Responses
ഇന്ധനത്തീരുവ കുറയ്ക്കരുത്, പ്ലീസ്
Tuesday, November 16, 2021 11:51 PM IST
കോവിഡ് മഹാമാരിക്കാലത്ത് ജനത്തിന് "സമ്മാന'മായി കേന്ദ്രം എക്സൈസ് തീരുവയിൽ വൻ വർധന വരുത്തി പെട്രോൾ വില 112 രൂപയിലെത്തിച്ചു. അതിനുശേഷം ദിവസങ്ങൾക്കുമുന്പിതാ "ആശ്വാസ'മായി അഞ്ചു രൂപ കുറച്ചിരിക്കുന്നു. ജനം സന്തോഷിച്ചു.

ഇതിനൊപ്പം സംസ്ഥാന സർക്കാരും എന്തെങ്കിലും കുറവുവരുത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷേ, സംസ്ഥാനം ഒരു കുറവും വരുത്തരുതെന്നാണ് ഈയുള്ളവന്‍റെ ബലമായ അഭിപ്രായം. കാരണങ്ങൾ താഴെ നിരത്തുന്നു.

1. മന്ത്രിമാർക്കും പരിവാരങ്ങൾക്കും അല്പസ്വല്പം ആഡംബരമായിട്ടൊക്കെ ജീവിക്കണം. അവരിൽ പലരും രാഷ്‌ട്രീയത്തിലെത്തുന്നതിനു മുൻപ് അത്താഴക്കഞ്ഞിക്കുപോലും വകയില്ലാത്തവരായിരുന്നു. മാത്രമോ വണ്ടിക്കൂലി ക്കു കാശില്ലാതെ കാൽനടയായിട്ടും സൈക്കിളിലുമൊക്കെയായും സഞ്ചരിച്ചിരുന്നവരായിരുന്നുതാനും.

വോട്ട് ചെയ്ത് അവരെ വിജയിപ്പിച്ച് മന്ത്രിമാരാക്കിയ നമുക്ക് അഭിമാനമല്ലേ അവർ കൊടിവച്ച അത്യാഡംബര കാറുകളിൽ, മുന്നിൽ പൈലറ്റ് വാഹനവും പിന്നിൽ എസ്കോർട്ട് വാഹനവുമൊക്കെയായി സഞ്ചരിക്കുന്നത്. അതിനൊക്കെ അല്പസ്വല്പം ചെലവുവരുന്നത് സന്തോഷമായി വഹിക്കേണ്ടതും നമ്മൾ തന്നെയല്ലേ.

2. തിരുവനന്തപുരത്തായിരിക്കുന്ന മന്ത്രിമാർക്ക് പാർട്ടി സമ്മേളനത്തിനും മറ്റുമായി കൊച്ചിയിലോ കോഴിക്കോട്ടോ കണ്ണൂരോ ഒക്കെ പറന്നെത്തേണ്ടിവരാറില്ലേ. അതിനായി കോടികൾ വാടക കൊടുത്ത് ഹെലികോപ്റ്ററുകൾ തയാറാക്കി നിർത്തിയിരിക്കുന്നത് വലിയൊരപരാധമാണെന്നു പറയാൻ സാധിക്കുമോ. അതിനുള്ള ചെലവു പ്രജകളായ നമ്മളല്ലേ വഹിക്കേണ്ടത്.

3. തെരഞ്ഞെടുപ്പിൽ തോറ്റ ചില "സന്പത്തു'കളെ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികളായി ഡൽഹിയിലേക്ക് അയയ്ക്കാതിരിക്കാൻ പറ്റുമോ. അവർക്ക് കാബിനറ്റ് റാങ്കെങ്കിലും കൊടുക്കേണ്ടേ. അതിനുള്ള ചെലവ് വഹിക്കേണ്ടത് തീർച്ചയായും പൊതുജനമല്ലേ.

4. തസ്തികയില്ലെങ്കിലും അതു സൃഷ്ടിച്ച് അത്യാവശ്യമായി ചില പിൻവാതിൽ നിയമനങ്ങളൊക്കെ നടത്തേണ്ടിവരിക സ്വാഭാവികമല്ലേ. അവർക്കൊക്കെ മാന്യമായ ശന്പളവും അലവൻസുമൊക്കെ കൊടുക്കേണ്ടേ.

5. ചില എംഎൽഎമാരും മറ്റും നിയമസഭയിൽ ഹാജരാകാതെ വിദേശത്ത് ബിസിനസും അല്പസ്വല്പം മറ്റിടപാടുകളുമൊക്കെ നടത്തിയാലും അവർക്കർഹതപ്പെട്ട അലവൻസുകളും ശന്പളവുമൊക്കെ കൊടുക്കാതിരിക്കാൻ പറ്റുമോ. അവർക്കും ജീവിക്കേണ്ടേ.

6. ഒരു മന്ത്രിക്ക് 25 പേഴ്സണൽ സ്റ്റാഫെങ്കിലും വേണ്ടേ. ഇവരൊക്കെ പാർട്ടിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ളവരാണെന്ന് പൊതുജനത്തിനറിയില്ലെങ്കിലും മന്ത്രിമാർക്ക് മറക്കാനാവുമോ. വിദ്യാഭ്യാസ യോഗ്യതയൊന്നും നോക്കാതെ അവർക്ക് നല്ല ശന്പളവും രണ്ടുവർഷം പൂർത്തിയാക്കിയവർക്ക് ഫുൾ പെൻഷനും കൊടുക്കാതിരിക്കുന്നത് ന്യായമാണോ. അവരിലാരെങ്കിലും മരിച്ചാൽ ജീവിത പങ്കാളിക്ക് ഫാമിലി പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ.

ചിലർ ഒരു ആക്ഷേപം പറയാറുണ്ട്; ഒരു മന്ത്രിസഭയുടെ കാലത്ത് 25 പേരെ രണ്ടുവർഷത്തേക്കും പിന്നത്തെ മൂന്നുവർഷത്തേക്ക് വേറെ 25 പേരെയും (അങ്ങിനെ ഒരു മന്ത്രിക്ക് 50 പേർ) നിയമിക്കുന്നത് അധാർമികമാണെന്ന്. പക്ഷേ, ഈയുള്ളവന് അങ്ങനെ തോന്നുന്നില്ല.

7. പിന്നെ പാർട്ടിക്കുവേണ്ടി അല്പസ്വല്പം ചില്ലറ കൊലപാതകങ്ങളൊക്കെ നടത്തിയവരെ ഹൈക്കോടതി ശിക്ഷിച്ചാലും സുപ്രീംകോടതിവരെ പോയി അവരെ രക്ഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനില്ലേ. സുപ്രീംകോടതിയിൽ കേസ് വാദിക്കുന്ന വക്കീലന്മാർക്ക് മണിക്കൂറിന് ലക്ഷങ്ങൾ ഫീസാകുന്നുണ്ടെന്നൊന്നും ജനത്തിനറിയില്ലായിരിക്കും. ഇതിനുവേണ്ടി വരുന്ന കോടികൾ പിന്നെ പാർട്ടിയാണോ കൊടുക്കേണ്ടത്?

മേല്പറഞ്ഞ വകുപ്പുകളിലൂടെ വേണ്ടിവരുന്ന ശതകോടികൾ വഹിക്കേണ്ടത് ഉത്തരവാദിത്വവും പൗരബോധവും വേണ്ടത്രയുള്ള പ്രജകളായ നമ്മളല്ലേ. ആയതിനാൽ ഇന്ധനത്തിനുള്ള തീരുവ കുറയ്ക്കാൻ ഒരു മാർഗവുമില്ലാത്ത സംസ്ഥാന സർക്കാരിന്‍റെ നിലപാടിനെ നാം പിന്തുണയ്ക്കുകയാണ് വേണ്ടത്.

ജോ മുറികല്ലേൽ