Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ദുരന്തംവഴിയും നന്മകൾ
ജീവിതത്തിൽ എന്തു ദുരന്തമുണ്ടായാലും നാം ദൈവത്തെ സ്നേഹിക്കുന്നവരാണെങ്കിൽ അതു നന്മക്കായി മാത്രമെ ഭവിക്കൂ. വിശ്വസിക്കാൻ വിഷമമുള്ള കാര്യമാണിത്.
ഷിക്കാഗോയിലെ ഒരു കുബേര കുടുംബത്തിലായിരുന്നു വില്യം വൈറ്റിംഗ് (1887-1913) ജനിച്ചത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ വില്യമിന് അദ്ദേഹത്തിന്റെ പിതാവ് ഒരു അസാധാരണ സമ്മാനം നൽകി. ലോകപര്യടനത്തിനുള്ള അവസരമായിരുന്നു അത്. ഒരു ഗൈഡിനോടൊപ്പമായിരുന്നു വില്യമിനെ അദ്ദേഹത്തിന്റെ പിതാവ് ലോകം കാണാൻ അയച്ചത്.
കോളറാഡോയിലെ സിൽവർ ഖനികളിലൂടെ വലിയ സ്വത്തു സന്പാദിച്ച വില്യമിന്റെ പിതാവ് വില്യമിനെ ബിസിനസ് രംഗത്തു വളർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോകപര്യടത്തിന് അവസരം നൽകിയത്. എന്നാൽ, യൂറോപ്പിനുശേഷം മിഡിൽ ഈസ്റ്റും ഏഷ്യയുമൊക്കെ ചുറ്റിസഞ്ചരിച്ചുകഴിഞ്ഞപ്പോൾ വില്യമിന്റെ ചിന്താഗതിയാകെ മാറി.
ലോകപര്യടനം പൂർത്തിയാക്കുന്നതിനു മുൻപുതന്നെ അദ്ദേഹം പിതാവിനെ തന്റെ ഭാവി പരിപാടികൾ എഴുതി അറിയിച്ചു. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വിദേശത്തു മിഷനറിയായി സേവനം ചെയ്യണം. അതായിരുന്നു ആ യുവാവിന്റെ തീരുമാനം. ഈ തീരുമാനം കേട്ടപ്പോൾ പലരും പറഞ്ഞു: "മിഷനറിയായിക്കൊണ്ടു തന്റെ ഭാവി അവൻ വലിച്ചെറിയുകയാണ്.'
ലോകപര്യടനം കഴിഞ്ഞു മടങ്ങിയെത്തിയ വില്യം പ്രശസ്തമായ യെയ്ൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോടീശ്വരപുത്രനായിട്ടും സാധാരണക്കാരനെപ്പോലെയാണു വില്യം ജീവിച്ചത്. എന്നാൽ, വില്യമിന്റെ പ്രവർത്തനശൈലി സാധാരണക്കാരുടേതിനേക്കാൾ വ്യത്യസ്തമായിരുന്നു.
കോളജ് പഠനം തുടങ്ങിയപ്പോൾതന്നെ വില്യം ഒരു പ്രാർഥനാഗ്രൂപ്പ് തുടങ്ങി. ആറു വർഷം 150 പേരാണു വില്യം നൽകിയ പ്രചോദനമനുസരിച്ച് വിവിധ ഗ്രൂപ്പുകളിൽ അംഗമായത്. നാലാം വർഷം കോളജ് പഠനം വില്യം പൂർത്തിയാക്കുന്പോൾ 1300 പേർ വിവിധ പ്രാർഥനാ ഗ്രൂപ്പുകളിലായി അംഗങ്ങളായിരുന്നു.
കോളജ് പഠനകാലത്തു പ്രാർഥനാഗ്രൂപ്പുകളിൽ മാത്രമായിരുന്നില്ല വില്യമിന്റെ ശ്രദ്ധ. പരിസരപ്രദേശങ്ങളിലുള്ള പാവങ്ങളെ സഹായിക്കാൻവേണ്ടി യെയ്ൽ ഹോപ് മിഷനും വില്യം സ്ഥാപിച്ചു. തന്റെ സഹപാഠികളെയും വില്യം സഹായത്തിനുകൂട്ടി. വീട്ടിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന പണത്തിന്റെ സിംഹഭാഗവും വില്യം പാവങ്ങൾക്കായി ചെലവഴിച്ചു.
ഇതിനിടയിൽ ന്യൂയോർക്കിലെ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും ഷിക്കാഗോയിലെ മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും ഡയറക്ടറായും വില്യം സേവനമനുഷ്ഠിച്ചു. കോളജ് പഠനം ഉന്നതനിലയിൽ പൂർത്തിയായപ്പോൾ പല ജോലി ഓഫറുകളും വില്യമിനെ തേടിയെത്തി. എന്നാൽ, അവയൊന്നും സ്വീകരിക്കാതെ വില്യം നേരേ പ്രിൻസ്ടണ് തിയളോജിക്കൽ സെമിനാരിയിൽ ചേർന്നു. മൂന്നുവർഷംകൊണ്ട് അവിടത്തെ പഠനം പൂർത്തിയാക്കിയതിനുശേഷം വില്യം ചൈനയിൽ മിഷൻപ്രവർത്തനത്തിനായി യാത്ര തിരിച്ചു.
ചൈനയിലെ മുസ്ലിം ജനവിഭാഗങ്ങളുടെയിടയിൽ പ്രവർത്തിക്കാനായിരുന്നു വില്യമിന്റെ തീരുമാനം. തന്മൂലം, യാത്രാമധ്യേ അറബി പഠിക്കാൻവേണ്ടി വില്യം ഈജിപ്റ്റിൽ തങ്ങി. അവിടെയെത്തി പഠനം നടത്തി അധികം താമസിയാതെ വൈറൽ ഇൻഫെക്ഷൻമൂലം മസ്തിഷ്കരോഗം ബാധിച്ചു വില്യം 25-ാം വയസിൽ മരണമടഞ്ഞു. അമേരിക്കയിലെ കോടീശ്വരന്റെ മകനായിരുന്നതുകൊണ്ടും സ്വന്തം രീതിയിൽ ചെറുപ്പത്തിൽത്തന്നെ വലിയ നേട്ടങ്ങൾക്കുടമയായിരുന്നതുകൊണ്ടും വില്യമിന്റെ മരണം അമേരിക്കയിലെ പത്രങ്ങളിൽ അന്നു വലിയ വാർത്തയായിരുന്നു.
വില്യം മരിക്കുന്ന അവസരത്തിൽ വില്യമിന്റെ അമ്മ മേരി വില്യമിനൊപ്പമുണ്ടായിരുന്നു. മരണശേഷം വില്യമിന്റെ ബൈബിൾ മേരി തുറക്കാനിടയായി. അപ്പോൾ മൂന്നു കുറിപ്പുകൾ ബൈബിളിൽ കണ്ടു. ആ കുറിപ്പുകളോടൊപ്പം തീയതിയുമുണ്ടായിരുന്നു. ആദ്യത്തെ കുറിപ്പ് മിഷനറിയാകാൻ തീരുമാനിച്ച അവസരത്തിലായിരുന്നു. "കരുതൽ ധനം വേണ്ട’ എന്നായിരുന്നു ആ കുറിപ്പ്.
രണ്ടാമത്തെ കുറിപ്പ് "പിൻവാങ്ങാനാവില്ല’ എന്നായിരുന്നു. തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നു വില്യമിന്റെ പിതാവ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അത് എഴുതിയത്. മൂന്നാമത്തെ കുറിപ്പ് ’നഷ്ടബോധമില്ല’ എന്നായിരുന്നു. അതാകട്ടെ മരണത്തിനു മുന്പായിരുന്നു കുറിച്ചതും.
എന്താണ് ഈ കുറിപ്പുകളുടെ അർഥം? മിഷനറിയായി പാവങ്ങളെ സേവിക്കുന്നതിനുള്ള തീരുമാനത്തിൽ വില്യം ഉറച്ചുനിന്നു എന്നു വ്യക്തം. എന്നു മാത്രമല്ല, മിഷനറിയാകുന്നതിനു തീരുമാനിച്ചതിന്റെ ഫലമായി ഈജിപ്റ്റിലെത്തി രോഗബാധിതനായതിൽ തെല്ലും ഖേദവുമില്ല എന്നാണു മൂന്നാമത്തെ കുറിപ്പ് വ്യക്തമാക്കുന്നത്.
വില്യമിന്റെ മരണവാർത്ത അമേരിക്കയിലെത്തിയപ്പോൾ അതൊരു ദുരന്തവാർത്തയായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നല്ലൊരു ചെറുപ്പക്കാരൻ തന്റെ ജീവിതം വെറുതെ തുലച്ചു എന്നായിരുന്നു പൊതുവേയുള്ള വികാരം എന്നാൽ, യാഥാർഥ്യം അതായിരുന്നോ? വില്യം രോഗബാധിതനാകാതെ ജീവിച്ചിരുന്നെങ്കിൽ ചെയ്യാൻ സാധിക്കുന്നതിലധികം കാര്യങ്ങൾ വില്യമിന്റെ മരണത്തിലൂടെ നേടാൻ വില്യമിനു സാധിച്ചു എന്ന് അദ്ദേഹത്തെക്കുറിച്ചു പഠിച്ചവർ പിന്നീടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വില്യം മരിച്ചപ്പോൾ എന്താണു സംഭവിച്ചത്? അദ്ദേഹത്തെക്കുറിച്ചു കേട്ടറിഞ്ഞ നൂറു കണക്കിനു ചെറുപ്പക്കാരണത്രെ തങ്ങളുടെ ജീവിത സുഖങ്ങൾ വലിച്ചെറിഞ്ഞു ചൈനയിലും മറ്റു രാജ്യങ്ങളിലും മിഷൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്! അതായത്, വില്യമിന്റെ മരണം വൃഥാവിലായില്ല എന്നു വ്യക്തം.
ദൈവത്തിന്റെ ദൃഷ്ടിയിൽ വില്യമിന്റെ ജീവിതവും മരണവും ഏറെ വിലപ്പെട്ടതായിരുന്നു. പലരും വിചാരിച്ചതുപോലെ വില്യം തന്റെ ജീവിതം വലിച്ചെറിയുകയായിരുന്നില്ല. ദൈവനാമത്തിൽ സാധുജനസേവനത്തിനിറങ്ങിത്തിരിച്ച വില്യമിന്റെ മരണം മറ്റുള്ളവർക്കു പ്രചോദനമാകാൻ ദൈവം ഇടവരുത്തി. വില്യമിന്റെ "ദുരന്തമരണം’ വഴിയും ദൈവം നന്മകൾ വിരിയിച്ചു.
നാം ഒരിക്കലും മറക്കരുതാത്ത കാര്യമാണിത്. നമ്മുടെ ജീവിതത്തിൽ എന്തു ദുരന്തമുണ്ടായാലും നാം ദൈവത്തെ സ്നേഹിക്കുന്നവരാണെങ്കിൽ അതു നന്മക്കായി മാത്രമേ ഭവിക്കൂ. വിശ്വസിക്കാൻ വിഷമമുള്ള കാര്യമാണിത്. എന്നാൽ, ആർക്കും ഒരിക്കലും നിഷേധിക്കാനാവാത്ത യാഥാർഥ്യവും. കാരണം, നന്മതന്നെയായ ദൈവം എല്ലാം ക്രമീകരിക്കുന്നതു നമ്മുടെ നന്മയ്ക്കുവേണ്ടിത്തന്നെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top