Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
മുല്ലപ്പെരിയാർ: ടണൽ പണിതാൽ രക്ഷപ്പെടാം
Tuesday, January 4, 2022 10:14 PM IST
കേരളവും തമിഴ്നാടും അലസതയും നിസംഗതയും കാണിച്ച് ഇനിയും മുല്ലപ്പെരിയാർ വിഷയം വൈകിപ്പിച്ചാൽ രണ്ട് സംസ്ഥാനങ്ങളും കനത്ത വില നൽകേണ്ടിവരും. ഇരു സംസ്ഥാനങ്ങളുടെയും നന്മയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും അഭികാമ്യമായ നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
പുതിയ ഡാം ഒരിക്കലും ശാശ്വതമായ പരിഹാരം അല്ല. അത് കൂടുതൽ അപകടകരവും സമയവും ചെലവും വരുത്തുന്നതുമായ പ്രക്രിയ ആണ്. ഡാം ഡീകമ്മീഷൻ ചെയ്യേണ്ടത് അടിയന്തര ആവശ്യവുമാണ്. എന്നാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ശാശ്വതവും കൂടുതൽ പ്രയോജനകരവുമായ പദ്ധതിയാണ് ടണൽ. ടണലിന്റെ നിർമാണസമയത്ത് തമിഴ്നാടിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലം തടസം കൂടാതെ തുടർന്നും ലഭിക്കും. ചെലവും സമയവും കുറച്ച് നടപ്പാക്കാവുന്ന പദ്ധതിയാണ് ഇത്.
വൈദ്യുതി ഉത്പാദനം തമിഴ്നാടിന് ഇരട്ടിയാക്കാൻ സാധിക്കും. മുല്ലപ്പെരിയാർ റിസർവോയറിൽ 8000 ഏക്കറിലായി പരന്നുകിടക്കുന്ന ജലനിരപ്പ് 100 അടിയിലേക്ക് താഴ്ത്തി നിർത്തിയാലും ഇപ്പോൾ കൊണ്ടുപോകുന്നതിലേറെ ജലം തമിഴ്നാടിന് ലഭിക്കും. അതോടൊപ്പം ജലത്താൽ മൂടിക്കിടക്കുന്ന പകുതിയിൽ ഏറെ വനഭൂമി തിരിച്ച് പ്രകൃതിക്ക് നൽകാനും സാധിക്കും. ജലനിരപ്പ് 100 അടിയിലേക്ക് താഴുന്നതോടെ അപകടനില തരണം ചെയ്ത് സ്വാഭാവികമായി ഡീകമ്മീഷൻ പ്രാവർത്തികമാകും.
ടണലിന്റെ നിർമാണം ആദ്യം തുടങ്ങേണ്ടത് തമിഴ്നാട്ടിലാണ്. അവസാന ഘട്ടത്തിൽ പടിഞ്ഞാറ് മുല്ലപ്പെരിയാർ ഡാം പരിസരത്തും. ഡാമിന്റെ അടിത്തട്ടിൽനിന്ന് 50 അടി ഉയരത്തിൽ ആയിരിക്കും ടണലിന്റെ ഡാം പ്രദേശത്തെ മുഖം. അപ്പോൾ ജലനിരപ്പ് താഴ്ത്തി നിർത്തി വേണ്ടേ നിർമിതി എന്ന സംശയം രൂപപ്പെടാം.
ഒരിക്കലുമല്ല. മറിച്ച് ജലത്താൽ നിറഞ്ഞ് കിടക്കുന്ന പ്രദേശത്തുനിന്നും മാറി ഏകദേശം ഒരു കിലോമീറ്റർ അകലെ താഴ്ത്തിയാണ് ടണൽമുഖം. തുടർന്ന് അവസാനഘട്ടത്തിൽ ഡാമും ടണൽമുഖവുമായി കനാൽ നിർമിച്ച് കനാലിൽ ടണൽ മുഖത്തിന് മുന്പായി ചെറിയ നിയന്ത്രണ കോൺക്രീറ്റ് ചെക്ക് ഡാം അഥവാ തടയണ കെട്ടി കനാലിനെ ടണൽമുഖവുമായി ബന്ധിപ്പിക്കുന്നു. ഈ തടയണയിൽ നിന്നും പെൻസ്റ്റോക് പൈപ്പിലൂടെ കൊണ്ടുപോയാൽ അവർക്ക് വൈദ്യുതി ഉത്പാദനം ഗണ്യമായി വർധിപ്പിക്കാം.
കനാലിൽനിന്നു പെൻസ്റ്റോക് പൈപ്പ് വഴി ആയാലും തടയണയിൽ ഷട്ടർ തുറന്നായാലും അളവറിഞ്ഞ് തന്നെ പുതിയ കരാറിൽ യഥേഷ്ടം തമിഴ്നാടിന് സമൃദ്ധമായി ജലം ലഭ്യമാകും. അതോടെ കേരളത്തിനു സുരക്ഷ, തമിഴ്നാടിന് ജലസമൃദ്ധി എന്ന യാഥാർഥ്യം ഫലവത്താകുന്നതോടെ രണ്ടു സംസ്ഥാനങ്ങൾക്കും ഇടയിലുള്ള തർക്കങ്ങളാൽ സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും പിൻവലിച്ച് സമാധാനം പുനഃസ്ഥാപിച്ച് ഐശ്വര്യപൂർണമായ നേട്ടം കൈവരിക്കാനാകും.
കേരളത്തിലെ മുഴുവൻ രാഷ്ട്രീയക്കാരെയും ഇതുപോലെ നിശബ്ദരാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതേ, നിങ്ങളാണ് ഈ കൊടുംചതിയിലെ പ്രതിസ്ഥാനത്ത് ഒന്നാമത്. തുടർന്ന് തമിഴ്നാടും. അവർ പൊൻമുട്ടയിടുന്ന താറാവിന്റെ വയറുകീറുന്ന പണിക്കാണ് ഇപ്പോൾ ശ്രമിക്കുന്നത്. ജലനിരപ്പ് 136ൽ നിന്നും 142ലേക്കും ഇപ്പോൾ വാശിയോടെ 152 ലേക്കും ഉയർത്താനുള്ള തത്രപ്പാടിലാണ്.
താങ്ങാനാവാതെ വന്നാൽ പൊട്ടുകതന്നെ ചെയ്യും. അതുകൊണ്ട് അതിബുദ്ധി കാണിച്ച് ഉള്ള കഞ്ഞിയിൽ പാറ്റ വീഴാതെ നോക്കിയാൽ കുറച്ചുനാൾകൂടി ഒരു പക്ഷേ അവർക്ക് ഇതുവരെയുള്ള നേട്ടം തുടരാനായേക്കാം. ഡാം സുരക്ഷിതമല്ലായെന്ന് ഐഐടി റൂർക്കി അടക്കം പല ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്തതല്ലേ? എന്തുകൊണ്ട് കേന്ദ്ര ജല കമ്മീഷൻ അപകടകരമായ മൗനം ദീക്ഷിക്കുന്നു?
മലയാളികളുടെ നിരുത്തരവാദിത്വപരമായ, അലസതയോടെയുള്ള ഇന്നത്തെ നിശബ്ദത ലോകം ഇതുവരെ കണ്ട മനുഷ്യനിർമിതമായ ഏറ്റവും വലിയ ദുരന്തത്തിന് കാരണമാകാതിരിക്കട്ടെ. നമ്മൾ എന്തുകൊണ്ടാണ് ഇങ്ങനെ നിസംഗത പാലിക്കുന്നത്? പ്രിയ സഹോദരീ സഹോദരങ്ങളേ ഉണരൂ, ഉണർന്നെഴുന്നേൽക്കൂ... നമുക്കൊരുമിച്ചണിനിരക്കാം.
ജോഷി ചെറുകാട്ട്, വിയന്നഓസ്ട്രിയ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.