Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ടയർ കന്പനികൾക്കുവേണ്ടി റബർ ബോർഡിനെ ഇല്ലാതാക്കി
Monday, January 2, 2023 1:09 AM IST
രാജ്യത്തു നല്ലനിലയിൽ പ്രവർത്തിച്ചുവന്ന റബർ ബോർഡിനെ ഇല്ലായ്മ ചെയ്തതിനു പിന്നിലെ ഗൂഢലക്ഷ്യം ടയർ കന്പനികളെ സഹായിക്കുകയെന്നതാണ്. കർഷകരെ ഇതിലൂടെ ടയർ കന്പനികളുടെ അടിമകളാക്കാമെന്ന് കേന്ദ്രസർക്കാരും കരുതുന്നുണ്ടാകാം. കർഷകരുടെ വിശ്വാസം കൈവരിക്കാൻ കഴിയുന്ന 25 പദ്ധതികൾ കഴിഞ്ഞകാലങ്ങളിൽ റബർ ബോർഡ് ഏറ്റെടുത്ത് ഉത്പാദക സംഘങ്ങളിലൂടെ നടപ്പിലാക്കിയിരുന്നു. എന്നാൽ ഈ പദ്ധതികളെല്ലാം കേന്ദ്രസർക്കാർ നിർത്തലാക്കി കർഷകരെ ദ്രോഹിച്ചു.
ഉത്പാദനത്തിൽ കൂടുതൽ ഇറക്കുമതി ഉണ്ടായാൽ അതു തടയാൻ ഉണ്ടായിരുന്ന സേഫ് ഗാർഡ് ഡ്യൂട്ടി ട്രൈബ്യൂണലിൽ പരാതി കൊടുത്തപ്പോൾ ആ ട്രൈബ്യൂൽ തന്നെ കേന്ദ്ര ഗവൺമെന്റ് നിർത്തലാക്കി. കപ്പ് ലബ്ബ് ഇറക്കുമതി നടത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിൽ ടയർ കന്പനികൾ അപേക്ഷ നൽകിയെങ്കിലും റബർ ബോർഡിന്റെയും കർഷക സംഘടനകളുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല. റബർ ആക്ട് ഇല്ലാതാക്കികൊണ്ട് പുതിയ കരട് ആക്ട് പ്രസിദ്ധീകരിച്ചു. റബർ ബോർഡിന് ഉണ്ടായിരുന്ന ഗുണമേന്മ നിശ്ചയിക്കാനുള്ള അധികാരവും ഇറക്കുമതി ചെയ്യാനുള്ള അധികാരവും എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ ആക്ട് പ്രസിദ്ധീകരിച്ചത്.
ഇതിനും ശക്തമായ എതിർപ്പ് കർഷക കോണ്‍ഗ്രസും റബർ ഉൽപാദക സംഘങ്ങളുടെ സംഘടനകളും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ റബർ ബോർഡ് ആക്ട് പാർലമെന്റിൽ അവതരിപ്പിക്കാതെ തന്നെ ഒരു എക്സിക്യൂട്ടീവ് ഉത്തരവുമൂലം നടപ്പിലാക്കാനുള്ള നീക്കം നടക്കുകയാണ്. അപ്രകാരം ചെയ്താൽ ഗവൺമെന്റ് കോമേഴ്സ് വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള അധികാരം ലഭിക്കും.
കപ്പ് ലബ്ബ് യഥേഷ്ടം ഇറക്കിയാൽ റബർ കിലോയ്ക്ക് നാല്പത്തിയഞ്ചു രൂപയ്ക്കു താഴെ പോകുകയും ചെയ്യും. റബർ കൃഷി സ്വകാര്യ മേഖലയക്ക് നൽകുവാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. അതും കർഷക ദ്രോഹമാണ്. നിലവിൽ കർഷകനു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഇതോടെ ഇല്ലാതാകും. ബിഹാറിലെ ചന്പാരനിൽ നീലം കർഷകരെ ചൂഷണം ചെയ്ത ബ്രിട്ടീഷുകാരുടെ അതേ തന്ത്രം ടയർ കന്പനികൾ റബർ കർഷകനുമേൽ അടിച്ചേൽപ്പിച്ചു വിലയിടിക്കാനുള്ള തന്ത്രത്തിനു കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണ്.
ലാറ്റക്സ് വില ഇടിക്കാനായി 10 ശതമാനം ഇറക്കുമതി ചുങ്കത്തിൽ രണ്ടുലക്ഷം ടണ്‍ കോന്പൗണ്ട് റബർ ഇറക്കുമതി ചെയ്ത് ലാറ്റക്സ് മേഖലയെ അപ്പാടെ തകർത്തു. കോന്പൗണ്ട് റബ്ബറിനു 25% ഇറക്കുമതി ചുങ്കം വയ്ക്കണം. റബർ ഗ്ലൗസ് തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതി ചുങ്കം ഇല്ല. ഇതുമൂലം ഇന്ത്യയിലെ കന്പനികൾ പൂട്ടി.
മേക് ഇൻ ഇന്ത്യ ഒരു പബ്ലിസിറ്റി മാത്രമായി അധഃപതിച്ചു. റബർ ഗവേഷണത്തിനും മറ്റും പണം പ്രത്യേകമായി നൽകണം. കർഷകർക്കുള്ള പദ്ധതികൾ മുഴുവൻ നിർത്തിയിട്ട് ഉദ്യോഗസ്ഥകർക്ക് ശന്പളം നൽകാൻ മാത്രം എന്തിനാണ് റബർബോർഡ് എന്നു ചോദിക്കുന്ന കേന്ദ്ര ഗവൺമെന്റ് നയം മാറ്റി കർഷകരെ സഹായിക്കണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപ ടയർ കന്പനികളുടെ സംഘടന നൽകി. വനം നശിപ്പിച്ചു റബർ കൃഷി ചെയ്യിപ്പിച്ച് നാല്പത്തഞ്ചു രൂപക്ക് ടയർ കന്പനികൾക്ക് കൊടുക്കാനാണെങ്കിൽ ഈ നയം കർഷകരോട് മാത്രമല്ല, രാജ്യത്തോടുതന്നെ ചെയ്യുന്ന കൊടിയ ക്രൂരതയും വഞ്ചനയുമാണ്.
ഗുണമേന്മയുള്ള ഷീറ്റ് ഉണ്ടാക്കാൻ കർഷകരെ നിർബന്ധിച്ചു പഠിപ്പിച്ച് ഷീറ്റ് ഉണ്ടാക്കിച്ചപ്പോൾ ഗുണമേന്മയുള്ള ബ്ലോക്ക് റബ്ബർ ഇറക്കുമതി ചെയ്യും! കപ്പ് ലബ്ബ് ഇറക്കി ഷീറ്റ് വിലയും ലാറ്റക്സ് വിലയും ഇടിച്ചു കർഷകരെ റബർ കന്പനികളുടെ അടിമകളാക്കാനുള്ള തന്ത്രത്തിൽ കേരളത്തിലെ റബർ കർഷകർ വീണുകൂടാ. വലിയ പരസ്യം നൽകി കൊക്കോയും വാനിലയും കൃഷി ചെയ്ത് കർഷകരെ പട്ടിണിയിലാക്കിയതു പോലെ ചെറുകിട റബർ കർഷകരെ അടിമകളാക്കാൻ കാട്ടിക്കൂട്ടുന്ന ഇത്തരം കുടില തന്ത്രങ്ങൾ എന്തു വില കൊടുത്തും എതിർക്കപ്പെടണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും കേരള എംപിമാരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം നീക്കങ്ങളെ തടഞ്ഞേ മതിയാകൂ.
അഡ്വ. സുരേഷ് കോശി, പത്തനംതിട്ട.
(എൻഎഫ്ആർപിഎസ് മുൻ ദേശീയ പ്രസിഡന്റ് കർഷക കോണ്‍ഗ്രസ്, സംസ്ഥാന വൈസ് പ്രസിഡന്റ്).
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്‍നിന്ന് രക്ഷനേടാന്‍
സമീപകാലത്ത് കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്‍ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.