴുകയായിരുന്നു. ഉട­നെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.
എല്‍­ഡിഎ­ഫ് ച­രി­ത്ര­വിജ­യം നേ­ടും, ബി­ജെ­പി ഒ­രി­ടത്തും രണ്ടാം സ്ഥാ­ന­ത്തെ­ത്തില്ല: മു­ഖ്യ­മന്ത്രി
എല്‍­ഡിഎ­ഫ് ച­രി­ത്ര­വിജ­യം നേ­ടും, ബി­ജെ­പി ഒ­രി­ടത്തും രണ്ടാം സ്ഥാ­ന­ത്തെ­ത്തില്ല: മു­ഖ്യ­മന്ത്രി
Friday, April 26, 2024 9:14 AM IST
ക­ണ്ണൂര്‍: തെ­ര­ഞ്ഞെ­ടു­പ്പില്‍ എല്‍­ഡിഎ­ഫ് ച­രി­ത്ര­വിജ­യം നേ­ടു­മെ­ന്ന് മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യന്‍. രാജ്യ­മൊ­ട്ടാ­കെ ബി­ജെ­പി­ക്കെ­തി­രെ­യു­ള്ള മു­ന്നേ­റ്റ­മാ­ണ് ദൃ­ശ്യ­മാ­കു­ന്ന­ത്. കേ­ര­ള­ത്തില്‍ ബി­ജെ­പി ഒ­രു സീറ്റും നേ­ടി­ല്ലെ­ന്നും മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു.

ഒരിടത്തും ബി­ജെ­പി രണ്ടാം സ്ഥാന­ത്ത് എ­ത്തില്ല. കോണ്‍­ഗ്രസും ബി­ജെ­പിയും കേ­ര­ള­വി­രു­ദ്ധ നി­ല­പാ­ടു­ക­ളാ­ണ് സ്വീ­ക­രി­ക്കു­ന്നത്. ഇ­ത് ജ­ന­ങ്ങള്‍ വലി­യ മ­നോ­വേ­ദ­ന­യോ­ടെ­യാ­ണ് ഉള്‍­ക്കൊ­ണ്ട­ത്.

ഇ­തി­നെ­തി­രെ­യു­ള്ള ജ­ന­വി­കാ­രം ശ­ക്ത­മാ­ണ്. തെ­ര­ഞ്ഞെ­ടു­പ്പില്‍ എല്‍­ഡിഎ­ഫ് സ്ഥാ­നാര്‍­ഥി­കള്‍­ക്ക് വന്‍ സ്വീ­കാ­ര്യ­ത­യു­ണ്ടാ­കു­മെന്നും മു­ഖ്യ­മന്ത്രി പ­റഞ്ഞു.
വ­ഞ്ചി­ക്കു­ന്ന­വ­രു­മാ­യി കൂ­ട്ടു­കൂ­ടുന്ന­ത് ശ­രി­യ­ല്ല; ഇ­പി ജാഗ്ര­ത കാ­ട്ടി­യില്ലെന്ന് മു­ഖ്യ­മന്ത്രി
വ­ഞ്ചി­ക്കു­ന്ന­വ­രു­മാ­യി കൂ­ട്ടു­കൂ­ടുന്ന­ത് ശ­രി­യ­ല്ല; ഇ­പി ജാഗ്ര­ത കാ­ട്ടി­യില്ലെന്ന് മു­ഖ്യ­മന്ത്രി
Friday, April 26, 2024 11:40 AM IST
കണ്ണൂര്‍: ഇ.പി.ജ­യ­രാ­ജന്‍ ബിജെ­പി­യില്‍ പോ­കു­മെ­ന്ന പ്ര­ചാര­ണം തെ­റ്റെ­ന്ന് മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യന്‍. തെ­ര­ഞ്ഞെ­ടു­പ്പ് മു­ന്നില്‍ ക­ണ്ടു­­ള്ള നീ­ക്ക­മാ­ണി­തെന്നും മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു.

ഇ­.പി­ക്കെ­തിരാ­യ ആ­ക്രമ­ണം സി­പി­എ­മ്മി­നെ ല­ക്ഷ്യം­വ­ച്ചാണ്. കൂ­ട്ടു­കെ­ട്ടു­ക­ളില്‍ ഇ.പി കൂ­ടു­തല്‍ ജാഗ്ര­ത കാ­ണി­ക്ക­ണം. പാപി­യു­ടെ കൂ­ടെ ശി­വന്‍ കൂ­ടി­യാല്‍ ശി­വനും പാ­പി­യാകും എ­ന്നാ­ണ് ചൊല്ല്.

പ്രകാശ് ജാ­വ­ദേക്ക­റെ കാ­ണു­ന്ന­തിലും സം­സാ­രി­ക്കു­ന്ന­തിലും തെ­റ്റില്ല. താനും അ­ദ്ദേ­ഹ­ത്തോ­ട് സം­സാ­രി­ച്ചിട്ടുണ്ട്. എ­ന്നാല്‍ ആ­ളെ പ­റ്റി­ക്കാന്‍ ന­ട­ക്കു­ന്ന­വ­രു­ടെ കൂ­ട്ടു­കെ­ട്ട് ഒ­ഴിവാ­ക്ക­ണം.

വ­ഞ്ചി­ക്കു­ന്ന­വ­രു­മാ­യി കൂ­ട്ടു­കൂ­ടുന്ന­ത് ശ­രി­യ­ല്ല. അത്ത­രം ആ­ളു­ക­ളു­മാ­യു­ള്ള ബ­ന്ധമോ ലോഹ്യമോ പാ­ടില്ല. ഇ­ക്കാ­ര്യ­ത്തില്‍ ഇ.പി വേണ്ട­ത്ര ജാഗ്ര­ത കാ­ണി­ക്കാ­റില്ല എ­ന്ന­ത് നേ­ര­ത്തേ­യു­ള്ള അ­നു­ഭ­വ­മാ­ണെന്നും മു­ഖ്യ­മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
Friday, April 26, 2024 11:40 AM IST
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

ശോഭ സുരേന്ദ്രനും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രൻ തന്‍റെ മകൻ മെസേജ് അയച്ചിട്ടില്ലെന്നും ഇ.പി. പറഞ്ഞു.

അതേസമയം, നന്ദകുമാറിനെതിരെ കേസ് കൊടുക്കാൻ പറ്റില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏത് വകുപ്പിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Friday, April 26, 2024 7:46 AM IST
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

പൊന്നാനിയിൽ യുഡിഎഫിന് പൊന്നിൻ തിളക്കമുള്ള വിജയം ഉണ്ടാകുമെന്ന് അബ്ദുസമ്മദ് സമദാനി പ്രതികരിച്ചു. വലിയ അത്മവശ്യാസത്തിലാണെന്നും രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു.

യുഡിഎഫ് 20 ഇൽ 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും സതീശൻ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിൽ വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Friday, April 26, 2024 8:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചെങ്കിലും യന്ത്ര തകരാറിനെ തുടര്‍ന്ന് പല ബൂത്തുകളിലും വോട്ടിംഗ് വൈകുന്നു. കോട്ടയം അയ്മനം 116 നമ്പര്‍ ബൂത്തില്‍ പോളിംഗ് വൈകി.

വയനാട് കോട്ടത്തറ ചീരകത്ത് 23-ാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാറുണ്ടായി. ഇവിടെ വോട്ടിംഗ് നിർത്തിവച്ചു. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ മൂലാട് ഹിന്ദു എല്‍പി സ്‌കൂളിലും പ്രശ്‌നമുണ്ടായി.

വടകര ഒഞ്ചിയം യുപി സ്കൂളിലെ 60 ആം നമ്പർ ബൂത്തിൽ പോളിംഗ് തുടങ്ങിയില്ല. മോക്ക് പോളിംഗിൽ ഷാഫിക്ക് ചെയ്യുന്ന വോട്ട് പതിഞ്ഞില്ല എന്നാണ് പരാതി. ബൂത്ത് ഏജന്‍റുമാർ യന്ത്രം മാറ്റണം എന്ന് ആവശ്യപ്പെട്ടു.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാർ മോക്‌പോളിംഗ് ഇതുവരെ നടത്താനായില്ല. ഇതേതുടര്‍ന്ന് വോട്ടെടുപ്പും വൈകുകയാണ്. നെയ്യാറ്റിൻകരയിലും ആറ്റിങ്ങലിലും രണ്ടിടത്ത് പ്രശ്നമുണ്ടായി.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Friday, April 26, 2024 7:29 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് ഇന്നു നടക്കും. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്.

89 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മധ്യപ്രദേശിലെ ബേതുൾ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി അശോക് ഭലാവി മരിച്ചതിനെത്തുടർന്ന് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മേയ് ഏഴിലേക്ക് മാറ്റി.

കേരളത്തിലെ 20 സീറ്റുകൾക്കൊപ്പം കർണാടകയിലെ 28ൽ 14, രാജസ്ഥാനിലെ 13, മഹാരാഷ്‌ട്രയിലെയും യുപിയിലെയും എട്ടു വീതം, മധ്യപ്രദേശിലെ ആറ്, ആസാമിലെയും ബിഹാറിലെയും അഞ്ചുവീതം, ഛത്തീസ്ഗഡിലെയും പശ്ചിമബംഗാളിലെയും മൂന്നു വീതം, മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് ഇന്നു വിധിയെഴുത്ത്.