Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ പാലവും കടന്ന്...
തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തു നിർമിച്ചതാണു നേര്യമംഗലം പാലവും പാലം കടന്നു നീളുന്ന മൂന്നാർ റോഡും. തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കത്തിൽ അന്നുണ്ടായിരുന്ന മൂന്നാർ റോഡ് തകർന്നതിനെത്തുടർന്നു നിർമിച്ച പുതിയ പാതയിലാണു പാലം. കൊടുംവേനലിലും വറ്റാത്ത പെരിയാറിനു കുറുകെ വനത്തിന്റെ പശ്ചാത്തലത്തിൽ ആറു തൂണുകളിലായി അഴകാർന്ന പാലം. ദക്ഷിണേന്ത്യയിലെ ആദ്യ ആർച്ച് പാലമെന്ന പ്രൗഢിയും ഇതിനുണ്ട്. 86 വയസായ പാലം ചരിത്രസ്മാരകമായി നിലനിർത്തി മറ്റൊരു പാലത്തിനായി ആവശ്യമുയരുകയാണ്. തലമുറമാറ്റം പാലങ്ങൾക്കും ഒഴിവാക്കാനാവില്ല!
തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കം 97 വർഷം പിന്നിടുകയാണ്. കേരളത്തെയാകെ തച്ചുതകർത്ത ആ വെള്ളപ്പൊക്കമുണ്ടായത് 1924 ജൂലൈയിൽ (കൊല്ലവർഷം 1099). ആ ഭീകരപ്രളയത്തിനു സാക്ഷികളായവരിൽ ഇനി ജീവിച്ചിരിക്കുന്നവർ വിരളം. അന്നുണ്ടായ കനത്ത നാശങ്ങൾ ചരിത്രത്തിന്റെ ഭാഗം.
പിന്നീടും പ്രളയങ്ങളുണ്ടായി. 1961ലെ പ്രളയവും 2018ലെ മഹാപ്രളയവും കേരളത്തെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു. വെള്ളപ്പാച്ചിലിൽ പലതും നാമാവശേഷമായി. ഭൂപ്രകൃതിക്കുതന്നെ മാറ്റങ്ങളുണ്ടായി. അതിനെയെല്ലാം മനുഷ്യർ അത്ഭുതകരമായി അതിജീവിച്ചു.
നഷ്ടങ്ങൾ പെട്ടെന്നുതന്നെ വിസ്മൃതിയിലായെങ്കിലും അതിജീവനത്തിന്റെ ഭാഗമായുണ്ടായ നിർമിതികൾ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. നേര്യമംഗലം പാലവും പാലം കടന്നു നീളുന്ന മൂന്നാർ റോഡും ഇത്തരമൊരു കാഴ്ചയാണ്.
1935 മാർച്ച് രണ്ടിനു ചിത്തിരത്തിരുനാൾ മഹാരാജാവ് തുറന്നുകൊടുത്ത പാലം 86 വയസ് പൂർത്തിയാക്കിയിരിക്കുന്നു. 1924ലെ വെള്ളപ്പൊക്കത്തിനു മുന്‍പ് മൂന്നാറിലേക്കുള്ള വഴി ഇതുവഴിയായിരുന്നില്ല. കോതമംഗലം, തട്ടേക്കാട്, കുട്ടന്പുഴ, പൂയംകുട്ടി, പിണ്ടിമേട്, കുറത്തിക്കുടി, മാങ്കുളം വഴിയായിരുന്നു.
വലിയ കയറ്റങ്ങളും കൊടുംവളവുകളുമില്ലാത്ത സുഗമപാത. പത്തുദിവസം തുടർച്ചയായി പെയ്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പിണ്ടിമേട് ഭാഗത്തെ കരിന്തിരി മലയുടെ വലിയഭാഗം ഇടിഞ്ഞുവീണു കിലോമീറ്ററുകളോളം മൂന്നാർ പാത അപ്രത്യക്ഷമായി. വീണ്ടെടുക്കാൻ കഴിയാത്തവിധമായിരുന്നു തകർച്ച. മൂന്നാറിലേക്കുള്ള യാത്രാമാർഗം അതോടെ പൂർണമായും അടഞ്ഞു. മൂന്നാർ ശരിക്കും ഒറ്റപ്പെട്ടു.
നഷ്ടം അതൊന്നുമായിരുന്നില്ല. ബ്രിട്ടീഷുകാർ ആധുനികരീതിയിൽ രൂപപ്പെടുത്തിയെടുത്ത മൂന്നാർ ടൗണ്‍ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മലവെള്ളപ്പാച്ചിലിൽ തകർന്നു തരിപ്പണമായി. ഹെക്ടർ കണക്കിനു തേയിലത്തോട്ടങ്ങൾ ഒലിച്ചുപോയി. ട്രെയിൻ ഗതാഗതവും കേബിൾ വേയുമെല്ലാം മൂന്നാറിൽ ഏർപ്പെടുത്തിയിരുന്നു. 32 കിലോമീറ്റർ നീളം വരുന്ന റെയിൽവേ പാതയുടെ അടിയിളക്കി മലവെള്ളം കൊണ്ടുപോയി. ടോപ്പ് സ്റ്റേഷനിൽനിന്നു താഴെ കൊരങ്കിണിയിലേക്കുള്ള കേബിൾ വേക്കും സാരമായ നാശം സംഭവിച്ചു.
ടണ്‍ കണക്കിനു തേയിലയാണ് മൂന്നാറിൽനിന്ന് അക്കാലത്ത് തൂത്തുക്കുടി തുറമുഖം വഴി കയറിപ്പോയിരുന്നത്. തോട്ടങ്ങളിൽനിന്നു തേയിലയുടെയും തൊഴിലാളികളുടെയും നീക്കത്തിനായാണ് റെയിൽവേ ട്രാക്കും കേബിൾ വേയുമൊക്കെ സ്ഥാപിച്ചത്. ഇന്ത്യയിലെതന്നെ ആദ്യത്തെ മോണോ റെയിൽ ആയിരുന്നു മൂന്നാറിലേത്.
തേയില കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നനിലയിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ വരെ കണ്ണ് അക്കാലത്ത് മൂന്നാറിൽ പതിഞ്ഞിരുന്നു. വെള്ളപ്പൊക്കം വലിയ നഷ്ടങ്ങൾ വരുത്തുകയും യാത്രാമാർഗങ്ങൾ അടയുകയും ചെയ്തതോടെ അവർക്കു മൂന്നാറിനോടുള്ള താത്പര്യം കുറഞ്ഞു.
വലിയ ഉയർച്ചയിൽനിന്നു വലിയ താഴ്ചയിലേക്കു മൂന്നാർ വീഴുകയാണെന്ന യാഥാർഥ്യം മനസിലാക്കി തിരുവിതാംകൂർ ഭരണകൂടം ഉണർന്നു. അന്നത്തെ ഭരണാധികാരി സേതു ലക്ഷ്മിഭായ് ആലുവയിൽനിന്നു നേര്യമംഗലം വഴി മൂന്നാറിലേക്ക് പുതിയ റോഡ് നിർമിക്കാൻ ഉത്തരവിട്ടു.
1927 ഒക്ടോബറിൽ പണിതുടങ്ങി. വനത്തിലൂടെയായിരുന്നു പുതിയ പാതയുടെ റൂട്ട്. 1931 മാർച്ചിൽ റോഡ് പൂർത്തിയായി. സേതു ലക്ഷ്മിഭായ് തന്നെ ഉദ്ഘാടനവും നിർവഹിച്ചു. പക്ഷേ വാഹന ഗതാഗതം തുടങ്ങാൻ പിന്നെയും നാലുവർഷം കൂടി കാത്തിരിക്കേണ്ടി വന്നു. പെരിയാറിനു കുറുകെയുള്ള നേര്യമംഗലം പാലം പൂർത്തിയാകാത്തതാണു കാരണം.
1935 മാർച്ച് രണ്ടിനു പാലം വഴി വണ്ടി ഓടിത്തുടങ്ങി. ചിത്തിരത്തിരുനാൾ മാഹാരാജാവ് അപ്പോഴേക്കും തിരുവിതാംകൂറിന്റെ ഭരണമേറ്റിരുന്നു. അദ്ദേഹമാണ് പാലം തുറന്നുകൊടുത്തത്. ശ്വാസംമുട്ടി കഴിഞ്ഞിരുന്ന മൂന്നാറിനു പുതിയപാത പുനർജനിയായി.
പുതിയ മൂന്നാർ റോഡിന്റെ ശ്രദ്ധാകേന്ദ്രം നേര്യമംഗലം ആർച്ച് പാലമായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ആർച്ച് പാലമെന്ന പ്രൗഢി ഇതിനുണ്ടായിരുന്നു. ശർക്കരയും ചുണ്ണാന്പും ചേർത്ത സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിർമാണം. 214 മീറ്റർ നീളം. 4.90 മീറ്റർ വീതി. കൊടും വേനലിലും വറ്റാത്ത പെരിയാറിനു കുറുകെ വനത്തിന്റെ പശ്ചാത്തലത്തിൽ ആറു തൂണുകളിലായി അഴകാർന്ന പാലം. (തൂണുകളിൽ രണ്ടെണ്ണം കരയിലായതിനാൽ പെരിയാറിൽനിന്നു കാണാനാവില്ല.) പാലത്തിന്റെ ചാരുതയ്ക്ക് ഇന്നുമില്ല തെല്ലും കോട്ടം.
പാലം കടന്നാൽ ഇടതുവശത്തായി ഒരു ശിലാഫലകം കാണാം. റാണിക്കല്ല് എന്ന് ഇതറിയപ്പെടുന്നു. റോഡ് പണി തുടങ്ങിയതിന്റെയും ഉദ്ഘാടനത്തിന്റെയും വിവരങ്ങൾ കൊല്ലവർഷക്കണക്കിൽ ഫലകത്തിലുണ്ട്. പാലവും റോഡും വന്നതോടെ മൂന്നാർ മാത്രമല്ല രക്ഷപ്പെട്ടത് ഹൈറേഞ്ച് മൊത്തത്തിലായിരുന്നു. പാലം കടന്നു കുടിയേറ്റക്കാർ പ്രവഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ആളുകൾ പാലം കടന്നെത്തി. 1940-50 കളിൽ കുടിയേറ്റം ഉച്ചസ്ഥായിയിലായി.
അപൂർവം ആദിവാസി കുടികൾ ഒഴിച്ചാൽ വിജനമായിരുന്നു അക്കാലത്ത് ഹൈറേഞ്ച്. കുടിയേറ്റക്കാർ ഇവിടത്തെ കന്നിമണ്ണിൽ കൃഷിയിറക്കി. കണ്ണടച്ചു തുറക്കുംമുന്‍പേ മലയോരം ജനവാസ കേന്ദ്രങ്ങളായി. ടൗണുകൾ രൂപപ്പെട്ടു. വെള്ളപ്പൊക്കമുണ്ടാക്കിയ കരിനിഴലിൽനിന്നു മൂന്നാർ പതുക്കെ മോചനം നേടി. തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി.
പശ്ചിമഘട്ട മലനിരകളിൽ ശയിക്കുന്ന മൂന്നാറിന്റെ തണുപ്പും മഞ്ഞും ആസ്വദിക്കാൻ സഞ്ചാരികൾ ദേശങ്ങൾ താണ്ടിയെത്തി. വരയാടുകൾ മേയുന്ന മുതുമലയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുമെല്ലാം ഉൾപ്പെടുന്ന മൂന്നാർ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചു.
തമിഴ്നാട്ടിൽനിന്നും എത്താമെങ്കിലും മൂന്നാറിലേക്കുള്ള പ്രധാനമാർഗം ഇന്നും നേര്യമംഗലം പാലം കടന്നുള്ള പാതയാണ്. പുഴയും വനവും മലകളും താണ്ടി ഇതുവഴിയുള്ള യാത്ര തന്നെ വിനോദയാത്രികരുടെ മനസ് നിറയ്ക്കും. ടൂറിസ്റ്റ് പാതയായും ഈ മലയോരപാത അറിയപ്പെടുന്നു.
എട്ടര പതിറ്റാണ്ട് പിന്നിട്ടെങ്കിലും പാലത്തിന് പ്രായത്തിന്റെ അവശതകളൊന്നും കാര്യമായില്ല. മഴക്കാലത്ത് ഈ ഭാഗത്ത് പെരിയാർ രൗദ്രരൂപിണിയാണ്. പ്രളയസമയങ്ങളിൽ പുഴ തീരംതകർത്തൊഴുകുന്നു. കൂറ്റൻ കല്ലുകളും വൃക്ഷങ്ങളും വഹിച്ചുള്ള ഒഴുക്ക്. അതിതീവ്ര കാലവർഷവും പ്രളയവും ഒരുപാട് കണ്ട പാലം എന്നിട്ടും കുലുങ്ങാതെ നിൽക്കുന്നു.
വെള്ളത്തിന്റെ ഇവിടത്തെ ഒഴുക്കും വെള്ളപ്പൊക്കവും കണക്കിലെടുത്തുതന്നെയായിരുന്നു പാലംപണി. 99ലെ വെള്ളപ്പൊക്കത്തിന്റെ ജലനിരപ്പിൽനിന്നും ഉയർന്നാണു പാലത്തിന്റെ നിൽപ്. കമാനാകൃതിയും തൂണുകളുടെ ഉറപ്പും പാലത്തിന് അതിജീവനശേഷി നൽകുന്നു. പക്ഷേ പുതുകാലത്തെ വാഹനപ്പെരുപ്പം പാലത്തെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു.
ടൂറിസ്റ്റ് സീസണിൽ പാലത്തിൽ കുടുങ്ങാതെ അക്കരയിക്കരെയെത്താൻ വാഹനയാത്രക്കാർക്കു ഭാഗ്യമുണ്ടാകണം. രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേസമയം ഇരുദിശയിലേക്കും പാലം കടക്കാനാവില്ല. 4.9 മീറ്റർ വീതി വലിയ ബാധ്യതയായിരിക്കുന്നു.
ടൂറിസ്റ്റുകളുടെ വാഹനങ്ങൾക്കു പുറമേ സർവീസ് ബസുകളും കൂറ്റൻ ചരക്കു വാഹനങ്ങളും ഇടതടവില്ലാതെ ഇതുവഴി ഓടുന്നു. സമാന്തര പാതകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും വളഞ്ഞുചുറ്റിയുള്ള അവയോടു യാത്രക്കാർ അത്ര പ്രതിപത്തി കാട്ടുന്നില്ല. പാലം കടന്നുള്ള യാത്ര നൽകുന്ന സുഖം അത്രയ്ക്കുണ്ട്.
ആർച്ച് പാലം ചരിത്രസ്മാരകമായി നിലനിർത്തി മറ്റൊരു പാലത്തിനുള്ള ആവശ്യമുയർന്നിട്ടു കാലമേറെയായി. മൂന്നാർ പാതയും അതുവഴിയുള്ള യാത്രയും തുടരണമെങ്കിൽ വീതിയുള്ള പാലം ഒഴിവാക്കാനാവില്ല. പാതയുടെ നവീകരണവും അനിവാര്യഘട്ടത്തിൽ എത്തിനിൽക്കുന്നു. വനംവകുപ്പിന്റെ തടസവാദങ്ങളിൽ തട്ടിയാണ് പുതിയപാലവും പാതനവീകരണവും വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇതുവഴിയുള്ള യാത്ര മുട്ടിയാൽ ഹൈറേഞ്ച് വാസികൾക്കും ടൂറിസ്റ്റുകൾക്കുമുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അതേയളവിൽ പരിഗണിക്കപ്പെട്ടാൽ ഒഴിവാക്കപ്പെടാവുന്നതേയുള്ളൂ ഈ തടസങ്ങൾ. ഒരു നൂറ്റാണ്ട് മുന്‍പ് തിരുവിതാംകൂർ രാജാക്കന്മാർ കാട്ടിയ ഇച്ഛാശക്തി ഇപ്പോഴത്തെ ഭരണാധികാരികളിൽനിന്നു ജനം പ്രതീക്ഷിക്കുന്നു.
ജിജു ജോർജ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top