Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പശ്ചാത്താപത്തിന്റെ പരമോന്നത പുരസ്കാരം
മാനവരാശിയുടെ കുതിപ്പിന് ഗതിവേഗം കൂട്ടിയ ഒട്ടനവധി കണ്ടുപിടിത്തങ്ങളിലൂടെയും നൊബേൽ പുരസ്കാരത്തിനായി സ്വത്തിന്റെ സിംഹഭാഗവും നീക്കിവച്ചതിലൂടെയും ശ്രദ്ധേയനായ ആൽഫ്രഡ് നൊബേലിന്റെ ജന്മദിനം ഈ മാസം 21ന്. ഡൈനമിറ്റ്, ഡിറ്റണേറ്റർ, ജലാറ്റിൻ, പുകയില്ലാത്ത വെടിമരുന്ന്, ഗ്യാസ് ബർണർ, വാട്ടർ മീറ്റർ, കൃത്രിമ സിൽക്ക്, കൃത്രിമ ലെതർ, ഫ്യൂസുകൾ, വെൽഡിംഗ്- സോൾഡറിംഗ്, ഗ്യാസ് മീറ്റർ എന്നിവയുൾപ്പെടെ 355 പേറ്റന്റുകൾ ആൽഫ്രഡ് നൊബേൽ നേടിയിട്ടുണ്ട്. സ്ഫോടകവസ്തുക്കളുടെ കണ്ടുപിടിത്തം മാനവരാശിക്ക് ഗുണത്തേക്കാളുപരി ദോഷമാണു വരുത്തിയതെന്ന തോന്നലിൽ പശ്ചാത്താപവിവശനായാണ് സ്വത്തിന്റെ ഏറിയ ഭാഗവും വിവിധ മേഖലകളിൽ ലോകനന്മയ്ക്കായി പ്രവർത്തിക്കുന്നവർക്ക് വർഷാവർഷം പുരസ്കാരം നൽകാനായി അദ്ദേഹം നീക്കിവച്ചത്.
സംഭവബഹുല ജീവിതം
ആൽഫ്രഡ് നൊബേലിന്റെ 63 വർഷം നീണ്ട ജീവിതം സംഭവബഹുലമായിരുന്നു. പ്രമുഖ എൻജിനിയറും ആയുധ ഫാക്ടറിയുടമയുമായിരുന്ന ഇമ്മാനുവൽ നൊബേൽ- കരോളിൻ ആൻഡ്രിയേറ്റി ആൽസെൽ ദന്പതികളുടെ എട്ടു മക്കളിൽ നാലാമത്തെ മകനായി സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ 1833 ഒക്ടോബർ 21നായിരുന്നു ജനനം. നാട്ടിൽ കെട്ടിടനിർമാണം ഉൾപ്പെടെ പല ബിസിനസുകളും നടത്തി പരാജയപ്പെട്ട പിതാവ് ഇമ്മാനുവൽ പുതിയ സംരംഭസാധ്യത തേടി 1837ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലേക്കു പോയി. അവിടെ എൻജിനിയറിംഗ് സ്ഥാപനം തുടങ്ങിയ അദ്ദേഹം സ്ഫോടനത്തിനുപയോഗിക്കുന്ന മൈനുകളും വിവിധ യന്ത്രങ്ങളും നിർമിച്ചു വില്പന നടത്തി. ബിസിനസ് വളർന്നതോടെ ഭാര്യയെയും മക്കളെയും സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവിടെ താമസമാരംഭിച്ചു. 16 വയസായതോടെ രസതന്ത്രത്തിൽ അവഗാഹം നേടിയ ആൽഫ്രഡ് മാതൃഭാഷയായ സ്വീഡിഷിനുപുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ ഭാഷകളിലും പ്രാവീണ്യം നേടി. 1867ൽ ഡൈനമിറ്റ് കണ്ടുപിടിച്ച ആൽഫ്രഡ് വൈകാതെ സ്ഫോടകവസ്തു എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്ന ഡിറ്റണേറ്ററും കണ്ടുപിടിച്ചു. ഇതോടെ അദ്ദേഹം ലോകമെങ്ങും പ്രശസ്തനായി. വ്യവസായവിപ്ലവത്തിന് സ്ഫോടകവസ്തുക്കളുടെ കണ്ടുപിടിത്തം ഏറെ സഹായകമായി. 1870കളിലും 80കളിലും യൂറോപ്പിലെന്പാടും അദ്ദേഹം ഡൈനമിറ്റ് നിർമാണ ഫാക്ടറികൾ തുടങ്ങി. ഇതിനിടയിലും കൂടുതൽ ഗുണഫലങ്ങളുള്ള സ്ഫോടകവസ്തുക്കൾ നിർമിക്കാനുള്ള പരീക്ഷണങ്ങൾ അദ്ദേഹം തുടർന്നുകൊണ്ടിരുന്നു. സമാധാനകാംക്ഷിയായിരുന്ന ആൽഫ്രഡ് താൻ കണ്ടുപിടിച്ച നശീകരണവസ്തുക്കൾ യുദ്ധങ്ങൾക്ക് അറുതിവരുത്തുമെന്ന് പ്രത്യാശിച്ചു. എന്നാൽ, നേർവിപരീതമായിരുന്നു കാര്യങ്ങൾ.
1896 ഡിസംബർ 10ന് ഇറ്റലിയിലെ സാൻ റെമോയിൽ 63-ാം വയസിൽ പക്ഷാഘാതത്തെത്തുടർന്ന് ഇഹലോകവാസം വെടിയുന്പോൾ അദ്ദേഹത്തിന് ലോകമെന്പാടുമായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന 96 ഫാക്ടറികളുണ്ടായിരുന്നു. പേറ്റന്റ് വഴിയും ആയുധ ഫാക്ടറികളിലൂടെയും സന്പത്ത് കുന്നുകൂടിയതോടെ ലോകത്തിലെ ഏറ്റവും വലിയ ധനികനായി ആൽഫ്രഡ് നൊബേൽ മാറി. റോബർട്ട്, ലുഡ്വിക്, എമിൽ എന്നിവരാണു സഹോദരങ്ങൾ. നാല് ഇളയ സഹോദരങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിലും അവർ കുട്ടിക്കാലത്ത് മരിച്ചു.
യൂണിവേഴ്സിറ്റി ബിരുദമില്ല
ആൽഫ്രഡും സഹോദരങ്ങളും ഏതെങ്കിലും സ്കൂളിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുകയോ ഡിഗ്രി സ്വന്തമാക്കുകയോ ചെയ്തിട്ടില്ല. വീട്ടിൽ സ്വകാര്യ ട്യൂട്ടർമാരെ എത്തിച്ചായിരുന്നു പഠനം. ആൽഫ്രഡിന് ഒന്‍പത് വയസുള്ളപ്പോഴാണ് കുടുംബം റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് താമസം മാറുന്നത്. വീട്ടിലിരുന്നുള്ള ആൽഫ്രഡിന്റെ വിദ്യാഭ്യാസം 1850 ൽ അവസാനിച്ചു. സഹോദരങ്ങളായ റോബർട്ടും ലുഡ്വിഗും കുടുംബത്തിന്റെ എൻജിനിയറിംഗ് ഫാക്ടറിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആൽഫ്രഡാകട്ടെ കെമിക്കൽ എൻജിനിയറിംഗിലും.
സാഹിത്യത്തിൽനിന്ന് എൻജിനിയറിംഗിലേക്ക്
ആൽഫ്രഡിനു താത്പര്യം ഇംഗ്ലീഷ് സാഹിത്യവും കവിതാരചനയുമായിരുന്നെങ്കിലും പിതാവ് ഇമ്മാനുവലിന് അവനെ കെമിക്കൽ എൻജിനിയറാക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനായി വീട്ടിലെ പഠനത്തിനുശേഷം ആൽഫ്രഡിനെ പാരീസിലേക്ക് അയച്ചു. പാരീസിൽ വർഷങ്ങൾ നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷം ഇറ്റലി, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങളിലെത്തി കെമിക്കൽ ശാസ്ത്രജ്ഞരുടെ കീഴിൽ പരിശീലനം നേടി. പാരീസിലായിരിക്കെ നൈട്രോ ഗ്ലിസറിൻ കണ്ടുപിടിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ അസാനിയോ സൊബ്രെറോയെ കണ്ടുമുട്ടുകയും നിരവധി അറിവുകൾ സ്വായത്തമാക്കുകയും ചെയ്തു. 1862ൽ 29-ാമത്തെ വയസിൽ ആൽഫ്രഡ് സെന്റ് പീറ്റേഴ്സ് ബർഗിലെ വീട്ടിൽ തിരിച്ചെത്തി കുടുംബ ബിസിനസിൽ പങ്കുചേർന്നു. അക്കാലത്ത് ക്രിമിയൻ യുദ്ധം നടക്കുന്ന സമയമായതിനാൽ റഷ്യൻ സൈന്യത്തിനുവേണ്ടി ആയുധങ്ങൾ നിർമിച്ചുനൽകാൻ കുടുംബവക ഫാക്ടറിക്ക് ഓർഡറുകൾ ലഭിച്ചതിനാൽ സ്ഥാപനം തഴച്ചുവളർന്നു. പിതാവിനെ നൈട്രോ ഗ്ലിസറിൻ പരിചയപ്പെടുത്തിയ ആൽഫ്രഡ് വാണിജ്യപരമായി ഉപയോഗിക്കാവുന്ന സ്ഫോടകവസ്തുവായി ഇതിനെ മാറ്റാമെന്നും ബോധ്യപ്പെടുത്തി. 1856ൽ ക്രിമിയൻ യുദ്ധം അവസാനിച്ചതോടെ ആയുധ ബിസിനസ് തകർന്ന് ഇമ്മാനുവൽ പാപ്പരായി. ഇതോടെ 1863ൽ കുടുംബം വീണ്ടും സ്റ്റോക്ക് ഹോമിലേക്ക് മടങ്ങി. അവിടെ എണ്ണ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച എമ്മാനുവലും മക്കളും വീണ്ടും സാന്പത്തികമായി ഉയർന്നു.
പരീക്ഷണത്തിനിടയിലെ സ്ഫോടനം
റഷ്യയിൽനിന്ന് സ്റ്റോക്ഹോമിൽ മടങ്ങിയെത്തി പിതാവും സഹോദരന്മാരും ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ നൈട്രോ ഗ്ലിസറിൻ സ്ഫോടകവസ്തുവായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരീക്ഷണത്തിലായിരുന്നു ആൽഫ്രഡ്. പരീക്ഷണത്തിലേർപ്പെട്ടിരിക്കെ 1864ൽ ആൽഫ്രഡിന് 29 വയസുള്ളപ്പോൾ ഹെലെൻബർഗിൽ സ്വന്തം ഫാക്ടറിയിലെ ലബോറട്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഇളയ സഹോദരൻ 20 കാരനായ എമിൽ ഉൾപ്പെടെ അഞ്ചുപേർ മരിക്കുകയും ആൽഫ്രഡിനും നിരവധി പേർക്കും പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവം പിതാവ് ഇമ്മാനുവലിനെ തളർത്തി. സ്ട്രോക്ക് ബാധിച്ച് ജീവിതത്തിൽ അവസാന എട്ടുവർഷം അദ്ദേഹം കിടപ്പിലായിരുന്നു. ആൽഫ്രഡും ദുരന്തത്തിന്റെ ആഘാതം പേറി കുറച്ചുനാൾ കഴിഞ്ഞെങ്കിലും നൈട്രോ ഗ്ലിസറിൻ ചേർത്ത സ്ഫോടകവസ്തു സംബന്ധിച്ച പരീക്ഷണം തുടർന്നു.
ഡൈനമിറ്റിന്റെ കണ്ടുപിടിത്തം
നൈട്രോഗ്ലിസറിൻ എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് ആൽഫ്രഡ് നൊബേൽ കണ്ടുപിടിച്ചു. 1867-ൽ ഈ മിശ്രിതത്തിന് ഡൈനാമിറ്റ് എന്ന പേരു നൽകി പേറ്റന്റ് എടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ജലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനു രൂപം നൽകി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്. യുദ്ധങ്ങളിൽ മാരക ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുള്ള ഉപയോഗം അതിന്റെ കുത്തകാവകാശിയായ നൊബേലിന് ഏറെ പണം നേടിക്കൊടുത്തു.
വിവാഹിതനാകാൻ മറന്നു
കണ്ടുപിടിത്തങ്ങളുടെ പിന്നാലെയായതിനാൽ വിവാഹിതനാകാൻ മറന്ന ആൽഫ്രഡ് 43-ാം വയസിലാണ് യുവത്വത്തിന്റെ അവസാനഘട്ടത്തിലാണല്ലോയെന്ന കാര്യം ഓർക്കുന്നത്. വൈകാതെ ഒരു പങ്കാളിയെത്തേടി പാരീസിൽനിന്നിറങ്ങുന്ന ഒരു പത്രത്തിൽ പരസ്യം ചെയ്തു. ഓസ്ട്രിയക്കാരിയായ കൗണ്ടസ് ബെർത്ത കിൻസ്കി അനുകൂല മറുപടി നൽകുകയും ഇരുവരും പ്രണയബദ്ധരാകുകയും ചെയ്തെങ്കിലും അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
സമ്മാനപ്രഖ്യാപനം
സാധാരണ എല്ലാവർഷവും ഒക്ടോബർ പത്തിനകം നൊബേൽ സമ്മാന ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കപ്പെടും. പ്രത്യേക സാഹചര്യത്തിൽ ഇതിനു മാറ്റം വരാം. ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിനാണ് നൊബേൽ സമ്മാനദാനച്ചടങ്ങ് നടക്കുന്നത്. സ്റ്റോക്ക്ഹോമിലെ പ്രധാനവേദിയിൽ സമ്മാനജേതാക്കൾ മെഡലും നൊബേൽ സമ്മാന ഡിപ്ലോമയും നോബൽ സമ്മാനത്തുകയുടെ പത്രവും ഏറ്റുവാങ്ങും. സമാധാനം നൊബേൽ സമ്മാനം മാത്രം നോർവെ തലസ്ഥാനമായ ഒസ്ലോയിൽ നോർവീജിയൻ നൊബേൽ സമ്മാന കമ്മിറ്റി പ്രസിഡന്റിൽനിന്ന് ജേതാക്കൾ ഏറ്റുവാങ്ങും. ചടങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയാണ് സമ്മാനജേതാക്കളുടെ ബന്ധപ്പെട്ട വിഷയത്തിൻമേലുള്ള പ്രബന്ധാവതരണം. ഓസ്ലോയിലെ ചടങ്ങിൽ അവാർഡ്ദാന ദിവസമാണ് പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ സ്റ്റോക്ക്ഹോമിലെ ചടങ്ങിൽ സമ്മാനദാനച്ചടങ്ങിന് ദിവസങ്ങൾക്ക് മുന്നേതന്നെ നടക്കുന്നു.
സാന്പത്തികശാസ്ത്ര നൊബേൽസമ്മാനം നൊബേലിന്റെ വിൽപത്രത്തിൽ പറഞ്ഞിട്ടില്ലായിരുന്നു. 1968-ൽ സ്വീഡിഷ് ബാങ്കായ സ്വെറിഗ്സ് റിക്ൾസ് ബാങ്ക് അവരുടെ 300-ാം വാർഷികത്തിൽ നൊബേലിനോടുള്ള ആദരസൂചകമായി സാന്പത്തികശാസ്ത്രത്തിനുള്ള സമ്മാനം കൂട്ടിച്ചേർത്തു. നിലവിൽ ഒൻപത് ദശലക്ഷം സ്വീഡിഷ് ക്രൗൺ(7,22,27,297 കോടി രൂപ) ആണ് നൊബേൽ പുരസ്കാരത്തിന് നൽകുന്നത്. ഒരേ വിഷയത്തിൽ ഒന്നിലധികം പേർക്കാണ് പുരസ്കാരം ലഭിക്കുന്നതെങ്കിൽ തുക തുല്യമായി വീതിച്ചുനൽകും.
ഒരു കുടുംബത്തിലേക്ക് അഞ്ച് പുരസ്കാരങ്ങൾ
അഞ്ച് നൊബേൽ സമ്മാനങ്ങൾ നേടിയ കുടുംബമാണ് ഭൗതികശാസ്ത്രജ്ഞരായിരുന്ന പിയറി ക്യൂറിയുടെയും മേരി ക്യൂറിയുടെയും. മേരി ക്യൂറിക്ക് ആദ്യം ഭൗതികശാസ്ത്രത്തിലും പിന്നീട് രസതന്ത്രത്തിലും നൊബേൽ സമ്മാനം ലഭിച്ചു. ഭർത്താവ് പിയറി ക്യൂറിക്ക് ഭൗതികശാസ്ത്രത്തിൽ പുരസ്കാരം ലഭിച്ചു. മകൾ ഐറിനും മരുമകൻ ഫ്രെഡെറിക് ജോലിയറ്റ് ക്യൂറിക്കും രസതന്ത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ 1965-ലെ സമാധാന നൊബേൽ യൂണിസെഫിനു ലഭിച്ചപ്പോൾ ക്യൂറി ദന്പതികളുടെ രണ്ടാമത്തെ മകൾ ഈവിന്റെ ഭർത്താവായ ഹെന്റി ലാബോയ്സ് ആയിരുന്നു യൂണിസെഫ് ഡയറക്ടർ.
പുരസ്കാരം നിഷേധിച്ചവർ
1964ൽ സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ച ജീൻ പോൾ സാർത്രെ തനിക്ക് ഒരു ഒൗദ്യോഗിക ബഹുമതികളോടും പുരസ്കാരങ്ങളോടും താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി നിഷേധിച്ചു. വിയറ്റ്നാം സമാധാനകരാർ സാധ്യമാക്കിയതിനാണ് 1973ൽ അന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ജർക്കും വിയറ്റ്നാമിലെ നേതാവായിരുന്ന ലീ ഡക് തോയ്ക്കും സമാധാന നൊബേൽ ലഭിച്ചത്. ഏഷ്യയിൽ ആദ്യമായി നൊബേൽ പുരസ്കാരം ലഭിക്കുന്നയാളായിരുന്നു വിയറ്റ്നാം സൈനിക ജനറൽകൂടിയായിരുന്ന ലീ ഡക് തോ. എന്നാൽ, വിയറ്റ്നാമിലെ അന്നത്തെ സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പുരസ്കാരം നിഷേധിക്കുകയായിരുന്നു. പുരസ്കാര നിർണയസമിതിയുടെ തീരുമാനം പുനഃപരിശോധിക്കാനാകാത്തതിനാൽ ഒരാൾ പുരസ്കാരജേതാവായെന്ന് അറിയിപ്പ് ലഭിക്കുന്നതുമുതൽ അയാൾ നൊബേൽ ജേതാവായി അറിയപ്പെടും.
മാറ്റിമറിച്ച ചരമക്കുറിപ്പും നൊബേൽ പുരസ്കാര പിറവിയും
സഹോദരൻ ലുഡ്വിക് നൊബേൽ മരിച്ചപ്പോൾ അത് ആൽഫ്രഡ് നൊബേലാണെന്നു തെറ്റിദ്ധരിച്ച് ഒരു ദിനപത്രം പ്രസിദ്ധീകരിച്ച ചരമക്കുറിപ്പാണ് ആൽഫ്രഡിനെ കുറ്റബോധത്തിലേക്കു നയിച്ചത്. 1888ൽ ഫ്രാൻസിലെ കാൻ സന്ദർശനവേളയിലാണ് തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ലുഡ്വിക് മരിക്കുന്നത്. നൊബേൽ സഹോദരങ്ങളിലൊരാൾ മരിച്ചെന്നറിഞ്ഞ ഫ്രഞ്ച് പത്രം ഇത് ആൽഫ്രഡ് നൊബേലാണെന്നു തെറ്റിദ്ധരിച്ച് ഒന്നാം പേജിൽ നൽകിയ തലക്കെട്ട് മരണത്തിന്റെ വ്യാപാരി അന്തരിച്ചു’ എന്നായിരുന്നു. ആൽഫ്രഡിന്റെ കണ്ടുപിടിത്തങ്ങളെ വിമർശിച്ച പത്രം നിരപരാധികളെ കൊന്നൊടുക്കാനുപയോഗിക്കുന്ന ഉപാധികൾ കണ്ടുപിടിച്ച് ധനവാനായ വൻമരം വീണു എന്നും എഴുതി. ഈ വാർത്ത വായിക്കാനിടവന്നത് ആൽഫ്രഡിന്റെ മനസിനെ വല്ലാതെ അലട്ടി.
കുറ്റബോധത്താൽ ഉറക്കം നഷ്ടപ്പെട്ടു. ഇത്രയും നാളത്തെ ഗവേഷണഫലങ്ങൾ മാനവരാശിക്കെതിരാണല്ലോ എന്ന ചിന്തയിൽ പശ്ചാത്താപവിവശനായി. ഇതോടെയാണ് സന്പാദ്യത്തിൽ 94 ശതമാനവും മാനവരാശിയുടെ നന്മയ്ക്കും പുരോഗതിക്കുമായി ജീവിതം സമർപ്പിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം 1895 നവംബർ 27ന് പാരീസിൽ വച്ച് തയാറാക്കിയ ഒസ്യത്തിൽ എഴുതിച്ചേർത്തത്. 1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ സമ്മാനത്തുകയെക്കുറിച്ച് പുറംലോകം അറിയുന്നത്. സമ്മാനത്തുക സ്വീഡിഷ് ജനതയ്ക്കു മാത്രം പരിമിതപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് ഇടവരുത്തി. അദ്ദേഹത്തെ രാജ്യസ്നേഹമില്ലാത്തവൻ എന്നുവരെ ആളുകൾ വിമർശിച്ചു.
വൻ സന്പത്തിനുടമയും അവിവാഹിതനുമായ നൊബേലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിനെ സ്വന്തം കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്നങ്ങളും കാരണം നൊബേൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലതാമസം നേരിട്ടു. 1901-ലാണ് ആദ്യമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. എക്സ്റേ കണ്ടുപിടിച്ച വിൽഹെ കോണ്‍റാഡ് റൊണ്ജെനായിരുന്നു ഉൗർജതന്ത്രത്തിൽ ആദ്യ നൊബേൽ പുരസ്കാരം.
ജേക്കബ്സ് എച്ച്. വാൻഹോഫിന രസതന്ത്രത്തിലും എമിൽ വോണ്‍ ബെഹ്റിംഗ് വൈദ്യശാസ്ത്രത്തിലും സള്ളി പ്രദോമിൻ സാഹിത്യത്തിലും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ് ക്രോസ് സ്ഥാപകൻ ഹെൻറി ഡ്യൂനന്റും രാജ്യന്തര സമാധാന പ്രവർത്തകനായ ഫ്രെഡറിക് പാസില്ലയും സമാധാനത്തിനും ആദ്യ നൊബേൽ പുരസ്കാരം നേടി.
നൊബേൽ നേടിയ ഭാരതീയർ
രവീന്ദ്രനാഥ ടാഗോറാണ് ആദ്യമായി നൊബേൽ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ. 1913ൽ സാഹിത്യത്തിലായിരുന്നു അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. 1930ൽ സി.വി. രാമൻ (ഉൗർജതന്ത്രം), 1968-ൽ ശാസ്ത്രത്തിന് നൊബേൽ സമ്മാനം പങ്കിട്ട ഹർഗോവിന്ദ് ഖുറാന, 1979-ൽ സമാധാന നോബൽ സമ്മാനം നേടിയ മദർ തെരേസ (യുഗോസ്ലാവിയയിലാണ് ജനിച്ചതെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ചു),1983-ൽ ഉൗർജതന്ത്ര നൊബേൽ പങ്കിട്ട സുബ്രഹ്മണ്യം ചന്ദ്രശേഖർ, 1998-ലെ സാന്പത്തികശാസ്ത്ര നൊബേൽ സമ്മാനം നേടിയ അമർത്യ സെൻ, 2009-ലെ രസതന്ത്ര പുരസ്കാരം പങ്കുവച്ച വെങ്കിട്ടരാമൻ രാമകൃഷ്ണൻ, 2014-ൽ സമാധാന പുരസ്കാരം പങ്കുവച്ച കൈലാഷ് സത്യാർഥി, 2019-ൽ സാന്പത്തിക ശാസ്ത്ര പുരസ്കാരം പങ്കുവച്ച അഭിജിത് ബാനർജി എന്നിവരാണ് നൊബേൽ പുരസ്കാരം ലഭിച്ച മറ്റു ഭാരതീയർ.
ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്കാര ജേതാവ് 2014ൽ സമാധാനത്തിനുള്ള പുരസ്കാരം നേടിയ പതിനേഴ് വയസുകാരിയായ പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവർത്തക മലാല യൂസുഫ്സായും പ്രായം കൂടിയ ജേതാവ് 1947ൽ ഉൗർജതന്ത്ര പുരസ്കാരം നേടിയ 96കാരനായ അമേരിക്കയിൽനിന്നുള്ള ആർതർ ആഷ്കിനുമാണ്.
ഗാന്ധിജി അവഗണിക്കപ്പെട്ടു
അഹിംസാ മാർഗത്തിലൂടെ ലോകത്തിന് പുതിയൊരു സമരമുഖം കാണിച്ചുനൽകി ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച മഹാത്മാ ഗാന്ധിക്ക് നൽകാത്ത സമാധാന പുരസ്കാരത്തിന്റെയും വിശ്വസാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിക്കു നൽകാത്ത സാഹിത്യ പുരസ്കാരത്തിന്റെയും പേരിലാണ് നൊബേൽ സമിതി ഇപ്പോഴും വിമർശനം കേൾക്കുന്നത്. ഗണിതശാസ്ത്രത്തിന് പുരസ്കാരം നൽകാത്തതും വിമർശനവിധേയമായി.
പലകുറി ഗാന്ധിജി നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും പുരസ്കാരം നൽകപ്പെട്ടില്ല. യൂറോപ്പ് ഇതര രാജ്യങ്ങളിലെ സ്വാതന്ത്ര്യദാഹം അംഗീകരിക്കാൻ ഇഷ്ടമില്ലാത്തുകൊണ്ടോ ബ്രിട്ടനുമായുള്ള ബന്ധം വഷളാകുമോയെന്ന ഭയം കൊണ്ടോ ആകാം ഗാന്ധിജിയെ അവഗണിച്ചത്. ഗാന്ധിജിയുടെ പേര് 1937, 1938, 1939, 1947 വർഷങ്ങളിലും 1948 ജനുവരിയിൽ അദ്ദേഹം വധിക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപും സമാധാനപുരസ്കാരത്തിനായി നാമനിർദേശം ചെയ്തിരുന്നു.
റഷ്യക്കാരനും ലോകോത്തര എഴുത്തുകാരനുമായ ലിയോ ടോൾസ്റ്റോയി സാഹിത്യവിഭാഗത്തിൽ 1902 മുതൽ 1906 വരെ തുടർച്ചയായും സമാധാനപുരസ്കാരത്തിനായി 1901,1902,1909 വർഷങ്ങളിലും നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും അവഗണിക്കപ്പെട്ടു.
ടി.എ. ജോർജ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top