Responses
ഇഷ്ടാനിഷ്ടങ്ങളുടെ വ്യാഖ്യാനമല്ല ചരിത്രം
Sunday, December 4, 2022 1:02 AM IST
സംസ്ഥാന സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാണ്. ചരിത്രം പഠിച്ചുകൊണ്ടിരിക്കുന്ന രീതിയില്‍നിന്നു മാറ്റി അതിനു പുതിയ ആഖ്യാനം നല്‍കാന്‍ തീരുമാനിച്ചതിനെയും ചോദ്യം ചെയ്യുന്നില്ല.

പക്ഷേ, ഏത് ആഖ്യാനവും തര്‍ക്കമറ്റ വസ്തുതകളെ യുക്തിപൂര്‍വം ഘടിപ്പിച്ച് സത്യസന്ധമായ നിഗമനത്തില്‍ എത്തുന്ന രീതിയില്‍ മാത്രമേ ചരിത്രത്തില്‍ തിരുത്തുകള്‍ വരുത്താന്‍ കഴിയൂ. ചരിത്രം തിരുത്തി എന്നുള്ളതല്ല അപരാധം. വസ്തുതകളെ തമസ്‌കരിക്കുകയും യുക്തിയെ നിരാകരിക്കുകയും സത്യത്തെ മൂടിവയ്ക്കുകയും ചെയ്തുകൊണ്ട് ഇഷ്ടാനിഷ്ടങ്ങള്‍ക്കു ചരിത്രവ്യാഖ്യാനം നല്‍കുന്നു എന്നതാണ് കുട്ടികള്‍ക്കുള്ള പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ കാണാന്‍ കഴിയുന്നത്.

ഉദാഹരണമായി ക്രൈസ്തവ ഇസ്‌ലാമിക പാരമ്പര്യങ്ങളെ വിലയിരുത്തുമ്പോള്‍, ക്രൈസ്തവ സംഭാവനകളെ തമസ്‌കരിച്ചുകൊണ്ടും ഇസ്‌ലാമിന്‍റെ ഇല്ലാത്ത സംഭാവനകള്‍ ഉണ്ട് എന്നു ഭാവിച്ചുകൊണ്ടും ഇസ്‌ലാമിനെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നു എന്നതാണ് കുട്ടികള്‍ക്കായി രചിക്കപ്പെട്ട സാമൂഹ്യപാഠപുസ്തകത്തില്‍ കാണുന്നത്.

വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കണം

കുരിശുയുദ്ധത്തെക്കുറിച്ചു പറയുമ്പോള്‍ അതിന്‍റെ കാരണം വ്യക്തമാക്കാതെയാണ് യുദ്ധത്തിന്‍റെ ഫലങ്ങളെക്കുറിച്ചു വിശദീകരിക്കുന്നത്. ക്രൈസ്തവരുടെ പുണ്യഭൂമി എന്ന് അവര്‍ വിശ്വസിക്കുന്ന ജറുസലേമിനെ ആക്രമിച്ചു കീഴടക്കി ആഗോള ഇസ്‌ലാമിക സാമ്രാജ്യം സ്ഥാപിക്കുന്നതിനു നടത്തിയ ശ്രമങ്ങളാണ് കുരിശുയുദ്ധത്തില്‍ അവസാനിച്ചത്.

ദാറുല്‍ ഇസ്‌ലാം അഥവാ ആഗോള ഇസ്‌ലാമിക സാമ്രാജ്യം എന്ന പരികല്പന ഇസ്‌ലാം മതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. കാരണം ലോകം മുഴുവന്‍ ഇസ്‌ലാമിക മതത്തിനു കീഴില്‍ വന്നാല്‍ മാത്രമേ ഒരു യഥാര്‍ഥ മുസ്‌ലീമിന് ഇസ്‌ലാമിക ജീവിതരീതി നടപ്പില്‍ വരുത്താന്‍ കഴിയൂ എന്നാണ് ആ മതം വിശ്വസിക്കുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇസ്‌ലാമിക സാമ്രാജ്യത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നത്. മാത്രമല്ല, ഇസ്‌ലാം മാത്രമാണ് സമ്പൂര്‍ണമായ മതമെന്നും ബാക്കി മതങ്ങളെല്ലാ അപൂര്‍ണങ്ങളോ അബദ്ധങ്ങളോ ആണെന്നും ഇസ്‌ലാം വിശ്വസിക്കുന്നുണ്ട്.

പ്രവാചകന്‍ നടത്തിയ അവസാനത്തെ യുദ്ധത്തിനു ശേഷം മദീന കീഴടക്കിക്കഴിഞ്ഞാണ് അദ്ദേഹം ഹലാല്‍ എന്ന സങ്കല്‍പ്പം ആവിഷ്‌കരിച്ചത്. ഇസ്‌ലാം മാത്രമാണ് ഒരേയൊരു സത്യമതം; ബാക്കി മതങ്ങളെല്ലാം അസത്യമായതുകൊണ്ട് അവയൊന്നും നിലനില്‍ക്കേണ്ടതില്ല എന്ന സങ്കല്‍പ്പമാണ് ഹലാല്‍. അതിന്‍റെ ഭാഗമായി ക്രൈസ്തവ മതവിശ്വാസത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമം കൂടിയായാണ് ജറുസലേം ആക്രമിച്ചത്. ഈ സത്യം മറച്ചുവച്ചുകൊണ്ടാണ് കുരിശുയുദ്ധത്തെക്കുറിച്ച് പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

ഹാഗിയ സോഫിയ ക്രൈസ്തവരുടെ ആധ്യാത്മിക കേന്ദ്രമാണ്. അതൊരു മ്യൂസിയമോ വായനശാലയോ അല്ല. ക്രിസ്തുമത വിശ്വാസികള്‍ ഏറ്റവും പരിശുദ്ധമായി കരുതുന്ന ആരാധനാലയമാണ് അത്. എന്നാല്‍ ആ ആരാധനാലയത്തെ അവതരിപ്പിക്കുന്നത് അതൊരു മ്യൂസിയമാണ് എന്ന നിലയ്ക്കാണ്. ഇവിടെ ചരിത്രത്തിന്‍റെ വസ്തുതകള്‍ മൂടിവയ്ക്കപ്പെടുന്നു.

ഇത്തരമൊരു സമീപനം ശരിയല്ല എന്നു മാത്രമല്ല സത്യസന്ധമായി ചരിത്രം അറിയാനുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ആ ചരിത്രഭാഗങ്ങള്‍ പിന്‍വലിക്കാന്‍ ചരിത്രനിര്‍മാതാക്കള്‍ തയാറാകണം. ഏതെങ്കിലും ഒരു മതവിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി സത്യത്തെ തമസ്‌കരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ആ ദൗത്യത്തില്‍നിന്ന് പാഠപുസ്തക രചയിതാക്കള്‍ പിന്മാറുന്നതാണ് അവര്‍ക്കും സമൂഹത്തിനും നല്ലത്.

ഡോ. കെ.എസ്. രാധാകൃഷ്ണന്‍
(സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍, പിഎസ്‌സി മുന്‍ ചെയര്‍മാന്‍)