Responses
വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ഉദ്ദേശ‍്യശുദ്ധി സംശയാസ്പദം
Saturday, November 27, 2021 1:36 AM IST
കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ലിനെക്കുറിച്ച് റവ. ഡോ. ജോർജ് തെക്കേക്കര എഴുതിയ വിശദമായ പഠനം ശ്രദ്ധേയമായി. വിവാഹത്തിന്‍റെ പവിത്രത നഷ്ടപ്പെടുത്താനും സഭയുടെ പ്രാധാന്യവും ദമ്പതികളുടെ ആത്മീയ പങ്കാളിത്തവും പരിമിതപ്പെടുത്താനും ഇടവരുത്തുന്ന ഈ ബില്ലിലെ നിരവധി നിർദേശങ്ങൾ പരിഗണന അർഹിക്കുന്നില്ല.

വിവാഹം വേണ്ട, കുട്ടികൾ വേണ്ട എന്നൊക്കയുള്ള വികലമായ കാഴ്ചപ്പാടുകൾക്കു പിന്തുണ നൽകുന്ന നിയമനിർമാണം കുടുംബ ജീവിത സംസ്കാരത്തിന് വലിയ സ്വാധീനമുള്ള കേരളത്തിന് അനുയോജ്യമല്ല. ക്രൈസ്തവ സഭകളോടും കത്തോലിക്ക സഭയോടു പ്രത്യേകിച്ചും വിദ്വേഷം വച്ചുപുലർത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും നിവേദനങ്ങളും ആയിരിക്കരുത് നിയമനിർമാണത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാട്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും വളരെ വ്യക്തതയോടെയും കൃത്യതയോടെയും നടപ്പിലാക്കുന്നതുമായ കത്തോലിക്ക സഭയുടെ കാനോനിക ക്രമം മനസിലാക്കാതെയുള്ള സമീപനം ആശങ്കകൾ ഉളവാക്കുന്നു. കത്തോലിക്ക സഭയിലെ വ്യവസ്ഥാപിതമായ വിവാഹ നടപടിക്രമങ്ങൾ കണ്ടില്ലന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?

ബില്ലിന്‍റെ പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നുള്ള റവ. ഡോ. ജോർജ് തെക്കേക്കരയുടെ ആശങ്ക വിവാഹത്തിന്‍റെ വിശുദ്ധിയും കുടുംബവ്യവസ്ഥിതിയുടെ മഹത്വവും ഉൾകൊള്ളുന്നവരുടേതുമാണ്. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങൾ സഭയുടെയും സമൂഹത്തിന്‍റെയും ഗൗരവമായ വിചിന്തനത്തിന് അവതരിപ്പിച്ച ലേഖകനെയും ദീപികയെയും അനുമോദിക്കുന്നു.

സാബു ജോസ്
(സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, സീറോ മലബാർ സഭ)