Responses
ഇംഗ്ലീഷ് പഠിക്കാതിരുന്നാൽ രാജ്യം പിന്നോട്ട്
Wednesday, March 23, 2022 1:14 AM IST
ദേശാഭിമാനത്തിന്‍റെ പേരിൽ ഇന്ത്യയിൽ വിദ്യാഭ്യാസം പ്രൈമറി സ്കൂൾ തലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ, എൻജിനിയറിംഗും മെഡിക്കൽ വിദ്യാഭ്യാസവുമുൾപ്പടെ ഹിന്ദിയിലോ മാതൃഭാഷകളിലോ ആക്കണമെന്ന വാദഗതി ഉയർന്നുവരുന്നുണ്ട്.

ഹിന്ദിയും മാതൃഭാഷകളും പഠിക്കേണ്ടതുതന്നെ. എന്നാൽ വൈജ്ഞാനിക വിഷയങ്ങൾ ഇംഗ്ലീഷിൽ പഠിക്കുന്ന രീതി ഉപേക്ഷിച്ചാൽ ഇന്ത്യയിലെ വിദ്യാർഥികൾ പുറംലോകത്തുനിന്നു വേർപെട്ട് ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. അവർക്ക് ഇന്ത്യക്കു പുറത്തു തുടർവിദ്യാഭ്യാസമോ ജോലിയോ ലഭിക്കാൻ സാ ധ്യതയില്ലാതെ വരും. ഇന്നു ലോകത്ത് ഏറ്റവും കൂടുതൽ വിദേശപണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ് 87 ബില്യൺ ഡോളർ. ഇതിൽ ഏറ്റവും കൂടുതൽ 20 ശതമാനം അമേരിക്കയിൽനിന്നാണ്. ഇതു നഷ്ടപ്പെടുത്തിക്കൊണ്ട് ഇന്ത്യക്ക് നിലനില്ക്കാൻ കഴിയില്ല.

ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലെ 12 പേരുടെ മക്കൾ അമേരിക്കയിലോ വിദേശ രാജ്യങ്ങളിലോ പഠിക്കുന്നുണ്ട്. അവരെപ്പോലുള്ളവർ തങ്ങളുടെ മക്കളുടെ ഭാവി നശിപ്പിക്കാൻ തയാറാകുമോ?

സ്വാതന്ത്ര്യത്തിനുമുമ്പ് ഇംഗ്ലണ്ടിലും അമേരിക്കയിലും പോയി പഠിച്ചവരാണ് ആധുനിക ജനാധിപത്യ ആശയങ്ങൾ സ്വാംശീകരിക്കുകയും അതനുസരിച്ച് നമ്മുടെ ഭരണഘടന രൂപീകരിക്കുകയും ആധുനിക ഇന്ത്യക്ക് അസ്തിവാരമിടുകയും ചെയ്തത്.

ലോകത്തെ ഏറ്റവും ശക്തമായ രാഷ്‌ട്രമായ അമേരിക്കയിലെ വൈസ് പ്രസിഡന്‍റ് ഒരു ഇന്ത്യൻ വംശജയാണ്. അമേരിക്കയുൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലും ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യക്കാർ ഭരണാധികാരികളായും ഉന്നത ഉദ്യോഗസ്ഥരായും ശാസ്ത്രജ്ഞരായും അധ്യാപകരായും പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തിയാണവർ. ഇംഗ്ലീഷ് ഭാഷയാണവരെ ഇതിനു പ്രാപ്തരാക്കിയത്.

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം മുതലാണ് യൂറോപ്യന്മാർ വ്യാപകമായി കടൽ കടന്ന് അന്യഭൂഖണ്ഡങ്ങളിലെത്തുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കോളനികളാക്കുകയും ചെയ്തത്. അതിനു മുമ്പ് പടിഞ്ഞാറൻ രാജ്യങ്ങളേക്കാൾ സമ്പദ് സമൃദ്ധമായിരുന്ന ചൈനക്കും ഇന്ത്യക്കും ലോകാധിപത്യം നേടാനുള്ള അവസരമുണ്ടായിരുന്നു. പ്രജകളെ സ്വന്തം രാജ്യത്തിന്‍റെ അതിരുകൾക്കുള്ളിൽത്തന്നെ തളച്ചിടുന്ന നയങ്ങൾ അനുവർത്തിച്ചതുകൊണ്ടാണ് പുരാതന സംസ്കാരങ്ങളുടെ ഈറ്റില്ലങ്ങളായിരുന്ന മഹത്തായ ഈ രണ്ടു രാജ്യങ്ങൾക്കും അതിനു കഴിയാതെ പോയതും പിൽക്കാലത്ത് വിദേശാധിപത്യത്തിൽ കഴിയേണ്ടിവന്നതും.

ദേശാഭിമാനത്തിന്‍റെ പേരിൽ കുറേക്കാലം ഇംഗ്ലീഷ് ഭാഷയെ അകറ്റിനിർത്തിയിരുന്ന ജപ്പാനും ചൈനയും പിന്നീട് അത് ദോഷകരമാകുമെന്നു കണ്ട്, കുട്ടികളെ വ്യാപകമായി ഇംഗ്ലീഷ് പഠിപ്പിക്കാൻ നിർബന്ധിതരായി എന്നത് ശ്രദ്ധേയമാണ്.

പാശ്ചാത്യ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരണമോ അതോ ആഫ്രിക്കൻ രാജ്യങ്ങളുടെ നിലയിലേക്കു താഴണമോ എന്നതാണ് നാം നേരിടുന്ന മൗലികമായ ചോദ്യം. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസവും അറിവും കർമശേഷിയും ഭാഷയുടെ പേരിൽ പരിമിതപ്പെട്ടാൽ രണ്ടാമത്തേതായിരിക്കും സംഭവിക്കുക.

ജെയിംസ് ജോസഫ്, തിരുവനന്തപുരം