ഹൃദയങ്ങൾ തമ്മിലുള്ള അകലം
ഹൃദയങ്ങൾ പരസ്പരം അകലുന്പോഴല്ലേ നാം അന്യോന്യം കോപിക്കുക? നമ്മുടെ ഹൃദയങ്ങൾ ഒന്നായിരിക്കുന്പോൾ നാം കോപിക്കുമോ ശണ്ഠകൂടുമോ? സാധാരണഗതിയിൽ അങ്ങനെ സംഭവിക്കുകയില്ല. ഹൃദയങ്ങൾ ഒന്നായിരിക്കുകയാണെങ്കിൽ കോപിക്കുവാൻ എന്തെങ്കിലും കാരണമുണ്ടായാൽപ്പോലും നാം അതിനു മുതിരില്ല എന്നതല്ലേ വാസ്തവം?

ഒരു ഗുരുവും അദ്ദേഹത്തിന്‍റെ കുറെ ശിഷ്യരും പെരുവഴിയിലൂടെ നടന്നുപോവുകയാണ്. അപ്പോൾ രണ്ട് അയൽക്കാർ തമ്മിൽ ശണ്ഠകൂടുന്ന ബഹളം. അവർ നിൽക്കുന്നത് ഒരു മതിലിന് ഇരുവശങ്ങളിലുമായിട്ടാണ്. കൈ നീട്ടിയാൽ പരസ്പരം സ്പർശിക്കാവുന്ന ദൂരം. പക്ഷേ, അവർ സംസാരിക്കുന്നതു സ്വരം താഴ്ത്തിയല്ല. വലിയ സ്വരത്തിലാണ്. നാട്ടുകാർക്കു മുഴുവനും കേൾക്കുവാൻ പറ്റിയ സ്വരത്തിൽ. അയൽക്കാർ ശണ്ഠകൂടുന്നതു കേട്ടുനിൽക്കാതെ ഗുരുവും ശിഷ്യനും അവിടെനിന്നു നടന്നകന്നു.

അപ്പോൾ ശിഷ്യരുടെനേരേ തിരിഞ്ഞു ഗുരു ചോദിച്ചു: ""കോപിക്കുന്പോൾ ആളുകൾ എന്തുകൊണ്ടാണു പരസ്പരം ഉച്ചസ്വരത്തിൽ അലറുന്നത്?'' ആരും പെട്ടെന്ന് ഉത്തരം പറഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ശിഷ്യൻ പറഞ്ഞു: ""കോപം വരുന്പോൾ നമ്മുടെ ആത്മസംയമനം നമുക്കു നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ആളുകൾ പരസ്പരം അലറുന്നത്''.

""ആത്മസംയമനം നഷ്ടപ്പെടുന്നതുകൊണ്ട് അലറണമെന്നുണ്ടോ? ആളുകൾ പരസ്പരം അടുത്താണു നിൽക്കുന്നതെങ്കിൽ താഴ്ന്ന സ്വരത്തിൽ സംസാരിച്ചാൽ പോരെ?'' ഗുരു ചോദിച്ചു. ""അതു ശരിയാണ്, '' മറ്റൊരു ശിഷ്യൻ പറഞ്ഞു. ""എന്നാൽ കോപം വന്നാൽ ആരും അലറിപ്പോകും''.

""കോപിക്കുവാൻ ഒരു കാരണമുണ്ടായി എന്നതുകൊണ്ടു കോപിക്കണമെന്നുണ്ടോ?'' ഗുരു വീണ്ടും ചോദിച്ചു. ""കോപിക്കുവാൻ കാരണമുണ്ടായാലും കോപംകൂടാതെ സംസാരിക്കാനാവും. എത്രയോ ആളുകൾ പരസ്പരം കോപിക്കാതെ അവരുടെ പ്രശ്നങ്ങൾ സമാധാനപരമായി പറഞ്ഞുതീർക്കുന്നു''. ഗുരു പറഞ്ഞതു ശരിയാണെന്നു ശിഷ്യർക്കു തോന്നി.

ഗുരു തുടർന്നു: ""ജീവിതത്തിൽ ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങളുണ്ടാകും. ചിലപ്പോൾ അവയുടെ കാരണക്കാർ മറ്റുള്ളവരാകാം. അങ്ങനെ വരുന്പോൾ ചിലർക്കതു സമാധാനപരമായി കൈകാര്യം ചെയ്യുവാൻ സാധിക്കും. എന്നാൽ, മറ്റുള്ളവർക്ക് അതിനു കഴിയാതെ വരുന്നു. അപ്പോഴാണ് അവർ കോപിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നത്''.

ഉടനെ ഒരു ശിഷ്യൻ ചോദിച്ചു: ""എന്തുകൊണ്ടാണ് അവർക്ക് അതിനു കഴിയാതെവരുന്നത്''? ""അതിനു കാരണം അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലംതന്നെ''! ഗുരു പറഞ്ഞു. ""ഹൃദയങ്ങൾ തമ്മിൽ അടുപ്പമുള്ളവർ അവരുടെ പ്രശ്നങ്ങൾ ഇരുവർക്കും തൃപ്തികരമായ രീതിയിൽ പരിഹരിക്കും. എന്നാൽ, അവരുടെ ഹൃദയങ്ങൾ അകലത്തിലാണെങ്കിൽ അവർ ഒരിക്കലും അതിനു മുതിരില്ല. വാശിയും വൈരാഗ്യവുമായി അവർ മുന്നോട്ടുപോകും''.

ഗുരു പറയുന്നതു ശിഷ്യർ സശ്രദ്ധം കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ""ഇനി എന്‍റെ ചോദ്യത്തിലേക്കു മടങ്ങിവരട്ടെ. ആളുകൾ കോപിക്കുന്പോൾ എന്തുകൊണ്ടാണ് അവർ പരസ്പരം അലറുന്നത്? രണ്ട് ആളുകൾ തമ്മിൽ പരസ്പരം കോപിക്കുന്പോൾ അവരുടെ ഹൃദയങ്ങൾ തമ്മിൽ വളരെ അകലത്തിലായിരിക്കും. അങ്ങനെ അവർ പരസ്പരം വളരെ അകലത്തിലായിരിക്കുന്നതുകൊണ്ടാണ് അവർക്ക് അലറേണ്ടിവരുന്നത്. സ്വരംതാഴ്ത്തി സംസാരിച്ചാൽ പരസ്പരം കേൾക്കാൻ സാധിക്കില്ല എന്നാണ് അവരുടെ അബോധമനസ് പറയുക. ത·ൂലം, അവർ അലറി സംസാരിക്കുന്നു''!

ഈ കഥ ഇവിടെ നിൽക്കട്ടെ. ഗുരു പറയുന്നതിനെക്കുറിച്ച് അല്പനിമിഷം നമുക്കു ചിന്തിക്കാം. നമ്മുടെ ഹൃദയങ്ങൾ പരസ്പരം അകലുന്പോഴല്ലേ നാം അന്യോന്യം കോപിക്കുക? നമ്മുടെ ഹൃദയങ്ങൾ ഒന്നായിരിക്കുന്പോൾ നാം കോപിക്കുമോ ശണ്ഠകൂടുമോ? സാധാരണഗതിയിൽ അങ്ങനെ സംഭവിക്കുകയില്ല. ഹൃദയങ്ങൾ ഒന്നായിരിക്കുകയാണെങ്കിൽ കോപിക്കുവാൻ എന്തെങ്കിലും കാരണമുണ്ടായാൽപ്പോലും നാം അതിനു മുതിരില്ല എന്നതല്ലേ വാസ്തവം? നമ്മുടെ ഹൃദയങ്ങൾക്ക് ചേർച്ചയുണ്ടെങ്കിൽ ഏതു പ്രശ്നവും നാം പരസ്പരം പറഞ്ഞുതീർക്കും. അതിനു വേണ്ടിവരുന്ന വിട്ടുവീഴ്ചകൾ ചെയ്യാനും നാം തയാറാകും.

എന്നാൽ, നമ്മുടെ ഹൃദയങ്ങൾ അകലത്തിലാണെങ്കിലോ? അപ്പോൾ നാം ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ല; നാം പരസ്പരം കോപിച്ചലറിവിളിക്കുകതന്നെ ചെയ്യും.

ഇനി മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. ""ഒരു യുവാവും യുവതിയും പരസ്പരം പ്രേമബദ്ധരാണെന്നു കരുതുക'', ഗുരു തുടർന്നു പറഞ്ഞു. ""അപ്പോൾ അവർ വളരെ ഉറക്കെ സംസാരിക്കുമോ? ഇല്ലേയില്ല. അവർ വളരെ താഴ്ന്ന സ്വരത്തിലേ സംസാരിക്കൂ. എന്താണ് അതിനു കാരണം? അവരുടെ ഹൃദയങ്ങൾ അടുത്തിരിക്കുന്നു എന്നതുതന്നെ. അവരുടെ പരസ്പരസ്നേഹം കൂടുംതോറും അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാകും. അപ്പോൾ അവർ മന്ത്രിക്കുക മാത്രമേ ചെയ്യൂ. പിന്നീടവർക്കു സംസാരിക്കേണ്ടിപോലും വരില്ല. പരസ്പരമുള്ള നോട്ടം മാത്രം മതിയാകും. അതിന്‍റെ അർഥം അവരുടെ ഹൃദയങ്ങൾ ഒന്നായിത്തീർന്നു എന്നാണ്''.

ഇത്രയും പറഞ്ഞതിനു ശേഷം ഗുരു ശിഷ്യരെ ഇങ്ങനെ ഉപദേശിച്ചു: ""നിങ്ങളുടെയിടയിൽ എന്ത് അഭിപ്രായ വ്യത്യാസമുണ്ടായാലും നിങ്ങളുടെ ഹൃദയങ്ങൾ അകലാൻ ഇടവരരുത്. നിങ്ങളുടെ ഹൃദയങ്ങൾ അകലാൻ ഇടവന്നാൽ ചിലപ്പോൾ അവ പരസ്പരം അകന്നുപോകും. അപ്പോൾപ്പിന്നെ, അവയെ അടുപ്പിക്കാൻ സാധിക്കാതെ വരും. നിങ്ങളുടെ ഹൃദയങ്ങൾ അകലാതെ നിലനിൽക്കണമെങ്കിൽ നിങ്ങളിൽ സ്നേഹമുണ്ടാകണം. നിങ്ങളിൽ യഥാർഥ സ്നേഹമുണ്ടെങ്കിൽ ആരെയും മുറിപ്പെടുത്തുന്ന വാക്കും പ്രവൃത്തിയും നിങ്ങളിൽനിന്ന് ഉണ്ടാകില്ല. എന്നുമാത്രമല്ല, നിങ്ങളുടെ വാക്കും പ്രവൃത്തിയും എപ്പോഴും പരസ്പരം ഒന്നിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരിക്കും''.

മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ ഗുരു സൂചിപ്പിക്കുന്നതനുസരിച്ച്, നമ്മുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലമില്ലായ്മ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഹൃദയങ്ങൾ തമ്മിലുള്ള അകലം വർധിക്കുന്പോഴാണു പൊതുസമൂഹത്തിലും വിവിധ സമൂഹങ്ങളിലും കുടുംബങ്ങളിലുമൊക്കെ കലാപക്കൊടി ഉയരുന്നത്.

എന്നാൽ, ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയുംതോറും ആരും കലാപത്തിനു മുതിരില്ല. എന്നുമാത്രമല്ല, എത്ര ഗൗരവമായ പ്രശ്നമാണെങ്കിലും ഏവർക്കും തൃപ്തികരമായ രീതിയിൽ അതിനു പരിഹാരം കാണുവാൻ പരിശ്രമിക്കുകയും ചെയ്യും.

അപ്പോൾ, നമ്മുടെ അനുദിന ജീവിതത്തിൽ നാം ഉൗന്നൽ കൊടുക്കേണ്ട ഒരു പ്രധാന കാര്യം ഹൃദയങ്ങൾ തമ്മിലുള്ള ഐക്യമാണ്. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ പരസ്പരം അകലുവാൻ ഒരു കാരണത്തിനും നാം ഇടംകൊടുക്കരുത്. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ അകലുവാൻ ഒരു കാരണവും മതിയാകില്ല എന്നതായിരിക്കട്ടെ നമ്മുടെ നിലപാട്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ