Responses
ഇവര്‍ ഒരേ തൂവല്‍ പക്ഷികള്‍
Sunday, December 4, 2022 1:01 AM IST
വംശീയമായ കൂട്ടക്കൊലകളിലൂടെ, ലോകമനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറും അദ്ദേഹത്തിന്‍റെ സമകാലികനായ ഇറ്റലിയിലെ മുസോളിനിയും നടപ്പിലാക്കിയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ പ്രധാന പ്രചാരണായുധം നുണകള്‍ പ്രചരിപ്പിക്കുകയും അത് സത്യമാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. അതാണല്ലോ പിന്നീട് ഗീബല്‍സിയന്‍ തന്ത്രം എന്നപേരില്‍ കുപ്രസിദ്ധി നേടിയത്. നമ്മുടെ പാഠപുസ്തകങ്ങളിലൂടെ ചരിത്ര സത്യങ്ങളെ മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഈ ഗീബല്‍സിയന്‍ തന്ത്രം തന്നെ.

നമ്മുടെ പാഠപുസ്തകങ്ങളിലൂടെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങളും മതനീരസവും കുത്തിവയ്ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നിരവധിതവണ നാം ദര്‍ശിച്ചിട്ടുണ്ട്. ‘മതമില്ലാത്ത ജീവന്‍’ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍. അതില്‍നിന്നു കാര്യങ്ങള്‍ കുറെക്കൂടെ മുന്നോട്ടു പോയിരിക്കുന്നു. ചില മതവിശ്വാസങ്ങളെ തെരഞ്ഞുപിടിച്ച് ഇകഴ്ത്തിക്കാണിക്കാനും മറ്റു ചിലതിനെ മഹത്വവത്കരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളും കാണുന്നു. വിദ്യാഭ്യാസ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നുഴഞ്ഞുകയറി, അസത്യങ്ങളും അര്‍ധസത്യങ്ങളും എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ക്ക് ആരൊക്കെയോ വാതില്‍ തുറന്നു കൊടുക്കുന്നു.

ജാഗ്രത വേണം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്‌ട്രീയഭരണവിദ്യാഭ്യാസബൗദ്ധിക തലങ്ങളിലെല്ലാം കണ്ടുവരുന്ന സംഘടിതമായ ഈ അധിനിവേശത്തിന് പ്രകടമായ ഉദാഹരണമാണ് ഈ പാഠപുസ്തകങ്ങള്‍. കേരളത്തിലെ നവോത്ഥാന നായകന്മാരെ അവതരിപ്പിക്കുന്ന പാഠഭാഗത്തില്‍ ചാവറയച്ചനെ ഇരുട്ടില്‍ നിര്‍ത്തിയതും ഏതാനും മാസങ്ങള്‍ക്കു മുമ്പ് കേരളം ചര്‍ച്ച ചെയ്തതാണ്. സംസ്ഥാനത്ത് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ഒരുക്കുന്ന പണിപ്പുരയിലാണ് വിദ്യാഭ്യാസവകുപ്പ്. ഇതിനായി തയാറാക്കിയ സമൂഹ ചര്‍ച്ചയ്ക്കുള്ള കുറിപ്പിലും ഈ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ കാണുന്നു. അതുകൊണ്ടുതന്നെ 2024ല്‍  വരാനിരിക്കുന്ന പാഠപുസ്തകങ്ങളെ ജാഗ്രതയോടെ വീക്ഷിക്കാനും വിലയിരുത്താനും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും തയാറാകണം.

കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) നടപ്പിലാക്കുമ്പോള്‍ ഇതേ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. രാജ്യത്തെ ബഹുസ്വരതയും ഫെഡറല്‍ സംവിധാനങ്ങളും അവഗണിക്കപ്പെടുന്നു. കണ്‍കറന്‍റ് ലിസ്റ്റില്‍പ്പെട്ട വിദ്യാഭ്യാസ മേഖല ദേശീയ സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ ദര്‍ശനത്തില്‍ രൂപപ്പെടുത്തിക്കൊണ്ടുവന്ന രാഷ്‌ട്ര നിര്‍മാണ പ്രക്രിയയ്ക്ക് കടകവിരുദ്ധമായ ‘സാംസ്‌കാരിക ഏകത’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നു. ഈ മുദ്രാവാക്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന്‍റെ സംസ്‌കൃതവത്കരണവും ഹൈന്ദവവത്കരണവും തന്നെയാണ്. ഇതിനുവേണ്ടി വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്.

കേന്ദ്രസര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുകയും കാവിവത്കരണം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെ സംസ്ഥാനത്തെ പാഠപുസ്തകങ്ങളിലൂടെ, സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രവസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും മാറ്റിമറിക്കുകയും ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം നവോത്ഥാന നായക പരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. ഈ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ കേന്ദ്രകേരള ഭരണക്കാരെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം: ഇവര്‍ ഒരേ തൂവല്‍ പക്ഷികള്‍ തന്നെ.

ജോഷി വടക്കന്‍
(കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് മുന്‍ സംസ്ഥാന പ്രസിഡന്‍റ്)