യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
Saturday, April 27, 2024 11:10 AM IST
തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയെന്ന ഗുരുതര ആരോപണവുമായി ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെസി.വേണുഗോപാല്‍. യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചെന്ന് വേണുഗോപാല്‍ ആരോപിച്ചു.
പോളിംഗ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടായി. വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ഇടങ്ങളാണ്. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തെരഞ്ഞെടുപ്പാണ് നടന്നത്.
ഇവിഎം തകരാറിലായി മൂന്ന് മണിക്കൂറോളം പോളിംഗ് നടക്കാതിരുന്ന ബൂത്തുകളുണ്ട്. അഞ്ചും ആറും മണിക്കൂര്‍ വരി നിന്നവര്‍ക്ക് ദാഹജലം കൊടുക്കാന്‍ പോലും സംവിധാനം ഉണ്ടായില്ല. രാത്രി വൈകി പോളിംഗ് തുടര്‍ന്നപ്പോള്‍ സ്ത്രീകള്‍ അടക്കം ഇരുട്ടത്താണ് വരി നിന്നത്.
വോട്ടര്‍പട്ടിക ഉണ്ടാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെ ആളുകളായിരുന്നു. പലരും പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളുടെ പേരുകളാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്.
തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിനെതിരേ നിയമപരമായി നീങ്ങുമെന്ന് വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് 20 സീറ്റും യുഡിഎഫ് നേടുമെന്നും വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്; പത്മജയ്ക്കെതിരേ കെ.മുരളീധരന്
Saturday, April 27, 2024 10:41 AM IST
തൃശൂര്‍: പത്മജ വേണുഗോപാലിനെതിരേ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്. പത്മജ പ്രവചിച്ച് സമാധാനമടയട്ടെ. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നതെന്ന് മുരളീധരന് പ്രതികരിച്ചു.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഒന്നാതെത്തുമെന്ന് പത്മജ പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. ബിജെപി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം.
എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ളവോട്ട് ചെയ്തതെന്നും മുരളീധരന് ആരോപിച്ചു. വോട്ടിംഗ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചെയ്യാതെ പോയിട്ടില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
Saturday, April 27, 2024 10:28 AM IST
മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിൽ നിന്നും പിൻവാങ്ങി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് മുഹമ്മദ് ആരിഫ് നസീം ഖാൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും ഒരു മുസ്ലീം നേതാവിനെയും നാമനിർദേശം ചെയ്യാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പിൻമാറൽ.
പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) ബ്ലോക്ക് ഒരു മുസ്ലീം സ്ഥാനാർഥിയെയും നിർത്തിയിട്ടില്ലാത്തതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ പ്രചാരണത്തിനില്ലെന്ന് കാണിച്ച് അദ്ദേഹം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു.
മഹാരാഷ്ട്രയിലെ ആകെ 48 ലോക്സഭാ സീറ്റുകളിൽ ഒരു മുസ്ലീം സ്ഥാനാർഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലുടനീളമുള്ള നിരവധി മുസ്ലീം സംഘടനകളും നേതാക്കളും പാർട്ടി പ്രവർത്തകരും ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെയെങ്കിലും കോൺഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
കോൺഗ്രസിന് മുസ്ലീം വോട്ടുകൾ വേണം, പക്ഷേ എന്തുകൊണ്ട് സ്ഥാനാർഥികളെ വേണ്ടാത്തത് എന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും തന്നോട് ചോദിക്കുകയാണ്. ഇതിനൊന്നും നൽകാൻ എനിക്ക് ഉത്തരമില്ല. അതുകൊണ്ട് മഹാരാഷ്ട്ര കോൺഗ്രസ് പ്രചാരണ സമിതിയിൽ നിന്നും താൻ രാജിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
Saturday, April 27, 2024 10:15 AM IST
തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് ഗൗരവമുള്ള വിഷയമെന്ന് സിപിഎം. ഇപിക്കെതിരായ നടപടി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും.
ജാവദേക്കര്‍ വീട്ടിലെത്തി കണ്ടത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി പാര്‍ട്ടിയെ അറിയിച്ചില്ല. ഇക്കാര്യം മൂടിവച്ചത് അതീവ ഗൗരവമുള്ള വിഷയണെന്നാണ് വിലയിരുത്തല്‍.
ആദ്യം സംസ്ഥാന നേതൃത്വവും പിന്നീട് കേന്ദ്ര നേതൃത്വവും വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് സിപിഎമ്മിനെ സമ്മർദത്തിലാക്കിക്കൊണ്ട് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി രംഗത്തെത്തിയത്.
തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി പറഞ്ഞിരുന്നു.
പിന്നാലെ ഇ.പിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കൂട്ടുകെട്ടിൽ ഇ.പി വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നായിരുന്നു വിമർശനം. ജാവദേക്കറെ കണ്ടതിൽ തെറ്റില്ലെന്നും എന്നാൽ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയത് ജാഗ്രതക്കുറവായിരുന്നെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
അതേസമയം ജാവദേക്കർ ഇ.പിയെ വീട്ടിലെത്തി കണ്ടത് തന്നെ ഗൗരവമുള്ള കാര്യമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഇ.പി ജാവദേക്കറെ കണ്ടത് അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ: രാജ്മോഹൻ ഉണ്ണിത്താൻ
Saturday, April 27, 2024 9:50 AM IST
കാസർഗോഡ്: കേരളത്തിന്റെ ചുമതലുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ.
ഇ.പി ജാവദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും ചർച്ച ചെയ്യാനാണ്. അത് വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് ഉണ്ണിത്താൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് സിപിഎമ്മിനെ സമ്മർദത്തിലാക്കിക്കൊണ്ട് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി രംഗത്തെത്തിയത്.
തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി പറഞ്ഞിരുന്നു.
പിന്നാലെ ഇപിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കൂട്ടുകെട്ടിൽ ഇ.പി വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നായിരുന്നു വിമർശനം.
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
Saturday, April 27, 2024 10:29 AM IST
തൃശൂർ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാര്‍.
വിവാദം ബിരിയാണി ചെമ്പ് പോലെയാണ്. കെ. സുരേന്ദ്രന് തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
ഇ.പി. ജയരാജന് എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പോളിംഗ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല. ഇത് ഇടതിന് ഗുണമാണ് ചെയ്യുക. തൃശൂരില്‍ നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളി നഴ്സിനെ
Saturday, April 27, 2024 9:29 AM IST
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പാലക്കാട് സ്വദേശിനി രേഷ്മയെ. സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രേഷ്മ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇവര്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.
കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയായ ഇവര്‍ ഇവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു. കഴിഞ്ഞ മാസം ഇവരുടെ അമ്മ മരിച്ചത് മുതല്‍ രേഷ്മ കടുത്ത വിഷാദത്തിലായിരുന്നെന്നാണ് വിവരം.
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Saturday, April 27, 2024 9:27 AM IST
കാസർഗോഡ്: പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ പരാമര്‍ശത്തിന് മറുപടിയായാണ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തെത്തിയത്.
1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ഉണ്ണിത്താന് തുറന്നു പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. എന്റെ അച്ഛന് കെ. കരുണാകരന് അല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
അതേസമയം, പയ്യന്നൂരിലും കല്യാശേരിയിലും വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തുവെന്നും ഉണ്ണിത്താന് ആരോപിച്ചു. എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് താന്‍ വിജയിക്കുമെന്നും ഉണ്ണിത്താന് വ്യക്തമാക്കി.
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
Saturday, April 27, 2024 9:18 AM IST
ഇംഫാല്‍: മണിപ്പുരില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ എന്‍.സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് വീരമൃത്യു വരിച്ചത്.
ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. ബിഷ്ണുപൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ഇവിടെ തമ്പടിച്ചിരുന്ന ജവാന്മാരുടെ ക്യാമ്പിന് നേരെ സായുധരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ അക്രമികള്‍ ബോംബുകളും എറിഞ്ഞു.
സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഉടനെ ചികിത്സ ലഭ്യമാക്കിയെങ്കിലും രണ്ട് പേര് മരണത്തിന് കീഴടങ്ങുകയായിരുന്നു.
12:30ന് തുടങ്ങിയ ആക്രമണം 2:15 വരെ നീണ്ടുനിന്നെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ കുക്കികളാണെന്ന് മണിപ്പുര്‍ പോലീസ് അറിയിച്ചു.
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
Saturday, April 27, 2024 9:46 AM IST
ഇടുക്കി: മൂന്നാറില്‍ കടുവകളിറങ്ങി. കന്നിമല ലോവര്‍ ഡിവിഷനില്‍ നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്.
കടുവകളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാട്ടുകാരാണ് കടുവകളെ കണ്ടത്. ഇവിടെ കടുവകള്‍ സ്ഥിരമായി ഇറങ്ങാറുണ്ടെന്നും പശുക്കളെ ആക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.
അതേസമയം, ഇവിടെ എത്തിയത് കടുവകളാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Saturday, April 27, 2024 8:36 AM IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ശേഷിക്കുന്ന സീറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം വൈകുന്നേരം ചേരും.
അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഇരുവരും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ അത് അവരുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കും.
നിലവില്‍ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ അമേഠിയില്‍ ഇറങ്ങുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വയനാട്ടിലെ വോട്ടിംഗ് കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.
അമേഠിയില്‍ മത്സരിച്ചാല്‍ രാഹുലിന് മൂന്നാം തവണയും എതിരാളി സ്മൃതി ഇറാനിയാകും. 2014-ല്‍ സ്മൃതി ഇറാനിക്കെതിരേ 1,07,903 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഈ സീറ്റില്‍ വിജയിച്ചത്. എന്നാല്‍ 2019-ല്‍ 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തി.
മേയ് മൂന്നുവരെയാണ് യുപിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. 20ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ ആകെ 80 ലോക്സഭാ സീറ്റുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
Saturday, April 27, 2024 7:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകൾക്കാണ് മഴ ലഭിക്കാൻ സാധ്യയ പ്രവചിച്ചിട്ടുള്ളത്.
നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ചയും ഈ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഈ ഏഴ് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകൾക്ക് മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
കാണാതായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ
Saturday, April 27, 2024 7:39 AM IST
താമരശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കാണാതായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദ, എകരൂൽ സ്വദേശിയായ വിഷ്ണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു
Saturday, April 27, 2024 7:27 AM IST
കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. ഫറോക്ക് മണ്ണൂര്‍ വളവിലാണ് സംഭവം. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ 18 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ബസാണ് അപകടത്തിൽപ്പെട്ടത്. കോഹിനൂര്‍ എന്ന ബസാണ് പുലർച്ചെ അപകടത്തിൽപ്പട്ടത്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇ.പി. ജയരാജന് വിവാദത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് യെച്ചൂരി
Saturday, April 27, 2024 7:03 AM IST
ന്യൂഡല്‍ഹി: ഇ.പി. ജയരാജന് വിവാദത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ കൂടുതൽ പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. ഇനി ഹിന്ദിയില്‍ വേണോ എന്ന് യെച്ചൂരി ചോദിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാണെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നു യെച്ചൂരി വ്യക്തമാക്കി.
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Saturday, April 27, 2024 7:45 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഓരോ മണ്ഡലങ്ങളിലെയും പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പാർട്ടികൾ കൂട്ടിക്കിഴിക്കലുകൾ നടത്തും. തങ്ങൾക്കു കിട്ടുന്ന വോട്ടുകൾ കൃത്യമായി ലഭിച്ചെന്ന് മൂന്നു മുന്നണികളും ആവകാശപ്പെട്ടു. കനത്ത ചൂടുകാരണം വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
2019ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിംഗ് ഇത്തവണ 70.22 ശതമാനമായി കുറഞ്ഞു. 7.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 10.95% പോളിംഗ് കുറഞ്ഞു.
ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്റെ തെളിവാണ് സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനാണെന്നും പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു.
തങ്ങളുടെ എക്ലാസ് മണ്ഡലങ്ങളിൽ മികച്ച പോളിംഗ് നടന്നുവെന്നും അതിനാൽ ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു. മോദിക്കും പിണറായിക്കും എതിരെയുള്ള വിധിയെഴുത്താണ് നടന്നതെന്നും 20 സീറ്റിലും വിജയിക്കുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.
പ്രദേശികമായി ചെറിയ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും പോളിംഗിലുണ്ടായ കുറവ് സംസ്ഥാനത്തൊട്ടാകെ ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത്. ഇത് ആർക്ക് ദേഷമാകുമെന്ന് അറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം.
പത്മജയുടെ പ്രാർഥന ആവശ്യമില്ല: കെ.മുരളീധരന്
Saturday, April 27, 2024 6:21 AM IST
തൃശൂര്‍: സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ലെന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.മുരളീധരന്. പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാന്‍ കഴിയുമെന്നും മുരളീധരന് പറഞ്ഞു.
പത്മജ തനിക്കുവേണ്ടി പ്രാര്ഥിക്കണ്ട. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ തന്റെ വിശ്വാസം. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് താന്‍. അതിന്റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു. തൃശൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുരളി പറഞ്ഞു.
വീണ്ടും കള്ളക്കടൽ പ്രതിഭാസം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
Saturday, April 27, 2024 6:01 AM IST
തിരുവനന്തപുരം: കേരള തമിഴ്നാട് തീരങ്ങളിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടനാട് വോട്ട് ചെയ്തത് 715 പേർ; വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ
Saturday, April 27, 2024 5:12 AM IST
കോട്ടയം: കടനാട് പഞ്ചായത്തിലെ 25-ാം നന്പർ ബൂത്തിൽ വോട്ടർമാരെക്കാൾ കൂടുതൽ വോട്ട് പോൾ ചെയ്തതായി പരാതി.
വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടായതോടെ പരാതിയുമായി എൽഡിഎഫും യുഡിഎഫും രംഗത്ത് എത്തി.
ബൂത്തിൽ 715 പേരാണ് വോട്ട് ചെയ്തത്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എൽഡിഎഫും യുഡിഎഫും പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.
പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസർ ബൂത്ത് ഏജന്റുമാരെ അറിയിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ്,യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
Saturday, April 27, 2024 4:58 AM IST
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിൽ തണുത്ത പ്രതികരണം. ബംഗളൂരുവിൽ പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കർണാടകയിലെ 14 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 69.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നഗര മണ്ഡലങ്ങളായ ബംഗളൂർ സെൻട്രലിൽ 52.81 ശതമാനവും ബംഗളൂർ നോർത്തിൽ 54.42 ശതമാനവും ബംഗളൂർ സൗത്തിൽ 53.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
2019ലെ തെരഞ്ഞെടുപ്പിൽ സെൻട്രലിൽ 54.32 ശതമാനവും നോർത്തിൽ 54.76 ശതമാനവും സൗത്തിൽ 53.70 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. ചുട്ടുപൊള്ളുന്ന വേനൽച്ചൂടാണ് നഗരത്തിലെ പോളിംഗ് കുറയാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
കനത്ത മത്സരം നടക്കുന്ന ബംഗളൂർ റൂറലിൽ 67.29 ശതമാനവും മാണ്ഡ്യയിൽ 81.48 ശതമാനവും കോലാറിൽ 78.07 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Saturday, April 27, 2024 4:38 AM IST
ജയ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% വോട്ടിംഗ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാജസ്ഥാനിലെ 13 ലോക്സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ മറ്റ് 12 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആദ്യഘട്ടത്തിൽ നടന്നിരുന്നു.
പല പോളിംഗ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞും നീണ്ട നിര അനുഭവപ്പെട്ടന്നും കൃത്യമായ കണക്ക് ഉടൻ പുറത്തുവിടുമെന്ന് രാജസ്ഥാൻ ചീഫ് ഇലക്ടറൽ ഓഫീസർ പ്രവീൺ ഗുപ്ത പറഞ്ഞു. 2019ൽ ഈ പതിമൂന്നു സീറ്റുകളിൽ 68.42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ബാർമർ ലോക്സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് (74.25 %) രേഖപ്പെടുത്തിയത്. ടോങ്ക് സവായ്, മധോപൂർ സീറ്റുകളിലാണ് (56.55 %) ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വെള്ളിയാഴ്ചത്തെ വോട്ടെടുപ്പോടെ സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചു. ബൻസ്വാരയിലെ ബാഗിദോര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 77% പോളിംഗ് രേഖപ്പെടുത്തി.
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
Saturday, April 27, 2024 2:52 AM IST
മസ്കത്ത്: കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾ മരിച്ചു. മസ്കത്തിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആണ് അപകടം.
ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗമാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
അപകടത്തില്‍പ്പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. ഇവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Saturday, April 27, 2024 8:16 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.
സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ അപായമോ റിപ്പോർട്ടു ചെയ്തിട്ടില്ല.
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Saturday, April 27, 2024 4:19 AM IST
തിരുവനന്തപുരം: വോട്ട് ചെയ്യാന്‍ മൂന്നും നാലും മണിക്കൂറുകൾ കാത്ത് നില്‍ക്കേണ്ട സാഹചര്യം അന്വേഷിക്കാന്‍ ഇലക്ഷന് കമ്മീഷനോട് ആവശ്യപ്പെട്ടതായി ശശി തരൂർ. ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ ലഭിക്കുമെന്നും തരൂർ പറഞ്ഞു.
പോളിംഗ് ശതമാനത്തില്‍ സംതൃപ്തിയുണ്ട്. നല്ല ആത്മവിശ്വാസമുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും അദ്ദഹം വ്യക്തമാക്കി.
വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ എന്തോ അസാധാരണ പ്രശ്നം സംഭവിച്ചതു മൂലമാണന്നും തരൂർ പറഞ്ഞു.
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
Saturday, April 27, 2024 12:52 AM IST
ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ യുവാക്കളും സ്ത്രീ വോട്ടർമാരും ശക്തമായ പിന്തുണയാണ് എൻഡിഎയ്ക്ക് നൽകിയത്. വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദിയെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളുമാണ് എൻഡിഎയ്ക്ക് ശക്തമായ പിന്തുണ നൽകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Saturday, April 27, 2024 12:32 AM IST
ബംഗളൂരു: ബിജെപിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാർഥി തേജസ്വി സൂര്യക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിലാണ് നടപടി.
ബംഗളൂരുവിലെ ജയനഗർ പോലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസ് രജിസ്റ്റർചെയ്തത്. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ പ്രതികരിച്ചു.
ആകെ 28 ലോക്സഭാ സീറ്റുകളാണ് കർണാടകയിലുള്ളത്. ഇതിൽ ബംഗളൂരു സൗത്ത് ഉള്‍പ്പെടെ 14 സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 14 സീറ്റുകളിൽ മെയ് ഏഴിനാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Friday, April 26, 2024 11:53 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോളിംഗ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കാളിത്തമാണുണ്ടായത്.
കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
66,303 പോലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി. എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വോട്ടിംഗ് പൂർത്തിയായശേഷം പോളിംഗ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി വോട്ടിംഗ് യന്ത്രങ്ങൾ സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിക്കും. ഇതിനുശേഷം വോട്ടിംഗ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്ട്രോംഗ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്ട്രോംഗ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നും സഞ്ജയ് കൗൾ കൂട്ടിച്ചേർത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Friday, April 26, 2024 11:48 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്തു നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് ആറിന് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലുമുണ്ടായി. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്ത് നിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്.
ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്. പോളിംഗ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മൊല്ലപോക്കാണ്.
വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പഞ്ചാബിന് ചരിത്ര ജയം
Friday, April 26, 2024 11:46 PM IST
കോൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് ചരിത്ര ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് ചരിത്രം കുറിച്ചത്. ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്സിനാണ് ഇന്ന് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. സ്കോർ:- കോൽക്കത്ത 261-6 (20), പഞ്ചാബ് 262-2 (18.4)
ജോണി ബെയർസ്റ്റോയുടെ സെഞ്ചുറി പ്രകടനവും ശശാങ്ക് സിംഗിന്റെ വെടിക്കെട്ടുമാണ് പഞ്ചാബിനെ ചരിത്രത്തിലെത്തിച്ചത്. പ്രബ്സിമ്രാൻ സിംഗ്-ജോണി ബെയർസ്റ്റോ ഓപ്പണിംഗ് സഖ്യം വെടിക്കെട്ടിനു തിരികൊളുത്തുകയായിരുന്നു. 20 പന്തിൽ 54 റണ്‍സാണ് പ്രബ്സിമ്രാൻ അടിച്ചു കൂട്ടിയത്. ഇരുവും ചേർന്ന് 93 റണ്‍സാണ് നേടിയത്. റിലീ റോസോവ് 26 റണ്‍സും നേടി.
നോസോവിനു പിന്നാലെ കളത്തിലെത്തിയ ശശാങ്ക് കളിയുടെ ഗതിതന്നെ മാറ്റിമറിച്ചു. ബെയർസ്റ്റോയുടെ ഒപ്പം ചേർന്ന് പന്തുകൾ ഗ്യാലയിലേക്ക് പറപ്പിച്ചു. 28 പന്തിൽ പുറത്താകാതെ ശശാങ്ക് എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 68 റണ്‍സെടുത്തു. ബെയർസ്റ്റോ 48 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 108 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫിൽ സാൽട്ടും സുനിൽ നരെയ്നും ക്രീസിൽ തല്ലിത്തകർത്ത് മുന്നേറി. ഇവരുടെ കടന്നാക്രമണത്തിൽ പഞ്ചാബ് കിംഗ്സ് ബൗളർമാർക്ക് മറുപടിയില്ലായിരുന്നു. 37 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം ഫിൽ സാൾട്ട് 75 റണ്‍സ് നേടി. 32 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും അടക്കം സുനിൽ നരെയ്ൻ 71 റണ്‍സ് അടിച്ചു. 10.2 ഓവറിൽ 138 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചശേഷമാണ് ഇവർ പിരിഞ്ഞത്.
പിന്നാലെ എത്തിയവരും കെകെആറിനായി കടന്നാക്രമണം നടത്തി. മൂന്നാം നന്പറായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ 23 പന്തിൽ 39 റണ്‍സ് സ്വന്തമാക്കി. ആന്ദ്രേ റസൽ (12 പന്തിൽ 24), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (10 പന്തിൽ 28) എന്നിവരും പഞ്ചാബ് ബൗളർമാരെ തല്ലിത്തകർത്തു. റിങ്കു സിംഗിനു (അഞ്ച്) മാത്രമാണ് ശോഭിക്കാനാകാതെപോയത്. പഞ്ചാബ് ക്യാപ്റ്റൻ സാം കരണിന്റെ നാല് ഓവറിൽ 60 റണ്‍സ് പിറന്നു.
പഞ്ചാബിന്റെ മൂന്നാം ജയമായിരുന്നു ഇത്. ആറ് പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. കോൽക്കത്ത പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Friday, April 26, 2024 11:20 PM IST
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴു കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു.
പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു. ആനപ്പാറയിൽ ഹസൻ ബീവി എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാൻ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളിൽ നിന്നും കള്ളവോട്ട് പരാതി ഉയർന്നു.
ഇടുക്കിയിൽ ഖജനാപ്പറയിൽ മുരുകൻ മൂക്കൻ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടു. കരിമണ്ണൂരിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്.
ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്റ്മാർ പിടികൂടിയത്.
തിരുവനന്തപുരത്ത് കുന്നുകുഴിയിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകളാണ് മറ്റൊരോ ചെയ്തതായി കണ്ടെത്തിയത്. മണക്കാട് സ്കൂളിലെ പി.രാജേഷിന്റെ വോട്ടും മറ്റാരോ ചെയ്തു.
ആറ്റിങ്ങൽ മണ്ഡലത്തിൽ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തൽമണ്ണയിലും തൃശൂർ ഒല്ലൂരും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്.
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Friday, April 26, 2024 11:07 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കേരളത്തിൽ പൂർത്തിയായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 70.22 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ട് വരെയുള്ള ഔദ്യോഗിക കണക്കുകളാണിത്.
രാവിലെ മുതൽ പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ പലയിടങ്ങളിലും വോട്ടെടുപ്പിൽ കാലതാമസം ഉണ്ടായി. ഇതോടെ മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും വോട്ടു ചെയ്യാനായത്.
കനത്ത ചൂടും വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ തകരാറുകളും പലയിടങ്ങളിലും വോട്ടെടുപ്പ് മന്ദഗതിയിലായതും പോളിംഗ് ശതമാനം കുറയാൻ ഇടയായെന്നാണ് വിലയിരുത്തൽ. ഒന്നര മാസത്തിലേറെ നീണ്ടുനിന്ന വാശിയേറി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുശേഷവും പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതാണ് 70 ശതമാനത്തിലേക്ക് ഇടിഞ്ഞത്. രാത്രി ഏറെ വൈകിയും സംസ്ഥാനത്തെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് തുടരുന്നുണ്ട്. ഈ കണക്കുകൾ കൂടി വന്നാൽ അന്തിമ പോളിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും.
കണ്ണൂരിലാണ് കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 75.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് പോളിംഗ് പത്തനംതിട്ടയിലാണ്. 63.34 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.
അതേസമയം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിവിധ മണ്ഡലങ്ങളിലെ പോളിംഗ്
തിരുവനന്തപുരം-66.41%
ആറ്റിങ്ങൽ-69.39%
കൊല്ലം-67.82%
പത്തനംതിട്ട-63.34%
മാവേലിക്കര-65.86%
ആലപ്പുഴ-74.25%
കോട്ടയം-65.59%
ഇടുക്കി-66.37%
എറണാകുളം-67.97%
ചാലക്കുടി-71.59%
തൃശൂർ-71.91%
പാലക്കാട്-72.45%
ആലത്തൂർ-72.42%
പൊന്നാനി-67.69%
മലപ്പുറം-71.49%
കോഴിക്കോട്-73.09%
വയനാട്-72.71%
വടകര-73.09%
കണ്ണൂർ-75.57%
കാസർഗോഡ്-74.16%
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
Friday, April 26, 2024 10:20 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പ് തുടരുകയാണ്. വടകര ഓര്‍ക്കാട്ടേരിയിലും മാക്കുല്പീടികയിലും വോട്ടെടുപ്പ് അര്‍ധരാത്രിവരെ നീണ്ടേക്കും. ഇവിടെ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം വോട്ടർമാരാണ് കാത്തിരിക്കുന്നത്.
വോട്ടിംഗ് യന്ത്രത്തകരാറും വോട്ടിംഗിലെ മെല്ലെപ്പോക്കും കടുത്തചൂടും വോട്ടെടുപ്പ് വൈകാന്‍ കാരണമായി.
അതേസമയം വോട്ടെടുപ്പ് താമസിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമെന്ന് കെ.സുധാകരന് പറഞ്ഞു. സ്ത്രീകളടക്കം ക്യൂ നില്ക്കുന്നു. താമസമുണ്ടായതിന്റെ കാരണം അന്വേഷിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
നീതിയുക്തമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്നും പോളിംഗ് ശതമാനം കുറഞ്ഞത് വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
Friday, April 26, 2024 9:53 PM IST
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്.
വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Friday, April 26, 2024 9:50 PM IST
കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി. അൻവർ എംഎൽഎയ്ക്കെതിരെ കേസെടുത്തു നാട്ടുകൽ പോലീസ്.
എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.
153 എ(1) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.
പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധി നെഹ്റു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു അൻവറിന്റെ പരാമർശം.
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
Friday, April 26, 2024 9:10 PM IST
കൊച്ചി: കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് വൈകുന്നേരമാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നാല് ട്വന്റി20 പ്രവർത്തകർക്ക് പരിക്കേറ്റു.
ബൂത്തിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കിഴക്കമ്പലം മലയിടം തുരുത്തിയിലാണ് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.
മറ്റ് പ്രവർത്തകർ ഇടപെട്ടാണ് സംഘർഷത്തിലേർപ്പെട്ടവരെ സ്ഥലത്ത് നിന്ന് മാറ്റിയത്.
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
Friday, April 26, 2024 8:47 PM IST
തിരുവനന്തപുരം: കോവളത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ പോളിംഗ് ബൂത്തിലെത്തിയതോടെ പ്രതിഷേധം. കോവളത്തെ ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് ശശി തരൂർ എത്തിയതോടെയാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
തരൂരിനോട് സിപിഎം പ്രവർത്തകർ പ്രകോപനപരമായി പെരുമാറി എന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി. ഇടതുപ്രവർത്തകരെ തടയാനായി യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി.
ഇതിനിടെ ശശി തരൂർ പോളിംഗ് ബൂത്തിലെത്തി വോട്ടർമാരേയും പ്രദേശവാസികളെയും കണ്ടു. ഇതിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. തരൂരിന്റെ വാഹനവും സിപിഎം പ്രവർത്തകർ വളഞ്ഞു.
പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Friday, April 26, 2024 8:35 PM IST
തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
Friday, April 26, 2024 8:21 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 70.03 ശതമാനമാണ്.
വൈകുന്നേരം ആറ് വരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്. പല ബൂത്തുകളിലും ഏറെ വൈകി മാത്രമേ വോട്ടെടുപ്പ് പൂർത്തിയാകു.
സംസ്ഥാനത്ത് കണ്ണൂർ മണ്ഡലത്തിലാണ് നിലവിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 75.32 ശതമാനം പോളിംഗാണ് കണ്ണൂരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ് പത്തനംതിട്ടയിലാണ്. 63.32 ശതമാനമാണ് പത്തനംതിട്ടയിലെ പോളിംഗ്.
പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്:-
കേരളം 70.03
• തിരുവനന്തപുരം 66.39
• ആറ്റിങ്ങൽ 66.36
• കൊല്ലം 67.79
• പത്തനംതിട്ട 63.32
• മാവേലിക്കര 65.83
• ആലപ്പുഴ 74.14
• കോട്ടയം 65.57
• ഇടുക്കി 66.34
• എറണാകുളം 67.82
• ചാലക്കുടി 71.05
• തൃശൂർ 71.71
• ആലത്തൂർ 72.12
• പാലക്കാട് 72.21
• പൊന്നാനി 67.22
• മലപ്പുറം 71.11
• കോഴിക്കോട് 72.67
• വയനാട് 72.52
• വടകര 72.71
• കണ്ണൂർ 75.32
• കാസർഗോഡ് 73.84
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Friday, April 26, 2024 7:21 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
2021ൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത വുകോമനോവിച്ച് തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ചശേഷമാണ് മടങ്ങുന്നത്. ആദ്യ സീസണിൽ തന്നെ അദ്ദേഹം ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു.
2023 മാർച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദ ഗോളിൽ പ്രതിഷേദിച്ച് ഇവാൻ വുകോമനോവിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെ പിൻവലിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.. അതിനുള്ള ശിക്ഷയായി ഇവാന് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഏർപ്പെടുത്തിയത് 10 മത്സര വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടുകൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യനായൊരു പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികൾ ക്ലബ് ഉടൻ ആരംഭിക്കുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
Friday, April 26, 2024 7:06 PM IST
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി. ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഎം-ബിജെപി ഡീൽ പുറത്തു വന്നതിന്റെ ജാള്യം മറക്കാനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ. ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജിവയ്ക്കണമെന്നും ഹസൻ പറഞ്ഞു.
നല്ല കമ്യൂണിസ്റ്റുകാരനെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തുങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം.
കേരളത്തിൽ സിപിഎം-ബിജെപി ഡീലിന്റെ സൂത്രധാരകൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ദീർഘകാലമായി ചർച്ച നടക്കുന്നതെന്നും ഹസൻ പറഞ്ഞു.
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
Friday, April 26, 2024 6:46 PM IST
നെടുമങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിനിടെ നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. 154-ാം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്.
വി. മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
Friday, April 26, 2024 6:40 PM IST
കൽപറ്റ: കൈനാട്ടിയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്.
വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സജീർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
Friday, April 26, 2024 6:27 PM IST
ഇടുക്കി: ഇടുക്കി ചക്കുംപള്ളത്തും കരിമണ്ണൂരും കള്ളവോട്ട് നടന്നെന്നാണ് പരാതി. ചക്കുംപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസിന് കൈമാറി.
77-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തശേഷം 80-ാം നമ്പര്‍ ബൂത്തിലും വോട്ടുചെയ്യാനെത്തി എന്നാണ് പരാതി. എന്നാല്‍ വോട്ടര്‍മാരെ കാണാന്‍ എത്തിയെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം.
അതിനിടെ ഇടുക്കി കരിമണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്തെന്നും പരാതി ഉയരുന്നുണ്ട്. കരിമണ്ണൂര്‍ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മാറ്റാരോ ചെയ്തത്.
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Friday, April 26, 2024 6:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് സമയം അവസാനിച്ചു.
അതേസമയം പല ബൂത്തുകളിലും ഇപ്പോഴും വോട്ടർമാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വൈകുന്നേരം ആറ് വരെ വരിയിൽ നിന്ന വോട്ടർമാർക്ക് ടോക്കണ്‍ നൽകി. ടോക്കണ്‍ ലഭിച്ചവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും.
സംസ്ഥാനത്ത് ഇതുവരെ 65 ശതമാനത്തിനു മുകളിൽ പോളിംഗ് രേഖപ്പെടുത്തി. 2019ൽ കേരളത്തിൽ 77.84 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Friday, April 26, 2024 5:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം 60 കടന്നു.
വൈകുന്നേരം അഞ്ച് വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 60 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരമാണ്.
സംസ്ഥാനത്ത് രാവിലെ പോളിംഗ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഉച്ചയ്ക്കുശേഷവും മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. വോട്ടെടുപ്പ് വൈകീട്ട് ആറ് വരെയാണ്.
പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്:-
കേരളം 60.23
• തിരുവനന്തപുരം 58.24
• ആറ്റിങ്ങൽ 61.24
• കൊല്ലം 58.46
• പത്തനംതിട്ട 56.90
• മാവേലിക്കര 58.33
• ആലപ്പുഴ 63.35
• കോട്ടയം 58.48
• ഇടുക്കി 58.33
• എറണാകുളം 59.08
• ചാലക്കുടി 62.32
• തൃശൂർ 61.34
• ആലത്തൂർ 61.08
• പാലക്കാട് 61.91
• പൊന്നാനി 58.18
• മലപ്പുറം 59.12
• കോഴിക്കോട് 60.88
• വയനാട് 62.14
• വടകര 61.13
• കണ്ണൂർ 63.72
• കാസർഗോഡ് 62.68
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Friday, April 26, 2024 5:01 PM IST
മലപ്പുറം: പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്. പല വോട്ടുകളിലും വേഗതയില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൾ ഹമീദ് എംഎൽഎ പറഞ്ഞു. ആളുകൾ മണിക്കൂറുകളോളമായി കാത്തിരിക്കുകയാണ്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു.
വോട്ടിംഗ് മെഷീൻ തകരാറിലാവുന്നതും ചില ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് വോട്ടിംഗ് പതുക്കെ ആവാൻ കാരണം. അടിയന്തര നടപടി ആവശ്യപ്പെട്ട് കളക്ടടെ സമീപിച്ചുവെന്നും അബ്ദുൾ ഹമീദ് പറഞ്ഞു.
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
Friday, April 26, 2024 4:52 PM IST
പാലക്കാട്: കടുത്ത ചൂടിനിടെ പാലക്കാട് രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്.
തേങ്കുറിശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73)എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ.
തേൻകുറിശി വടക്കേത്തറ എൽപി സ്കൂളിൽ വച്ചായിരുന്നു സംഭവം.
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
Friday, April 26, 2024 4:07 PM IST
ചങ്ങനാശേരി: തെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായ അംഗങ്ങൾ. രാജ്യത്തിന് ഗുണകരമായ ആള്‍ക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് എന്‍എസ്എസ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച് ഔദ്യോഗിക ആഹ്വാനമൊന്നും എന്‍എസ്എസ് പുറത്തിറക്കിയിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് മാത്രമാണുള്ളത്. ജനാധിപത്യവും മതേതരത്വവും തെരഞ്ഞെടുപ്പില്‍ സംരക്ഷിക്കപ്പെടണമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന് ചെയ്ത വോട്ട് ബിജെപിക്ക് പോയി; പരാതിയുമായി പത്തനംതിട്ടയിലെ വോട്ടര്‍
Friday, April 26, 2024 3:52 PM IST
പത്തനംതിട്ട: കോണ്‍ഗ്രസിന് ചെയ്ത വോട്ട് വിവിപാറ്റില്‍ ബിജെപിക്ക് പോയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ സ്ത്രീ വോട്ടറാണ് പരാതി ഉന്നയിച്ചത്. കുമ്പഴ സ്കൂളിലെ ബൂത്തിലാണ് സംഭവം.
റീപോളിംഗ് ചെയ്യാന്‍ അവസരം നല്കുന്പോൾ വോട്ട് കൃത്യമായി വന്നാല്‍ പിഴയടയ്ക്കണമെന്നും തടവ് ശിക്ഷയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചെന്നും പരാതിക്കാരി പറഞ്ഞു.
എന്നാല്‍ പരാതി ഉയര്‍ന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെക്കൊണ്ട് അടക്കം വോട്ട് ചെയ്യിച്ചെങ്കിലും പിഴവ് ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി അടക്കം സ്ഥലത്തെത്തി പ്രതിഷേധിച്ചു. അതേസമയം യുഡിഎഫ് കെട്ടിച്ചമച്ച ആരോപണമാണിതെന്നാണ് ബിജെപിയുടെ വാദം.
ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മനും കുടുംബവും
Friday, April 26, 2024 4:32 PM IST
കോട്ടയം: ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കുടുംബവും. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പൂർണ വിജയമുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു.
പോളിംഗ് നടത്താൻ വൈകുന്നുണ്ട്. തന്റെ തെരഞ്ഞെടുപ്പിലും ഇക്കാര്യം ഉന്നയിച്ചതാണ്. ജനാധിപത്യത്തിൽ ജനങ്ങളാണു വലുത്. അതിനാൽ പോളിംഗ് വേഗത്തിൽ നടപ്പാക്കണം.
ക്യൂ നിർത്തി ജനങ്ങളെ മടുപ്പിക്കരുതെന്നും ഇത് വോട്ട് നഷ്ടപ്പെടാൻ കാരണമാകുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; വോട്ട് ചെയ്യാനിറങ്ങിയ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Friday, April 26, 2024 3:36 PM IST
കോഴിക്കോട്: കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ക്കാടംപൊയിലിലെ 94-ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുംവഴിയാണ് അപകടമുണ്ടായത്.
കാറിന്റെ മുൻഭാഗത്തുനിന്നു പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. മുക്കം ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Friday, April 26, 2024 3:29 PM IST
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിലെ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി ആറുപേർക്കു പരിക്ക്. കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സക്കീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുള്ള രണ്ടു പേരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഈരാറ്റുപേട്ട നഗരസഭയിലെ അൽമാനർ സ്കൂളിലുള്ള ഒന്ന്, രണ്ട് ബൂത്തുകളുടെ ഓഫീസിലേക്കാണ് തൊടുപുഴ ഭാഗത്തുനിന്നു പാൽ കയറ്റി വന്ന മിനി ട്രക്ക് ഇടിച്ചുകയറിയത്.
വോട്ട് ചെയ്തത് ഭരണഘടന നിലനിർത്താൻ: ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Friday, April 26, 2024 3:23 PM IST
തിരുവനന്തപുരം: ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ. രാജ്യത്തെ ജനാധിപത്യം മതേതരത്വം എന്നിവ നിലനിൽക്കാനുമാണ് വോട്ട്.
അടുത്തതവണ ഇതേ സ്ഥലത്ത് തനിക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരമുണ്ടാകണം, ഇതാണ് ഇന്നത്തെ വോട്ടിന്റെ ഉദ്ദേശ്യം എന്നും ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ പറഞ്ഞു.
കൊടുംചൂടിൽ തെല്ലാശ്വാസം; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും
Friday, April 26, 2024 3:14 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിൽ ആശ്വാസമായി വേനൽമഴയെത്തുന്നു. ഇന്നു കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൂടാതെ, ചൊവ്വാഴ്ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാനാണ് സാധ്യത.
വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ അപകടം; സ്കൂട്ടര്‍ യാത്രികന് മരിച്ചു
Friday, April 26, 2024 3:08 PM IST
മലപ്പുറം: പരപ്പനങ്ങാടിയിൽ വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70) ആണ് മരിച്ചത്.
9.30ഓടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്കൂളിന് സമീപത്തു വച്ചാണ് അപകടം. ലോറി ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇതോടെ തെറിച്ചുവീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കെട്ടുങ്ങല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: റസിയ. മക്കള്‍: ബാബു മോന്, അര്‍ഷാദ്, ഷെഫിനീത്, അബ്ദുല്‍ ഗഫൂര്‍, ഹസീന, ഷെറീന, മരുമക്കള്‍: ഹാജറ, സെലീന, ജാസ്മിന്, മുര്‍ഷിദ.
ചൂടിന് കുറവില്ല; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്
Friday, April 26, 2024 3:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൊവ്വാഴ്ച വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
• പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
• നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
• ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
• ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
• കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
• മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ചസമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
• ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
• യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
• നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
• ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
• ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
• നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
• അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
• കുട്ടികളുടെ കാര്യത്തില്‍ വേണം ജാഗ്രത. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
• പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
• കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
• കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
• അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലെ സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
Friday, April 26, 2024 2:42 PM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് സുരേഷ് ഗോപിക്ക് വോട്ടുകള്‍ ലഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചപ്പോൾ, സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്നാണ് മനസിലായത്. അതും വിചാരിക്കുന്നതിനേക്കാൾ മുൻപിലാണ് അദ്ദേഹം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാണ് സുരേഷ് ഗോപിക്കു വോട്ടു വരുന്നത്. സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിനു പിന്നിലുണ്ട്. ഞാൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകൾ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രാർഥിക്കുന്നതായി പറഞ്ഞുവെന്നും പത്മജ പറഞ്ഞു.
‘ഞാൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്കു വോട്ടു ചെയ്യും. അതിന് ഞാൻ ഒരു ഉദാഹരണം പറയാം. എന്റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ, ഏതു പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞില്ല. കാരണം, ഞാൻ അന്ന് കോൺഗ്രസിലാണ്. അക്കാര്യത്തിൽ അദ്ദേഹം വലിയ മര്യാദ കാണിച്ചു. എന്നും എന്റെ മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് പിതാവ്. ഇവിടെ മത്സരിക്കുന്നത് ചേട്ടനാണ് എന്ന് നോക്കാൻ പറ്റില്ല. ചേട്ടനൊക്കെ വീട്ടിലാണ്. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ.'- പത്മജ പറഞ്ഞു.
സഹോദരന് വേണ്ടി പ്രാര്‍ഥിച്ചോ എന്ന ചോദ്യത്തിന് അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ പ്രാര്‍ഥിക്കാനായിട്ട് എന്നായിരുന്നു പ്രതികരണം. താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നും പറഞ്ഞതു മുരളീധരനാണെന്നും, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ലെന്നും പത്മജ ചൂണ്ടിക്കാട്ടി.
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
Friday, April 26, 2024 2:13 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കേരളമുൾപ്പെടെയുള്ള രാജ്യത്തെ 88 മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു.
സംസ്ഥാനത്ത് രാവിലെ പോളിംഗ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. തുടക്കത്തിൽത്തന്നെ മികച്ച പോളിംഗ് ആണ് സംസ്ഥാനത്തുടനീളം രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്.
വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്ത് പോളിംഗ് ശതമാനം 19.06 ൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 1.15 വരെ തിരുവനന്തപുരം-39.13, ആറ്റിങ്ങല്‍-41.91, കൊല്ലം-39.43, പത്തനംതിട്ട-40.06, മാവേലിക്കര-40.16, ആലപ്പുഴ-42.25, കോട്ടയം-40.28, ഇടുക്കി-40.03, എറണാകുളം-39.49, ചാലക്കുടി-41.81, തൃശൂര്‍-40.58, പാലക്കാട്-41.99, ആലത്തൂര്‍-40.51, പൊന്നാനി-35.90, മലപ്പുറം-38.21, കോഴിക്കോട്-39.32, വയനാട്-41.10, വടകര-39.03, കണ്ണൂര്‍-42.09, കാസര്‍ഗോഡ്-41.28 എന്നിങ്ങനെയാണയായിരുന്നു പോളിംഗ് ശതമാനം.
അക്രമസംഭവങ്ങളൊന്നും സംസ്ഥാനത്ത് ഒരിടത്തും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ എഴു മുതലാണ് പോളിംഗ് ആരംഭിച്ചത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പലരും രാവിലെ 8.30ന് മുന്‍പ് തന്നെ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. പലയിടത്തും വോട്ടിംഗ് മെഷീനിലെ തകരാർ മൂലം പോളിംഗ് അൽപ്പനേരത്തേക്ക് തടസപ്പെട്ടിരുന്നു.
ഈ നാട് മതേതരമാണല്ലോ, സര്‍ക്കാരും അങ്ങനെ ആയിരിക്കണം: മാര്‍ റാഫേല്‍ തട്ടില്‍
Friday, April 26, 2024 1:41 PM IST
കൊച്ചി: എല്ലാ മതങ്ങളും ഒന്നു ചേര്‍ന്ന് ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണ് നമ്മുടേതെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈ നാട് മതേതരമാണല്ലോ, സര്‍ക്കാരും അങ്ങനെ ആയിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
തെങ്ങോട് സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്ക്കും തുല്യത കിട്ടുന്ന സുരക്ഷിതത്വം ഉറപ്പാക്കുന്ന നാടാണിത്. അഭിമാനത്തോടെയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയത്.
ആരും വോട്ട് ചെയ്യാതെ മാറി നില്‍ക്കരുത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും; എല്‍ഡിഎഫും ബിജെപിയും തകരും: എ.കെ. ആന്റണി
Friday, April 26, 2024 1:01 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിംഗ് പുരോഗമിക്കേ വിജയപ്രതീക്ഷ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് തങ്ങളുടെ ആത്മവിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി.
കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനുമെതിരേ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
Friday, April 26, 2024 1:03 PM IST
ആലപ്പുഴ: അമ്പലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി. സോമരാജന് (76) ആണ് മരിച്ചത്.
അമ്പലപ്പുഴ കാക്കാഴം സ്കൂളിലെ 138-ാം നമ്പര്‍ ബൂത്തിലാണ് ഇദ്ദേഹത്തിന് വോട്ടുണ്ടായിരുന്നത്.അരമണിക്കൂറോളം വരി നിന്ന ശേഷമാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ഇതിനുശേഷം സ്കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജാവദേക്കര്‍ ചായ കുടിക്കാന്‍ കേറാന്‍ ഇ.പിയുടെ വീട് ചായപീടികയാണോ: കെ.സുധാകരന്
Friday, April 26, 2024 12:36 PM IST
കണ്ണൂര്‍: ഇ.പി ജയരാജനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഇ.പി. ജയരാജന് ബിജെപിയിലേക്ക് പോകുമെന്ന് തനിക്ക് കിട്ടിയ വിവരം സത്യമാണെന്ന് സുധാകരന് പ്രതികരിച്ചു.
തനിക്ക് ഇ.പിയെ പ്രതിക്കൂട്ടില്‍ കയറ്റിനിര്ത്തണമെന്ന് താത്പര്യമില്ല. താന്‍ അറിഞ്ഞ യാഥാര്‍ഥ്യം പുറത്തുപറഞ്ഞു.
തനിക്കെതിരേ നിയമനടപടിയെടുക്കുമെന്നാണ് ഇ.പി പറഞ്ഞിരിക്കുന്നത്. അതിന് ഒരു പ്രശ്നവുമില്ല. സത്യസന്ധമായാണ് താന്‍ കാര്യങ്ങള്‍ പറഞ്ഞത്. നിയമ നടപടിയെടുത്തോട്ടെ.
മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞു ജയരാജന് ചില കൂട്ടുകെട്ടുകള്‍ ദോഷമാണെന്ന്. സത്യത്തില്‍ അതുതന്നെയാണ് അവര്‍ തമ്മിലുള്ള തര്‍ക്കം.
ഇപിയെ ഒതുക്കാന്‍ അവരുടെ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗമുണ്ട്. ഇപിയെ പാര്‍ട്ടി പരിഗണിക്കാത്തതില്‍ അദ്ദേഹത്തിന് പരാതിയുണ്ടെന്നും സുധാകരന് പ്രതികരിച്ചു
ജാവദേക്കര്‍ ചായ കുടിക്കാന്‍ കേറാന്‍ ഇപിയുടെ വീട് ചായപീടികയാണോയെന്ന് സുധാകരന് ചോദിച്ചു. പൂര്‍വകാല ബന്ധമില്ലാത്തവരുടെ വീട്ടില്‍ ചായ കുടിക്കാന്‍ ആരെങ്കിലും പോകുമോയെന്നും സുധാകരന് ചോദ്യം ഉന്നയിച്ചു.
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Friday, April 26, 2024 12:26 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്നു വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി നടത്തിയ പരാമർശത്തിലാണു ഹർജി.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരേ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നു പരാമർശമുണ്ടായിരുന്നു. ഈ പരാമര്‍ശങ്ങളാണു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
മതത്തിന്റെ പേരിൽ പ്രധാനമന്ത്രി വോട്ട് തേടി. അതുകൊണ്ടു തെരഞ്ഞെടുപ്പിൽനിന്നു വിലക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
അതേസമയം രാജസ്ഥാൻ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച വിശദീകരണം തേടിയിരുന്നു.
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Friday, April 26, 2024 12:02 PM IST
കൊച്ചി: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സിപിഎം-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് സതീശന് പ്രതികരിച്ചു.
പ്രകാശ് ജാവദേക്കറെ ഇ.പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്.
പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്നമുള്ളൂ.
ശിവന്റെ കൂടി പാപി ചേര്‍ന്നാല്‍ ശിവന് പാപിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒറിജിനല്‍ ശിവനാണെങ്കില്‍ പാപി കരിഞ്ഞുപോകും. ഇതേതോ ഡ്യൂപ്ലിക്കേറ്റ് ശിവനാണെന്നും സതീശന് വിമര്‍ശിച്ചു.
ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്രമന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടതെന്നും സതീശന് ചോദിച്ചു.
കരുവന്നൂരില്‍ ഇഡി വന്നിരിക്കുന്നത് തെരഞ്ഞെടുപ്പിലെ അഡ്ജസ്റ്റ്മെന്റിന് വേണ്ടിയാണ്. കേസിൽ ഉൾപ്പെട്ട സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ എല്ലാവരെയും ഇഡി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. തൃശൂര്‍ പൂരത്തില്‍ വര്‍ഗീയതയ്ക്ക് അഴിഞ്ഞാടാനുള്ള അവസരം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയെന്നും സതീശന് വിമര്‍ശിച്ചു.
റിക്കാർഡ് ഉയരത്തിൽ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്ക് മുകളിൽ
Friday, April 26, 2024 11:56 AM IST
കൊച്ചി: റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസങ്ങളായി കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് മുകളിലേക്ക് കയറി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,320 രൂപയിലും ഗ്രാമിന് 6,665 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് 5,570 രൂപയിലെത്തി.
ബുധനാഴ്ച സ്വര്‍ണവില പവന് 360 രൂപ കൂടിയിരുന്നു. എന്നാൽ വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള, ആഭ്യന്തരവിപണികളിലും സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധ ഭീതി താൽക്കാലികമായി ഒഴിഞ്ഞതോടെയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. എന്നാൽ ഇതിന് ശേഷം സ്വർണം ഇപ്പോൾ തിരിച്ചു കയറുന്ന കാഴ്ചയാണു കണ്ടത്.
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Friday, April 26, 2024 12:46 PM IST
കോഴിക്കോട്: കോഴിക്കോട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റച്ചിറ സ്വദേശി അനീസ് അഹമ്മദ്(66) ആണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞുവീണ അനീസിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16-ലെ ബൂത്ത് ഏജന്റായിരുന്നു അനീസ്. സംഭവത്തിന് പിന്നാലെ ഈ ബൂത്തിലെ പോളിംഗ് അല്പനേരം നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Friday, April 26, 2024 3:10 PM IST
തിരുവനന്തപുരം: വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ പോളിംഗ് ബൂത്തിലെത്തി താരങ്ങളും പ്രമുഖ നേതാക്കളും. തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ 6.30നു തന്നെ പോളിംഗ് ബൂത്തിലെത്തി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്. ജോര്‍ജ് കോണ്‍വെന്റ് എല്‍പി സ്കൂളിലാണ് താരവും കുടുബവും വോട്ട് ചെയ്യാനെത്തിയത്.
ആദ്യമായാണ് തനിക്കുതന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും ഇത്തവണ തൃശൂരിലെ ജനങ്ങള്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊല്ലത്തെ എൻഡിഎ സ്ഥാനാർഥിയും നടനുമായ ജി. കൃഷ്ണകുമാർ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ശശി തരൂർ, തോമസ് ഐസക്, എ.എം. ആരിഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, എ. വിജയരാഘവൻ, മന്ത്രി ആർ. ബിന്ദു, എം.എ. ബേബി അടക്കമുള്ളവർ രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
അതേസമയം, കനത്ത പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Friday, April 26, 2024 3:10 PM IST
ന്യൂഡല്‍ഹി: വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി പറഞ്ഞു.
100 ശതമാനം വിവിപാറ്റുകളും എണ്ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. വോട്ടിംഗ് മെഷീന്റെ സുതാര്യത കോടതി ശരിവച്ചു. ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിന് ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സാങ്കേതിക കാര്യങ്ങളില്‍ ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വച്ചു. ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന യൂണിറ്റ് സീല്‍ ചെയ്ത് ഇവിഎമ്മിനൊപ്പം സൂക്ഷിക്കും. ഫലം പ്രഖ്യാപിച്ച ശേഷം 45 ദിവസം വരെ അത് സൂക്ഷിക്കാനുള്ള അവസരമുണ്ടാക്കും.
തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഇവിഎമ്മിന്റെ മെമ്മറി പരിശോധിക്കാന്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം.ഇവിഎം മെഷീനുകള്‍ നിര്‍മിച്ച കമ്പനികള്‍ അത് പരിശോധിക്കും. ഇതിന്റെ ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കും.കൃത്രിമമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഈ പണം തിരികെ നല്‍കും.
സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനൊപ്പം ബാര്‍ കോഡ് വയ്ക്കുന്ന കാര്യം പരിശോധിച്ചുകൂടേയെന്നും കോടതി ചോദിച്ചു. കോടതി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാവര്‍ത്തികമാകുമെന്നാണ് വിവരം.
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ്; ആദ്യമണിക്കൂറുകളിൽ 15 ശതമാനം
Friday, April 26, 2024 10:59 AM IST
ഇംഫാൽ: കനത്ത സുരക്ഷയ്ക്ക് നടുവിൽ മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യമണിക്കൂറുകളിൽ 15 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 857 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
സുരക്ഷ കണക്കിലെടുത്ത് 87 കന്പനി അർധസൈനിക വിഭാഗങ്ങളെയും 4000 ത്തിലധികം സംസ്ഥാന പോലീസ് സേനയെയും പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്. 191 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 19 ന് മണിപ്പുരിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വ്യാപക അക്രമം നടന്നിരുന്നു. ഇതേത്തുടർന്ന് 11 പോളിംഗ് സ്റ്റേഷനുകളിൽ തിങ്കളാഴ്ച റീപോളിംഗ് നടത്തി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മണിപ്പുരിൽ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 88 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഔട്ടർ മണിപ്പൂരിൽ നിന്നുള്ള നാല് സ്ഥാനാർത്ഥികൾ ഉൾപ്പെടെ 1,200 ഓളം സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
രാവിലെ ഒമ്പതിന് 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 9.3% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഡിലും മണിപ്പൂരിലും 15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ ഏഴു ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കലാശക്കൊട്ടിനിടെയിലെ സംഘര്‍ഷം; സി.ആര്.മഹേഷ് എംഎല്‍എയ്ക്കെതിരേ വധശ്രമത്തിന് കേസ്
Friday, April 26, 2024 10:52 AM IST
കൊല്ലം: കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെയുണ്ടായ ആക്രമണത്തില്‍ സി.ആര്.മഹേഷ് എംഎല്‍എ അടക്കമുള്ളവർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. 149 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൊട്ടിക്കലാശത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം സൂസന് കോടിക്കെതിരായ ആക്രമണത്തിലാണ് പോലീസ് കേസെടുത്തത്. കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതിനിടെ സി.ആര്.മഹേഷ് എംഎല്‍എക്കും പരിക്കേറ്റു.
സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എംഎല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. സംഭവത്തില്‍ സൂസന് കൊടിയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
Friday, April 26, 2024 12:02 PM IST
കണ്ണൂര്‍: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇന്ന് വരെ മാത്രം ആയുസുള്ള ആരോപണമാണിതെന്നും ഗോവിന്ദന് പ്രതികരിച്ചു.
മറ്റു നേതാക്കളെ കാണുന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ നിലപാടും വ്യക്തിപരമായ സൗഹൃദങ്ങളും വേര്‍തിരിച്ച് കാണണം. ദല്ലാള്‍ നന്ദകുമാര്‍ ഫ്രോഡാണ്.
ഇമ്മാതിരി ഫ്രോഡിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ല. ഇ.പി ജാഗ്രത കാണിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുന്നറിയിപ്പ് മാത്രമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല
Friday, April 26, 2024 12:48 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാമിന് വോട്ട് രേഖപ്പെടുത്താനായില്ല. അദ്ദേഹത്തിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ക്യാബിനറ്റ് റാങ്കുള്ള എബ്രഹാമിന്റെ പേരില്‍ ഉള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
രാവിലെ ജഗതിയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വീട്ടില്‍നിന്ന് കാല്‍നടയായി ബൂത്തിലേക്ക്; വരിനിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി
Friday, April 26, 2024 12:48 PM IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ കമല, മകള്‍ വീണ വിജയന് എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.
പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട്. വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിംഗ് ബൂത്തിലേക്ക് എത്തിയത്.
ബൂത്തില്‍ നീണ്ട ക്യൂവുള്ളപ്പോഴാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ മുഖ്യമന്ത്രി തയാറായില്ല. മുന്നില്‍ ഇരുപതോളം പേര് നില്ക്കുമ്പോള് ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യാനെത്തിയ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു
Friday, April 26, 2024 12:48 PM IST
പാലക്കാട്: ഒറ്റപ്പാലത്ത് വോട്ട് ചെയ്യാനെത്തിയ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്(68) ആണ് മരിച്ചത്.
രാവിലെ 7:30ന് ആണ് ചന്ദ്രൻ വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എല്‍ഡിഎഫ് ചരിത്രവിജയം നേടും, ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്തെത്തില്ല: മുഖ്യമന്ത്രി
Friday, April 26, 2024 9:14 AM IST
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യമൊട്ടാകെ ബിജെപിക്കെതിരെയുള്ള മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ല. കോണ്‍ഗ്രസും ബിജെപിയും കേരളവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ജനങ്ങള്‍ വലിയ മനോവേദനയോടെയാണ് ഉള്‍ക്കൊണ്ടത്.
ഇതിനെതിരെയുള്ള ജനവികാരം ശക്തമാണ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
Friday, April 26, 2024 11:40 AM IST
കണ്ണൂര്‍: ഇ.പി.ജയരാജന് ബിജെപിയില്‍ പോകുമെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇ.പിക്കെതിരായ ആക്രമണം സിപിഎമ്മിനെ ലക്ഷ്യംവച്ചാണ്. കൂട്ടുകെട്ടുകളില്‍ ഇ.പി കൂടുതല്‍ ജാഗ്രത കാണിക്കണം. പാപിയുടെ കൂടെ ശിവന് കൂടിയാല്‍ ശിവനും പാപിയാകും എന്നാണ് ചൊല്ല്.
പ്രകാശ് ജാവദേക്കറെ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. താനും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ആളെ പറ്റിക്കാന്‍ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണം.
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല. അത്തരം ആളുകളുമായുള്ള ബന്ധമോ ലോഹ്യമോ പാടില്ല. ഇക്കാര്യത്തില്‍ ഇ.പി വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേയുള്ള അനുഭവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
Friday, April 26, 2024 11:40 AM IST
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
ശോഭ സുരേന്ദ്രനും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രൻ തന്റെ മകൻ മെസേജ് അയച്ചിട്ടില്ലെന്നും ഇ.പി. പറഞ്ഞു.
അതേസമയം, നന്ദകുമാറിനെതിരെ കേസ് കൊടുക്കാൻ പറ്റില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏത് വകുപ്പിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Friday, April 26, 2024 7:46 AM IST
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും ഹൈബി ഈഡൻ പറഞ്ഞു.
പൊന്നാനിയിൽ യുഡിഎഫിന് പൊന്നിൻ തിളക്കമുള്ള വിജയം ഉണ്ടാകുമെന്ന് അബ്ദുസമ്മദ് സമദാനി പ്രതികരിച്ചു. വലിയ അത്മവശ്യാസത്തിലാണെന്നും രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു.
യുഡിഎഫ് 20 ഇൽ 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും സതീശൻ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിൽ വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Friday, April 26, 2024 8:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചെങ്കിലും യന്ത്ര തകരാറിനെ തുടര്‍ന്ന് പല ബൂത്തുകളിലും വോട്ടിംഗ് വൈകുന്നു. കോട്ടയം അയ്മനം 116 നമ്പര്‍ ബൂത്തില്‍ പോളിംഗ് വൈകി.
വയനാട് കോട്ടത്തറ ചീരകത്ത് 23-ാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാറുണ്ടായി. ഇവിടെ വോട്ടിംഗ് നിർത്തിവച്ചു. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ മൂലാട് ഹിന്ദു എല്‍പി സ്കൂളിലും പ്രശ്നമുണ്ടായി.
വടകര ഒഞ്ചിയം യുപി സ്കൂളിലെ 60 ആം നമ്പർ ബൂത്തിൽ പോളിംഗ് തുടങ്ങിയില്ല. മോക്ക് പോളിംഗിൽ ഷാഫിക്ക് ചെയ്യുന്ന വോട്ട് പതിഞ്ഞില്ല എന്നാണ് പരാതി. ബൂത്ത് ഏജന്റുമാർ യന്ത്രം മാറ്റണം എന്ന് ആവശ്യപ്പെട്ടു.
മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാർ മോക്പോളിംഗ് ഇതുവരെ നടത്താനായില്ല. ഇതേതുടര്‍ന്ന് വോട്ടെടുപ്പും വൈകുകയാണ്. നെയ്യാറ്റിൻകരയിലും ആറ്റിങ്ങലിലും രണ്ടിടത്ത് പ്രശ്നമുണ്ടായി.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Friday, April 26, 2024 7:29 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ഇന്നു നടക്കും. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്.
89 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മധ്യപ്രദേശിലെ ബേതുൾ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി അശോക് ഭലാവി മരിച്ചതിനെത്തുടർന്ന് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മേയ് ഏഴിലേക്ക് മാറ്റി.
കേരളത്തിലെ 20 സീറ്റുകൾക്കൊപ്പം കർണാടകയിലെ 28ൽ 14, രാജസ്ഥാനിലെ 13, മഹാരാഷ്ട്രയിലെയും യുപിയിലെയും എട്ടു വീതം, മധ്യപ്രദേശിലെ ആറ്, ആസാമിലെയും ബിഹാറിലെയും അഞ്ചുവീതം, ഛത്തീസ്ഗഡിലെയും പശ്ചിമബംഗാളിലെയും മൂന്നു വീതം, മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് ഇന്നു വിധിയെഴുത്ത്.