Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
വീണ്ടും ചില കർഷകദ്രോഹങ്ങൾ
Monday, March 13, 2023 12:07 AM IST
ഒക്ടോബറിൽ തുടങ്ങി ഫെബ്രുവരി മാർച്ചോടെ കൊയ്തെടുക്കുന്ന കുട്ടനാടൻ പുഞ്ചകൃഷി ഈ വർഷം മികച്ച വിളവും നല്ല കാലാവസ്ഥയുംകൊണ്ട് കർഷകരെ അനുഗ്രഹീതരാക്കിയിരിക്കുന്നു. എന്നാൽ ചില സംഘടനകളുടെ വാർഷിക നോട്ടീസിൽ പറയും പോലെ ‘മണ്ണിനോട് പടവെട്ടി കൃഷി ചെയ്ത് നല്ല വിളവ് നേടിയ നെൽകർഷകരെ മുൻകാലത്ത് എന്നതുപോലെയും, പൂർവാധികം ഭംഗിയായും ദ്രോഹിക്കാൻ മില്ലുടമകളും ഏജന്റുമാരും ചുമട്ട് തൊഴിലാളികളും ചൂഷണത്തിന് ചൂട്ട് പിടിക്കുന്ന ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. പുഞ്ചപ്പാടത്ത് കർഷകരുടെ കണ്ണീർ വീഴ്ത്താൻ പ്രത്യേക കഴിവ് സിദ്ധിച്ച മേൽ പറഞ്ഞവർ എല്ലാംകൂടി കർഷകന് ബാക്കിയുള്ളതുകൂടി ഇല്ലാതാക്കി കുളിപ്പിച്ചുകിടത്താൻ തീരുമാനിച്ച വിവരം കൂടി അറിയിക്കുന്നു’ എന്നുകൂടി ചേർത്താൽ എല്ലാം പൂർണമായി.
നെൽകർഷകരെ ദ്രോഹിക്കാൻ ഗവേഷണം നടത്തുന്ന മില്ലുകാർക്കും ഏജന്റുമാർക്കും ചുമട്ട് തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും എന്തെങ്കിലും അംഗീകാരം നല്കുന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കുന്നത് തീർത്തും അഭിലഷണീയമാണ്.
എന്താണ് ഇത്ര വൈരാഗ്യം?
കായൽ നിലങ്ങളിലും എടത്വായുടെ സമീപ പ്രദേശങ്ങളിലും കൊയ്തുകൂട്ടിയനെല്ലിന് ‘കിഴിവ്’ (അധിക തൂക്കം) നല്കണം എന്നതിന്റെ പേരിൽ ആയിരക്കണക്കിന് ക്വിന്റൽ നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. എല്ലാ വിളവെടുപ്പ് കാലത്തും നെൽകർഷകർക്ക് കുറച്ചേറെ പ്രശ്നങ്ങൾ, ദുരിതങ്ങൾ സമ്മാനിക്കാൻ വേണ്ടപ്പെട്ടവർ കാണിക്കുന്ന ശുഷ്കാന്തി എടുത്ത് പറയേണ്ടതാണ്.
തെളിഞ്ഞ അന്തരീക്ഷം, പതിവിൽ കവിഞ്ഞ താപനില, ഏതൊരു വസ്തുവിനേയും ചുട്ടെടുക്കുന്ന അവസ്ഥയിലൂടെയാണ് ആലപ്പുഴ, കോട്ടയം ജില്ലകൾ ഇപ്പോൾ കടന്നു പോകുന്നത്. എന്നാൽ ഇവിടെ അഞ്ചു മുതൽ എട്ടു വരെ കിലോ നെല്ല് ഒരു ക്വിന്റലിന് കിഴിവ് ചോദിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത മില്ലുകാരും അവരുടെ ഏജന്റുമാരും ദിവസങ്ങളായി ഈർപ്പത്തിന്റെ പേരിൽ നെല്ല് സംഭരണം നീട്ടിക്കൊണ്ട് പോകുന്നു. കടുത്ത വേനലിൽ കിടക്കുന്ന നെല്ല് ഓരോ ദിവസവും ക്വിന്റലിന് ഒരു കിലോ എന്ന നിരക്കിലെങ്കിലും തൂക്കത്തിൽ കുറവ് വരും. ഇങ്ങനെ ഒരാഴ്ച കിടക്കുന്നതിനേക്കാളും മില്ലുകാരുടെ ആവശ്യം അംഗീകരിക്കുന്നതാണ് നല്ലതെന്ന് ഗതികെട്ട കർഷകൻ തീരുമാനിക്കും.
വെടക്കാക്കി തനിക്കാക്കുന്ന വക്രബുദ്ധിക്കു മുന്നിൽ വീണ്ടും നെൽ കർഷകൻ അടിയറവ് പറയുന്നു. ഇത്ര കഠിനമായ വേനലിൽ നെല്ലിന് കിഴിവ് നൽകേണ്ട എന്ന ഒരു തീരുമാനം ഉത്തരവാദിത്വപ്പെട്ടവരിൽനിന്നുണ്ടായാൽ മണിക്കൂറുകൾക്കൊണ്ട് തീർപ്പാക്കാവുന്ന പ്രശ്നമാണ് ഓരോ കൊയ്ത്തുകാലത്തും കുട്ടനാടൻ നെൽകർഷകരെ ദുരിതത്തിലും നഷ്ടത്തിലുമാക്കുന്നത്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുടെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കർഷക ക്ഷേമത്തിനല്ല, മില്ലുകാരുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം വർഷങ്ങളായി കേൾക്കുന്നതാണ്.
കൃഷിവകുപ്പ് ആരുടെ പക്ഷം?
ഒരു മഴ പെയ്താൽ കർഷകന്റെ കഴിഞ്ഞ ആറുമാസത്തെ അദ്ധ്വാനവും കഷ്ടപ്പാടും വെള്ളത്തിലാവും എന്ന ബോധ്യവും ബോധവുമുള്ളവരെങ്കിൽ അടിയന്തര തീരുമാനങ്ങൾ എടുത്ത് കർഷകരെ ദുരിതത്തിൽനിന്നു രക്ഷിക്കുമായിരുന്നു. കൃഷിവകുപ്പ് കൃഷിക്കാരുടെ രക്ഷയ്ക്കാണോ മില്ലുകാർക്ക് വേണ്ടിയുള്ളതാണോ എന്ന് വീണ്ടും വീണ്ടും കർഷകൻ സംശയിക്കുന്നത് ഇവിടെയാണ്. സംഘടിതശേഷിയില്ലാത്ത നെൽ കർഷകർ ഒരിക്കൽ പ്രതികരിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ പട്ടിണി കൊണ്ടായിരിക്കും മറ്റുള്ളവർ അതിനു മറുപടി നല്കേണ്ടി വരുന്നത് എന്നത് അരിയാഹാരം കഴിക്കുന്നവർ മനസിലാക്കിയാൽ നന്ന്. അങ്ങനെ ഒരു സാഹചര്യത്തിലേയ്ക്ക് കുട്ടനാടൻ കർഷകരെ തള്ളിവിടരുത്. അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ‘കിഴിവ്’ എന്ന സംബ്രദായം നെൽ കൃഷി മേഖലയിൽ നിന്ന് എടുത്തു മാറ്റിയേ പറ്റു.
ഇപ്പോൾ നിലനില്ക്കുന്ന അന്യായവും നീതിരഹിതവുമായ ചുമട്ടുകൂലി ഇടപാടും നെൽ കർഷകന്റെ ദുരിതത്തിനു ആക്കം കൂട്ടുന്നു. മറ്റൊരു മേഖലയിലും നിലവിലില്ലാത്ത ചുമട്ടു കൂലി നെല്ല് ചുമടിനായി അംഗീകരിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കർഷകർക്ക് മനസിലാവുന്നില്ല. ഈ വിളവെടുപ്പ് കാലത്തും ചുമട്ടു കൂലി, കയറ്റിയിറക്ക് കൂലി പ്രശ്നത്തിന്റെ പേരിൽ കർഷകന്റെ നെല്ല് പാടത്ത് ദിവസങ്ങളോളം കിടക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്.
നമ്മെ അന്നം ഊട്ടുന്ന കർഷകരെ ആദരിച്ചില്ലെങ്കിലും അവരെ അന്യായമായി ദ്രോഹിക്കാതിരിക്കാൻ പൊതുസമൂഹത്തിനു കടമയും ഉത്തരവാദിത്വവും ഉണ്ട്. ഗതികേടുകൊണ്ട് നെൽകൃഷിയിൽനിന്ന് ഈ വർഷം മാറിനിന്ന നിരവധി പാടശേഖരങ്ങൾ ഉണ്ട്. പല കാരണങ്ങൾ പറഞ്ഞും കൃഷി ചെയ്യാതിരുന്ന കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ അറിയാനും പഠിക്കാനും അതിനു പ്രതിവിധി കണ്ടെത്താനും കഴിഞ്ഞില്ലെങ്കിൽ ദുരിതത്തിൽനിന്ന് ദുരന്തത്തിലേയ്ക്കായിരിക്കും കർഷകരുടെയും അവരുടെ കുടുംബങ്ങളുടെയും പോക്ക്. അതിന്റെ ദൂരവ്യാപകമായ ദുരിതങ്ങൾ പൊതുസമൂഹത്തെയും കഠിനമായിട്ടാകും ബാധിക്കുക.
പ്രതികരണം / എഎംഎ ചമ്പക്കുളം
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.