ADVERTISEMENT
ADVERTISEMENT
മഹാരാഷ്ട്രയിൽ പാലം തകർന്ന് ആറ് പേർ മരിച്ചു, നിരവധി പേർ ഒഴിക്കിൽപ്പെട്ടു
മഹാരാഷ്ട്രയിൽ പാലം തകർന്ന് ആറ് പേർ മരിച്ചു, നിരവധി പേർ ഒഴിക്കിൽപ്പെട്ടു
Sunday, June 15, 2025 5:18 PM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെ തലേഗാവിൽ പാലം തകർന്നുവീണു. ഇന്ദ്രയാണി നദിയ്ക്ക് കുറകെയുള്ള നടപ്പാലമാണ് തകർന്നത്.

അപകടത്തിൽ 25 പേർ പുഴയിൽ വീണതായാണ് വിവരം. ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എട്ട് പേരെ രക്ഷപ്പെടുത്തി.

വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്. കാണാതായവർക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും എൻഡിആർഎഫ് സംഘവുമാണ് തെരച്ചിൽ നടത്തുന്നത്.

ഞായറാഴ്ച 3.30നായിരുന്നു അപകടം. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
Sunday, June 15, 2025 4:54 PM IST
തൃശൂർ: കനത്ത മഴയെ തുടർന്നു തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശൂരിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലുമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നേഴ്സറികൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അറിയിച്ചു.

കാസർഗോഡ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി.

ഈ സാഹചര്യത്തിൽ, ജില്ലയിലെ കോളജുകൾ, പ്രഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്നുമുതല്‍
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്നുമുതല്‍
Sunday, June 15, 2025 4:44 PM IST
കൊച്ചി: കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇന്നുമുതൽ. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍നിന്ന് 26 തീവണ്ടികളാണ് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. സമയമാറ്റം ഒക്ടോബര്‍ 20 വരെ തുടരും.

ഉച്ചയ്ക്ക് 1.25-ന് എറണാകുളം സൗത്തില്‍നിന്ന് പുറപ്പെടാറുള്ള ഡല്‍ഹി നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (12617) രാവിലെ 10.30-നാകും ഇനിമുതല്‍ യാത്ര തുടങ്ങുക. രാവിലെ 5.15-ന് പോകാറുള്ള എറണാകുളം സൗത്ത്-പുനെ എക്‌സ്പ്രസ് (22149) പുലര്‍ച്ചെ 2.15-ന് പുറപ്പെടും. ഞായറാഴ്ചകളിലുള്ള എറണാകുളം സൗത്ത്-അജ്മേര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) രാത്രി 8.20-ന് പകരം വൈകുന്നേരം 6.50-ന് പുറപ്പെടും.

സൗത്ത് വഴി കടന്നുപോകുന്ന വിവിധ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്. പഴയ സമയമാണ് ബ്രാക്കറ്റില്‍: നേത്രാവതി (16346) ഉച്ചയ്ക്ക് 1.15 (1.50), തിരുവനന്തപുരം ഡല്‍ഹി രാജധാനി (12431) വൈകീട്ട് 6.30 (രാത്രി 10.30), തിരുനെല്‍വേലി ഹംസഫര്‍ ഗാന്ധിധാം (20923) ഉച്ചയ്ക്ക് 12.55 (2.20), തിരുനെല്‍വേലി-ഹാപ്പ (19577) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-ഇന്ദോര്‍ (20931) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-പോര്‍ബന്തര്‍ (20909) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് (22659) രാവിലെ 9.40 (ഉച്ചയ്ക്ക് 12.55), കൊച്ചുവേളി- ചണ്ഡീഗഢ് (12217) രാവിലെ 9.40 (12.55), കൊച്ചുവേളി-അമൃത്സര്‍ (12483) രാവിലെ 9.40 (12.55).
സിപ്‌ലൈൻ യാത്രയ്ക്കിടെ വീണ് കൗമാരക്കാരിക്ക് ഗുരുതര പരിക്ക്
സിപ്‌ലൈൻ യാത്രയ്ക്കിടെ വീണ് കൗമാരക്കാരിക്ക് ഗുരുതര പരിക്ക്
Sunday, June 15, 2025 4:07 PM IST
മണാലി: ഹിമാചൽപ്രദേശിൽ സിപ്‌ലൈൻ യാത്രയ്ക്കിടെ വീണ് മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിയായ പെൺകുട്ടിക്ക് ഗുരുതര പരിക്ക്. മണാലിയിലാണ് സംഭവം.

തൃഷ ബിജ്‌വെ(12)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.



അവധിക്കാലം ആഘോഷിക്കാനാണ് തൃഷ മണാലിയിൽ എത്തിയത്. സിപ് ലൈൻ യാത്രയ്ക്കിടെ ഇവർ ധരിച്ചിരുന്ന സുരക്ഷാ കവചത്തിന്‍റെ കയർ പൊട്ടുകയായിരുന്നു. പെൺകുട്ടി താഴേയ്ക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‌അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടേതുള്‍പ്പെടെ 42 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
‌അഹമ്മദാബാദ് വിമാന ദുരന്തം: വിജയ് രൂപാണിയുടേതുള്‍പ്പെടെ 42 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
Sunday, June 15, 2025 3:54 PM IST
ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഡിഎന്‍എ പരിശോധനകള്‍ വേഗത്തിലായത്.

ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് രമേശ്ഭായ് സംഘ്‌വിയാണ് ഡിഎന്‍എ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ് പകല്‍ ഒന്നോടെ 22 ഡിഎന്‍എ സാംപിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി.

ഇതോടെ ആകെ തിരിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 42 ആയി. ഇതില്‍ ഒന്ന് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് ആയിരുന്നു എന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി അറിയിച്ചു.

ഗുജറാത്ത്, രാജസ്ഥാന്‍ സ്വദേശികളുടേതാണ് ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍. അഹമ്മദാബാദില്‍ നിന്നുള്ള നാല് പേര്‍, വഡോദര സ്വദേശികളായ രണ്ട് പേര്‍, മെഹ്‌സാനയില്‍ നിന്നുള്ള നാല് പേര്‍, ഖേഡ, ആരവല്ലി, ബോട്ടാഡ്, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. മൃതദേഹങ്ങുടെ തിരിച്ചറിയല്‍ നടപടി ക്രമങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 271 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം ഇടിച്ചിറങ്ങിയ പ്രദേശത്ത് 29 പേരും മരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ജൂണ്‍ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപ പ്രദേശത്ത് തകര്‍ന്നുവീണത്.
സ്വഭാവദൂഷ്യം ആരോപിച്ചത് പകയുണ്ടാക്കി; ചെയ്തത് ഒറ്റബുദ്ധിയിൽ: ലിവിയ ജോസ്
സ്വഭാവദൂഷ്യം ആരോപിച്ചത് പകയുണ്ടാക്കി; ചെയ്തത് ഒറ്റബുദ്ധിയിൽ: ലിവിയ ജോസ്
Sunday, June 15, 2025 3:45 PM IST
കൊച്ചി: ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ ജോസിന്‍റെ കുറ്റസമ്മതമൊഴി പുറത്ത്.

ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയതാണെന്ന് ലിവിയ ജോസ് മൊഴി നടത്തി. ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞുവെന്നും ഇതിന്‍റെ പ്രതികാരമായാണ് താൻ ലഹരി സ്റ്റാമ്പ് വച്ചതെന്നും ലിവിയ ജോസ് പറഞ്ഞു.

നാരായണ ദാസിന്‍റെ സഹായത്തോടെ താൻ ഒറ്റയ്ക്കാണ് കുറ്റം ചെയ്‌തത്. ലഹരി സ്റ്റാമ്പ് വച്ചത് ഷീല സണ്ണിയുടെ മരുമകൾ അറിയാതെയാണ്. ഷീലാ സണ്ണിയും ഭർത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു.

വാട്സാപ്പിൽ മകൻ സംഗീതിന് ഷീല ശബ്ദ സന്ദേശം അയച്ചതായും ലിവിയ പറഞ്ഞു. അതേസമയം, സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നും ലിവിയ മൊഴി നൽകി.

എന്നാൽ, ലിവിയ ജോസ് കള്ളം പറയുകയാണെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയയെ കുറ്റപ്പെടുത്തി താൻ ശബ്ദ സന്ദേശം അയച്ചതായി ഓർക്കുന്നില്ലെന്ന് ഷീല പറഞ്ഞു.

ലിവിയയുടെ സ്വഭാവദൂഷ്യത്തെപ്പറ്റി ലിവിയയുടെ ബന്ധുക്കൾ തന്നെയാണ് മകനോട് പറഞ്ഞത്. പക മനസിൽ വച്ച് പെരുമാറുന്ന ആളാണ് ലിവിയ എന്നറിയാമെന്നും ഷീലാ സണ്ണി കൂട്ടിച്ചേർത്തു.
ചെറുവള്ളി എസ്റ്റേറ്റിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു
ചെറുവള്ളി എസ്റ്റേറ്റിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു
Sunday, June 15, 2025 3:41 PM IST
കോട്ടയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. മുനിയ സ്വാമി(46)യാണ് മരിച്ചത്.

മുനിയ സ്വാമി സഞ്ചരിച്ച സ്കൂട്ടറിലേക്ക് റബർ മരം വീഴുകയായിരുന്നു. ഉടനെ എരുമേലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. എസ്റ്റേറ്റിനുള്ളിൽ വച്ചാണ് അപകടമുണ്ടായത്.
സാമ്പത്തിക തർക്കം കലാശിച്ചത് കൊലപാതകത്തിൽ; പ്രിയംവദം കൊലക്കേസിൽ ചുരുളഴിച്ചത് പ്രതിയുടെ മകൾ
സാമ്പത്തിക തർക്കം കലാശിച്ചത് കൊലപാതകത്തിൽ; പ്രിയംവദം കൊലക്കേസിൽ ചുരുളഴിച്ചത് പ്രതിയുടെ മകൾ
Sunday, June 15, 2025 3:30 PM IST
തിരുവനന്തപുരം: പനച്ചിമൂട് മാവുവിള പ്രിയംവദ കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പോലീസ്. പ്രതി വിനോദിന് പ്രിയംവദം പണം നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിലുള്ള പകയാണ് കൃത്യത്തിന് കാരണം.

ജൂൺ 12ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയം വിനോദ്, പ്രിയംവദയെ വീട്ടിൽ കയറി മർദിച്ചു. ബോധംവീണപ്പോൾ കഴുത്ത് ഞെരിച്ച് കട്ടിലിനടിയിൽ വച്ചു. രാത്രി വീടിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതി പോലീസിനോടു പറഞ്ഞു.

പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തലിലാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്. പ്രതിയുടെ മകള്‍ കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് അമ്മൂമ്മയോട് പറഞ്ഞിരുന്നു.

ഈ വിവരമാണ് ഇവര്‍ വൈദികനോട് അറിയിച്ചത്. കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്.
ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ
ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ
Sunday, June 15, 2025 2:57 PM IST
വത്തിക്കാൻ സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ 14ാമൻ മാർപാപ്പ. മേഖലയിലെ സ്ഥിതിഗതികളിൽ അദ്ദേഹം അതിയായ ആശങ്ക അറിയിച്ചു.

വളരെ ആശങ്കയോടെയാണ് നിലവിലെ സാഹചര്യങ്ങളെ വീക്ഷിക്കുന്നത്. ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങളുണ്ടാകണം. ഇരുരാജ്യങ്ങളും യുക്തിയോടെ പ്രവർത്തിക്കണം.

സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ചർച്ച നടത്തണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിതമായ ലോകത്തിനായും മാർപാപ്പ ആഹ്വാനം ചെയ്തു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർപാപ്പയുടെ പ്രതികരണം.

'ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതിഗതികൾ വഷളായിരിക്കുന്നു. ഉത്തരവാദിത്തത്തോടും യുക്തിയോടും പ്രവർത്തിക്കണമെന്ന് ഞാൻ വീണ്ടും അപേക്ഷിക്കുകയാണ്. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന്, ആണവ ഭീഷണികളിൽ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത പരസ്പര ബഹുമാനത്തിലൂടെയും ആത്മാർത്ഥമായ സംഭാഷണത്തിലൂടെയും പിന്തുടരണം'.

"ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുത്. സമാധാനത്തിന്‍റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും, അനുരഞ്ജനത്തിന്‍റെ പാതകൾ ആരംഭിക്കുകയും എല്ലാവർക്കും സുരക്ഷയും അന്തസും ഉറപ്പാക്കുന്ന പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്.''-മാർപാപ്പ എക്സിൽ കുറിച്ചു.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസംകൂടി ശക്തമായ മഴ തുടരും
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസംകൂടി ശക്തമായ മഴ തുടരും
Sunday, June 15, 2025 2:42 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുണ്ട്.

തീര മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ജൂൺ 15 -18 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്.
തിരുവനന്തപുരത്ത്‌ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത്‌ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Sunday, June 15, 2025 2:26 PM IST
തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തമലം കാട്ടാംവിള ഹരിത നഗർ കേശവ ഭവനിൽ ബിന്ദുവാണ് ഭർത്താവ് സതീശനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

സതീശന്‍റെ മൃതദേഹം കട്ടിലിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ടടുത്ത് ബിന്ദു തൂങ്ങി നിന്നിരുന്നു.

രാവിലെ വൈകിയിട്ടും സതീശനെയും ബിന്ദുവിനെയും പുറത്ത് കാണാത്തതിനാൽ അയൽവാസികളായ ബന്ധുക്കൾ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.

സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന്‌ പിന്നിലെന്ന്‌ നാട്ടുകാർ പറയുന്നു. താമസിക്കുന്ന വീടിന്‌ രണ്ട് മാസങ്ങൾക്ക് മുൻപ് ജപ്തി നോട്ടീസ് വന്നിരുന്നു. നിലവിൽ ഇവർക്ക് ഒന്നരക്കോടി രൂപ കടമുള്ളതായി അറിയുന്നു.

സതീശൻ മുൻ കോൺട്രാക്ടർ ആണ്. നിലവിൽ ഓട്ടോ ഡ്രൈവർ ആണ്. കരമന പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
Sunday, June 15, 2025 2:23 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നിലമ്പൂരിൽ നിന്ന് പോകുന്നതിന് മുമ്പ് ജനജീവിതവുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണ്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. സർക്കാറിന്‍റെ ഒൻപത് വർഷക്കാലത്തെ പ്രവർത്തനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണമെന്ന് യുഡിഎഫ് ആഗഹിക്കുന്നു.

എന്നാൽ എൽഡിഎഫ് രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല. പകരം പച്ചക്ക് വർഗീയത പറയുന്നു. ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഏഴ് ചോദ്യങ്ങൾ വിനയപൂർവം മുഖ്യമന്ത്രിയോട് ചോദിക്കുന്നു. നിലമ്പൂരിൽ നിന്ന് പോകുന്നതിന് മുൻപ് ഏഴ് ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവ് ചോദിച്ച ചോദ്യങ്ങൾ

1.വന്യജീവി ആക്രമണത്തിൽ എന്തുകൊണ്ട് നിഷ്‌ക്രിയത്വം പാലിക്കുന്നു?

2.ആശമാരെ അപമാനിച്ചതെന്തിന്?

3.ദേശീയപാത അഴിമതി മറച്ചുവെക്കുന്നതെന്തിന്?

4.എസ്‌സി, എസ്ടി സ്‌കോളർഷിപ്പുകൾ നൽകാത്തത് എന്തുകൊണ്ട്?

5.കേരളത്തിലെ ലഹരിയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം ഏറ്റെടുക്കാത്തതെന്തുകൊണ്ട്?

6.സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും ധൂർത്ത് നടത്തുന്നതെന്തിന്?

7.റബറിന് തറവില 250രൂപ കൊടുക്കാത്തതെന്തുകൊണ്ട്? നെല്ലു സംഭരണം നടത്താത്തതെന്തുകൊണ്ട് ?
അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താൻ; ഇന്ന് റോഡ് ഷോ
അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താൻ; ഇന്ന് റോഡ് ഷോ
Sunday, June 15, 2025 1:21 PM IST
മലപ്പുറം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന്‍റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി.

നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. യൂസഫ് പത്താന്‍ ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചു.

തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. അന്‍വര്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക മാത്രമല്ല തെരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണര്‍ ആകുകയും മാന്‍ ഓഫ് ദി മാച്ച് ആകുകയും ചെയ്യുമെന്ന് പത്താന്‍ പറഞ്ഞു.

വൈകിട്ട് മൂന്നിന് വടപുറം മുതല്‍ നിലമ്പൂര്‍ ടൗണ്‍ വരെ പി.വി. അന്‍വറിനൊപ്പം യൂസഫ് പത്താന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രി ഏഴിന് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താന്‍ സംസാരിക്കും.
പനച്ചിമൂട്ടിലെ വീട്ടമ്മയുടെ തിരോധാനം; കൊലപ്പെടുത്തിയെന്ന് അയൽവാസിയുടെ മൊഴി
പനച്ചിമൂട്ടിലെ വീട്ടമ്മയുടെ തിരോധാനം; കൊലപ്പെടുത്തിയെന്ന് അയൽവാസിയുടെ മൊഴി
Sunday, June 15, 2025 1:04 PM IST
തിരുവനന്തപുരം: പനച്ചിമൂട് മാവുവിളയിൽ പ്രിയംവദ(48)യുടെ തിരോധാനത്തിൽ വഴിത്തിരിവ്. പ്രിയംവദയെ കൊലപ്പെടുത്തിയതാണെന്ന് അയൽവാസി കുറ്റസമ്മതം നടത്തി.

പോലീസ് കസ്റ്റഡിയിലുള്ള അയൽവാസി വിനോദാണ് പോലീസിന് മൊഴി നൽകിയത്. പ്രിയംവദയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. വിനോദിന്‍റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്.

കഴിഞ്ഞ 12 മുതൽ പ്രിയംവദയെ കാണാനില്ലായിരുന്നു. മാവുവിളയിൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദ താമസിച്ചിരുന്നത്.

മരിച്ച പ്രിയംവദയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. പ്രിയംവദയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മക്കൾ വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു.
പീരുമേട്ടിലെ വീട്ടമ്മയുടെ മരണം; കാട്ടാന ആക്രമണമെന്ന് ആവർത്തിച്ച് ഭർത്താവ്
പീരുമേട്ടിലെ വീട്ടമ്മയുടെ മരണം; കാട്ടാന ആക്രമണമെന്ന് ആവർത്തിച്ച് ഭർത്താവ്
Sunday, June 15, 2025 12:54 PM IST
ഇടുക്കി: പീരുമേട്ടിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം കാട്ടാന ആക്രമണമാണെന്ന് ആവർത്തിച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചുവെന്നും തന്നെ 15 അടി ദൂരേയ്ക്ക് തുമ്പി കൈ കൊണ്ട് കാട്ടാന തട്ടിയെറിഞ്ഞുവെന്നും ബിനു പറഞ്ഞു.

തന്നെ കേസിൽ കുടുക്കാൻ മനപൂർവം ശ്രമിക്കുകയാണെന്നും ബിനു ആരോപിക്കുന്നു. അതേസമയം, ഫോറൻസിക് സംഘം വനത്തിൽ പരിശോധന നടത്തുന്നുണ്ട്.

പീരുമേട് പ്ലാക്കതടത്തിന് സമീപം മീന്‍മുട്ടി വനമേഖലയിൽ മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട 54കാരിയായ സീത കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച സീതയും മക്കളും ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക് പോയപ്പോള്‍ സീതയെ ആന ചവിട്ടിക്കൊന്നു എന്നാണ് ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്.

എന്നാല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനോട് ആനയുടെ ആക്രമണത്തില്‍ അല്ല സീത മരിച്ചതെന്ന വിവരം അറിയിക്കുകയായിരുന്നു. ഭാര്യക്കും തനിക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റതായി ബിനു പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട സീതയുടെ തലയിലും ശരീരത്തിന്‍റെ പിന്‍ഭാഗത്തും നിരവധി മുറിവുകള്‍ ഉണ്ട്. തല പരുക്കന്‍ പ്രതലത്തില്‍ ഇടിച്ചതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ആദര്‍ശ് വ്യക്തമാക്കിയിട്ടുണ്ട്.

സീതയുടെ വാരിയല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു. മുഖത്ത് അടിയേറ്റ പാടുകളും ശരീരത്തിന്‍റെ മറ്റിടങ്ങളില്‍ മല്‍പ്പിടുത്തം നടന്നതിന്‍റെ സൂചനകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉയരമുള്ള സ്ഥലത്ത് നിന്നും താഴേക്ക് വീണതു പോലെയുള്ള മുറിവുകളും വലിച്ചിഴച്ച രീതിയിലുള്ള അടയാളങ്ങളും ശരീരത്തില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് പീരുമേട് പൊതുശ്മശാനത്തില്‍ സീതയുടെ മൃതദേഹം സംസ്‌കരിച്ചു.
സംസാരത്തിലെ സംയമനമാണ് പ്രധാനപ്പെട്ട ഗുണം; ബിജെപി നേതാക്കളോട് അമിത് ഷാ
സംസാരത്തിലെ സംയമനമാണ് പ്രധാനപ്പെട്ട ഗുണം; ബിജെപി നേതാക്കളോട് അമിത് ഷാ
Sunday, June 15, 2025 12:28 PM IST
ഭോപ്പാൽ: "സംസാരത്തിലെ സംയമനമാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം' എന്നും "ചിലപ്പോൾ മൗനം പാലിക്കുന്നതാണ് ബുദ്ധി' എന്നും കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഭൂപേന്ദ്ര യാദവും. വിവാദ പ്രസ്താവനകൾ നടത്തുന്ന ബിജെപി നേതാക്കളോടാണ് ഇരുവരും മുന്നറിയിപ്പ് നൽകിയത്.

മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ പച്മറിയിലെ മൂന്ന് ദിവസത്തെ ബിജെപി പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കേണൽ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ഇരുവരും മുന്നറിയിപ്പ് നൽകിയത്.

"തെറ്റുകൾ സംഭവിക്കാറുണ്ട്, പക്ഷേ അവ ആവർത്തിക്കരുത്'. വിജയ് ഷായുടെ തെറ്റുകളെ പരാമർശിച്ചുകൊണ്ട് അമിത് ഷാ തന്‍റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. "ഒരാൾ എത്ര മുതിർന്നയാളോ പരിചയസമ്പന്നനോ ആയാലും, അവർ എല്ലായ്പ്പോഴും ഒരു വിദ്യാർഥിയായി തുടരണം'. അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ് ഷായുടെ വിവാദ പരാമർശങ്ങളെ ലക്ഷ്യം വച്ചാണ് കേന്ദ്രമന്ത്രി ഷാ സംസാരിച്ചതെന്ന് സംസ്ഥാന കാബിനറ്റ് മന്ത്രി കരൺ വർമ പറഞ്ഞു. "തെറ്റുകൾ ആർക്കും സംഭവിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു, പക്ഷേ ആവർത്തനം അസ്വീകാര്യമാണെന്ന്' അദ്ദേഹം വ്യക്തമാക്കി.

അമിതമായ പ്രതികരണവും വാക്കിലുള്ള നിയന്ത്രണമില്ലായ്മയും ഒരു പാർട്ടിയുടെ സൽപ്പേരിന് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്ന് യാദവ് പറഞ്ഞു. എല്ലാത്തിനും പ്രതികരിക്കുന്നതിൽ നിന്നാണ് തൊണ്ണൂറു ശതമാനം രാഷ്ട്രീയ വിവാദങ്ങളും ഉണ്ടാകുന്നത്. ചിലപ്പോൾ മൗനം പാലിക്കുന്നതാണ് ബുദ്ധി.- അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
Sunday, June 15, 2025 12:04 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു.

അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.

ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര്‍ എത്തുന്നുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു.

യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്.

പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36 രാജ്യങ്ങളില്‍ ഇരുപത്തിയഞ്ചും ആഫ്രിക്കന്‍ രാജ്യങ്ങളാണ്.

അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, ഗാംബിയ, ഘാന, ലൈബീരിയ, മലാവി, മൗറിറ്റാനിയ, നൈജര്‍, നൈജീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ദക്ഷിണ സുഡാന്‍, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ക്ക് കൂടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പീരുമേട് സീത കൊലപാതകം: ഫോറന്‍സിക് സംഘം ഇന്ന് വനത്തില്‍ പരിശോധന നടത്തും
പീരുമേട് സീത കൊലപാതകം: ഫോറന്‍സിക് സംഘം ഇന്ന് വനത്തില്‍ പരിശോധന നടത്തും
Sunday, June 15, 2025 11:49 AM IST
കട്ടപ്പന: ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് സംഘം ഉള്‍പ്പെടെ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഫോറന്‍സിക് സംഘവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തും.

പീരുമേട് പ്ലാക്കതടത്തിന് സമീപം മീന്‍മുട്ടി വനമേഖലയിലാണ് മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട 54കാരിയായ സീത കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച്ച സീതയും മക്കളും ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക് പോയപ്പോള്‍ സീതയെ ആന ചവിട്ടിക്കൊന്നു എന്നാണ് ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്.

എന്നാല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനോട് ആനയുടെ ആക്രമണത്തില്‍ അല്ല സീത മരിച്ചതെന്ന വിവരം അറിയിക്കുകയായിരുന്നു. ഭാര്യക്കും തനിക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റതായി ബിനു പറഞ്ഞിരുന്നു.

ആശുപത്രിയില്‍ വിശദമായ പരിശോധനയില്‍ ബിനുവിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സീതയുടെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു .

കൊല്ലപ്പെട്ട സീതയുടെ തലയിലും ശരീരത്തിന്‍റെ പിന്‍ഭാഗത്തും നിരവധി മുറിവുകള്‍ ഉണ്ട്. തല പരുക്കന്‍ പ്രതലത്തില്‍ ഇടിച്ചതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ആദര്‍ശ് വ്യക്തമാക്കിയിട്ടുണ്ട്.

സീതയുടെ വാരിയല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു. മുഖത്ത് അടിയേറ്റ പാടുകളും ശരീരത്തിന്‍റെ മറ്റിടങ്ങളില്‍ മല്‍പ്പിടുത്തം നടന്നതിന്‍റെ സൂചനകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉയരമുള്ള സ്ഥലത്ത് നിന്നും താഴേക്ക് വീണതു പോലെയുള്ള മുറിവുകളും വലിച്ചിഴച്ച രീതിയിലുള്ള അടയാളങ്ങളും ശരീരത്തില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് പീരുമേട് പൊതുശ്മശാനത്തില്‍ സീതയുടെ മൃതദേഹം സംസ്‌കരിച്ചു.

പീരുമേട് ഡിവൈഎസ്പി വിശാല്‍ വി. ജോണ്‍സന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വനത്തിനുള്ളില്‍ ആയതിനാല്‍ വനംവകുപ്പിന്‍റെ സഹായത്തോടെ ആയിരിക്കും ഫോറന്‍സിക് സംഘം അന്വേഷണം നടത്തുക.
ശക്തമായ കാറ്റും മഴയും; ഡൽഹിയിൽ മൊബൈൽ ടവർ തകർന്നുവീണു
ശക്തമായ കാറ്റും മഴയും; ഡൽഹിയിൽ മൊബൈൽ ടവർ തകർന്നുവീണു
Sunday, June 15, 2025 11:27 AM IST
ന്യൂഡൽഹി: ശക്തമായ കാറ്റും മഴയെയും തുടർന്ന് ഡൽഹിയിൽ മൊബൈൽ ടവർ തകർന്നുവീണു. 100 അടി ഉയരമുള്ള മൊബൈൽ ടവറാണ് തകർന്നു വീണത്.

ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലൈവിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ നാലിനാണ് സംഭവം നടന്നത്.

മാളവ്യ നഗറിൽ നിന്നുള്ള മുൻ എഎപി എംഎൽഎ സോമനാഥ് ഭാരതി പിന്നീട് സ്ഥലം സന്ദർശിക്കുകയും താമസക്കാരുമായി സംസാരിക്കുകയും ചെയ്തു.
"ഒന്ന് കുളിപ്പിക്കാൻ കൊണ്ടുപോയതാണ്, കൊന്നു കളഞ്ഞു'; പെറ്റ് ആശുപത്രിക്കെതിരെ നാദിർഷ
"ഒന്ന് കുളിപ്പിക്കാൻ കൊണ്ടുപോയതാണ്, കൊന്നു കളഞ്ഞു
Sunday, June 15, 2025 11:15 AM IST
കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്ന് പരാതി.

എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെ ഉള്ളത്. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവച്ചിട്ടുണ്ട് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി.

സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്പ് സെഡേഷൻ കൊടുക്കാറുണ്ട് ഇന്നലെ മകളാണ് പൂച്ചയുമായി ഹോസ്പിറ്റലിൽ പോയത് സെഡേഷൻ നൽകി അതിനിടയിൽ പൂച്ച ചത്തു എന്ന് അറിയിച്ചു ആരോഗ്യവാനായിരുന്നു പൂച്ചയെന്നും നാദിർഷ പറഞ്ഞു.
കെനിയ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
കെനിയ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
Sunday, June 15, 2025 11:03 AM IST
നെടുമ്പാശേരി: കെനിയയിലുണ്ടായ ബസപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു.

മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്സ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.

ഞായറാഴ്ച രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവ് ആദരാഞ്ജലി അർപ്പിച്ചു. വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടു പോകും.

പാലക്കാട് മണ്ണൂർ സ്വദേശിനി റിയയുടെ ഭർത്താവ് ജോയലും മകനും വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്.

തോളിന് പരിക്കേറ്റ ജോയലിന് ശസ്ത്രക്രിയ നടത്തേണ്ടതിനാൽ പ്രത്യേക ആംബുലൻസിൽ പാലക്കാട്ടേക്ക് കൊണ്ടു പോയി. മണ്ണൂരിലെ പൊതുദർശനത്തിന് ശേഷം റിയയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ ഭർത്താവ് ഹനീഫും എത്തിയിട്ടുണ്ട്. മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസകിന്‍റെ സംസ്കാരം കൊച്ചി മാർത്തോമ പള്ളിയിൽ ചൊവ്വാഴ്ച നടക്കും.

ജൂണ്‍ ഒമ്പതിനാണ് വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെനിയയിൽ താഴ്ചയിലേക്ക് മറിഞ്ഞത്. ഖത്തറില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു സംഘം.
പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവം: പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍
പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവം: പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍
Sunday, June 15, 2025 10:55 AM IST
കൊച്ചി: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍.

കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇ.എം. മുഹമ്മദിന് നേരെയായിരുന്നു ആക്രമണം. ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ രണ്ട് സുഹൃത്തുക്കളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്.

വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ച കാർ യാത്രക്കാർ ഉദ്യോഗസ്ഥന്‍റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. പ്രതികളുടെ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

തൊടുപുഴയില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. പ്രതികൾ തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ എന്നാണ് സൂചന. കദളിക്കാട് വച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

സംഭവത്തില്‍ രണ്ട് പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

വാഹന പരിശോധനയ്‌ക്കിടെ സംശയം തോന്നിയപ്പോഴാണ് യുവാക്കളോട് കാർ നിർത്താൻ പറഞ്ഞതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും എസ്ഐ മുഹമ്മദ് പറഞ്ഞു. രണ്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും കാലിലൂടെയും ദേഹത്തു കൂടെയും കാർ കയറിയിറങ്ങിയെന്നും മുഹമ്മദ് വ്യക്തമാക്കി.
‌സ്ത്രീധനം ആവശ്യപ്പെട്ട് ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതിയുടെ പരാതിയിൽ കേസ്
‌സ്ത്രീധനം ആവശ്യപ്പെട്ട് ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതിയുടെ പരാതിയിൽ കേസ്
Sunday, June 15, 2025 10:32 AM IST
ലക്നോ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലാണ് സംഭവം.

പിങ്കി സരോജ് (24) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സാവൻ ചൗധരി, പിതാവ് ലളിത് നാരായൺ ചൗധരി, സഹോദരി ആരതി എന്നിവർക്കെതിരെ കേസെടുത്തു.

2024 മേയ് അഞ്ചിനാണ് ഗോപിഗഞ്ച് നിവാസിയായ പിങ്കി‍യുടെയും മാർച്ച്‌വാർ ഗ്രാമവാസിയായ സാവന്‍റെയും വിവാഹം നടന്നത്. സ്ത്രീധനമായി 50,000 രൂപയും ഒരു ടെലിവിഷനും ഒരു ഫ്രിഡ്ജും ഒരു വാഷിംഗ് മെഷീനും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ തന്നെ പീഡിപ്പിക്കുമായിരുന്നുവെന്ന് പിങ്കി പോലീസിനോട് പറഞ്ഞു.

വിവാഹശേഷം ഭർത്താവ് ഒരിക്കൽപോലും തനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തുകയും ശരീരത്തിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്നും അവർ ആരോപിച്ചു.

എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
വിമാന ദുരന്തം: വീഡിയോ പകർത്തിയത് പതിനേഴുകാരന്‍, ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി
വിമാന ദുരന്തം: വീഡിയോ പകർത്തിയത് പതിനേഴുകാരന്‍, ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി
Sunday, June 15, 2025 11:25 AM IST
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ വൈറലായ വിഡിയോ എടുത്ത 17കാരന്‍ അന്വേഷണ സംഘത്തിന് സാക്ഷി മൊഴി നല്‍കി.

ഗുജറാത്ത് സ്വദേശിയായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ അസാരി ആണ് അപകട ദൃശ്യം തന്‍റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്.

ആര്യന്‍ പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തില്‍പ്പെടുന്നതും.

വിഡിയോ എടുത്ത് തുടങ്ങി 24 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കല്‍ കോളജ് ക്യംപസിലെ കെട്ടിടത്തില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.

അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളില്‍ ഈ വിഡിയോ നിര്‍ണായക തെളിവായി മാറി.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു ആര്യന്‍ വൈറലായ ദുരന്ത വിഡിയോ ചിത്രീകരിച്ചത്.
സൈനിക പരേഡിൽ പാക്കിസ്ഥാൻ പട്ടാളമേധാവിയെ ക്ഷണിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യുഎസ്
സൈനിക പരേഡിൽ പാക്കിസ്ഥാൻ പട്ടാളമേധാവിയെ ക്ഷണിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യുഎസ്
Sunday, June 15, 2025 9:46 AM IST
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ സൈനിക പരേഡിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത നിഷേധിച്ച് വൈറ്റ് ഹൗസ്.

"ഇത് വ്യാജമാണ്. വിദേശ സൈനിക നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല'. മുനീറിനെ ക്ഷണിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുഎസിന്‍റെ ഏറ്റവും വലിയ സൈനിക പ്രദർശനങ്ങളിലൊന്നായാണ് ശനിയാഴ്ച നടക്കുന്ന പരേഡിനെ കണക്കാക്കപ്പെടുന്നത്. സൈന്യത്തിന്‍റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കുക എന്നതാണ് പരേഡിന്‍റെ ഉദ്ദേശം.

ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടാൻ 1775 ജൂൺ 14 ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥാപിതമായതിന്‍റെ സ്മരണയ്ക്കായാണ് ഈ പരേഡ്.

ആയിരക്കണക്കിന് സൈനികർ, ഡസൻ കണക്കിന് ടാങ്കുകൾ, സൈനിക ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ പരേഡിൽ പങ്കെടുക്കും.
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി
Sunday, June 15, 2025 9:48 AM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ മരണസംഖ്യ ഏഴായി. ഒരു കൈക്കുഞ്ഞും പൈലറ്റും ഉൾപ്പടെയാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്‍റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ഗൗരികുണ്ഡിലെ കാട്ടിലാണ് ഹെലികോപ്റ്റർ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്‍റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.
ഇന്ധനം കുറവ്; ബ്രിട്ടന്‍റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു
ഇന്ധനം കുറവ്; ബ്രിട്ടന്‍റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു
Sunday, June 15, 2025 10:02 AM IST
തിരുവനന്തപുരം: ബ്രിട്ടന്‍റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ നേവിയുടെ അനുമതി തേടുകയായിരുന്നു.

100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കും.
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസിനെ നാട്ടിലെത്തിച്ചു
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസിനെ നാട്ടിലെത്തിച്ചു
Sunday, June 15, 2025 9:15 AM IST
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു.

ലിവിയയുടെ മൊഴി എടുത്ത ശേഷം കേസിൽ കൂടുതൽ പേ‍രെ പ്രതി ചേ‍ർക്കുന്നതിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. വിദേശത്തായിരുന്ന ലിവിയ ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു പോലീസ് പിടിയിലാകുന്നത്.

ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ലിവിയ, സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിന്‍റെ സഹായത്തോടെ വ്യാജ ലഹരിക്കേസിൽ കുടുക്കുകയായിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ലിവിയ ദുബായിലേക്ക് പോവുകയായിരുന്നു.

2023 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് ഇവർക്ക് 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ ഷീലയിൽ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തിൽ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല.

ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും ലിവിയയും കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സുഹൃത്തായ മുഖ്യപ്രതി നാരായണദാസിന്‍റെ സഹായം തേടുകയായിരുന്നു.

മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം.എൻ. നാരായണദാസിനെ ബാംഗളുവിൽ നിന്ന്‌ നേരത്തെ പിടികൂടിയിരുന്നു.
ആലപ്പുഴയിൽ കാര്‍ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു
ആലപ്പുഴയിൽ കാര്‍ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു
Sunday, June 15, 2025 9:08 AM IST
ആലപ്പുഴ: പുന്നമടയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയ് ആന്‍റണി (32) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപ്പെട്ടു.

പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്.

വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ സാധിച്ചു.

ഇവരാണ് ബിജോയ് കാറിനുള്ളില്‍ കുടുങ്ങി കിടക്കുന്ന വിവരം നാട്ടുകാരെയും അഗ്‌നിശമനസേനയെയും അറിയിച്ചത്.

തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ബിജോയിയെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കും വഴി ബിജോയ് മരിച്ചു. ജന്മദിനാഘോഷം കഴിഞ്ഞ് വരികയായിരുന്നു മൂന്നംഗസംഘം.
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അഞ്ച് പേർ മരിച്ചു
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അഞ്ച് പേർ മരിച്ചു
Sunday, June 15, 2025 9:29 AM IST
ഡെറാഡൂണ്‍: ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. പൈലറ്റ് അടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് തീർഥാടകരുമായി പറന്നുയര്‍ന്ന ആര്യന്‍ ഏവിയേഷന്‍റെ ഹെലികോപ്റ്ററാണ് ഗൗരികുണ്ഡിലെ കാട്ടില്‍ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്‍റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി (ക്രമസമാധാനപാലനം) ഡോ. വി മുരുകേശന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവം; പ്രതി പിടിയിൽ
സുൽത്താൻ ബത്തേരിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവം; പ്രതി പിടിയിൽ
Sunday, June 15, 2025 8:07 AM IST
സുൽത്താൻബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. ബത്തേരി പള്ളിക്കണ്ടി സ്വദേശി അമാൻ റോഷൻ (25) ആണ് പിടിയിലായത്.

ബത്തേരി പോലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ രാഘവന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അമാനെ അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്.

ഇക്കഴിഞ്ഞ 12 ന് രാത്രിയായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. ബത്തേരിയിലെ മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് മർദനമേറ്റത്.

തടഞ്ഞു നിർത്തി മാരകായുധം ഉപയോഗിച്ച് മർദിച്ചപ്പോൾ വലത് പുരികത്തിന് മുകളിൽ എല്ല് തകർന്ന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മർദനമേറ്റയാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫിഫ ക്ലബ് ലോകകപ്പ്: ഇന്‍റർമയാമി-അൽ അഹ്ലി മത്സരം സമനിലയിൽ
ഫിഫ ക്ലബ് ലോകകപ്പ്: ഇന്‍റർമയാമി-അൽ അഹ്ലി മത്സരം സമനിലയിൽ
Sunday, June 15, 2025 8:07 AM IST
മയാമി: ഫിഫ ക്ലബ് ലോകകപ്പിലെ ഇന്‍റർമയാമിയും അൽ അഹ്ലിയും തമ്മിലുള്ള ഉദ്ഘാടന മത്സരം സമനിലയിൽ. ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.

ലയണൽ മെസിയും ലൂയി സുവാരസും സെർജിയോ ബുസ്കറ്റ്സ് അടക്കമുള്ള സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ഗോൾ നേടാൻ ഇന്‍റർമയാമിക്ക് സാധിച്ചില്ല. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പന്തിനെ ഗോൾവര കടത്താനായില്ല.

ഇന്ന് രാത്രി 9.30നു നടക്കുന്ന മത്സരത്തിൽ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ന്യൂസിലന്‍ഡില്‍നിന്നുള്ള ഓക്‌ലന്‍ഡ് സിറ്റി എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പാരീസ് സെന്‍റ് ജെര്‍മനും (പിഎസ്ജി) ഏറ്റുമുട്ടും. രാത്രി 12.30നാണ് കിക്കോഫ്. 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് പിഎസ്ജി. പ്രഥമ ചാമ്പ്യന്‍സ് ലീഗ് നേടിയശേഷം പിഎസ്ജിയുടെ ആദ്യമത്സരമാണിത്.
സംഘർഷം രൂക്ഷമായി തുടരുന്നു; ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തി ഇറാൻ
സംഘർഷം രൂക്ഷമായി തുടരുന്നു; ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തി ഇറാൻ
Sunday, June 15, 2025 6:56 AM IST
തെഹ്റാൻ: ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്‍റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു.

ഇസ്രായേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം ഇറാന്‍റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വ്യാപക നാശമുണ്ട്. ‌

ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ശനിയാഴ്ച രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.

വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്.
ഇസ്രയേൽ - ഇറാൻ സംഘർഷം; ട്രംപുമായി ഫോണിൽ സംസാരിച്ച് പുടിൻ
ഇസ്രയേൽ - ഇറാൻ സംഘർഷം; ട്രംപുമായി ഫോണിൽ സംസാരിച്ച് പുടിൻ
Sunday, June 15, 2025 8:08 AM IST
മോസ്കോ: ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഫോണിൽ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ അപലപിച്ച പുടിൻ സംഘർഷം വ്യാപിച്ചാൽ പശ്ചിമേഷ്യയിൽ പ്രവചനാതീതമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്‍റെ ആണവപദ്ധതി സംബന്ധിച്ച ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല. യുക്രെയ്‌‌ൻ - റഷ്യ സംഘർഷം അതിവേഗം അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

യുക്രെയ്‌നുമായി ചർച്ച 22നു ശേഷം തുടരാൻ തയാറാണെന്ന് പുടിൻ പറഞ്ഞു. ഇരുവരും തമ്മിലുള്ള സംഭാഷണം അൻപതു മിനിറ്റ് നീണ്ടു.
ഇസ്രയേലി വിമാനങ്ങള്‍ വൈകാതെ ഇറാന്‍റെ ആകാശത്ത് കാണാം: ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേലി വിമാനങ്ങള്‍ വൈകാതെ ഇറാന്‍റെ ആകാശത്ത് കാണാം: ബെഞ്ചമിൻ നെതന്യാഹു
Sunday, June 15, 2025 6:20 AM IST
ജെറുസലേം: ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍. മിസൈല്‍ ആക്രമണം തുടരുകയാണെങ്കില്‍ ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാന്‍ കത്തുമെന്നും ഇസ്രായേലി വിമാനങ്ങള്‍ വൈകാതെ ഇറാന്‍റെ ആകാശത്ത് കാണാമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുള്ള ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും തകര്‍ക്കും. ടെഹ്‌റാനില്‍ നിന്നുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ ചെറുക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെന്നും രാജ്യം ആ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. അതേസമയം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
കെനിയയിലെ ബസ് അപകടം; അഞ്ചുപേരുടെ മൃതദേഹം ഇന്നെത്തിക്കും
കെനിയയിലെ ബസ് അപകടം; അഞ്ചുപേരുടെ മൃതദേഹം ഇന്നെത്തിക്കും
Sunday, June 15, 2025 6:13 AM IST
കൊച്ചി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് എത്തിക്കും. രാവിലെ 8.45 ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്‌സ് അധികൃതർ ഏറ്റുവാങ്ങും.

വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീതാ ഷോജി ഐസക്ക്(58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ(41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുന്നത്.

കെനിയയിൽനിന്നും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടിലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു.

കഴിഞ്ഞ ഒമ്പതിനാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. നെയ്‌റോബിയിൽനിന്ന്‌ 150 കിലോമീറ്റർ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം.
നാവികസേനാ കേന്ദ്രത്തിൽ മിസൈൽ ആക്രമണം; ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
നാവികസേനാ കേന്ദ്രത്തിൽ മിസൈൽ ആക്രമണം; ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
Sunday, June 15, 2025 5:41 AM IST
ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇറാൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ മിസൈൽ ആക്രമണമുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു.

ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്. ഇവിടെ നിരവധിപേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇറാനും പ്രത്യാക്രമണം ശക്തമാക്കി. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം.

നൂറോളം മിസൈലുകള്‍ വിക്ഷേപിച്ചെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ‍ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്‍റെ മിസൈല്‍ ആക്രമണമുണ്ടായത്. പൗരൻമാരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ ഇസ്രയേല്‍ നിർദേശം നൽകി.
കരുതിയിരിക്കണം; സംസ്ഥാനത്ത് ‌‌‌അതിതീവ്ര മഴക്ക് സാധ്യത
കരുതിയിരിക്കണം; സംസ്ഥാനത്ത് ‌‌‌അതിതീവ്ര മഴക്ക് സാധ്യത
Sunday, June 15, 2025 5:41 AM IST
തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും മറ്റെല്ലാ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ലബ് ലോകകപ്പ് ഫുട്‌ബോൾ; ഇന്ന് സൂപ്പര്‍ പോരാട്ടം
ക്ലബ് ലോകകപ്പ് ഫുട്‌ബോൾ; ഇന്ന് സൂപ്പര്‍ പോരാട്ടം
Sunday, June 15, 2025 4:26 AM IST
ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന് ഇന്നു തുടക്കമാകും. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രഥമ ക്ലബ് ലോകകപ്പാണ് ഇത്തവണത്തേത്. മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ക്ലബായ ഇന്‍റര്‍ മയാമിയാണ് ആതിഥേയര്‍.

ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്‍റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബായ അല്‍ അഹ്‌ലിയെ നേരിടും. രാത്രി 9.30നു നടക്കുന്ന മത്സരത്തിൽ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ന്യൂസിലന്‍ഡില്‍നിന്നുള്ള ഓക്‌ലന്‍ഡ് സിറ്റി എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പാരീസ് സെന്‍റ് ജെര്‍മനും (പിഎസ്ജി) ഏറ്റുമുട്ടും. രാത്രി 12.30നാണ് കിക്കോഫ്. 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് പിഎസ്ജി. പ്രഥമ ചാമ്പ്യന്‍സ് ലീഗ് നേടിയശേഷം പിഎസ്ജിയുടെ ആദ്യമത്സരമാണിത്.
ജി 7 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും
ജി 7 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും
Sunday, June 15, 2025 4:09 AM IST
ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്രതിരിക്കും. കാനഡയിലെ ആൽബർട്ടയിൽ 16, 17 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കു പുറമേ സൈപ്രസ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളും മോദി സന്ദർശിക്കും.

ഇന്ന് സൈപ്രസിലെത്തുന്ന മോദി സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോഡൗലിഡിസുമായി ചർച്ച നടത്തും. ലിമാസോളിൽ വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണും. തുടർന്ന് ജി 7 ഉച്ചകോടിക്കായി കാനഡയിലേക്കു തിരിക്കും.

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ജി 7 ഉച്ചകോടിയിൽ ചർച്ചാവിഷയമാകും. ചര്‍ച്ചയിലൂടെ സംഘര്‍ഷം തീര്‍ക്കണമെന്ന ഇന്ത്യൻ നിലപാട് ഉച്ചകോടിയിലും പ്രധാനമന്ത്രി ആവർത്തിക്കും.

ഇതോടൊപ്പം പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കും. ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി മോദി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി; ഒരാള്‍ കസ്റ്റഡിയില്‍
മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി; ഒരാള്‍ കസ്റ്റഡിയില്‍
Sunday, June 15, 2025 3:20 AM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടികാണിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കരയില്‍ വച്ചുണ്ടായ സംഭവത്തിൽ വഴിക്കടവ് സ്വദേശി ഫൈസലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ച് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്കുനേരേ ഫൈസല്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി വേദിയില്‍നിന്നിറങ്ങി വാഹനത്തില്‍ കയറിയതിന് പിന്നാലെയായിരുന്നു സംഭവം.

തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നും നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നും ഫൈസൽ മൊഴി നൽകി.
ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി വയോധികൻ മരിച്ചു
ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി വയോധികൻ മരിച്ചു
Sunday, June 15, 2025 2:38 AM IST
കൊച്ചി: ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി 71കാരൻ മരിച്ചു. വരാപ്പുഴ നീറിക്കോട് സ്വദേശി മുരളിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 8.30 ന് ആലുവ റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.ചെന്നൈ-ആലപ്പുഴ ട്രയിനിന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിനുശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
എറണാകുളത്ത് കൗമാരക്കാരൻ കുളത്തിൽ‌ മുങ്ങിമരിച്ചു
എറണാകുളത്ത് കൗമാരക്കാരൻ കുളത്തിൽ‌ മുങ്ങിമരിച്ചു
Sunday, June 15, 2025 1:21 AM IST
കൊച്ചി: എറണാകുളത്ത് 16കാരൻ മുങ്ങി മരിച്ചു. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം.

പള്ളിക്കവല വിപി മരയ്ക്കാർ റോഡിൽ കല്ലറയ്ക്കൽ വീട്ടിൽ മിലൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി
Sunday, June 15, 2025 12:30 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിംഗ് പ്രക്രിയ പൂർത്തിയായി. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു കമ്മിഷനിംഗ് നടന്നത്.

വരണാധികാരിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരാണ് കമ്മീഷനിംഗ് പ്രക്രിയ പൂർത്തീകരിച്ചത്. 263 പോളിംഗ് ബൂത്തുകളിലേക്ക് റിസർവ് ഉൾപ്പടെയുള്ള മെഷീനുകൾ ഉപ തെരഞ്ഞെടുപ്പിനായി സജ്ജമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം സ്ഥാനാഥികളുടെ പ്രതിനിധികൾ തെരഞ്ഞടുത്ത 5% മെഷീനുകളിൽ 1000 മോക്ക് വോട്ടുകൾ രേഖപ്പെടുത്തുകയും ഈ വോട്ടുകൾ വിവിപാറ്റ് സ്ലിപ്പുമായി താരതമ്യം ചെയ്ത് കൃത്യത ബോധ്യപ്പെടുത്തുകയും ചെയ്തു. മലപ്പുറം ജില്ലാ കളക്ടർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
കാട്ടാക്കടയിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കാട്ടാക്കടയിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Sunday, June 15, 2025 12:04 AM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തോളൂർ സ്വദേശി അപർണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച രാത്രി അപർണ മുറി തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ഭർതൃവീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്.

കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
വാന്‍ ഹായ് 503 തീപിടിത്തം; കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യത; സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്
വാന്‍ ഹായ് 503 തീപിടിത്തം; കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യത; സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്
Saturday, June 14, 2025 11:37 PM IST
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്നും കടലിൽ പതിച്ച കണ്ടെയ്‌നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്.

തിങ്കളാഴ്ച മുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണതെന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ലെന്നുമാണ് കോസ്റ്റ് ഗോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.
ഇസ്രയേലിനെ സഹായിക്കരുത്; യുഎസിനും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പുമായി ഇറാൻ
ഇസ്രയേലിനെ സഹായിക്കരുത്; യുഎസിനും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പുമായി ഇറാൻ
Saturday, June 14, 2025 10:56 PM IST
ടെഹ്റാൻ: അമേരിക്കയ്ക്കും യുകെയ്ക്കും ഫ്രാൻസിനും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പ് നൽകി. സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു.

ഇസ്രയേലിനെതിരായ ഇറാന്‍റെ ആക്രമണങ്ങൾ തടയാൻ ഇടപെട്ടാൽ അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

അതേസമയം ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ദിയയുടെ ആഭരണക്കടയിൽ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
ദിയയുടെ ആഭരണക്കടയിൽ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Saturday, June 14, 2025 11:52 PM IST
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിന്‍റെ മകൾ ദിയയുടെ ആഭരണക്കടയിൽ നിന്ന് പണം തട്ടിയ കേസിന്‍റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.കെ.പൃഥിരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പോലീസിൽ നിന്നു ഇതു സംബന്ധിച്ച ഫയലുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ദിയയുടെ സ്ഥാപനത്തിൽ നിന്നു ജീവനക്കാരായ യുവതികൾ 69 ലക്ഷം രൂപ തട്ടിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

ദിയയുടെ പരാതിയിൽ കേസിൽ പ്രതികളായ മൂന്നു ജീവനക്കാരും ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ ആദ്യ വെല്ലുവിളി. കൃഷ്ണകുമാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം പരാതി നൽകിയതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു കൊണ്ട് സംസ്ഥാന പോലീസ് മേധാവി വ്യാഴാഴ്ച ഉത്തരവിറക്കിയത്.

കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാള്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ജീവനക്കാരികളായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ സ്ഥാപനത്തിന്‍റെ ക്യുആർ കോഡിന് പകരം സ്വന്തം അക്കൗണ്ടുകളുടെ ക്യുആർ കോഡും ഗൂഗിൾ പേ നന്പറും നൽകി 69 ലക്ഷം തട്ടിയെന്നാണ് കേസ്.

വനിത ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരേ തട്ടിക്കൊണ്ടുപോകൽ അടക്കം ചൂണ്ടിക്കാട്ടി നൽകിയ പരാതിയും അതേ ദിവസം കോടതിയുടെ പരിഗണനയ്ക്ക് എത്തും.
ഇസ്രയേൽ ആക്രമണം: നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഇല്ലെന്ന് ഇറാൻ
ഇസ്രയേൽ ആക്രമണം: നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഇല്ലെന്ന് ഇറാൻ
Saturday, June 14, 2025 10:06 PM IST
ടെഹ്റാൻ: ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഇല്ലെന്ന് ഇറാൻ. ഇസ്രയേലിന്‍റെ ആക്രമണം അതിനുള്ള ഇടം ഇല്ലാതാക്കിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള ചർച്ചയിലാണ് ഇറാൻ ഇക്കാര്യം അറിയിച്ചത്. ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചു. ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചെന്നും സയദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം സംബന്ധിച്ചും ജയ്ശങ്കർ ചർച്ചയിൽ ഊന്നിപ്പറഞ്ഞു.
ഇസ്രയേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ്
ഇസ്രയേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ്
Saturday, June 14, 2025 9:50 PM IST
ടെഹ്റാൻ: ഇസ്രയേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. ആക്രമണം തുടർന്നാൽ കൂടുതൽ കഠിനമായ പ്രതികരണം നടത്തുമെന്ന് മസൂദ് പ്രതികരിച്ചു.

ഇസ്രയേലിന്‍റെ ആക്രമണത്തിന്‍റെ തുടർച്ചയ്ക്ക് ഇറാനിയൻ സായുധ സേനയിൽ നിന്ന് കൂടുതൽ കഠിനവും ശക്തവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് മസൂദ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള ഫോൺ കോളിനിടെയാണ് മസൂദ് ഈ പരാമർശങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.
കെനിയയിലെ വാഹനാപകടം: അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും
കെനിയയിലെ വാഹനാപകടം: അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും
Saturday, June 14, 2025 9:30 PM IST
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45 ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.

മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.

കെനിയയിൽ നിന്നും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതിവേഗ ഇടപെടിലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചിരുന്നു.

മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും. ഇവിടെ നിന്നും മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും.
ഇസ്രയേൽ-ഇറാൻ സംഘർഷം; യുഎൻ സമ്മേളനം മാറ്റി
ഇസ്രയേൽ-ഇറാൻ സംഘർഷം; യുഎൻ സമ്മേളനം മാറ്റി
Saturday, June 14, 2025 9:18 PM IST
ന്യൂയോർക്ക്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പലസ്തീൻ വിഷയത്തിൽ ചേരാനിരുന്ന യുഎൻ സമ്മേളനം മാറ്റി. അടുത്തയാഴ്ച ന്യൂയോർക്കിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്.

അതേസമയം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്ക, ഫ്രാൻസ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.

ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍റെ കണക്ക്. ഇറാൻ നടത്തിയ ആക്രമണത്തിൽ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.
പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊല്ലാൻ ശ്രമം; ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി
പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊല്ലാൻ ശ്രമം; ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി
Saturday, June 14, 2025 8:18 PM IST
മൂവാറ്റുപുഴ: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊല്ലാൻ ശ്രമം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇ.എം. മുഹമ്മദിനു നേരെയാണ് ആക്രമണം ഉണ്ടായത്.

മുഹമ്മദിന്‍റെ ശരീരത്തിലൂടെ അക്രമികൾ കാർ കയറ്റിയിറക്കി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

മൂവാറ്റുപുഴ കദളിക്കാട് വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ട് പേർക്കെതിരെ അന്വേഷണം ആരംഭിച്ചു.
ഡിജിസിഎ നിർദ്ദേശങ്ങൾ പാലിച്ച് എയർ ഇന്ത്യ
ഡിജിസിഎ നിർദ്ദേശങ്ങൾ പാലിച്ച് എയർ ഇന്ത്യ
Saturday, June 14, 2025 7:57 PM IST
ന്യൂഡൽഹി: ഡിജിസിഎ നിർദ്ദേശങ്ങൾ പാലിച്ച് എയർ ഇന്ത്യ. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

ഒൻപത് വിമാനങ്ങളിലാണ് സുരക്ഷ പരിശോധനകൾ നടത്തിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ ഉടൻ പൂർത്തിയാക്കും. ബോയിംഗ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷ വിലയിരുത്തൽ വേണമെന്ന് വ്യോമയാന മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ബോയിംഗ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നൽകിയതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. വ്യോമസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും എയർ ഇന്ത്യയോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാൻ ഹായ് ദൂരേക്ക് മാറ്റാൻ ശ്രമം തുടരുന്നു; കപ്പലിൽനിന്നും വീണ്ടും പുക ഉയരുന്നു
വാൻ ഹായ് ദൂരേക്ക് മാറ്റാൻ ശ്രമം തുടരുന്നു; കപ്പലിൽനിന്നും വീണ്ടും പുക ഉയരുന്നു
Saturday, June 14, 2025 7:23 PM IST
കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂര്‍ കപ്പൽ വാൻ‍ ഹായി 503 ദൂരത്തേക്കു വലിച്ചു മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കപ്പൽ ഇപ്പോൾ കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ അകലെ വരെ എത്തിക്കാനായി.

തീപിടിച്ച അവസ്ഥയിലാണെങ്കിലും നിയന്ത്രണവിധേയമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് കപ്പലിനെ ടഗ് ഓഫ്ഷോർ വാരിയറുമായി ബന്ധിപ്പിക്കാൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞിരുന്നു.

ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും അതിജീവിച്ച് നാല് പേർ കപ്പലിന്‍റെ മേൽത്തട്ടിൽ ഇറങ്ങിയാണ് വടമുപയോഗിച്ചു കപ്പലിനെ ബന്ധിപ്പിച്ചത്. കൊച്ചിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപ്പോൾ കപ്പല്‍. ഇന്ന് വൈകുന്നേരം നാലോടെയാണ് കപ്പലിനെ 47 നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിച്ചത്. മോശം കാലാവസ്ഥ ആയതിനാൽ വളരെ മെല്ലെയാണു കപ്പലിനെ വലിച്ചു നീക്കുന്നത്.
ബസിൽ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
ബസിൽ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
Saturday, June 14, 2025 6:44 PM IST
കോഴിക്കോട്: നഗരത്തിൽ സ്കൂൾ വിദ്യാർഥിനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. സ്കൂളിൽ പോകാൻ പെൺകുട്ടി ബസിൽ കയറുന്നതിനിടെയാണ് ബിഹാർ സ്വദേശിയായ വാജിർ അൻസാരി എന്നയാൾ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മാനാഞ്ചിറ ഭാഗത്തേക്ക് പോകുന്നതിനായി പാലാഴിയിൽനിന്ന് ബസിൽ കയറിയ പെൺകുട്ടിക്കു പിന്നാലെ ഇയാളും ബസിൽ കയറുകയായിരുന്നു.

വനിതാ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കേസെടുത്തു. കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും ഇതുസംബന്ധിച്ച പരാതി ലഭിച്ചതായും പോലീസ് പറഞ്ഞു.
കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി യുവാക്കള്‍
കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി യുവാക്കള്‍
Saturday, June 14, 2025 6:35 PM IST
കണ്ണൂര്‍: കൊട്ടിയൂരില്‍ ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി.

ശനിയാഴ്ച അച്ഛനോടൊപ്പം കൊട്ടിയൂര്‍ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയാണ്. ഇതേത്തുടര്‍ന്ന് പുഴകളിലെല്ലാം ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
വർഗീയ വോട്ട് വേണ്ട; നിലമ്പൂരിൽ യുഡിഎഫിന് അങ്കലാപ്പെന്ന് മുഖ്യമന്ത്രി
വർഗീയ വോട്ട് വേണ്ട; നിലമ്പൂരിൽ യുഡിഎഫിന് അങ്കലാപ്പെന്ന് മുഖ്യമന്ത്രി
Saturday, June 14, 2025 6:22 PM IST
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജിന്‍റെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന കൺവൻഷനിൽ പി.വി. അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

സി.എച്ച്. മുഹമ്മദ് കോയയുടെ നിലപാട് ഓർമിപ്പിച്ച് മുസ്ലിം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി. യുഡിഎഫിന് അങ്കലാപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലാപ്പറമ്പ് പെൺവാണിഭ കേസ്; പ്രതിയായ പോലീസുകാരന്‍റെ പാസ്പോർട്ട് പിടിച്ചെടുത്തു
മലാപ്പറമ്പ് പെൺവാണിഭ കേസ്; പ്രതിയായ പോലീസുകാരന്‍റെ പാസ്പോർട്ട് പിടിച്ചെടുത്തു
Saturday, June 14, 2025 6:06 PM IST
കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതികളായ പോലീസ് ഡ്രൈവർമാരിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തു. പോലീസ് ഡ്രൈവർ ഷൈജിത്തിന്‍റെ പാസ്പോർട്ട് ആണ് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാസ്പോർട്ട് പിടിച്ചെടുത്തത്. നിലവിൽ കേസിൽ പ്രതികളായ രണ്ടു പോലീസുകാരും ഒളിവിലാണ്.

പെൺവാണിഭ കേന്ദ്രത്തിലെ മുഖ്യ നടത്തിപ്പുകാരി ബിന്ദുവുമായി കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ. ഷൈജിത്ത്, കെ. സനിത് എന്നിവർക്ക് അടുത്ത ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കേസിൽ ഇരുവരെയും പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചത്.
കന്നിക്കിരീടത്തിൽ മുത്തമിട്ട് പ്രോട്ടീസ്... ലോക ടെസ്റ്റ് ചാന്പ്യൻമാരായി ദക്ഷിണാഫ്രിക്ക
കന്നിക്കിരീടത്തിൽ മുത്തമിട്ട് പ്രോട്ടീസ്... ലോക ടെസ്റ്റ് ചാന്പ്യൻമാരായി ദക്ഷിണാഫ്രിക്ക
Saturday, June 14, 2025 6:09 PM IST
ലണ്ടൻ: കന്നി ലോകകപ്പിൽ മുത്തമിട്ട് പ്രോട്ടീസ്. 2025 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക കന്നിക്കിരീടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ- 212-10, 207-10; ദക്ഷിണാഫ്രിക്ക- 138-10, 285-5.

എയ്ഡൻ മാക്രത്തിന്‍റെ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്ക കപ്പുയർത്തിയത്. തെംബ ബൗമയുടെ അർധസെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമായി. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിനൊപ്പം ചേര്‍ന്നു ക്യാപ്റ്റന്‍ തെംബ ബൗമ നടത്തിയ പ്രതിരോധമായിരുന്നു ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്കു യു ടേണിലൂടെ തിരിച്ചെത്താന്‍ സഹായിച്ചത്.

ആദ്യ ഇന്നിംഗ്‌സില്‍ 212നും രണ്ടാം ഇന്നിംഗ്‌സില്‍ 207നും പുറത്തായ ഓസ്‌ട്രേലിയ മുന്നില്‍വച്ച 282 റണ്‍സിന്‍റെ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. മാക്രം 207 പന്തിൽ 14 ഫോറുകളുടെ അകന്പടിയോടെ 136 റണ്‍സാണ് അടിച്ചെടുത്തത്. ബൗമ 134 പന്തുകളിൽനിന്നും 66 റണ്‍സും നേടി.

വിയാൻ മുൾഡർ 27 റണ്‍സും ഡേവിഡ് ബെഡിംഗ്ഹാം പുറത്താകാതെ 21 റണ്‍സും നേടി. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 138നു പുറത്തായ ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവാണ് രണ്ടാം ഇന്നിംഗ്സിൽ കാണാനായത്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്, 109-ാം റാങ്ക് മലയാളിക്ക്
നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്, 109-ാം റാങ്ക് മലയാളിക്ക്
Saturday, June 14, 2025 4:34 PM IST
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തുവന്നു. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനും സാധിക്കും.

രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേര്‍സെന്‍റൈലാണ് മഹേഷ് നേടിയത്. രണ്ടാം റാങ്കുള്ള മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധിയയ്ക്ക് 99.9999095 പേര്‍സെന്‍റൈലും മൂന്നാം റാങ്കുള്ള മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിക്ക് 99.9998189 പേര്‍സെന്‍റൈലുമാണുള്ളത്.

അതേസമയം, ആദ്യ നൂറ് റാങ്കുകളില്‍ മലയാളികള്‍ ഇടം നേടിയില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109-ാം റാങ്ക് നേടി.

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷന്‍, കൗണ്‍സിലിംഗ് ഘട്ടങ്ങളില്‍ ആവശ്യമായി വരുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ അവരുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം.
എംഎസ്‌സി എല്‍സ-3 അപകടം: തുടര്‍നടപടികള്‍ വൈകുന്നു
എംഎസ്‌സി എല്‍സ-3 അപകടം: തുടര്‍നടപടികള്‍ വൈകുന്നു
Saturday, June 14, 2025 4:04 PM IST
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ3 അപകടത്തില്‍പ്പെട്ട് 18 ദിവസം പിന്നിട്ടപ്പോള്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകുന്നു.

കേസില്‍ രണ്ടും മൂന്നും പ്രതികളായിട്ടുള്ളത് കപ്പലിന്‍റെ ക്യാപ്റ്റനും ജീവനക്കാരുമാണ്. കോവിഡ് ബാധിതരായി ഇവര്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. കേസ് അന്വേഷണം നടക്കുന്നുണ്ടെന്ന് കോസ്റ്റല്‍ പോലീസ് അധികൃതര്‍ പറയുമ്പോഴും ക്യാപ്റ്റനും ജീവനക്കാരും രോഗമുക്തി നേടിയ ശേഷം മാത്രമേ ഇവരുടെ മൊഴി രേഖപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുകയുള്ളു. കപ്പല്‍ അപകടത്തെ തുടര്‍ന്ന് കേസെടുത്ത കാര്യം കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്.

എംഎസ്‌സി എല്‍സ 3യുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. അലക്ഷ്യമായി കപ്പലോടിക്കുക, കപ്പല്‍പ്പാതയില്‍ തടസവും അപകടവും ഉണ്ടാക്കുക, ആശ്രദ്ധമായി വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുള്ളത്.

ഇത്രയും വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയ കപ്പല്‍ അപകടത്തില്‍ ആരെയോ സംരക്ഷിക്കുന്ന രീതിയില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയുള്ള കോസ്റ്റല്‍ പോലീസിന്‍റെ കേസെടുക്കല്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ആദ്യം മുതലേ ഉയര്‍ന്നിരുന്നു. കേരള തീരത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായി എന്നതാണ് യാഥാര്‍ഥ്യം.

കപ്പലില്‍നിന്നുള്ള കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതും എണ്ണപ്പാടയും മലിനീകരണ പ്രശ്‌നവും തീരമേഖലയ്ക്കു വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

തുടര്‍പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍

അതേസമയം, കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്‌സി കമ്പനിക്കും അവര്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നു കാണിച്ച് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്‍ കത്തയച്ചു.

കപ്പലിന്‍റെ ടാങ്കില്‍നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ ആരംഭിച്ചില്ലെങ്കില്‍ ഇരുകമ്പനികള്‍ക്കുമെതിരേ നിയമപരമായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് എംഎസ്‌സി കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായി നടപടി എടുക്കാത്തതു മൂലം സമുദ്ര പരിസ്ഥിതിക്കും രാജ്യത്തിന്‍റെ പ്രത്യേകിച്ച് കേരളത്തിന്‍റെ തീരമേഖലയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

മുങ്ങിയ കപ്പലില്‍ നിന്നും വൊയേജ് ഡാറ്റാ റിക്കാര്‍ഡര്‍(വിഡിആര്‍) എത്രയും വേഗം വീണ്ടെടുക്കണമെന്നും കത്തിലുണ്ട്. കപ്പലിന്‍റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. 24മണിക്കൂറിനകം ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും ഡിജിഎസ് കൈമാറിയിട്ടുണ്ട്. കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്.
സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം; സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യോമയാനമന്ത്രി
സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം; സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യോമയാനമന്ത്രി
Saturday, June 14, 2025 3:20 PM IST
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. ദുരന്തത്തിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു.

അപകടത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തന്‍റെ പിതാവും മരിച്ചത് അപകടത്തിലാണ്. ആ വേദന എത്രയെന്ന് നന്നായറിയാം.

അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വളരെ വേഗം അന്വേഷണം തുടങ്ങി. കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.‌

വിമാനത്തിന്‍റെ ബ്ലാക്ക്ബോക്സ് വെള്ളിയാഴ്ച കണ്ടെടുത്തു. അപകടത്തിന്‍റെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ഉന്നതതല സമിതി രൂപീകരിച്ചത്.

മൂന്ന് മാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാനായി സമിതിക്ക് നൽകിയിരിക്കുന്നത്. വളരെ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരും. ബോയിംഗ് സർവീസിൽ കൂടുതൽ ജാഗ്രതയുണ്ടാകും. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പീരുമേട്ടിലെ സീതയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍; കാട്ടാന ആക്രമണത്തിന്‍റെ ലക്ഷണമില്ല
പീരുമേട്ടിലെ സീതയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍; കാട്ടാന ആക്രമണത്തിന്‍റെ ലക്ഷണമില്ല
Saturday, June 14, 2025 2:40 PM IST
ഇടുക്കി: പീരുമേട്ടില്‍ വനത്തില്‍വച്ച് മരിച്ച ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍.

തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഇയാളെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സീതയെ കാട്ടാന ആക്രമിച്ചതിന്‍റെ യാതൊരു ലക്ഷണവുമില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ കണ്ടെത്തി.

തലയിലെ ഇരുവശത്തുമുള്ള മാരക പരിക്കുകള്‍ മരം പോലുള്ള പ്രതലത്തില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ടായതാണ്. തലയുടെ പാറയുടെ പിന്‍ഭാഗത്തെ മുറിവ് പാറയില്‍ തലയിടിച്ച് ഉണ്ടായതാണെന്നുമാണ് നിഗമനം.

വലതുവശത്തെ ഏഴ് വാരിയെല്ലുകളും ഇടതുവശത്തെ ആറ് വാരിയെല്ലുകളും തകര്‍ന്നു. മൂന്ന് വാരിയെല്ലുകള്‍ ശ്വാസകോശത്തില്‍ തറഞ്ഞുകയറിയെന്നും പോസ്റ്റ്‌മോര്‍ട്ടത്തിൽ കണ്ടെത്തി.
പെരുമഴക്കാലം വരുന്നു; അഞ്ചുദിവസം മഴ കനക്കും, നാലു ജില്ലകളിൽ റെഡ് അലർട്ട്
പെരുമഴക്കാലം വരുന്നു; അഞ്ചുദിവസം മഴ കനക്കും, നാലു ജില്ലകളിൽ റെഡ് അലർട്ട്
Saturday, June 14, 2025 3:39 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്
ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, ഇന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. വടക്കൻ ഒഡീഷയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്.

ഇതിന്‍റെ പ്രഭാവഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും; ബുധനാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ ബുധനാഴ്ച വരെ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അനസ്തേഷ്യ നൽകിയതിന് പിന്നാലെ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ
അനസ്തേഷ്യ നൽകിയതിന് പിന്നാലെ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ
Saturday, June 14, 2025 2:15 PM IST
തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. ആശുപത്രിക്ക് മുന്നിലാണ് ഇവരുടെ പ്രതിഷേധം.

കളക്ടർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരേ നടപടിയടുക്കുമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന നിലപാടിലാണ് ഇവർ. കോടശേരി വൈലത്ര വാവൽത്താൻ സിദ്ധാർഥന്‍റെ മകൻ സിനീഷ്(34) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹെർണിയ ഓപ്പറേഷന് വേണ്ടിയാ‌ണ് സിനീഷിന് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ അലർജിയായതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതോടെ ഇയാളെ സെന്‍റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു.

രാവിലെ 10-നാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് 10: 55 നാണ് മരണം സ്ഥിരീകരിച്ചത്. പൗർണമിയാണ് സിനീഷിന്‍റെ ഭാര്യ. ഏഴ് വയസുകാരി അനശ്വരയും മൂന്ന് വയസുകാരി ആകർഷയുമാണ് മക്കൾ.
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പോലീസുകാര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പോലീസുകാര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
Saturday, June 14, 2025 1:52 PM IST
കോഴിക്കോട്: മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഈ മാസം ആദ്യമാണ് മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തത്. പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതിചേര്‍ക്കപ്പെട്ടത്.

പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.

കേന്ദ്രത്തിലെ നിത്യ സന്ദര്‍ശകരായ ഇരുവരുടെയും അക്കൗണ്ടിലേക്ക് വന്‍ തുകയും എത്തിയിരുന്നു. കേസില്‍ പ്രതിചേര്‍ത്തതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ വെള്ളിയാഴ്ച പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബര്‍ പോലീസിന്‍റെ സഹകരണത്തോടെയാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇസ്രയേല്‍ ആക്രമണം: നഥാന്‍സ് ആണവ കേന്ദ്രത്തിന് കനത്ത നാശനഷ്ടമെന്ന് യുഎന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ്
ഇസ്രയേല്‍ ആക്രമണം: നഥാന്‍സ് ആണവ കേന്ദ്രത്തിന് കനത്ത നാശനഷ്ടമെന്ന് യുഎന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ്
Saturday, June 14, 2025 1:20 PM IST
ടെല്‍ അവീവ്: ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തിലെ, ഭൂമിക്ക് മുകളിലുള്ള ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള പൈലറ്റ് പ്ലാന്‍റ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി യുഎന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ് മേധാവി റഫായേല്‍ ഗ്രോസി. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നഥാന്‍സിലെ വൈദ്യുത അടിസ്ഥാന സൗകര്യങ്ങളും നശിച്ചിട്ടുണ്ട്. കൂടാതെ, ഇറാനിലെ ഫോര്‍ദോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്‍റും ഇസ്ഫഹാനിലെ സൗകര്യങ്ങളും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാശനഷ്ടം എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നു. എന്നാൽ, എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും ഗ്രോസി അറിയിച്ചു.

ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ, വാമനപുരം തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം
ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ, വാമനപുരം തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം
Saturday, June 14, 2025 12:43 PM IST
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

സംസ്ഥാന ജലസേചന വകുപ്പിൻറെ കോന്നി ജിഡി, മൈലാംമൂട് എന്നീ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നൽകി.
വ്യാജ മയക്കുമരുന്നുകേസ്; കസ്റ്റഡിയിലായ ലിവിയയെ ഇന്ന് നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും
വ്യാജ മയക്കുമരുന്നുകേസ്; കസ്റ്റഡിയിലായ ലിവിയയെ ഇന്ന് നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും
Saturday, June 14, 2025 2:43 PM IST
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസിനെ ഇന്ന് കേരളത്തിൽ എത്തിക്കും. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.

ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായിരിക്കുന്നത്. ലിവിയയ്ക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നതിനാൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു.

തുടർന്ന് കേസന്വേഷണത്തിന്‍റെ ചുമതലയുള്ള കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി വി.കെ. രാജുവിനെ വിവരമറിയിച്ചു. ഇന്ന് മുംബൈയിലെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും.

ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജലഹരിക്കേസിൽ പ്രതിയാക്കിയെന്നാണു കേസ്.
മുഖ്യമന്ത്രിയുടെ പിആര്‍ ടീമിന്‍റെ ശമ്പളം വര്‍ധിപ്പിച്ചു‌
മുഖ്യമന്ത്രിയുടെ പിആര്‍ ടീമിന്‍റെ ശമ്പളം വര്‍ധിപ്പിച്ചു‌
Saturday, June 14, 2025 12:15 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിആര്‍ ടീമിന്‍റെ ശമ്പളം വര്‍ധിപ്പിച്ചു. അഞ്ച് ശതമാനത്തിന്‍റ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന 12 ജീവനക്കാര്‍ക്കാണ് ശമ്പള വര്‍ധന.

1,200 രൂപ മുതല്‍ 3,750 രൂപ വരെയാണ് വര്‍ധന. നേരത്തെ സി-ഡിറ്റില്‍ നിന്നാണ് ജീവനക്കാരെ പിആര്‍ ടീമിലേക്ക് നിയമിച്ചത്. മുന്‍പ് സി-ഡിറ്റ് ആയിരുന്നു ഇവര്‍ക്ക് ശമ്പളം നല്‍കി വന്നിരുന്നത്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നെങ്കിലും നിരവധി തവണ കരാര്‍ പുതുക്കി നല്‍കി. നിലവില്‍ പിആര്‍ഡി മുഖേനയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്നും വിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ശമ്പള വര്‍ധന.
യുദ്ധഭീതിയിൽ സ്വർണവിപണി; വീണ്ടും സർവകാല റിക്കാർഡിൽ‌, 74,500 പിന്നിട്ടു
യുദ്ധഭീതിയിൽ സ്വർണവിപണി; വീണ്ടും സർവകാല റിക്കാർഡിൽ‌, 74,500 പിന്നിട്ടു
Saturday, June 14, 2025 11:58 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാംദിനവും കുതിച്ചുയർന്ന് സ്വർണവില സർവകാല റിക്കാർഡിൽ. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയിലും പവന് 74,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയിലെത്തി.

വെള്ളിയാഴ്ച ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും ഒറ്റയടിക്ക് വർധിച്ച സ്വർണവില ചരിത്രവില കുറിച്ചിരുന്നു. സംസ്ഥാനത്ത് നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം ബുധനാഴ്ച മുതലാണ് സ്വർണവില വീണ്ടും കുതിച്ചുയർന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. പിന്നാലെ വ്യാഴാഴ്ച പവന് 640 രൂപയും വർധിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വർണവില ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയും ഇടിഞ്ഞ ശേഷമാണ് ബുധനാഴ്ചത്തെ കുതിപ്പ്. ഇതോടെ, നാലു ദിവസത്തിനിടെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയർന്നു.

ഏപ്രിൽ 22ന് രേഖപ്പെടുത്തിയ പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമെന്ന റിക്കാർഡാണ് വെള്ളിയാഴ്ച പഴങ്കഥയായത്. ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് അന്ന് ഒറ്റയടിക്ക് ഉയർന്നത്. തുടർന്ന് പടിപടിയായി താഴേക്കിറങ്ങിയ സ്വർണവിലയാണ് ഇപ്പോൾ വീണ്ടും കുതിച്ചുകയറിയത്.

മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ചാഞ്ചാട്ടം.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണക്കുതിപ്പിന് ഇടയാക്കിയത്. ഇറാന്‍റെ ആണവ, സൈനിക കേന്ദ്രങ്ങളിലെല്ലാം ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.
പന്തീരാങ്കാവ് ബാങ്ക് കവർച്ച; മോഷ്ടിച്ച ബാഗ് വലിച്ചെറിഞ്ഞെന്ന് പ്രതിയുടെ മൊഴി
പന്തീരാങ്കാവ് ബാങ്ക് കവർച്ച; മോഷ്ടിച്ച ബാഗ് വലിച്ചെറിഞ്ഞെന്ന് പ്രതിയുടെ മൊഴി
Saturday, June 14, 2025 11:55 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ സംഭവത്തിൽ അടിമുടി ദുരൂഹത. തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രതി ഷിബിന്‍ ലാലിന്‍റെ മൊഴി.

ഇതില്‍ 50000 രൂപ താന്‍ ചെലവാക്കി. ബാഗ് പിന്നീട് വീടിന് സമീപമുള്ള വയലിലേക്ക് വലിച്ചെറിഞ്ഞെന്നും പ്രതി പോലീസിനോട് പറഞ്ഞു. 50000 രൂപ മാത്രമാണ് ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തത്.

തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നെന്നും ഇത് വലിച്ചെറിഞ്ഞെന്നുമാണ് മൊഴി. എന്നാല്‍ പ്രതി പറയുന്നത് കളവാണെന്നും 39 ലക്ഷം രൂപ പ്രതി മറ്റാര്‍ക്കോ കൈമാറിയെന്നുമാണ് പോലീസിന്‍റെ നിഗമനം.

വെള്ളിയാഴ്ച പുലർച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി പണവുമായി കടന്നുകളയാൻ ഉപയോഗിച്ച സ്കൂട്ടർ നേരത്തേ കണ്ടെത്തിയിരുന്നു.

രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്‍റെ കൈയിൽനിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞെന്നാണ് കേസ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നിലാണ് സംഭവം.

ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദിന്‍റെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം
ഷിബിന്‍ ലാല്‍ കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിച്ചു.

തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പോലീസ് എത്തിയത്.
അഹമ്മാബാദ് വിമാനാപകടം: ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു
അഹമ്മാബാദ് വിമാനാപകടം: ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു
Saturday, June 14, 2025 11:48 AM IST
ന്യൂഡൽഹി: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി.

അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.

അതേസമയം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 ഫ്ലീറ്റിനു കീഴിലുള്ള എല്ലാ വിമാനങ്ങളും ഞായറാഴ്ച മുതൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ട വിപുലമായ പരിശോധനകളിൽ ഇന്ധനം, എൻജിൻ, ഹൈഡ്രോളിക് സിസ്റ്റം നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. കാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണു ജീവനോടെ കണ്ടെത്തിയത്. പ്രദേശവാസികളടക്കം 274 പേർ മരിച്ചെന്ന് പറയുണ്ടെങ്കിലും ഒദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ഷാഫിയുടെയും രാഹുലിന്‍റെയും പെരുമാറ്റം താന്തോന്നിത്തരം: എം.വി.ഗോവിന്ദന്‍
ഷാഫിയുടെയും രാഹുലിന്‍റെയും പെരുമാറ്റം താന്തോന്നിത്തരം: എം.വി.ഗോവിന്ദന്‍
Saturday, June 14, 2025 11:06 AM IST
തിരുവനന്തപുരം: നിലന്പൂരിലുണ്ടായത് തെരഞ്ഞെടുപ്പുകാലത്തെ സ്വാഭാവിക പരിശോധനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് അവരുടെ ജോലിയാണ്. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നത് താന്തോന്നിത്തരമാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.

എന്തെങ്കിലും മറച്ചുവയ്ക്കാന്‍ ഉള്ളവര്‍ക്കാണ് പരിശോധന നടക്കുമ്പോള്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടാകുന്നത്. യുഡിഎഫിന്‍റേത് തെരഞ്ഞെടുപ്പ് കാലത്തെ നാടകമാണ്. മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് പെട്ടി വിവാദം ഉയര്‍ത്തുന്നത്.

കമ്മീഷന്‍റെ പരിശോധനയില്‍ എല്‍ഡിഎഫ് ഇടപെടില്ല. എല്‍ഡിഎഫുകാരുടെ വാഹനവും പെട്ടിയും പരിശോധിക്കാം. ഉദ്യോഗസ്ഥരോടുള്ള ഷാഫിയുടെയും രാഹുലിന്‍റെയും പെരുമാറ്റം താന്തോന്നിത്തരമാണെന്നും ഗോവിന്ദൻ വിമർശിച്ചു.
പരിശോധന പതിവ്, കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പ്രായത്തിന്‍റെ പക്വതയില്ലായ്മ: വിജയരാഘവൻ
പരിശോധന പതിവ്, കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പ്രായത്തിന്‍റെ പക്വതയില്ലായ്മ: വിജയരാഘവൻ
Saturday, June 14, 2025 11:05 AM IST
മലപ്പുറം: വാഹനപരിശോധന എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്നും അത് അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ലെന്നും സിപിഎം പിബി അംഗം എ. വിജയരാഘവൻ. പരിശോധനകൾ സാധാരണ നിലയിൽ നടക്കുന്നതാണ്. നാട്ടുനടപ്പ് പോലെ സ്ഥിരമായി തെരഞ്ഞെടുപ്പിൽ കാണുന്ന കാര്യമാണ് പരിശോധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.കെ. ബിജുവിന്‍റെയും കെ. രാധാകൃഷ്ണന്‍റെയും അബ്ദുൾ വഹാബിന്‍റെയും വാഹനം പരിശോധിച്ചിട്ടുണ്ട്. അത് അവഹേളനമായി കാണുന്നില്ല. രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസാണ്.

കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പ്രായത്തിന്‍റെ പക്വതയില്ലായ്മയായി കണ്ടാൽ മതി. ചെറുപ്പക്കാരായ കോൺഗ്രസ് ജനപ്രതിനിധികൾ ഊർജസ്വലത കൂടി കാണിച്ചതാണ്. അതിൽ അസ്വാഭാവികതയില്ല. അവർ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പാലക്കാട് നിന്നും നിലമ്പൂരിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
നിലമ്പൂരിലേത് പാലക്കാട്ടെ പെട്ടി വിവാദത്തിന്‍റെ തനിയാവർത്തനം: സണ്ണി ജോസഫ്
നിലമ്പൂരിലേത് പാലക്കാട്ടെ പെട്ടി വിവാദത്തിന്‍റെ തനിയാവർത്തനം: സണ്ണി ജോസഫ്
Saturday, June 14, 2025 10:44 AM IST
തിരുവനന്തപുരം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാലക്കാട് പെട്ടി വിവാദത്തിന്‍റെ തനിയാവർത്തനം തന്നെയാണ് നിലമ്പൂരിലും നടന്നതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

ഇത് ബോധപൂർവമായ നീക്കമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് വെള്ളിയാഴ്ച രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് ത‌ടഞ്ഞ് പരിശോധിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത, ഓറഞ്ച് അലർട്ട്
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത, ഓറഞ്ച് അലർട്ട്
Saturday, June 14, 2025 2:28 PM IST
തിരുവനന്തപുരം: കേരള തീരത്ത് ഞായറാഴ്ച രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പ്രത്യേക ജാഗ്രത ആവശ്യമുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ ഇന്ന് രാത്രി 08.30 വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), കണ്ണൂർ & കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ),
കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ, ഞായറാഴ്ച രാവിലെ 08.30 മുതൽ രാത്രി 08.30 വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

അതേസമയം, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
പെട്ടി പരിശോധന അപമാനിക്കാൻ; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി
പെട്ടി പരിശോധന അപമാനിക്കാൻ; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി
Saturday, June 14, 2025 10:15 AM IST
മലപ്പുറം: നിലമ്പൂരില്‍ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന ‌‌മനഃപൂർവം അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് ഷാഫി പറമ്പില്‍ എംപി. പരിശോധനയോട് തങ്ങൾ പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം പരിശോധനയല്ലായിരുന്നും ഇന്‍സള്‍ട്ട് ചെയ്യുകയെന്നതായിരുന്നുവെന്നും ഷാഫി പ്രതികരിച്ചു.

പരിശോധനയ്‌ക്കെത്തിയ പോലീസുകാര്‍ വാഹനം തടഞ്ഞ് ഡിക്കിയില്‍ നിന്ന് പെട്ടികള്‍ പുറത്തെടുക്കാന്‍ പറഞ്ഞു. പെട്ടികള്‍ പുറത്തെടുത്തു കഴിഞ്ഞപ്പോൾ പരിശോധിക്കാന്‍ കൂട്ടാക്കാതെ പോലീസ് തിരിച്ചുപോകാനാണ് ശ്രമിച്ചത്.ഇതില്‍ നിന്ന് മനസിലാകുന്നത് അവരുടെ ലക്ഷ്യം പരിശോധനയല്ലെന്നാണ്.

സര്‍ക്കാരിന്‍റെ ഈ പെട്ടി ഷോ പാലക്കാടും ഉണ്ടായിരുന്നു ആ ഗണത്തിലേക്ക് ഇതിനെയും ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവിടെ കിട്ടിയ പോലെ തന്നെ ഇവിടെയും കിട്ടുമെന്നും ഷാഫി പറഞ്ഞു.
തെരഞ്ഞെടുപ്പുകാലത്ത് വാഹനപരിശോധന സ്വാഭാവികം, സിപിഎമ്മിന് പങ്കില്ല: എം. സ്വരാജ്
തെരഞ്ഞെടുപ്പുകാലത്ത് വാഹനപരിശോധന സ്വാഭാവികം, സിപിഎമ്മിന് പങ്കില്ല: എം. സ്വരാജ്
Saturday, June 14, 2025 9:22 AM IST
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച സംഭവത്തിൽ സിപിഎമ്മിന് യാതൊരു പങ്കും ഇല്ലെന്ന് ഇടത് സ്ഥാനാർഥി എം. സ്വരാജ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വാഭാവിക പരിശോധന മാത്രമാണതെന്ന് സ്വരാജ് പ്രതികരിച്ചു.

അത്തരം പരിശോധനകൾ നല്ലതാണ്. നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും കഴിയും.

ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തിൽ നടക്കില്ല. വാഹനം പരിശോധിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് പ്രയാസമുണ്ടെങ്കിൽ നിയമപരമായി നേരിടട്ടെയെന്നും സ്വരാജ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് വെള്ളിയാഴ്ച രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് ത‌ടഞ്ഞ് പരിശോധിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT