Responses
വീണ്ടും ചില കർഷകദ്രോഹങ്ങൾ
Monday, March 13, 2023 12:07 AM IST
ഒക്ടോബറിൽ തുടങ്ങി ഫെബ്രുവരി മാർച്ചോടെ കൊയ്തെടുക്കുന്ന കുട്ടനാടൻ പുഞ്ചകൃഷി ഈ വർഷം മികച്ച വിളവും നല്ല കാലാവസ്ഥയുംകൊണ്ട് കർഷകരെ അനുഗ്രഹീതരാക്കിയിരിക്കുന്നു. എന്നാൽ ചില സംഘടനകളുടെ വാർഷിക നോട്ടീസിൽ പറയും പോലെ ‘മണ്ണിനോട് പടവെട്ടി കൃഷി ചെയ്ത് നല്ല വിളവ് നേടിയ നെൽകർഷകരെ മുൻകാലത്ത് എന്നതുപോലെയും, പൂർവാധികം ഭംഗിയായും ദ്രോഹിക്കാൻ മില്ലുടമകളും ഏജന്‍റുമാരും ചുമട്ട് തൊഴിലാളികളും ചൂഷണത്തിന് ചൂട്ട് പിടിക്കുന്ന ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. പുഞ്ചപ്പാടത്ത് കർഷകരുടെ കണ്ണീർ വീഴ്ത്താൻ പ്രത്യേക കഴിവ് സിദ്ധിച്ച മേൽ പറഞ്ഞവർ എല്ലാംകൂടി കർഷകന് ബാക്കിയുള്ളതുകൂടി ഇല്ലാതാക്കി കുളിപ്പിച്ചുകിടത്താൻ തീരുമാനിച്ച വിവരം കൂടി അറിയിക്കുന്നു’ എന്നുകൂടി ചേർത്താൽ എല്ലാം പൂർണമായി.

നെൽകർഷകരെ ദ്രോഹിക്കാൻ ഗവേഷണം നടത്തുന്ന മില്ലുകാർക്കും ഏജന്‍റുമാർക്കും ചുമട്ട് തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും എന്തെങ്കിലും അംഗീകാരം നല്കുന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കുന്നത് തീർത്തും അഭിലഷണീയമാണ്.

എന്താണ് ഇത്ര വൈരാഗ്യം?

കായൽ നിലങ്ങളിലും എടത്വായുടെ സമീപ പ്രദേശങ്ങളിലും കൊയ്തുകൂട്ടിയനെല്ലിന് ‘കിഴിവ്’ (അധിക തൂക്കം) നല്കണം എന്നതിന്‍റെ പേരിൽ ആയിരക്കണക്കിന് ക്വിന്‍റൽ നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. എല്ലാ വിളവെടുപ്പ് കാലത്തും നെൽകർഷകർക്ക് കുറച്ചേറെ പ്രശ്നങ്ങൾ, ദുരിതങ്ങൾ സമ്മാനിക്കാൻ വേണ്ടപ്പെട്ടവർ കാണിക്കുന്ന ശുഷ്കാന്തി എടുത്ത് പറയേണ്ടതാണ്.

തെളിഞ്ഞ അന്തരീക്ഷം, പതിവിൽ കവിഞ്ഞ താപനില, ഏതൊരു വസ്തുവിനേയും ചുട്ടെടുക്കുന്ന അവസ്ഥയിലൂടെയാണ് ആലപ്പുഴ, കോട്ടയം ജില്ലകൾ ഇപ്പോൾ കടന്നു പോകുന്നത്. എന്നാൽ ഇവിടെ അഞ്ചു മുതൽ എട്ടു വരെ കിലോ നെല്ല് ഒരു ക്വിന്‍റലിന് കിഴിവ് ചോദിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത മില്ലുകാരും അവരുടെ ഏജന്‍റുമാരും ദിവസങ്ങളായി ഈർപ്പത്തിന്‍റെ പേരിൽ നെല്ല് സംഭരണം നീട്ടിക്കൊണ്ട് പോകുന്നു. കടുത്ത വേനലിൽ കിടക്കുന്ന നെല്ല് ഓരോ ദിവസവും ക്വിന്‍റലിന് ഒരു കിലോ എന്ന നിരക്കിലെങ്കിലും തൂക്കത്തിൽ കുറവ് വരും. ഇങ്ങനെ ഒരാഴ്ച കിടക്കുന്നതിനേക്കാളും മില്ലുകാരുടെ ആവശ്യം അംഗീകരിക്കുന്നതാണ് നല്ലതെന്ന് ഗതികെട്ട കർഷകൻ തീരുമാനിക്കും.

വെടക്കാക്കി തനിക്കാക്കുന്ന വക്രബുദ്ധിക്കു മുന്നിൽ വീണ്ടും നെൽ കർഷകൻ അടിയറവ് പറയുന്നു. ഇത്ര കഠിനമായ വേനലിൽ നെല്ലിന് കിഴിവ് നൽകേണ്ട എന്ന ഒരു തീരുമാനം ഉത്തരവാദിത്വപ്പെട്ടവരിൽനിന്നുണ്ടായാൽ മണിക്കൂറുകൾക്കൊണ്ട് തീർപ്പാക്കാവുന്ന പ്രശ്നമാണ് ഓരോ കൊയ്ത്തുകാലത്തും കുട്ടനാടൻ നെൽകർഷകരെ ദുരിതത്തിലും നഷ്ടത്തിലുമാക്കുന്നത്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുടെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കർഷക ക്ഷേമത്തിനല്ല, മില്ലുകാരുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം വർഷങ്ങളായി കേൾക്കുന്നതാണ്.

കൃഷിവകുപ്പ് ആരുടെ പക്ഷം?

ഒരു മഴ പെയ്താൽ കർഷകന്‍റെ കഴിഞ്ഞ ആറുമാസത്തെ അദ്ധ്വാനവും കഷ്ടപ്പാടും വെള്ളത്തിലാവും എന്ന ബോധ്യവും ബോധവുമുള്ളവരെങ്കിൽ അടിയന്തര തീരുമാനങ്ങൾ എടുത്ത് കർഷകരെ ദുരിതത്തിൽനിന്നു രക്ഷിക്കുമായിരുന്നു. കൃഷിവകുപ്പ് കൃഷിക്കാരുടെ രക്ഷയ്ക്കാണോ മില്ലുകാർക്ക് വേണ്ടിയുള്ളതാണോ എന്ന് വീണ്ടും വീണ്ടും കർഷകൻ സംശയിക്കുന്നത് ഇവിടെയാണ്. സംഘടിതശേഷിയില്ലാത്ത നെൽ കർഷകർ ഒരിക്കൽ പ്രതികരിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ പട്ടിണി കൊണ്ടായിരിക്കും മറ്റുള്ളവർ അതിനു മറുപടി നല്കേണ്ടി വരുന്നത് എന്നത് അരിയാഹാരം കഴിക്കുന്നവർ മനസിലാക്കിയാൽ നന്ന്. അങ്ങനെ ഒരു സാഹചര്യത്തിലേയ്ക്ക് കുട്ടനാടൻ കർഷകരെ തള്ളിവിടരുത്. അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ‘കിഴിവ്’ എന്ന സംബ്രദായം നെൽ കൃഷി മേഖലയിൽ നിന്ന് എടുത്തു മാറ്റിയേ പറ്റു.

ഇപ്പോൾ നിലനില്ക്കുന്ന അന്യായവും നീതിരഹിതവുമായ ചുമട്ടുകൂലി ഇടപാടും നെൽ കർഷകന്‍റെ ദുരിതത്തിനു ആക്കം കൂട്ടുന്നു. മറ്റൊരു മേഖലയിലും നിലവിലില്ലാത്ത ചുമട്ടു കൂലി നെല്ല് ചുമടിനായി അംഗീകരിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കർഷകർക്ക് മനസിലാവുന്നില്ല. ഈ വിളവെടുപ്പ് കാലത്തും ചുമട്ടു കൂലി, കയറ്റിയിറക്ക് കൂലി പ്രശ്നത്തിന്‍റെ പേരിൽ കർഷകന്‍റെ നെല്ല് പാടത്ത് ദിവസങ്ങളോളം കിടക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്.

നമ്മെ അന്നം ഊട്ടുന്ന കർഷകരെ ആദരിച്ചില്ലെങ്കിലും അവരെ അന്യായമായി ദ്രോഹിക്കാതിരിക്കാൻ പൊതുസമൂഹത്തിനു കടമയും ഉത്തരവാദിത്വവും ഉണ്ട്. ഗതികേടുകൊണ്ട് നെൽകൃഷിയിൽനിന്ന് ഈ വർഷം മാറിനിന്ന നിരവധി പാടശേഖരങ്ങൾ ഉണ്ട്. പല കാരണങ്ങൾ പറഞ്ഞും കൃഷി ചെയ്യാതിരുന്ന കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ അറിയാനും പഠിക്കാനും അതിനു പ്രതിവിധി കണ്ടെത്താനും കഴിഞ്ഞില്ലെങ്കിൽ ദുരിതത്തിൽനിന്ന് ദുരന്തത്തിലേയ്ക്കായിരിക്കും കർഷകരുടെയും അവരുടെ കുടുംബങ്ങളുടെയും പോക്ക്. അതിന്‍റെ ദൂരവ്യാപകമായ ദുരിതങ്ങൾ പൊതുസമൂഹത്തെയും കഠിനമായിട്ടാകും ബാധിക്കുക.

പ്രതികരണം / എഎംഎ ചമ്പക്കുളം