Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ നിസാര മാകാൻ പോകുന്നു. നാനോ വൈദ്യുതി, നാനോ മരുന്ന്, നാനോ യന്ത്രങ്ങൾ, നാനോ ശരീര അവയവങ്ങൾ... സമസ്തമേഖലകളെയും മാറ്റി മറിക്കാനാവുന്ന ശാസ്ത്ര മുന്നേറ്റത്തെക്കുറിച്ച് നാനോ ഗവേഷക വിദഗ്ധനായ എം.ജി. യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. സാബു തോമസ് സംസാരിക്കുന്നു.
ലോകത്തിലെ മുഴുവൻ ഗ്രന്ഥങ്ങളിലെയും ഉള്ളടക്കം ഒരു മൊട്ടുസൂചിയുടെ മുനയിൽ ഒതുക്കാൻ പറ്റുന്ന സാധ്യത. വ്യവസായ ശാലയിലെയോ വൻകിട ആശുപത്രിയിലെയോ എല്ലാ ഉപകരണങ്ങളും ഒരു ചെറിയ പെട്ടിയിൽ ചെറുതാക്കാവുന്ന സാങ്കേതിക വിദ്യ.
ചികിത്സ, വ്യവസായം, ഗതാഗതം, ആശയവിനിമയം, കൃഷി, പരിസ്ഥിതി തുടങ്ങി സമസ്തമേഖലകളിലും നാനോ സയൻസ് അപാരസാധ്യതയാണ്.
ഓരോ വസ്തുവും ഉണ്ടാകുന്നത് ആറ്റങ്ങൾ എന്ന അതിസൂക്ഷ്മ കണങ്ങൾകൊണ്ടാണ്. ആറ്റങ്ങൾ ചേർന്ന് തന്മാത്രകളും തന്മാത്രകൾ ചേർന്ന് പദാർഥങ്ങളും ഉണ്ടാകുന്നു. അടിസ്ഥാന കണം ഒന്നുതന്നെയാണെങ്കിലും ആറ്റങ്ങളുടെ ഘടന ഓരോ വസ്തുവിലും വ്യത്യസ്ത തരത്തിലാണ്. അടിസ്ഥാന കണങ്ങളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയാൽ വസ്തുവിന്റെ സ്വഭാവത്തിലും മാറ്റം വരുത്താം. തന്മാത്രയിൽനിന്ന് ഇത്രയും ചെറിയ ആറ്റങ്ങളെ പെറുക്കിയെടുത്ത് അവയുടെ ഘടനയിൽ മാറ്റംവരുത്തി പുതിയ വസ്തു ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി.
നാനോ വൈദ്യുതി, നാനോ മരുന്ന്, നാനോ കംപ്യൂട്ടർ, നാനോ യന്ത്രങ്ങൾ, നാനോ ശരീര അവയവങ്ങൾ എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മേഖലയെയും മാറ്റിമറിക്കാൻ സാധിക്കും വിധം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖയാണ് നാനോ ടെക്നോളജി.
അർബുദ രോഗചികിത്സയിൽ നാനോ ടെക്നോളജി വലിയ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. കീമോതെറാപ്പി ഏറെ പാർശ്വഫലങ്ങൾ ഉളവാക്കുന്നതാണെന്നിരിക്കെ നാനോസാങ്കേതികവിദ്യയുടെ സഹായത്തോടെ നിർദിഷ്ട കോശങ്ങളെ മാത്രം കരിച്ചുകളയാനും സമീപ കോശങ്ങളെ പരിക്കേൽപ്പിക്കാതെ നിലനിർത്താനും സാധിക്കുന്ന സാങ്കേതിക രീതി വികസിപ്പിച്ചിരിക്കുന്നു.
കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ വഴിയുള്ള അർബുദകോശ നിർമാർജനം എന്നിവ വലിയ ശാരീരിക-മാനസിക പ്രത്യാഘാതങ്ങളാണ് രോഗിയിലുണ്ടാക്കുക. ഇവയൊക്കെ ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സാരീതികളാണ് നാനോ ടെക്നോളജി വഴി വികസിച്ചിരിക്കുന്നത്. അർബുദ ബാധിതമായ കോശങ്ങൾ മാത്രം നശിപ്പിക്കുന്ന ടാർജറ്റഡ് ട്യുമർ തെറാപ്പി ഇതിൽ ഒന്നാമതായിട്ടുള്ളതാണ്.
സ്വർണത്തിന്റെ നാനോ കണികകളായ ഗോൾ നാനോ പാർട്ടിക്കിൾസ് അർബുദ ചികിത്സയിൽ പ്രധാന പങ്കുവഹിക്കുന്നു. അർബുദ കോശങ്ങൾ കേന്ദ്രീകരിച്ചുള്ള മരുന്നുവിതരണം, പ്രകാശ കിരണങ്ങൾ ഉപയോഗിച്ചുള്ള ഫോട്ടോ തെർമൽ തെറാപ്പി എന്നിവ ഇത്തരം സ്വർണ കണികകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. അർബുദ ബാധിത കോശങ്ങളെ വളരെ നേരത്തെ തന്നെ കണ്ടുപിടിക്കാൻ സഹായിക്കുന്ന നാനോ ഡോട്ട്സ് സാധാരണമായിരിക്കുന്നു.
മരുന്നൊരു തരി മതി
പല രോഗങ്ങൾക്കും എത്രത്തോളം ഗുളികകളും മരുന്നുകളുമാണ് നാം കഴിക്കാറുള്ളത്. ഇതിനുപകരം ആവശ്യമുള്ള രാസസംയുക്തങ്ങൾ ചേർന്ന നാനോ തരികൾ മാത്രം രോഗിയുടെ ഉള്ളിൽ കൊടുത്താൽ മതിയാകും. പാർക്കിൻസൺസ്, തളർച്ച എന്നിവ ബാധിച്ചവർക്ക് പേശിക്ക് ബലം നൽകാനാവുമോ എന്ന ഗവേഷണവും പുരോഗമിക്കുകയാണ്. എയ്ഡ്സ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ നാനോ രീതിയിൽ പ്രയോഗിച്ചാലുള്ള സാധ്യത എംജി വാഴ്സിറ്റി മൃഗങ്ങളിൽ പരീക്ഷിച്ചുവരികയാണ്.
രോഗാതുരമായ കോശങ്ങളെ തേടിപ്പിടിച്ചു നശിപ്പിക്കാൻ മരുന്നുകൾ വഹിച്ചു ശരീരത്തിൽ കയറുന്ന കുഞ്ഞൻ പോളിമറുകളും വിളകളുടെ ഉൽപാദനശേഷി ഏറെക്കൂട്ടുന്ന വളംകണികകളും നൂലിന്റെ വണ്ണം മാത്രമുള്ള ബലവത്തായ കെട്ടിടഭിത്തികളുമൊക്കെ വേറെയും സാധ്യതകൾ.
കുടിവെള്ളത്തിന് വലിയ ക്ഷാമം വരുംകാലത്ത് സംഭവിക്കാം. കുടിവെള്ളത്തിന്റെ പേരിൽ രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളുമുണ്ടായേക്കാം.
കടൽവെള്ളമോ മലിനജലമോ ആവട്ടെ ജലശുദ്ധീകരണ മേഖലയിൽ ഗുണനിലവാരം നൽകാനും മാലിന്യത്തിലെ വിഷാംശം ഉറവിടത്തിൽത്തന്നെ തടയാനും നാേ നാ സാങ്കേതിക വിദ്യയിൽ സാധിക്കും. മലിനജലം കുടിവെള്ളമാക്കിമാറ്റാം എന്നത് നാനോയിലെ വലിയ സാധ്യതയാണ്.
വെള്ളത്തിലെ ബാക്റ്റീരിയ, വൈറസ്, രാസമാലിന്യം എന്നിവ മാറ്റാൻ നാനോ സാങ്കേതികവിദ്യ സഹായകമാകുന്നു. മലിനജലം സംസ്കരിക്കുവാൻ നാനോ അരിപ്പകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയും. എംജി വാഴ്സിറ്റിയിലെ നാനോ ഗവേഷണവിഭാഗം ഇതിനുള്ള നാനോ ഫിൽറ്റർ വികസിപ്പിച്ചിട്ടുണ്ട്. നാനോ ഫിൽറ്ററുകൾ ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം തടയാം. രാസവളം, കീടനാശിനി എന്നിവയുടെ ഉപയോഗത്താൽ മണ്ണ് വിഷലിപ്തമായിരിക്കുന്ന സാഹചര്യത്തിൽ നാനോ ടെക്നോളജിയിൽ മണ്ണ് ശുദ്ധീകരിക്കാം.
ഉൗർജരംഗമാണ് നവീന സാങ്കേതികവിദ്യയുടെ ഗുണഫലം അനുഭവിക്കാനാകുന്ന മറ്റൊരു പ്രധാനമേഖല. സൗരോർജ പാനലുകളുടെ രൂപകല്പന, വൈദ്യുതി ശേഖരിച്ചുവയ്ക്കുന്ന ബാറ്ററിയുടെ ശേഷികൂട്ടൽ, ബാറ്ററിയുടെ ഭാരം കുറയ്ക്കൽ തുടങ്ങിയ രംഗങ്ങളിൽ ഗവേഷണങ്ങൾ മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് എന്നിവയുടെ ഭാരം കുറയ്ക്കാനും ഇലക്ട്രോ മാഗ്നറ്റിക് കവചം ഉപയോഗിച്ച് റേഡിയേഷൻ കുറയ്ക്കാനും സാധിക്കും.
വിവര സാങ്കേതികവിദ്യ
ഇൻഫർമേഷൻ ടെക്നോളജിയിലെ നാനോ സാധ്യത ലോകത്തെ മാറ്റിമറിക്കും. കംപ്യൂട്ടറുടെ പ്രവർത്തനക്ഷമത നൂറു മടങ്ങ് വർധിപ്പിക്കാൻ നാനോ വഴിതെളിക്കും. ഓട്ടോമൊബൈൽ രംഗത്തും സാധ്യത ഏറെയാണ്. വാഹനങ്ങളുടെ കനം കുറയ്ക്കാനായാൽ ഇന്ധന ക്ഷമത ഏറും. റോബട്ടുകളിലും ഏറെ പ്രയോജനപ്രദം.
ചുരുട്ടിയെടുക്കാവുന്നതും ലോലവുമായ സെല്ലുലോസ് ബാറ്ററിയും നാനോ സാങ്കേതികവിദ്യയുടെ സാധ്യതയാണ്. ചേന്പിലയിലും താമരയിതളിലും വെള്ളം പറ്റിപ്പിടിക്കാത്തതിന്റെ സാങ്കേതിക വിദ്യ അനാവരണം ചെയ്യുന്നതിലൂടെ ചെളി പിടിക്കാത്ത പെയിന്റുകളുടെ നിർമാണം മറ്റൊരു സാധ്യതയാണ്. ഇത്തരം ഇലകളുടെ ഉപരിതലത്തിൽ നാനോ ക്രിസ്റ്റൽസ് ഉള്ളതിനാലാണ് വെള്ളം പിടിക്കാത്തത്. ഏത് മരങ്ങളിലും ഭിത്തികളിലും അള്ളിക്കയറാൻ ഉടുന്പുകൾക്കു സാധിക്കുന്നത് അവയുടെ കൈകളുടെ പത്തിയിൽ നാനോ കോശങ്ങളുള്ളതിനാലാണ്.
അറിഞ്ഞോ അറിയാതെയോ എന്നു വ്യക്തമല്ല, സഹസ്രാബ്ദങ്ങൾ മുൻപുതന്നെ നാനോ ടെക്നോളജി ലോകം പ്രയോജനപ്പെടുത്തിയിരുന്നു. അതിനാൽ നാനോ ടെക്നോളജി പുതിയതല്ല, എന്നാൽ നാനോ സയൻസ് പുതിയ ശാസ്ത്രശാഖയാണ്.
പുരാതന റോമിലെയും മറ്റു ദേവാലയങ്ങളിൽ ഉപയോഗിച്ചിരുന്ന സ്വർണത്തിലും വെള്ളിയിലും നിർമിച്ചിരുന്ന പൂജാസാമഗ്രികൾ ഉദാഹരണം. കനവും ഭാരവും കുറഞ്ഞ വസ്തുക്കൾ അവർക്ക് നിർമിക്കാൻ അന്നേ കഴിഞ്ഞിരുന്നു. ആദ്യനൂറ്റാണ്ടുകളിൽ മുസ്ലിം പോരാളികൾ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന വാളുകൾ അതീവ മൂർച്ചയേറിയതെങ്കിലും തീരെ കനം കുറഞ്ഞവയായിരുന്നു. ഇന്ത്യയിൽനിന്ന് ഇരുന്പ് വാങ്ങിക്കൊണ്ടുപോയി പ്രേ ത്യക ആലകളിൽ സംസ്കരിച്ച് ആയുധങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ അവർ നേടിയിരുന്നു.
പ്രതിരോധ ഗവേഷണ മേഖല
പ്രതിരോധ രംഗത്തും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം. ശരീരത്തിൽ എന്തെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടോ എന്നറിയുവാൻ നാനോസെൻസറുകൾ ഉപയോഗിക്കാം. പ്രതിരോധ സാങ്കേതികവിദ്യയിലും ബഹിരാകാശ സഞ്ചാരരംഗത്തും ഉയർന്ന താപസഹന ശേഷിയും ഉറപ്പും ഉള്ള റോക്കറ്റ് ഘടക നിർമിതിയിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ഇതിനാകുന്നുണ്ട്. ഭാരം കുറഞ്ഞ പോർ വിമാനങ്ങൾ ഉണ്ടാക്കാനുള്ള കണ്ടുപിടിത്തങ്ങളും മുന്നേറുന്നുണ്ട്. കാർബണ്‍ നാനോകുഴലുകൾ ഉപയോഗിച്ച് സിമന്റിലെ വിള്ളലുകൾ അടയ്ക്കാനാവും. കെട്ടിടത്തിനുള്ളിലെ ചൂട് ആഗിരണം ചെയ്യുവാൻ കഴിവുള്ള ഫിലിമുകൾ സാധ്യമായത് ഈ സാങ്കേതിക വിദ്യയിലൂടെയാണ്.
കൃഷിക്കു നിസാര ചെലവ്
കൃഷിയിൽ നാനോ സാങ്കേതിക വിദ്യക്ക് വലിയ സാധ്യതകളുണ്ട്. ചെറിയ അളവിൽ വളവും കീടനാശിനിയുമൊക്കെ ഈ വിദ്യയിലൂടെ ചെടികൾക്ക് നൽകിയാൽ ആവശ്യമുള്ള അളവിൽ, ദീർഘകാലം കൊണ്ട് ഇവയൊക്കെ ചെടി പ്രയോജനപ്പെടുത്തി വിളവു നൽകും. ഇതു വഴി കൃഷിച്ചെലവും കുറയും മലിനീകരണവും തടയാം.
ഭക്ഷ്യ സുരക്ഷാരംഗത്ത് കുറഞ്ഞ കൃഷിയിടത്തിൽനിന്നുതന്നെ കൂടുതൽ വിളവ് എന്ന ലക്ഷ്യം നേടുന്നതിന് നാനോസാങ്കേതികവിദ്യക്ക് മുഖ്യപങ്കു വഹിക്കാനുണ്ട്. കൃഷിയിടത്തിലും ഭക്ഷ്യസംസ്കരണ സമയത്തും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഗുണഫലം മെച്ചപ്പെടുത്താനും ഉപയോഗം പരിമിതപ്പെടുത്താനും ഒരുപക്ഷേ ഒഴിവാക്കാൻപോലും ഈ വിദ്യയിലൂടെ ഭാവിയിൽ കഴിഞ്ഞെന്നുവരാം.
നാനോ ഗ്രീൻ ഹൗസ് കൃഷിരീതി വ്യാപകമായാൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും. കുറഞ്ഞ സ്ഥലവും കുറഞ്ഞ അളവിൽ വെള്ളത്തിന്റെയും വളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗവും പ്രത്യേകതകളാണ്. ഭക്ഷ്യസംസ്കരണമാണ് മറ്റൊരു പ്രധാന മേഖല. ഭക്ഷണ സാധനങ്ങളിലെ അപകടകരമായ രാസവസ്തുക്കൾ നീക്കം ചെയ്യാൻ നാനോ ടെക്നോളജി ഉപയോഗിക്കാം.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പഴങ്ങൾ വിളയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവ സുരക്ഷിതമായി പായ്ക്കു ചെയ്തുസൂക്ഷിക്കാനുള്ള സാധ്യതക്കുറവ് നാനോ ടെക്നോളജിയിലൂടെ പരിഹരിക്കാം. ഇന്ധന അളവ് കുറയുവാൻ സാധ്യതയുള്ളതിനാൽ ബഹിരാകാശ ഗവേഷണത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാനാകും. വിമാനങ്ങളിലും മിസൈലുകളിലും റോക്കറ്റുകളിലുമൊക്കെ ഈ സാധ്യത പ്രയോജനപ്പെടുത്താം.
കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിക്കുവാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാണ്. എംജി വാഴ്സിറ്റി ഇത്തരത്തിൽ ഒരു വ്യവസായം തുടങ്ങുകയാണ്. പ്രകൃതിയിൽനിന്നു ലഭിക്കുന്ന കായ്കളിലും പഴങ്ങളിലും അവശിഷ്ടങ്ങളിലും നിന്ന് നാനോ സെല്ലുലോസ് വേർതിരിച്ചെടുക്കാവുന്ന കന്പനിയാണ് തുടങ്ങുന്നത്.
ചെമ്മീന്റെയും ഞണ്ടിന്റെയും തോടുകളിലും ഇത്തരത്തിൽ സംസ്കരണം സാധിക്കും. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഇതിനായി എംജി വാഴ്സിറ്റിക്കു ലഭിച്ചിട്ടുണ്ട്. നാനോ ഗവേഷകരുടെ സ്റ്റാർട്ട് അപ്പുകൾ കന്പനികളാക്കി മാറ്റണം. ജർമനി, ഫ്രാൻസ്, സ്വീഡൻ, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്ര സർവകലാശാലകളിലെല്ലാം ഇത്തരത്തിൽ ഇൻകുബേഷൻ സെന്ററുകളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. അവിടെല്ലാം വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾ കന്പനികളായി മാറിക്കൊണ്ടിരിക്കുന്നു.
കണങ്ങളുടെ വലുപ്പം കുറഞ്ഞു കുറഞ്ഞുവരുന്നതനുസരിച്ച് അവയുടെ ഘടനയിലും സ്വഭാവത്തിലും പലതരം വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെ വരുന്ന സ്വാഭാവിക സവിശേഷതകൾ പല രീതിയിൽ പ്രയോജനപ്രദമാക്കിത്തീർക്കുവാനാണ് നാനോ കണികകളിൽ ഗവേഷണം ചെയ്യുന്ന ശാസ്ത്ര സമൂഹം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഡോ. സാബു തോമസ്
നാനോ ടെക്നോളജിയിലെ ആഗോള പ്രതിഭ
അധ്യാപകനായ വൈസ് ചാൻസലർ എന്നതുപോലെ നാനോ ടെക്നോളജിയിലെ ശാസ്ത്രപ്രതിഭ എന്ന വിശേഷണവും ഡോ. സാബു തോമസിന് സ്വന്തം. രാവിലെ എട്ടരയ്ക്ക് എം.ജി. വാഴ്സിറ്റി കാന്പസിലെത്തി ഗവേഷക വിദ്യാർഥികൾക്ക് നിർദേശങ്ങൾ നല്‍കും. 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈസ്ചാൻസലർ ഓഫീസിലുണ്ടാകും. തുടർന്ന് ഒരു മണിക്കൂർ കെമിസ്ട്രി പി.ജി. വിദ്യാർഥികൾക്കു ക്ലാസെടുക്കും. രാത്രി വൈകുംവരെ വിദ്യാർഥികളോടൊപ്പം ലബോറട്ടിയിൽ ഗവേഷണത്തിലായിരിക്കും.
എംജി വാഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രഫസറായ ഡോ. സാബു തോമസിനു സ്റ്റാൻഫഡ് സർവകലാശാലയുടെ ദേശീയ പോളിമർ ഗ്രേഡിംഗിൽ രണ്ടാം സ്ഥാനവുമുണ്ട്. ഇതിനോടകം 140 ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ 115 പിഎച്ച്ഡി ഗവേഷക വിദ്യാർഥികളുടെ ഗൈഡായിരുന്നു. രാജ്യാന്തര ജേർണലുകളിൽ 1250 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. നാനോ ഗവേഷക മികവ് കണക്കാക്കുന്ന ഗൂഗിൾ സ്കോളർ എച്ച്-ഇൻഡക്സിൽ ഡോ. സാബു തോമസിന്റെ റാങ്ക് 107.
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ഫ്രാൻസിലെ ലൊറൈൻ സർവകലാശാല ഇദ്ദേഹത്തിന് പ്രഫസർ അറ്റ് ലൊറൈൻ പദവി സമ്മാനിച്ചിട്ടുണ്ട്.
മിശ്രസംയുക്ത പദാർഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2017ൽ ലൊറൈൻ സർവകലാശാലയും 2015ൽ സൗത്ത് ബ്രിട്ടണ് സർവകലാശാലയും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
2019ലെ സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്കാരവും 2018ലെ മികച്ച അക്കാദമീഷനുള്ള "ട്രില’ പുരസ്കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസർഷിപ്പും നേടിയിട്ടുണ്ട്.
2016ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷണൽ എഡ്യുക്കേഷൻ ലീഡർഷിപ് അവാർഡും കരസ്ഥമാക്കി. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ ഗവണ്മെന്റ് നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു.
ഖരഗ്പുർ ഐഐടിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ സാബു തോമസ് 1987ലാണ് എംജി സർവകലാശാലയിൽ അധ്യാപകനായെത്തിയത്. മുൻ വൈസ് ചാൻസലർ ഡോ. യു. ആർ. അനന്തമൂർത്തിയാണ് ഈ പ്രതിഭയെ എംജി വാഴ്സിറ്റിക്കു സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്ക, ഇറ്റലി, ക്രൊയേഷ്യ, പോളണ്ട്, സ്വീഡൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാസ്ത്രസാങ്കേതിക വകുപ്പുകളുമായി ചേർന്ന് സംയുക്ത ഗവേഷണ പദ്ധതികൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. പോളിമർ നാനോ കോന്പോസിറ്റ്സ്, ബ്ലെൻഡ്സ്, ഗ്രീൻ ബയോ നാനോ ടെക്നോളജി, നാനോ ബയോമെഡിക്കൽ സയൻസ് മേഖലകളിലെ കണ്ടുപിടിത്തങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ സ്വന്തമായുണ്ട്. മാന്നാനം കെ ഇ കോജളിലായിരുന്നു ബിരുദപഠനം.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലും ഖരഗ്പുർ ഐഐടിയിലും എൻജിനിയറിംഗ് പഠനത്തിനുശേഷം കാനഡയിലെ ലാവൽ യൂണിവേഴ്സിറ്റി, ബെൽജിയത്തെ ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചും പൂർത്തീകരിച്ചു.
കോട്ടയം സംക്രാന്തി ചാത്തുകുളം തോമസ്- അന്നക്കുട്ടി ദന്പതികളുടെ പുത്രനാണ്. കോട്ടയം മെഡിക്കൽ കോളജിലെ അസോസിയറ്റ് പ്രഫസർ ഡോ. ആനി ജോർജാണ് ഭാര്യ. ഫ്രാൻസിലെ പാവ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി മാർട്ടിൻ ജോർജ് തോമസ്, ആസാം സിൽച്ചർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി ക്രിസ്റ്റീൻ റോസ് തോമസ് എന്നിവരാണു മക്കൾ.
റെജി ജോസഫ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Latest News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top