ആത്മാവിന്‍റെ നൊന്പരങ്ങൾ മുന്നിൽ
പണമുണ്ടെങ്കിൽ പല കാര്യങ്ങളും നടക്കും. എന്നാൽ, ആത്മാവിന്‍റെ നൊന്പരങ്ങൾക്കുന്നിൽ പണത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. അവിടെ നമ്മെ സമാശ്വസിപ്പിക്കുന്നവനായ ദൈവംതന്നെ വേണം.

ഒരുകാലത്ത് അന്താരാഷ്ട്ര വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അരിസ്റ്റോട്ടൽ ഒനാസിസ് (1906-1975). "ഇന്നത്തെ കാലത്തു ശരിക്കും പ്രാധാന്യം അർഹിക്കുന്നതു പണം മാത്രം,’ അദ്ദേഹം ഒരിക്കൽ പറഞ്ഞു. "കാരണം പണമുള്ളവരാണ് ഇപ്പോഴത്തെ രാജാക്കന്മാർ.’ ആവശ്യത്തിലേറെ പണം സന്പാദിച്ചു രാജാക്കന്മാരുടെ രാജാവിനെപ്പോലെ ജീവിച്ച ഒനാസിസ് ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യനായി കരുതപ്പെട്ടിരുന്നു. "ദ റിച്ചെസ്റ്റ്് മാൻ ഇൻ ദ വേൾഡ്’ എന്ന പേരിൽ 1988-ൽ അദ്ദേഹത്തെക്കുറിച്ച് ഒരു ടെലിഫിലിം പുറത്തിറങ്ങിയിട്ടുണ്ട്.

ഒനാസിസ് ജനിച്ചത് ഇപ്പോൾ തുടർക്കിയുടെ ഭാഗമായ സ്മിർത്ത എന്ന പട്ടണത്തിലായിരുന്നു. സന്പന്ന കുടുംബത്തിൽ ജനിച്ചതുകൊണ്ട് ഒനാസിസിന് ഉന്നതനിലവാരത്തിലുള്ള ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിച്ചു. എന്നാൽ, 1919-22 കാലഘട്ടത്തിലെ ഗ്രീക്ക്- ടർക്കിഷ് യുദ്ധംമൂലം ഒനാസിസിന്‍റെ കുടുംബസന്പത്തു മുഴുവൻ നഷ്ടമായി. അങ്ങനെയാണ് 16-ാം വയസിൽ ഒനാസിസും മറ്റു കുടുംബാംഗങ്ങളും ഗ്രീസിലേക്കു കുടിയേറാൻ ഇടയായത്.

പക്ഷേ, ഒനാസിസ് ഒരു വർഷം മാത്രമെ അവിടെ ചെലവഴിച്ചുള്ളു. 1923-ൽ 17-ാം വയസിൽ ഒനാസിസ് അർജന്‍റീനയിലെ ബുവാനോസ് അരീസിലെത്തി. അവിടെ ടെലഫോണ്‍ കന്പനിയിൽ ഓപ്പറേറ്ററായി ജോലിചെയ്തുകൊണ്ട് കൊമേഴ്സിലും പോർട്ട് ഡ്യൂട്ടി അഡ്മിനിസ്ട്രേഷനിലും ഒനാസിസ് പഠനം തുടങ്ങി. എന്നാൽ, പഠനത്തിനിടയിലും ബിസിനസിലേക്കു തിരിയാൻ ഒനാസിസ് മടിച്ചില്ല.

ടെലിഫോണ്‍ ഓപ്പറേറ്ററായിരുന്നപ്പോൾ പല പ്രമുഖ കന്പനി മാനേജർമാരുടെയും ടെലിഫോണ്‍ സംഭാഷണം ശ്രദ്ധിക്കാൻ ഒനാസിസിന് അവസരം ലഭിച്ചു. അങ്ങനെയാണ് ബിസിനസിലെ തന്ത്രങ്ങൾ ഒനാസിസ് അതിവേഗം മനസിലാക്കിയത്.

ഒനാസിസ് ആരംഭിച്ച ഇംപോർട്ട് എക്സ്പോർട്ട് കന്പനിവഴി പുകയില വ്യാപാരം നടത്തി അതിവേഗം അദ്ദേഹം വലിയ പണക്കാരനായി. 1929-ൽ അർജന്‍റീനയിലെ പൗരത്വം നേടിയ അദ്ദേഹം പണമുണ്ടാക്കാനുള്ള എളുപ്പവഴി കപ്പൽ ബിസിനസ് ആണെന്നു മനസിലാക്കി ഒരു ഷിപ്പിംഗ് കന്പനി ആരംഭിച്ചു. അതെത്തുടർന്ന് ഒനാസിസ് അക്കാലത്തെ ഏറ്റവും വലിയ കപ്പൽ മുതലാളിയായി മാറി.

ഷിപ്പിംഗ് ബിസിനസിനോടൊപ്പം മെഡിറ്ററേനിയൻ തീരത്തുള്ള മോണക്കോ ദ്വീപിൽ വലിയ തോതിൽ പണമിറക്കി മോണ്‍ടേ കാർലോ കസീനോയും സ്വന്തമാക്കി. ഇതിനിടയിൽ തെക്കേ അമേരിക്കൻ തീരത്ത് വൻതോതിൽ തിമിംഗലവേട്ടയും ആരംഭിച്ചു. വൻ ലാഭംകൊയ്യാൻ സഹായിച്ച ഒരു ബിസിനസ് ആയിരുന്നു ഇത്.

1956-ൽ ഗ്രീക്ക് എയർലൈൻസ് കനത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഒനാസിസ് പണമിറക്കി കന്പനിയുടെ നിയന്ത്രണാവകാശം ഏറ്റെടുത്തു. 1976-ൽ കന്പനി ഗ്രീക്ക് ഗവണ്‍മെന്‍റിനു വിട്ടുകൊടുക്കുന്നതുവരെ ഒളിന്പിക് എയർവേസ് എന്ന പേരിൽ പ്രവർത്തിച്ച ഈ എയർലൈൻസ് ഒനാസിസിന്‍റെ അഭിമാനമായിരുന്നു.

ലോകത്തിലെ പ്രമുഖ ധനാഢ്യൻ എന്ന പേരിൽ മാത്രമായിരുന്നില്ല ഒനാസിസ് പ്രസിദ്ധി നേടിയത്. ആദ്യഭാര്യയിൽനിന്നു വിവാഹമോചിതനായിരുന്ന അദ്ദേഹം മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡിയുടെ വിധവയായിരുന്ന ജാക്വലിൻ കെന്നഡിയെ വിവാഹം ചെയ്തുകൊണ്ടു വാർത്ത സൃഷ്ടിച്ചു. 1968 ഒക്ടോബർ 20-നായിരുന്നു അവരുടെ വിവാഹം.

എല്ലാ രീതിയിലും അസൂയാവഹം എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഒനാസിസിന്‍റെ ജീവിതം. എന്നാൽ, ഒനാസിസിന്‍റെ ഏകമകനായ അലക്സാണ്ടർ 1973 ജനുവരി 23-ന് ഒരു വിമാനാപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ജീവിതം താളംതെറ്റാൻ തുടങ്ങി. ഏക മകളായ ക്രിസ്റ്റീനയ്ക്കുപോലും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സാധിച്ചില്ല. മകന്‍റെ മരണത്തിനു മുൻപിൽ പകച്ചുപോയ ഒനാസിസ് 1975 മാർച്ച് 25-ന് 69-ാം വയസിൽ മരണമടഞ്ഞു.

പണം കൊടുത്തു വാങ്ങാവുന്ന എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന അതിസന്പന്നനായിരുന്നു ഒനാസിസ്. എന്നാൽ, സ്വന്തം പുത്രന്‍റെ ദാരുണമരണം അദ്ദേഹത്തിൽ കനത്ത ആഘാതമേല്പിച്ചു. ഒനാസിസിന്‍റെ സുഹൃത്തും മറ്റൊരു കപ്പൽ മുതലാളിയുമായ ഏലിയോസ് പട്രോളിക്കൊളാസ് എഴുതിയിരിക്കുന്നത് അനുസരിച്ച് ജീവിതത്തിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് ഒരു പിടിവള്ളിയുമില്ലായിരുന്നു. ആത്മാവിന്‍റെ നൊന്പരങ്ങൾക്കുമുന്നിൽ സന്പത്തു നിസഹായമാണെന്നു മനസിലാക്കാൻ അദ്ദേഹം വൈകിപ്പോയി.

ഒനാസിസിനെപ്പോലെ പണമാണ് ജീവിത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട് നമ്മുടെ സമൂഹത്തിൽ. ഒരുപക്ഷേ, നാംതന്നെയും അങ്ങനെ ചിന്തിക്കുന്നതിനു പ്രചോദിപ്പിക്കപ്പെട്ടേക്കാം. കാരണം, പണമില്ലാതെ ഇന്നത്തെ കാലത്തു കാര്യങ്ങൾ ഒന്നും നടക്കില്ല എന്നത് ഒരു യാഥാർഥ്യമാണ്.

എന്നാൽ, നാം ചോദിക്കേണ്ട പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. അതിതാണ്: പണമുണ്ടെങ്കിൽ കാര്യങ്ങളെല്ലാം ശരിയാകുമോ? പണമുണ്ടെങ്കിൽ പല കാര്യങ്ങളും നടക്കും. എന്നാൽ, ആത്മാവിന്‍റെ നൊന്പരങ്ങൾക്കുമുന്നിൽ പണത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. അവിടെ നമ്മെ സമാശ്വസിപ്പിക്കുന്നവനായ ദൈവംതന്നെ വേണം. സർവശക്തനായ ദൈവത്തിനു മാത്രമെ ദുഃഖത്തിന്‍റെ നിമിഷങ്ങളിൽ നമ്മെ താങ്ങിനിർത്താനാകൂ. അവിടത്തേക്കു മാത്രമെ അപ്പോൾ നമുക്കൊരു പിടിവള്ളിയാകുവാനാകൂ.

അതു മാത്രമോ? ദൈവത്തിനു മാത്രമല്ലേ സന്തോഷപൂർണമായ നിത്യജീവൻ നമുക്കു പ്രദാനംചെയ്യാൻ സാധിക്കൂ? അപ്പോൾപ്പിന്നെ, നിത്യജീവിതവുമായി തുലനംചെയ്യുന്പോൾ ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഈലോക ജീവിതത്തിലെ സുഖസൗകര്യങ്ങളിൽ മാത്രം നാം ശ്രദ്ധ ചെലുത്തിയാൽ അതു പരമാബദ്ധം എന്നല്ലാതെ എന്താണ്?

നമുക്ക് ഇന്നും എന്നും താങ്ങായി നിൽക്കുന്ന പിടിവള്ളിയാണ് ദൈവം. അവിടത്തെ നാം മറക്കാതിരുന്നാൽ നമ്മുടെ ആത്മാവിന്‍റെ നൊന്പരങ്ങൾക്കുമുന്നിൽ നാം പതറിപ്പോകില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ