Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മക്കളേ, നിങ്ങൾക്കായി
കുട്ടികൾക്ക് പുറത്തിറങ്ങാനാവാത്ത കാലം. ജാലകത്തിനപ്പുറത്ത് പക്ഷികൾ പാറിപ്പറക്കുന്പോൾ മൊബൈൽ ഫോൺ പാളയങ്ങളിൽ തടവിലാക്കപ്പെട്ട കുഞ്ഞുങ്ങൾ ചലനമറ്റു ജീവിക്കുന്നു. അതോർത്ത് ഒരമ്മ പറയുന്നു... അല്ല എറണാകുളത്തെ വീട്ടിലിരുന്നു വരയ്ക്കുന്നു...
അവധിക്കാലം ഒരു സ്വപ്നമായിരുന്നു കുട്ടികൾക്ക്. എല്ലാ കാലത്തും അതങ്ങനെ തന്നെയായിരുന്നു. മധ്യവേനലവധിക്കായി കാത്തുകാത്തിരുന്ന കുട്ടികളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. നമ്മുടെയെല്ലാം ഗൃഹാതുരത്വം നിറഞ്ഞ ഓർമകളാണ്, നെഞ്ചോട് ഇന്നും ചേർന്നു നില്ക്കുന്ന മധുരമുള്ള സ്വപ്നമാണ് സ്കൂൾ പഠനകാലം കഴിഞ്ഞുള്ള അവധിക്കാലം. എന്നാൽ ഇന്നു കഥ മാറുകയാണ്. സ്കൂളിൽ പോവുക എന്നത് തന്നെ ഒരു സ്വപ്നം മാത്രമായി പരിണമിക്കുന്ന ഏറ്റവും വേദന പുരണ്ട; നിരാശ പുരണ്ട വർത്തമാന കാലത്തിലാണ് നമ്മൾ എത്തി നില്‍ക്കുന്നത്.
കൊറോണ വൈറസിന്റെ ഒന്നാം തരംഗം തെല്ലൊന്നടങ്ങി തുടങ്ങുന്നു എന്നും ജീവിതം വീണ്ടും പഴയ താളത്തിലേക്ക് പോകുന്നു എന്നു കരുതിയ വേളയിൽ ക്രൂരമായ വേഗതയോടെ വൈറസ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിൽപ്പെട്ട്, മുന്നിൽ എന്തെന്നു പോലും അറിയാതെ പകച്ചു നില്ക്കുന്നവരിൽ ഒരു വലിയ ശതമാനം കുട്ടികളുമുണ്ട്!
ഹോ, എത്രനാളായി
കൂട്ടുകാരുടെ തോളിൽ കൈയിട്ട് പുന്നാരം പറഞ്ഞ് നടന്ന ആ നാളുകൾ എവിടെയോ പോയി മറഞ്ഞിരിക്കുകയാണ്.... ആഹ്ലാദത്തിന്റെയും ഉൗർജത്തിന്റെയും ഒരു പകൽ ഇനി എന്നെങ്കിലും ഉണരുമോ? അവർക്കറിയില്ല. ജൂണിലെ കുറുന്പു വിതറുന്ന പുതുമഴയ്ക്കൊപ്പം പുതിയ ഉടുപ്പും, കുടയുമായി സ്കൂളിലേക്ക് ഓടി പ്പോകാൻ ഇനിയും എത്ര കാലം കാത്തിരിക്കണം? മാസ്ക്കുകളിൽ വീർപ്പുമുട്ടുന്ന മുഖങ്ങൾക്ക് എന്നാണ് മുക്തി കിട്ടുക? നിറം കെടുന്ന കുട്ടികളുടെ ഈ സ്വപ്നങ്ങൾ, സ്വന്തം മകന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ ചേർത്ത ഒരമ്മ വരച്ച ചിത്രങ്ങൾക്ക് ഒരുപാട് വേദനകൾ പറയുവാനുണ്ട്.
എറണാകുളം വെണ്ണല സ്വദേശിനിയായ ചിത്രകാരി ശാലിനി മേനോൻ ലോക്ക്ഡൗണ്‍ കാലത്ത് വരച്ചു കൊണ്ടേയിരിക്കുന്ന സ്കൂൾ കുട്ടികളുടെ പെയിന്റിംഗുകൾക്കു പ്രസക്തി ഏറെയാണ്. ശാലിനി മേനോന്റെ വാക്കുകളിലേക്ക്...
സ്കൂൾ ജീവിതം എത്ര വലുതാണെന്നും, സ്കൂളും ആ അന്തരീക്ഷവും കളിയും ചിരിയും സൗഹൃദവും ഇന്നത്തെ കുട്ടികൾക്ക് എത്ര അനിവാര്യമാണെന്നും ഞാൻ തിരിച്ചറിയുന്നത് ഇക്കഴിഞ്ഞ വർഷം തുടങ്ങിയ ലോക്ക്ഡൗണ്‍ കാലത്താണ്; എന്റെ മകന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളിലൂടെയാണ്. ഇന്നത്തെ എണ്പതു ശതമാനം കുട്ടികളും കടുത്ത മാനസിക-ശാരീരിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന സത്യം ലോക്ക്ഡൗണ്‍ സമയത്ത് ഞാൻ തിരിച്ചറിയുകയായിരുന്നു. കുട്ടികളിൽ, പ്രത്യേകിച്ചും കൗമാരക്കാരായ വിദ്യാർഥികളിൽ വലിയൊരു ട്രോമ തന്നെ ഇത് സൃഷ്ടിക്കുന്നുണ്ട്. സ്വാഭാവികമായും രക്ഷിതാക്കളും ഇതേ സംഘർഷാവസ്ഥയിലൂടെയും രോഗങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. പല സംഭവങ്ങളും പുറത്ത് അറിയുന്നില്ല എന്നു മാത്രം. അങ്ങനെയാണ് സ്കൂളും കുട്ടികളും കുട്ടികളുടേതു മാത്രമായ കൗതുകങ്ങളും സന്തോഷങ്ങളും എല്ലാം ചേർത്ത് ഞാൻ ചിത്രങ്ങൾ വരച്ച് തുടങ്ങുന്നത്.
ഞാനത് അനുഭവിക്കുന്നു
എന്റെ പ്ലസ്ടു വിദ്യാർഥിയായ മകൻ ഫ്ളാറ്റിനുള്ളിൽ അനുഭവിക്കുന്ന ഒരു വീർപ്പുമുട്ടൽ ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. അതിന്റെ വേദനകൾ ഇന്നും അടങ്ങിയിട്ടില്ല. എന്റെ മകന്റെ കാര്യം പറയുകയാണെങ്കിൽ നന്നായി പഠിക്കുകയും പഠനത്തിനൊപ്പം സ്പോർട്സിൽ മികവ് പുലർത്തുകയും ചെയ്തിരുന്ന കുട്ടിയാണ്. നല്ലൊരു അത്ലറ്റുകൂടിയാണ്. നന്നായി കളിച്ചാൽ അതിലും നന്നായി പഠിക്കുന്ന ഒരു രീതി - അതായിരുന്നു മകന്റെത്. കോവിഡ്-19 പടർന്നു പിടിച്ചതോടെ സ്കൂൾ പഠനം മാത്രമല്ല കായിക വിനോദത്തിനുള്ള അവസരങ്ങൾകൂടി മുടങ്ങുകയായിരുന്നല്ലോ. ഇത് മകന്റെ പഠനത്തെ ദോഷകരമായി ബാധിച്ചു.
പഠനവും വായനയും മാത്രമായി ജീവിക്കുന്ന വിദ്യാർഥി-വിദ്യാർഥിനികളെ വീട്ടിലെ അടച്ചിട്ട ജീവിതം അധികം ബാധിക്കുന്നില്ല. എന്നാൽ എന്റെ മകനെ പോലെ കായിക ഉല്ലാസങ്ങൾ ജീവിതത്തിന്റെ ഉൗർജമായ കുട്ടികൾക്കു തടവറയിലേതു പോലുള്ള നിയന്ത്രിത ജീവിതം വലിയ സമ്മർദം സമ്മാനിക്കും. എന്റെ മകന്റെ വേദനയും വിങ്ങലും തന്നെയാണ് ലോക്ക്ഡൗണ്‍ കാലത്തെ വലിയൊരു ശതമാനം കുട്ടികളും നേരിടുന്നത്. ആ പീഡകൾ അമ്മയായ എന്നിലേക്കു പടർന്നപ്പോഴാണ് ഞാൻ പെയിന്റുകളിലേക്കു വീണ്ടും സജീവമായി തിരിയുന്നത്.
നഷ്ടപ്പെട്ടതിന്റെ നിറം
നമ്മുടെ കുട്ടികൾക്കു നഷ്ടമാകുന്ന സ്കൂളും കളിയും സൗഹൃദങ്ങളും വർണങ്ങളിലൂടെ പുനഃസൃഷ്ടിക്കുവാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. പിന്നെ ഒരു ചിത്രകാരി എന്ന നിലയ്ക്ക് ഇതെന്റെ ഒരു രക്ഷപ്പെടൽ കൂടിയാണ്. കാലം നമ്മളിൽ വീഴ്ത്തിയിരിക്കുന്ന കരിനിഴലുകൾ തുടച്ചു മാറ്റുവാൻ ഉള്ള വഴി. ഇന്നത്തെ തലമുറയ്ക്കു നഷ്ടമാകുന്ന സ്നേഹനിമിഷങ്ങൾ, കൂട്ടുകാരനെ മുന്നിലിരുത്തിയുള്ള സൈക്കിൾ ചവിട്ടൽ, തോളിൽ കൈയിട്ടുള്ള കാഴ്ച കാണൽ അങ്ങനെ പലതും പെയിന്റ് ചെയ്തു. നാട്ടിൻപുറത്തെ സാധാരണക്കാരായ കുട്ടികളുടെ ആഘോഷങ്ങളും ഇടയ്ക്കു പകർത്തി. സൈക്കിൾ ഉന്തി തിമിർക്കുന്ന ബാല്യം, കാലുകൾ ഇടയിലിട്ട് സൈക്കിൾ പെഡലിൽ ചവിട്ടി സൈക്കിൾ പഠിക്കുന്ന കുട്ടി. കടൽത്തിരകളുടെ കൗതുകം ഒക്കത്തിരിക്കുന്ന കുഞ്ഞനിയനെ കാട്ടിക്കൊടുക്കുന്ന പെണ്‍കുട്ടി അങ്ങനെ പലപല കുട്ടികളുടെ ചിത്രങ്ങൾ വലിയ ആശ്വാസം പകർന്നു. ജലച്ചായം ആണ് ഞാൻ സാധാരണ ഉപയോഗിക്കുന്നത്. ഇവിടെ എണ്ണച്ചായവും അക്രിലിക്കുമൊക്കെ പരീക്ഷിച്ചു.
വല പൊട്ടിക്കണം
കോവിഡ്-19ന്റെ രണ്ടാം തരംഗം വീണ്ടും അനിശ്ചിതാവസ്ഥയിലാക്കുകയാണ് കുട്ടികളെ. കഴിഞ്ഞ വർഷം മുതൽ തുടരുന്ന ഓണ്‍ലൈൻ പഠനം ഇങ്ങനെ തുടർന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുവാനുള്ള സാധ്യത ഉണ്ട്. പഠനത്തിന്റെ ഇടവേളകളിൽ കുട്ടികൾ സ്വാഭാവികമായും മൊബൈൽ ഗയിംസിലേക്കു പോകുവാനുള്ള സാധ്യത കൂടുതലാണ്. പോണ് സൈറ്റുകളിലേക്കും കൗമാരക്കാരായ കുട്ടികൾ ധാരാളമായി പോകുന്നുണ്ട് എന്നു വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പോണ് വീഡിയോകളുടെ അഡിക്ഷൻ പോലെതന്നെ അപകടരമാണ് മൊബൈൽ സ്പോർട്സ് അഡിക്ഷനും. മൊബൈൽ അഡിക്ഷൻ മുതിർന്നവരെ പോലും നിഷ്ക്രിയരാക്കുകയും അലസരാക്കുകയും ചെയ്യുന്നുണ്ട്. കർമ വിമുഖതയും ഒരു പ്രധാന ഫലമാണ്. അപ്പോൾ പിന്നെ ജീവിതം തുടങ്ങിയിട്ടുപോലുമില്ലാത്ത കുട്ടികളിൽ ഈ ഒരു അഡിക്ഷൻ എന്താവും സൃഷ്ടിക്കുക. മനസും ശരീരവും ആരോഗ്യകരമായി വളരേണ്ട പ്രായത്തിൽ പുറത്തിറങ്ങുവാൻ പോലും കഴിയാതെവരുന്പോൾ അവർ കടന്നുപോകുന്ന സമ്മർദം നമുക്ക് ഉൗഹിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ്. മൊബൈൽ ഫോണ്‍ അഡിക്ഷൻ എന്ന തികച്ചും അനാരോഗ്യകരമായ അവസ്ഥ അവരുടെ വ്യക്തിത്വത്തെത്തന്നെ തകർക്കുന്നതാണ്. സമൂഹത്തിൽനിന്നും സ്വയം പിൻവാങ്ങുവാനുള്ള പ്രവണതയും അധികമാണ്. സുഹൃത്തുക്കളോടു പഴയ തലമുറയ്ക്കുണ്ടായിരുന്ന തരത്തിലെ സ്നേഹവും ആത്മബന്ധവും കുറയുന്നതിനും മൊബൈൽ അഡിക്ഷൻ കാരണമാകുന്നുണ്ട്.
തങ്ങളുടെത് മാത്രമായ ഒരു സൈബർ സ്പേസിലേക്ക് ഇളംതലമുറ ഒതുങ്ങുന്നത് കുട്ടികൾക്കും കുടുംബങ്ങൾക്കും മാത്രമല്ല നമ്മുടെ നാടിനു തന്നെ ഒട്ടും നല്ലതല്ല. ഇങ്ങനെ പലവിധ ചിന്തകളാണ് എന്നെപ്പോലെ പല അമ്മമാരും നേരിടുന്നത്. ഈ പ്രതിസന്ധികളിൽ കുട്ടികൾക്കു വേണ്ടത് അച്ഛനമ്മമാരുടെ പൂർണ ശ്രദ്ധയും പിന്തുണയാണ്. എന്റെ ഭർത്താവ് രാംദാസിന്റെ സ്നേഹപിന്തുണ ഇവിടെ പ്രത്യേകം ഓർമിക്കുകയാണ്.
എസ്. മഞ്ജുളാദേവി
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top