Responses
മുല്ലപ്പെരിയാർ: ടണൽ പണിതാൽ രക്ഷപ്പെടാം
Tuesday, January 4, 2022 10:14 PM IST
കേരളവും തമിഴ്നാടും അലസതയും നിസംഗതയും കാണിച്ച് ഇനിയും മുല്ലപ്പെരിയാർ വിഷയം വൈകിപ്പിച്ചാൽ രണ്ട് സംസ്ഥാനങ്ങളും കനത്ത വില നൽകേണ്ടിവരും. ഇരു സംസ്ഥാനങ്ങളുടെയും നന്മയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും അഭികാമ്യമായ നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

പുതിയ ഡാം ഒരിക്കലും ശാശ്വതമായ പരിഹാരം അല്ല. അത് കൂടുതൽ അപകടകരവും സമയവും ചെലവും വരുത്തുന്നതുമായ പ്രക്രിയ ആണ്. ഡാം ഡീകമ്മീഷൻ ചെയ്യേണ്ടത് അടിയന്തര ആവശ്യവുമാണ്. എന്നാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ശാശ്വതവും കൂടുതൽ പ്രയോജനകരവുമായ പദ്ധതിയാണ് ടണൽ. ടണലിന്‍റെ നിർമാണസമയത്ത് തമിഴ്നാടിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലം തടസം കൂടാതെ തുടർന്നും ലഭിക്കും. ചെലവും സമയവും കുറച്ച് നടപ്പാക്കാവുന്ന പദ്ധതിയാണ് ഇത്.

വൈദ്യുതി ഉത്പാദനം തമിഴ്നാടിന് ഇരട്ടിയാക്കാൻ സാധിക്കും. മുല്ലപ്പെരിയാർ റിസർവോയറിൽ 8000 ഏക്കറിലായി പരന്നുകിടക്കുന്ന ജലനിരപ്പ് 100 അടിയിലേക്ക് താഴ്ത്തി നിർത്തിയാലും ഇപ്പോൾ കൊണ്ടുപോകുന്നതിലേറെ ജലം തമിഴ്നാടിന് ലഭിക്കും. അതോടൊപ്പം ജലത്താൽ മൂടിക്കിടക്കുന്ന പകുതിയിൽ ഏറെ വനഭൂമി തിരിച്ച് പ്രകൃതിക്ക് നൽകാനും സാധിക്കും. ജലനിരപ്പ് 100 അടിയിലേക്ക് താഴുന്നതോടെ അപകടനില തരണം ചെയ്ത് സ്വാഭാവികമായി ഡീകമ്മീഷൻ പ്രാവർത്തികമാകും.

ടണലിന്‍റെ നിർമാണം ആദ്യം തുടങ്ങേണ്ടത് തമിഴ്നാട്ടിലാണ്. അവസാന ഘട്ടത്തിൽ പടിഞ്ഞാറ് മുല്ലപ്പെരിയാർ ഡാം പരിസരത്തും. ഡാമിന്‍റെ അടിത്തട്ടിൽനിന്ന് 50 അടി ഉയരത്തിൽ ആയിരിക്കും ടണലിന്‍റെ ഡാം പ്രദേശത്തെ മുഖം. അപ്പോൾ ജലനിരപ്പ് താഴ്ത്തി നിർത്തി വേണ്ടേ നിർമിതി എന്ന സംശയം രൂപപ്പെടാം.

ഒരിക്കലുമല്ല. മറിച്ച് ജലത്താൽ നിറഞ്ഞ് കിടക്കുന്ന പ്രദേശത്തുനിന്നും മാറി ഏകദേശം ഒരു കിലോമീറ്റർ അകലെ താഴ്ത്തിയാണ് ടണൽമുഖം. തുടർന്ന് അവസാനഘട്ടത്തിൽ ഡാമും ടണൽമുഖവുമായി കനാൽ നിർമിച്ച് കനാലിൽ ടണൽ മുഖത്തിന് മുന്പായി ചെറിയ നിയന്ത്രണ കോൺക്രീറ്റ് ചെക്ക് ഡാം അഥവാ തടയണ കെട്ടി കനാലിനെ ടണൽമുഖവുമായി ബന്ധിപ്പിക്കുന്നു. ഈ തടയണയിൽ നിന്നും പെൻസ്റ്റോക് പൈപ്പിലൂടെ കൊണ്ടുപോയാൽ അവർക്ക് വൈദ്യുതി ഉത്പാദനം ഗണ്യമായി വർധിപ്പിക്കാം.

കനാലിൽനിന്നു പെൻസ്റ്റോക് പൈപ്പ് വഴി ആയാലും തടയണയിൽ ഷട്ടർ തുറന്നായാലും അളവറിഞ്ഞ് തന്നെ പുതിയ കരാറിൽ യഥേഷ്ടം തമിഴ്നാടിന് സമൃദ്ധമായി ജലം ലഭ്യമാകും. അതോടെ കേരളത്തിനു സുരക്ഷ, തമിഴ്നാടിന് ജലസമൃദ്ധി എന്ന യാഥാർഥ്യം ഫലവത്താകുന്നതോടെ രണ്ടു സംസ്ഥാനങ്ങൾക്കും ഇടയിലുള്ള തർക്കങ്ങളാൽ സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും പിൻവലിച്ച് സമാധാനം പുനഃസ്ഥാപിച്ച് ഐശ്വര്യപൂർണമായ നേട്ടം കൈവരിക്കാനാകും.

കേരളത്തിലെ മുഴുവൻ രാഷ്‌ട്രീയക്കാരെയും ഇതുപോലെ നിശബ്ദരാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതേ, നിങ്ങളാണ് ഈ കൊടുംചതിയിലെ പ്രതിസ്ഥാനത്ത് ഒന്നാമത്. തുടർന്ന് തമിഴ്നാടും. അവർ പൊൻമുട്ടയിടുന്ന താറാവിന്‍റെ വയറുകീറുന്ന പണിക്കാണ് ഇപ്പോൾ ശ്രമിക്കുന്നത്. ജലനിരപ്പ് 136ൽ നിന്നും 142ലേക്കും ഇപ്പോൾ വാശിയോടെ 152 ലേക്കും ഉയർത്താനുള്ള തത്രപ്പാടിലാണ്.

താങ്ങാനാവാതെ വന്നാൽ പൊട്ടുകതന്നെ ചെയ്യും. അതുകൊണ്ട് അതിബുദ്ധി കാണിച്ച് ഉള്ള കഞ്ഞിയിൽ പാറ്റ വീഴാതെ നോക്കിയാൽ കുറച്ചുനാൾകൂടി ഒരു പക്ഷേ അവർക്ക് ഇതുവരെയുള്ള നേട്ടം തുടരാനായേക്കാം. ഡാം സുരക്ഷിതമല്ലായെന്ന് ഐഐടി റൂർക്കി അടക്കം പല ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്തതല്ലേ? എന്തുകൊണ്ട് കേന്ദ്ര ജല കമ്മീഷൻ അപകടകരമായ മൗനം ദീക്ഷിക്കുന്നു?

മലയാളികളുടെ നിരുത്തരവാദിത്വപരമായ, അലസതയോടെയുള്ള ഇന്നത്തെ നിശബ്ദത ലോകം ഇതുവരെ കണ്ട മനുഷ്യനിർമിതമായ ഏറ്റവും വലിയ ദുരന്തത്തിന് കാരണമാകാതിരിക്കട്ടെ. നമ്മൾ എന്തുകൊണ്ടാണ് ഇങ്ങനെ നിസംഗത പാലിക്കുന്നത്? പ്രിയ സഹോദരീ സഹോദരങ്ങളേ ഉണരൂ, ഉണർന്നെഴുന്നേൽക്കൂ... നമുക്കൊരുമിച്ചണിനിരക്കാം.

ജോഷി ചെറുകാട്ട്, വിയന്നഓസ്ട്രിയ