Responses
കുട്ടനാടും താഴുന്നുവോ? ഭീതിപരത്തൽ നിർത്തണം
Saturday, January 14, 2023 11:05 PM IST
2018ലെ മഹാപ്രളയത്തിനു ശേഷം കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആ പ്രദേശം വാസയോഗ്യമല്ല എന്ന വ്യാജപ്രചാരണമാണ്. അപ്പോഴാണ് പ്രദേശം താഴുന്നു എന്ന രീതിയിലുള്ള വേറെയും പ്രചാരണം. ഇതു കുട്ടനാട്ടിൽ ഉണ്ടാക്കിയിരിക്കുന്ന പരിഭ്രാന്തിയും ആശങ്കകളും ചെറുതല്ല. കായൽ ഗവേഷണ കേന്ദ്രത്തിന്‍റേതെന്നു പറഞ്ഞ് ചില മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിന്‍റെ ആധികാരികതയെക്കുറിച്ചും ഇപ്പോൾ അതു പുറത്തുവിടാനുള്ള സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം നിരവധി സംശയങ്ങൾ ബാക്കിയാണ്. എന്തു മാനദണ്ഡമുപയോഗിച്ചാണ് പഠനം നടത്തിയതെന്നും പഠനം നടത്തിയവരുടെ ഈ രംഗത്തെ യോഗ്യതകൾ എന്തൊക്കെയാണെന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല.

വർഷത്തിൽ ഒന്നോ രണ്ടോ വെള്ളപ്പൊക്കങ്ങൾ കുട്ടനാട്ടിൽ പതിവായിരുന്നു. ഒരു പരിധി വരെ അതു കുട്ടനാടിനു പല കാരണങ്ങളാൽ നല്ലതുമായിരുന്നു.
2018ലെ വെള്ളപ്പൊക്കം പ്രളയമായി മാറിയത് പ്രകൃതിക്ഷോഭത്തേക്കാൾ ഡാം മാനേജ്മെന്‍റിൽ ഉണ്ടായ പിശകാണെന്നത് ഏറെക്കുറെ അംഗീകരിക്കപ്പെട്ട സത്യമാണ്.

പുതിയ കാര്യമോ?

കുട്ടനാട് താഴുന്നു എന്നുള്ളത് ഒരു പുതിയ കാര്യമാണോ? എല്ലാക്കാലത്തും കുട്ടനാട് താഴ്ന്നിട്ടുണ്ട്. അതറിയാത്ത ഒരു കുട്ടനാട്ടുകാരനുമില്ല. കുറേ വർഷങ്ങൾക്കു മുന്പു വരെ എല്ലാ വർഷവും കൊയ്ത്തു കഴിയുമ്പോൾ പുരയിടത്തിൽ ആറ്റിൽനിന്നും തോട്ടിൽനിന്നും കട്ടയും അതിനു മുകളിൽ ചരലും ഇറക്കുമായിരുന്നു. ചിറകളിലുള്ള തെങ്ങുകളുടെയും വാഴയുടെയും ചുവട്ടിൽ കട്ടയും മണ്ണും ഇറക്കുമായിരുന്നു. കെഎൽഡിസിയുടെ കൽക്കെട്ട് വരുന്നതുവരെ എല്ലാ വർഷവും കായലിന്‍റെയും പാടശേഖരങ്ങളുടെയും പുറംബണ്ട് കുത്തുമായിരുന്നു. അങ്ങനെ എല്ലാ വർഷം ഭൂമി എത്ര താഴുന്നുവോ അത്രയുംതന്നെ പുതിയ കട്ടയും മണ്ണും ഇറക്കി പൊക്കുന്നതുകൊണ്ട് താഴുന്നതറിഞ്ഞില്ല. കട്ടയും മണ്ണും എല്ലാ വർഷവും വാരുന്നതുകൊണ്ട് ആറുകളുടെയും തോടുകളുടെയും സംഭരണശേഷി ഒരുപോലെ നിലനിന്നു.

കഴിത്ത കുറേ വർഷമായി ഇതിനു മാറ്റം വന്നു. കൂലിവർധനയും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും മണ്ണു വാരാനുള്ള നിരോധനവും ഉൾപ്പെടെ പല കാരണങ്ങളാൽ എല്ലാ വർഷവും നടന്നുകൊണ്ടിരുന്ന ഭൂമിപൊക്കൽ പ്രക്രിയ കുട്ടനാട്ടിൽ ഇല്ലാതായി. കെഎൽഡിസി ഉൾപ്പെടെയുള്ള സർക്കാർ നിർമിത പുറംബണ്ടുകൾ വന്നതോടെ കർഷകൻ പുറംബണ്ട് സംരക്ഷണത്തിൽനിന്നു പിന്മാറി. ഇതാണ് യഥാർഥത്തിൽ കുട്ടനാട്ടിൽ സംഭവിക്കുന്നത്.

പോംവഴികൾ

1. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. മഴക്കാലത്ത് അധികമായി നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിൽ പ്രവേശിക്കുന്നതിനു മുമ്പേ കടലിലേക്ക് ഒഴുക്കിവിടണം. നദികൾ ഒന്നിക്കുന്ന വീയപുരത്തുനിന്നു തോട്ടപ്പള്ളി സ്പിൽവേയിലേക്കുള്ള ലീഡിംഗ് ചാനലിന്‍റെ ആഴവും വീതിയും കൂട്ടണം. 2018ലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും മാലിന്യങ്ങൾ പോലും ഇതുവരെയായി പൂർണമായി മാറ്റിയിട്ടില്ല. ലീഡിംഗ് ചാനലിന്‍റെ വീതി 300 മീറ്ററായിട്ടാണ് വിഭാവന ചെയ്തിരുന്നത്. ഇപ്പോൾ ശരാശരി 80 മീറ്റർ പോലും ഇല്ല.

2. തോട്ടപ്പള്ളി സ്പിൽവേ വീതി കൂട്ടുന്നതു പ്രായോഗികമല്ലെങ്കിൽ പുതിയ ചാനൽ ഉണ്ടാക്കി (അതിനു യോജിച്ച സ്ഥലം ചില പഠനങ്ങളിൽ പറയുന്നുണ്ട്) അതുവഴി അധികജലം കടലിലേക്കു കളയണം.

3. എസി കനാൽ ഒന്നാംഘട്ടമായി നെടുമുടിയിലേക്കും തുടർന്ന് പള്ളാത്തുരുത്തിയിലേക്കും തുറന്ന് ലോവർ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കണം.

4. വേന്പനാട്ടു കായലിന്‍റെയും ആറുകളുടെയും തോടുകളുടെയും സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞതായാണ് ഐഐടിയുടെ പഠന റിപ്പോർട്ട്. ഇവയുടെ ആഴം കൂട്ടി യഥാർഥ സംഭരണശേഷി പുനഃസ്ഥാപിച്ചാൽ ഒരു പരിധി വരെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാം.

അഡ്വ. ജേക്കബ് ഏബ്രഹാം, കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്