Responses
കക്കുകളി: ഇടതുകേന്ദ്രങ്ങൾ മറുപടി പറയണം
Friday, March 17, 2023 2:46 AM IST
അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പേരിൽ അമ്മ പെങ്ങന്മാരുടെ മുതുകത്തു കയറി ‘കക്കുകളി’ എന്ന ആഭാസ നാടകം അരങ്ങേറ്റുന്നവർക്കു പിന്നിൽ നിഗൂഢമായ ചില അജൻഡകൾ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സുപ്രഭാതത്തിൽ അവിചാരിതമായി രൂപപ്പെടുത്തിയതും അവതരിപ്പിച്ചതുമല്ലെന്നാണ് ഈ നാടകത്തിന്‍റെ നിർമിതിയും അവതരണ പ്രത്യേകവും പരിശോധിക്കുന്പോൾ വ്യക്തമാകുന്നത്. സിപിഎം അടക്കം ഈ അവഹേളനത്തിനു മറുപടി പറയേണ്ടതുണ്ട്.

1. നാടകം ഇപ്പോൾ അവതരിപ്പിക്കുന്ന ‘നെയ്തൽ നാടകസംഘം’ പറവൂർ പബ്ലിക് ലൈബ്രറിയുടേതാണ്. അതായത് സർക്കാർ സഹായമുള്ള ഒരു പൊതുസ്ഥാപനം.

2. നാടകത്തിനു രണ്ടു സമയക്രമമുള്ള രൂപമുണ്ടാക്കി. ഒരു മണിക്കൂർ 20 മിനിറ്റുള്ള ഒന്നും 30 മിനിറ്റുള്ള മറ്റൊന്നും. അതായത് വേണ്ടിവന്നാൽ സ്കൂൾതലം മുതലുള്ള നാടകമത്സരങ്ങൾ ഉപയോഗിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് നാടകം ഇറക്കിയത്. നാടകമത്സരങ്ങളിൽ എക്കാലവും ഉപയോഗിക്കാനും നാടക ക്യാമ്പുകളിൽ പഠനത്തിന് ഉപയോഗിക്കാനും പറ്റുന്ന രീതിയാണ് അടുത്തത്. പതിറ്റാണ്ടുകളായി നാടകമത്സരങ്ങളിലും പഠനങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന സഫ്ദർ ഹഷ്മിയുടെ ‘രാജാവിന്‍റെ ചെണ്ട’ എന്ന നാടകവുമായി കലാപരമായ ഒരു സാമ്യം ഈ നാടകത്തിനുണ്ട്.

3. മൂലകഥയും പൊതുസമൂഹത്തിൽ അവതരിപ്പിക്കപ്പെട്ട രീതിയും സംശയാസ്പദം. പല മാധ്യമങ്ങളും നാടകത്തെ വിശേഷിപ്പിച്ചത് ഒരു പെൺകുട്ടിയുടെ അതിജീവന കഥ എന്നാണ്. അതായത്, കന്യാസ്ത്രീമഠങ്ങളെ ദുരന്തകേന്ദ്രങ്ങളാക്കിയുള്ള പ്രമേയം. ചില മാധ്യമങ്ങൾ മികച്ച നാടകം എന്ന സർട്ടിഫിക്കറ്റും ചാർത്തിനൽകി. അന്താരാഷ്‌ട്ര നാടകോത്സവത്തിൽ കേരളത്തിന്‍റെ പ്രാതിനിധ്യം ഈ നാടകം വഴിയായിരുന്നു. കാണാൻ വന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയും സാംസ്കാരിക വകുപ്പു മന്ത്രിയും. അവർ അന്നു നായികയെ പ്രത്യേകം അഭിനന്ദിച്ചു.

4. നാടകം ആദ്യം അവതരിപ്പിക്കപ്പെട്ടത് എല്ലാംതന്നെ ഇടതുപിന്തുണയുള്ള നാടകോത്സവങ്ങളിലാണ്, അവിടെ മിക്കയിടത്തും മികച്ച നാടകമായി തെരഞ്ഞെടുത്തു. യുഎഇയിൽ കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച നാടകോത്സവത്തിൽ ശക്തി തിയറ്റേഴ്സിന്‍റെ ബാനറിൽ ഈ നാടകം അവതരിപ്പിച്ചപ്പോൾ കത്തോലിക്കാ കോൺഗ്രസ് പരാതി കൊടുത്തിരുന്നു. അന്നു സംഘാടകരും നാടകപ്രവർത്തകരും ക്ഷമ പറഞ്ഞു തടിതപ്പി. തുടർന്ന് മറ്റൊരു ബാനറിൽ ഇതേ നാടകം അവതരിപ്പിക്കപ്പെടുമ്പോൾ ലക്ഷ്യം വ്യക്തം.

5. യു ട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന നാടകം അവതരിപ്പിച്ചിരിക്കുന്നത് എൻജിഒ യൂണിയന്‍റെ റെഡ് സ്റ്റാർ നാടകസമിതിയാണ്. എൻജിഒ യൂണിയനും സർക്കാരുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയൻ അവരുടെ നാടകമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കിട്ടിയ നാടകമായി അതു പബ്ലിഷ് ചെയ്തു. മറ്റൊരു നാടകസംഘം ആദ്യം അതു കളിക്കാൻ തുടങ്ങിയെങ്കിലും എതിർപ്പ് വന്നതോടെ ഇപ്പോഴത്തെ നാടകസംഘം വ്യാപകമായി നാടകം അവതരിപ്പിച്ചുതുടങ്ങി. പലേടത്തും വേദി ഒരുക്കിയത് ഇടതു സാംസ്‌കാരിക സമിതിയായ പുരോഗമന കലാസാഹിത്യസംഘമാണ്. സംവിധായകനും നാടകരചയിതാവും കഥയും എല്ലായിടത്തും ഒന്നുതന്നെ.

6️. ഒടുവിൽ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിൽ നാടകം ക്ഷണിക്കപ്പെട്ടു. അതായത്, സർക്കാർ സ്പോൺസേഡ് പ്രോഗ്രാം. ഇതിനെതിരേ ഗുരുവായൂർ പള്ളി വികാരി പ്രതികരിച്ചു പോസ്റ്റിട്ടതോടെയാണ് സമൂഹത്തിന്‍റെ ശ്രദ്ധയിൽ വന്നത്. ഗുരുവായൂർ ഉത്സവത്തിൽ ക്രൈസ്തവരെ അവഹേളിച്ചു നാടകം എന്ന ചേരിതിരിവ് ഉണ്ടാക്കുകയായിരുന്നോ അണിയറക്കാരുടെ ലക്ഷ്യം?

7️. എതിർപ്പ് വന്നതോടെ നാടകം നടത്താൻ സംരക്ഷണം കൊടുക്കുമെന്നു പറഞ്ഞു ചാടിയിറങ്ങിയത് സിപിഐയുടെ എഐവൈഎഫ് ആണ്. ഭരണതല സ്വാധീനം വ്യക്തം.

8️. ഒരു മതവിഭാഗത്തെയും സ്ത്രീകളെയും അവരുടെ ജീവിക്കാനുള്ള അവകാശത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ പൊതുസമൂഹത്തിൽ അവഹേളിച്ചിട്ടും പ്രതിപക്ഷമോ ഇവിടുത്തെ സാംസ്കാരിക നായകരോ ഇതുവരെ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല എന്നതാണ് വിചിത്രം.

മതവിശ്വാസത്തിനെതിരേയുള്ള നിരീശ്വരവാദികളുടെ ആക്രമണമാണ് ഈ നാടകം. ഇതിനു കൂട്ടുനിൽക്കുന്ന ഭരണസംവിധാനങ്ങളും നിശബ്ദത പാലിക്കുന്ന പ്രതിപക്ഷവും മറുപടി പറയേണ്ടിവരുമെന്നും പ്രസ്താവനയിൽ പറയുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു കവലപ്രസംഗം നടത്തുന്നവരോടു ചോദിക്കാനുള്ളത്, സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടനപരിപാടിയിൽ ഭീകരനായി അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രം, ഒരു സമുദായം ഉപയോഗിക്കുന്ന തലപ്പാവ് വച്ചപ്പോൾ ഉണർന്ന നിങ്ങളുടെ മതനിന്ദാ ചിന്തകൾ, കന്യാസ്ത്രീ മഠങ്ങളെയും സ്ത്രീകളെയും പച്ചയായി അവഹേളിക്കുന്പോൾ എന്തുകൊണ്ട് ഉണ്ടാകുന്നില്ല?

കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ