ആഴമുള്ള വിസ്മയമായി അഗ്രസേൻ കി ബാവ്ലി
തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് എല്ലാ നഗരത്തിരക്കുകളിൽനിന്നും ഒഴിഞ്ഞ് തണലും തണുപ്പുമേകുന്ന ഒരിടമാണ് രാജ അഗ്രസേൻ കി ബാവ്ലി. ഡൽഹിയിലെ മറ്റെല്ലാ സ്മാരകങ്ങളും പൗരാണിക കൊട്ടാരങ്ങളും മിനാരങ്ങളും മകുടങ്ങളുമായി ആകാശത്തേക്ക് തല ഉയർത്തി നിൽക്കുന്നവയാണെങ്കിൽ അഗ്രസേൻ കി ബാവ്ലിയെ അടുത്തറിയണമെങ്കിൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.

ഡൽഹിയിലെ മറ്റു സ്മൃതികൂടീരങ്ങളെയും ചരിത്രശേഷിപ്പുകളെയുംപോലെ യാത്രികരുടെയോ ചരിത്രകുതുകികളുടെയോ ഇടയിൽ അത്ര പ്രശസ്തമായ ശേഷിപ്പല്ല അഗ്രസേൻ കി ബാവ്ലി. അപൂർവം ചില ചരിത്ര രേഖകളിൽ ഇതിന്‍റെ പേര് ഉഗ്രസേൻ കി ബാവ്ലി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാഭാരതകാലത്ത് മഹാരാജ അഗ്രസേൻ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഈ ജലസംഭരണി എ.ഡി പതിനഞ്ചാം നൂറ്റാണ്ടിൽ അഗർവാൾ സമൂഹം പുനർനിർമിക്കുകയായിരുന്നു.
ചുറ്റം നിരവധി കമാനങ്ങളും കവാടങ്ങളുമായി കോട്ടയുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ പുരാതനവിസ്മയത്തിന് 130 പടികളുണ്ട്. പടികളിറങ്ങി താഴേക്ക് ചെല്ലുന്പോഴാണ് ഇപ്പോൾ പേരിനു പോലും വെള്ളമില്ലാത്ത ജലസംഭരണി കാണുന്നത്. ഹാലി റോഡിനോട് ചേർന്ന് നഗരത്തിന്‍റെ എല്ലാവിധ ബഹളങ്ങളിൽ നിന്നും മുക്തമായി നിൽക്കുന്ന ചരിത്രശേഷിപ്പ് ഇന്നൊരു പ്രധാന ഫോട്ടോ പോയിന്‍റ് കൂടിയാണ്. മിക്കവാറും ദിവസങ്ങളിൽ പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ യുവാക്കളുടെ തിരക്കാണ് ഏറെയുമുണ്ടാകുക. രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണിവരെയാണ് സന്ദർശന സമയം.

പടികളോട് കൂടിയ ജലസംഭരണികളെയാണ് സാധാരണ ബാവ്ലി എന്നു വിളിക്കുന്നത്. സിന്ധൂനദീതട സംസ്കാരത്തിന്‍റെ തുടർച്ചയെന്നോണമാണ് ഇത്തരം ജലസംഭരണികൾ നിർമിക്കപ്പെട്ടത്. കടുത്ത വേനലിനെയും വരൾച്ചയെയും അതിജീവിക്കാൻ നിർമിച്ചവയാണ് ഇവയിലേറെയും. ആഴത്തിൽ കുഴിച്ച് പടിക്കെട്ടുകളോടെ പണിത ഇതിനു ചുറ്റും ഇഷ്ടികകൾ കൊണ്ടും കല്ലുകൾകൊണ്ടും നിർമിച്ച കോട്ട പോലെയുള്ള ചുറ്റുമതിലുകളുമുണ്ടാകും.

ജലസംഭരണികളിൽനിന്നുള്ള ബാഷ്പീകരണം തടയുന്നതിനും ഈ മതിലുകളും പടിക്കെട്ടുകളും സഹായിക്കും. മാത്രമല്ല, കൊടിയ വേനൽ അഗ്നിപാതം പോലെ പതിക്കുന്ന ഉത്തരേന്ത്യയിൽ സഞ്ചാരികൾക്കു തണലും തണുപ്പുമേകാനും ഇത്തരം ബാവ്ലികൾ ഇടമൊരുക്കിയിരുന്നു. ഡൽഹിയിൽ ഒരുകാലത്ത് ഇത്തരം നൂറോളം ജലസംഭരണികൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പത്തെണ്ണം പോലും അവശേഷിക്കുന്നില്ലെന്നാണ് ചരിത്രകാരൻമാരും പുരാവസ്തു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും ഇത്തരം ബാവ്ലികൾ ഇപ്പോഴും ഏറെക്കാണാം.

ജൂണ്‍, ജൂലൈ മാസങ്ങളിലെ കടുത്ത വേനലിൽ ആണ് അഗ്രസേൻ കി ബാവ്ലിയിൽ സന്ദർശകർ ഏറുന്നത്. പടിക്കെട്ടുകൾ ഇറങ്ങി താഴോട്ട് പോകുന്പോൾതന്നെ അന്തരീക്ഷ താപനിലയിൽ കുറവ് വന്ന് ഒരു കുളിർമ വന്നു പൊതിയുന്നതായി തോന്നും. പുരാവസ്തുവകുപ്പിന്‍റെ സംരക്ഷണയിലുള്ള അഗ്രസേൻ കി ബാവ്ലി വലിയ കേടുപാടുകളില്ലാതെ നിലനിൽക്കുന്നുണ്ട്. 60 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ബാവ്ലിയുടെ ആഴം 130 പടികളുടെ എണ്ണം കൊണ്ടു തന്നെയാണ് അളക്കുന്നത്.

പടികളിറങ്ങി താഴേക്ക് ചെന്നാൽ കാണുന്നത് ആയിരക്കണക്കിന് വവ്വാലുകളുടെ ആവാസവ്യവസ്ഥ കൂടിയാണ്. ബാവ്ലിയോട് ചേർന്ന് മതിൽക്കെട്ടിനുള്ളിൽ ഒരു പഴയ മോസ്കും കാണാം. മേൽക്കൂര വീണുപോയെങ്കിലും ഇതിന്‍റെ കൽത്തൂണുകളിലും അവശേഷിപ്പുകളിലും പുരാതനകാലത്തിന്‍റെ കൊത്തുപണികളും മറ്റും ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. ഡൽഹിയിലെ തിരക്കേറിയ കൊണാട്ട് പ്ലേസിൽ നിന്നും ഇവിടേക്ക് എളുപ്പം എത്താനാകും. പ്രവേശനം സൗജന്യമാണ്. ആമിർ ഖാന്‍റെ പി.കെ, സൽമാൻ ഖാന്‍റെ സുൽത്താൻ, ശ്രീദേവിയുടെ മോം തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങൾക്കും ഇവിടം ലൊക്കേഷനായിട്ടുണ്ട്. 2012ൽ ഫോർമുല വണ്‍ താരങ്ങളുടെ ഒൗദ്യോഗിക ഫോട്ടോഷൂട്ടിനു വേദിയായതും അഗ്രസേൻ കി ബാവ്ലി ആയിരുന്നു.

സെബി മാത്യു