Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ന്യായങ്ങൾ വസ്തുതാവിരുദ്ധം
Friday, June 11, 2021 12:11 AM IST
സ്വാശ്രയ വിദ്യഭ്യാസ മേഖലയിലെ കരുതലും ഉറപ്പും’ എന്ന ലേഖനത്തിൽ ഉന്നയിച്ചിരുന്ന ആദ്യ പരാതി സ്വാശ്രയ കോളജുകൾക്ക് ഒരു വർഷേത്തക്കുള്ള താത്കാലിക അഫിലിയേഷൻ മാത്രമാണ് നൽകുന്നത് എന്നതാണ്. ഈ വിഷയത്തിന്റെ അടിയന്തര സ്വഭാവം മനസിലാക്കി ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതിനു മന്ത്രി സഭയിൽ നൽകിയ ഉത്തരം സത്യം മറച്ചുവയ്ക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇതിലെ വസ്തുതാ വിരുദ്ധമായ അഞ്ചു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.
1. മന്ത്രിയുടെ മറുപടിയിലെ പ്രഥമ പ്രസ്താവന സർവകലാശാല ചട്ടങ്ങളിൽ സ്ഥിരം അഫിലിയേഷൻ നൽകുന്നതിനുള്ള വ്യവസ്ഥ ഇല്ലെന്നതാണ്. കേരള, കാലിക്കട്ട്, എംജി സർവകലാശാലകളുടെ ആക്ട് രൂപപ്പെടുത്തുന്പോൾ ഇവിടെ സ്വാശ്രയ കോളജുകൾ ഇല്ല. സർക്കാർ കോളജുകളും എയ്ഡഡ് കോളജുകളുമാണ് ഉള്ളത്.
അന്ന് അഫിലിയേഷൻ മാത്രമാണുള്ളത്. അത് സ്ഥിരം, താത്കാലികം എന്നു വേർതിരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടു സർക്കാർ കോളജുകൾക്കും എയ്ഡഡ് കോളജുകൾക്കും ലഭി ച്ചിരുന്ന അഫിലിയേഷൻ തത്വത്തിൽ സ്ഥിരമായിരുന്നു. ഉദാഹരണത്തിന് എംജി യൂണിവേഴ്സിറ്റിയുടെ 1985 ആക്ട് 22 ന്റെ 14ാം വകുപ്പ് അഫിലിയേഷൻ പിൻവലിക്കുന്നതിനോ സസ്പെൻഡ് ചെയ്യുന്നതിനോ സിൻഡിക്കറ്റിനുള്ള അധികാരത്തെകുറിച്ചാണ്. ഇല്ലാത്തതോ, താത്കാലികമോ ആയ അഫിലിയേഷൻ പിൻവലിക്കേണ്ടതില്ലല്ലോ. അന്ന് കോളജുകൾക്ക് നൽകിയിരുന്ന അഫിലിയേഷൻ പുതുക്കേണ്ടിയിരുന്നില്ല. സ്വാശ്രയ കോളജുകൾക്ക് ചട്ടങ്ങളിൽ പറയാത്ത സ്ഥിരമായ അഫിലിയേഷൻ ആരും ആവശ്യപ്പെടുന്നില്ല. നിയമങ്ങളിൽ കൃത്യമായി പറയുന്ന അഫിലിയേഷൻ നൽകിയാൽ മതി. ചട്ടങ്ങൾക്കു വിരുദ്ധമായുള്ള താത്കാലിക അഫിലിയേഷൻ മാത്രം നൽകി സ്വാശ്രയ മേഖലയെ ശ്വാസം മുട്ടിച്ചു കൊല്ലരുതെന്നു മാത്രം. സർവകലാശാല ചട്ടങ്ങളിൽ സ്ഥിരം അഫിലിയേഷൻ നൽകുന്നതിനുള്ള വ്യവസ്ഥ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇത് വസ്തുതാ വിരുദ്ധമാണ്.
2. സ്വാശ്രയ കോളജുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സർവകലാശാലയുടെ മേൽനോട്ടവും നിരീക്ഷണവും വേണമെന്നതുകൊണ്ട് നിലവിലെ രീതി തുടരണമെന്നതാണ് മന്ത്രിയുടെ വാദം. ഓരോ വർഷവും സർവകലാശാല പരിശോധന നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് സ്വാശ്രയ കോളജുകളുടെ ഗുണനിലവാരം സംരക്ഷിക്കപ്പെടുന്നത്. ഈ വാദം നിലനിൽക്കുന്നതാണോ? സർക്കാർ കോളജുകളുടെയും എയ്ഡഡ് കോളജുകളുടെയും ഗുണനിലവാരം സംരക്ഷിക്കപ്പെടുന്നതിന്റെ രീതിശാസ്ത്രം എന്താണെന്ന് മന്ത്രി വെളിപ്പെടുത്തിയാൽ നന്നായിരുന്നു.
ഓരോ വർഷത്തേക്കു മാത്രം അനുവാദം നൽകി അധ്യാപകരെ സ്ഥിരമായി നിയമിക്കാൻ പോലുമാവാത്ത സാഹചര്യം ഗുണനിലവാരം നഷ്ടപ്പെടുത്താനേ സഹായിക്കൂ. വർഷംതോറുമുള്ള യൂണിവേഴ്സിറ്റി പരിശോധനയാണ് സ്വാശ്രയ കോളജുകളിലെ ഗുണനിലവാരം സംരക്ഷിക്കുന്നത് എന്നതാണ് മന്ത്രി പറഞ്ഞ രണ്ടാമത്തെ വാദം. ഇതിന് യാഥാർഥ്യവുമായി പുലബന്ധംപോലുമില്ല. സ്വാശ്രയ വിദ്യാഭ്യാസമേഖലയോടുള്ള ഇടതുപക്ഷ നയത്തിനു മാറ്റമില്ലെന്നു ചുരുക്കം.
3. നിലവിൽ സർവകലാശാലകളിലെ എയ്ഡഡ് കോളജുകളിലോ സർക്കാർ കോളജുകളിലോ പോലും സ്ഥിരമായ അഫിലിയേഷൻ നൽകുന്നില്ല എന്നതാണ് മൂന്നാമത്തെ പിശക്. ഈ സ്ഥാപനങ്ങൾക്ക് താത്കാലിക അഫിലിയേഷൻ അല്ല സ്ഥിര അഫിലിയേഷൻ ആണുള്ളത്. മന്ത്രി ഇവിടെ ഉദ്ദേശിച്ചത് ഇത്തരം കോളജുകളിലെ സ്വാശ്രയ കോഴ്സുകളെയാകാനാണ് സാധ്യത. ചോദ്യത്തിന് ജീവനക്കാർ എഴുതിക്കൊടുക്കുന്ന മറുപടി വസ്തുതാ വിരുദ്ധമാണോ എന്ന് മന്ത്രി പരിശോധിക്കേണ്ടേ? കോളജ് അധ്യാപികയും പ്രിൻസിപ്പലുമായിരുന്ന ഒരാൾ കുറച്ചുകൂടി കാര്യങ്ങൾ കൃത്യമായി പഠിക്കേണ്ടതും പറയേണ്ടതുമല്ലേ. എന്തിനാണ് ഒരേ കോളജിലെ കോഴ്സുകൾക്ക് രണ്ടുതരം അഫിലിയേഷൻ? കേരളത്തിലെ ഉന്നത വിദ്യാഭാസ മേഖലയിൽ എല്ലാ കോഴ്സുകൾക്കും കോളജുകൾക്കും ഒരേ അഫിലിയേഷൻ നൽകാനുള്ള നയമാറ്റം തലമുറമാറ്റം പോലെ പ്രധാനപ്പെട്ടതല്ലേ.
4. സ്വാശ്രയ കോളജുകളിൽ അധ്യാപക നിയമനത്തിൽ ഉൾപ്പെടെ യുജിസി നിയമങ്ങൾ പലപ്പോഴും പാലിക്കപ്പെടാത്തതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾക്ക് സ്ഥിരം അഫിലിയേഷൻ നൽകാതെ താത്കാലിക അഫിലിയേഷൻ നൽകുന്നത് എന്നുള്ള മന്ത്രിയുടെ വാദവും വസ്തുതാവിരുദ്ധമാണ്. അഞ്ചുകൊല്ലം പൂർത്തിയാക്കുന്ന കോളജുകൾക്ക് താത്കാലികമല്ലാത്ത അഫിലിയേഷൻ നൽകണമെന്ന യുജിസി നിയമം ഇവിടെ മന്ത്രി കണ്ടില്ലെന്നു നടിക്കുന്നു. എന്നു മാത്രമല്ല സ്വാശ്രയ കോളജിലെ നിയമനവും വേതനവും ഓർഡിനൻസ്’ ഈ നിയമസഭയുടെ ചർച്ചയ്ക്കുവരാനിരിക്കുന്നതേ ഉള്ളു. കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും സ്വാശ്രയ വിദ്യാഭാസ മേഖലയിലെ നയരൂപീകരണം നടത്താനോ പഴുതില്ലാത്ത നിയമങ്ങൾ നിർമിക്കാനോ ഇവിടെ അധികാരികൾ ആരും ശ്രമിച്ചിട്ടില്ല.
സർവകലാശാലകൾ പറഞ്ഞിട്ടുള്ള ഏതു നിയമങ്ങളാണ് അധ്യാപക നിയമനത്തിൽ സ്വാശ്രയ കോളജുകൾ പാലിക്കാത്തത്? അത് പാലിക്കാത്ത സ്ഥാപനങ്ങളുടെമേൽ കർശന നടപടി സ്വീകരിക്കാനുള്ള ആർജവം സർവകലാശാലകൾക്ക് ഉണ്ടാവട്ടെ. ചിലർ നിയമങ്ങൾ അനുസരിക്കുന്നില്ലെന്നു പറഞ്ഞ് എല്ലാവർക്കും അവകാശങ്ങൾ നിഷേധിക്കുന്നതു നീതിയല്ലല്ലോ.
5. അഫിലിയേഷനും സ്കോളർഷിപ്പും തമ്മിൽ ബന്ധമൊന്നുമില്ലെന്നു പറഞ്ഞതാണ് അഞ്ചാമത്തെ പിശക്. താത്കാലിക അഫിലിയേഷൻ മാത്രമുള്ളതുകൊണ്ടു സ്വാശ്രയ കോളജിലെ വിദ്യാർഥികൾക്ക് പല സ്കോളർഷി പ്പുകൾക്കും ഉള്ള അപേക്ഷ അയക്കാൻ പോലുംആവുന്നില്ല. എസ്സി/എസ്ടി ആനുകൂല്യം പോലും സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്കു ലഭിക്കുന്നില്ല. ഉന്നത വിദ്യഭ്യാസവകുപ്പും ഗവണ്മെന്റും നൽകുന്ന മിക്ക സ്കോളർഷിപ്പുകളും സ്വാശ്രയ മേഖലയിൽ നിഷേധിക്കപ്പെടുന്നുഎന്നത് വാസ്തവമാണ്. കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ സൗജന്യംപോലും സ്വാശ്രയ മേഖലയിലുള്ളവർക്ക് ലഭിക്കുന്നില്ല എന്നതും മന്ത്രി മറക്കരുത്.
കേരളത്തിൽ 705 ആർട്സ് ആൻഡ് സയൻസ് കോളജുകളാണുള്ളത് ഇതിൽ 476 (68 %)കോളജുകൾ സ്വാശ്രയ മേഖലയിലാണ്. അതുകൊണ്ട് സ്വാശ്രയ മേഖലയെ കൈവെടിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്താനാവില്ല. വിശദമായ പഠനവും പരിശോധനയുമല്ല ഈ മേഖലയെക്കൂടി ഉൾക്കൊള്ളാനുള്ള വലിയ മനസാണ് ഗവണ്മെന്റ് കാണിക്കേണ്ടത്.
റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി
(കേരളാ കത്തോലിക്കാ അണ് എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജ് അസോസിയേഷൻ സെക്രട്ടറിയാണ് ലേഖകൻ)
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
മനഃസാക്ഷി ഉണരണം
ഒരു ജഡ്ജിയെപ്പോലെ നമ്മെ ശിക്ഷിക്കുന്നതിനുമുന്പ് ഒരു സ്നേഹിതനെപ്പോലെ മനഃസാക്ഷി നമുക്കു മുന്നറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.