Responses
കുങ്കിയാനകളും ടെലിവിഷൻ ‘ജീർണലിസവും’
Monday, January 23, 2023 10:41 PM IST
കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതൽ കേരളത്തിലെ ടെലിവിഷൻ ചാനലുകളിലെല്ലാം ആനപിടിത്തമായിരുന്നു പ്രധാന പരിപാടി. നാലുവർഷമായി പാലക്കാട് ജില്ലയിലെ ധോണിയിൽ നാട്ടുകാർക്ക് ശല്യവും തലവേദനയുമായിരുന്ന ഒരു കാട്ടാനയെ പിടിച്ചു ബന്ധിക്കാൻ ഇത്രയും കോലാഹലം ആവശ്യമുണ്ടോ? ഇപ്പോ ആനകൾക്കൊക്കെ ഹൈടെക് പേരുകളാണ്. കഴിഞ്ഞ ദിവസം പിടിച്ച കാട്ടാനയുടെ പേര് പി.ടി 7. എന്തായാലും ഈ കാട്ടുമൃഗത്തെ ഓടിച്ചിട്ട് പിടിച്ചു. ചാനലുകൾ സർവസന്നാഹവുമായി ക്യാമറകളുമായി പുറകെ. എക്സ്ക്ലൂസീവ് ലൈവ് പെർഫോമൻസുകളുടെ പെരുമഴ. മന്ത്രിമാർ, എംഎൽഎ മാർ എല്ലാവരും കഴിഞ്ഞ നാലു വർഷങ്ങളായി മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയായി, അനേകം പാവപ്പെട്ടവരുടെ കൃഷിയിടങ്ങളെ ചവിട്ടി മെതിച്ച പി.ടി. 7 എന്ന അക്രമാസക്തനായ കാട്ടാനയെ കാണാനും ‘അഭിവാദ്യങ്ങൾ’ അർപ്പിക്കാനും എത്തി. അക്രമകാരിയായ ഈ കാട്ടുമൃഗത്തെ ഉന്തിത്തള്ളി കൂട്ടിലടച്ച കുങ്കിയാനകൾക്ക് വീരപരിവേഷം. വൈകുന്നേരം ഒരു പ്രമുഖ ചാനലിൽ ‘ഓപ്പറേഷനിൽ’ പങ്കെടുത്ത മൂന്ന് കുങ്കിയാനകളെപറ്റി പ്രത്യേക പരിപാടി. ഇതിനിടയിൽ അവതാരകൻ കുങ്കിയാനയെ പേര് വിളിച്ച് ‘വ്യക്തി’ എന്നുപോലും അഭിസംബോധന ചെയ്തു. തുടർന്ന് പ്രത്യേക പരിപാടികൾ.

* കുങ്കിയാനകളുടെ ജീവചരിത്രം

*മയക്കുവെടി വെച്ച ഡോക്ടറുമായി പ്രത്യേക അഭിമുഖം

* മയക്കുവെടി വയ്ക്കേണ്ട വിധം

* കൂട്ടിലടയ്ക്കപ്പെട്ട പി.ടി. 7ന്‍റെ ഭാവി!

ഇങ്ങനെയുള്ള പ്രത്യേക പരിപാടികൾ നടക്കുമ്പോഴാണ് വനംമന്ത്രിയുടെ പ്രഖ്യാപനം എത്തുന്നത്. ധോണി പ്രദേശത്തെ ഇത്രമാത്രം നന്നായി അടുത്തറിയുന്ന ‘പി.ടി. 7’ എന്ന അക്രമകാരിയായ കാട്ടാന ഇനിമുതൽ ‘ധോണി’ എന്ന് അറിയപ്പെടും. അങ്ങനെ ആനയുടെ പേരിടീൽ കർമവും കഴിഞ്ഞു. നാടിനും നാട്ടുകാർക്കും ഇത്രമാത്രം ശല്യമായിരുന്ന കാട്ടാനയ്ക്കുവേണ്ടി എത്ര ലക്ഷം രൂപ പൊടിച്ചു‍‍? ഗവൺമെന്‍റ് സംവിധാനങ്ങൾ എത്രമാത്രം പ്രവർത്തിച്ചു? മൃഗസ്നേഹവും വന്യമൃഗ സംരക്ഷണവും ആവശ്യമാണ്. എന്നാൽ, മനുഷ്യരുടെ ജീവനും സ്വത്തിനും ഉപരിയായി ഒരു കാട്ടുമൃഗവും പ്രാധാന്യമർഹിക്കുന്നില്ല എന്ന സത്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസിലാക്കിയിരുന്നെങ്കിൽ. പിടിച്ചു കൂട്ടിലടച്ച ‘ധോണി’ എന്ന പുനർനാമകരണം ചെയ്യപ്പെട്ട പി.ടി. 7 എന്ന കാട്ടുമൃഗത്തിനുവേണ്ടി സർക്കാർ ഖജനാവിൽനിന്ന് ഇനിയും എത്ര ലക്ഷം രൂപ മുടക്കും. ആനയ്ക്കും കാട്ടുപോത്തിനും കാട്ടുപന്നിക്കും കുരങ്ങിനും രാജവെമ്പാലയ്ക്കും കിട്ടുന്നതിന്‍റെ പകുതി പരിഗണനയും മാധ്യമ ശ്രദ്ധയും വന്യമൃഗശല്യംകൊണ്ടു കഷ്ടപ്പെടുന്ന പാവപ്പെട്ട കർഷകരുടെ മേൽ പതിഞ്ഞിരുന്നെങ്കിൽ.

ആനപ്രേമികളും വന്യമൃഗങ്ങളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നവരും കോതമംഗലത്തിന്‍റെ പരിസരപ്രദേശങ്ങളായ പൂയംകുട്ടി, കുട്ടമ്പുഴ, ഉരുളൻതള്ളി, മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ എന്നീ സ്ഥലങ്ങളിലേക്ക് വെറുതെ ഒന്നു വരിക. നിങ്ങളുടെ പ്രേമഭാജനങ്ങളായ കാട്ടാന ഉൾപ്പെടെയുള്ള ഈ കാട്ടുജന്തുക്കൾ ചവിട്ടിമെതിച്ചിട്ട കൃഷിയിടങ്ങളും ഇടിച്ചു പൊളിച്ചിട്ട വീടുകളും കുടിലുകളും കണ്ടു പോകാം.

അരുൺ മുണ്ടോളിക്കൽ