Responses
കാർഷിക മേഖലയെ നശിപ്പിക്കുന്നതാര്?
Monday, January 2, 2023 1:09 AM IST
വിവിധ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിപ്പിച്ച ഒരു റിട്ടയേഡ് അധ്യാപകനാണ് ഞാൻ. കണ്ണൂർ ജില്ലയിലെ ഒരു സ്കൂളിൽ പഠിപ്പിക്കുന്പോൾ എന്‍റെ ഒരു വിദ്യാർഥിയുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് അറിയാനിടയായി. ആ വിദ്യാർഥിയും അവന്‍റെ അച്ഛനും അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു അവന്‍റേത്. അവൻ പഠനത്തിൽ മാത്രമല്ല കൃഷിയിലും നല്ല താത്പര്യമുള്ള കുട്ടിയായിരുന്നു. സ്കൂളിൽ അല്ലാത്ത സമയം അവൻ പിതാവിനെ സഹായിച്ചുകൊണ്ട് കൃഷിസ്ഥലത്ത് ഓരോരോ പണികൾ ചെയ്യുമായിരുന്നു.

ഒരു ദിവസം അവൻ ക്ഷണിച്ചതനുസരിച്ച് അവന്‍റെ കൃഷിസ്ഥലം കാണാനായി ഞാൻ പോയി. കപ്പയും വാഴയും മറ്റു നാനാജാതി ഫലവൃക്ഷങ്ങളുമായി ഒരു ഏദൻതോട്ടംപോലെ കാണപ്പെട്ടു ആ സ്ഥലം. പ്ലസ്ടു കഴിഞ്ഞ് ഒരു മുഴുവൻ സമയ കൃഷിക്കാരനാകാനായിരുന്നു അവൻ ആഗ്രഹിച്ചത്.

ആറു വർഷങ്ങൾക്കുശേഷം അവനെ ഞാൻ വീണ്ടും കണ്ടു. കൃഷിയൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചപ്പോൾ അവന്‍റെ മറുപടി എന്നെ ഞെട്ടിച്ചു. കാട്ടുപന്നി കാരണം ഒന്നും കൃഷിചെയ്യാൻ പറ്റുന്നില്ല എന്നും ഇപ്പോൾ സ്ഥലം മുഴുവൻ കാടുകയറിക്കിടക്കുകയാണെന്നും ജീവിക്കാൻ വേണ്ടി കാട് തെളിക്കുന്ന ജോലിയാണ് ഇപ്പോൾ ചെയ്യുന്നത് എന്നും അവൻ എന്നോട് പറഞ്ഞു. അവന്‍റെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. കൃഷിയിൽ താത്പര്യമുണ്ടെങ്കിലും കാട്ടുപന്നിയുടെ ശല്യംകാരണം കൃഷി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലികൾ ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരിൽ ഒരാളാണ് മേൽപറഞ്ഞ യുവാവ്.

ഈ ദുരവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികൾ. കാട്ടുപന്നിയെ കൊല്ലാൻ പാടില്ല എന്ന നിയമവും ആ നിയമത്തിന് ഒരു മാറ്റവും വരുത്താൻ ശ്രമിക്കാത്ത വിവേകമില്ലാത്ത ഭരണാധികാരികളുമാണ് ഉത്തരവാദികൾ. കാട്ടുപന്നിയെ കൊല്ലുന്നതിനും അതിന്‍റെ മാംസം ഭക്ഷിക്കുന്നതിനുമുള്ള അധികാരം ജനങ്ങൾക്ക് നല്കണം. അതിനു നിയമം തടസമാണെങ്കിൽ ആ നിയമം പൊളിച്ചെഴുതുന്നതിനുള്ള ആർജവം ഭരണാധികാരികൾ കാണിച്ചെങ്കിലേ കാർഷികമേഖല രക്ഷപ്പെടൂ.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ