Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർലമെന്റിന് സമീപത്തെ വിജയ് ചൗക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഫൂലൻ ദേവിയുടെ കൈയിൽ കുലച്ചു വച്ചിരുന്ന വില്ലിലെ അന്പ് ലക്ഷ്യമാക്കിയിരുന്നത് പാർലമെന്റിലേക്കായിരുന്നു.
ചന്പൽക്കാടുകളെ വിറപ്പിച്ച ഫൂലൻ ദേവിയുടെ ഡൽഹിവാസം ഭൂതകാല ഛായയിൽനിന്നേറെയകന്നു മാറി തികഞ്ഞ ജനാധിപത്യ പശ്ചാത്തലത്തിലായിരുന്നു. 2001 ജൂലൈ 25ന് പാർലമെന്റിൽ നിന്ന് ഉച്ചയൂണ് കഴിക്കാനായി അശോകാ റോഡിലെ വസതിയിലേക്കെത്തിയ ഫൂലൻദേവിയെ മുഖം മറച്ച മൂന്ന് അക്രമികൾ വെടിവെച്ചു കൊല്ലുകയായിരുന്നു.
മരിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും കാടും നാടും വിറപ്പിച്ച കുപ്രസിദ്ധ കൊള്ളക്കാരി എന്നതിനുപ്പുറം അടിച്ചമർത്തപ്പെട്ടവന്റെ അനിവാര്യമായ പോരാട്ടം എന്നൊരു ഏടുകൂടി എഴുതിച്ചേർത്തിട്ടാണ് ഫൂലൻ ദേവി അവരുടെ ഭൂമിയിലെ ആത്മകഥ അടച്ചുവച്ചത്.
വിഖ്യാത എഴുത്തുകാരനായ ഖുശ്വന്ത് സിംഗ് അവരെ ഇന്ത്യയുടെ പൂമൊട്ട് എന്നു വിളിച്ചു. ദാസ്യൂ സുന്ദരി, വിക്രം മല്ലയ്യ കി പ്രേയസി (കൊള്ളക്കാരിയായ സുന്ദരി, വിക്രം മല്ലയുടെ പ്രേയസി) എന്നൊരു വിളിപ്പേരുകൂടി ചന്പൽക്കാടുകളിലെ ജീവിതം അവർക്കു നൽകിയിരുന്നു.
കൊള്ളക്കാരിയുടെ കുതിരപ്പുറത്ത് നിന്നിറങ്ങി ഫൂലൻദേവി ചന്പൽക്കാട് എന്ന മേൽവിലാസവും ഉപേക്ഷിച്ച് ഡൽഹിയിൽ മറ്റൊരു ജീവിതത്തിലേക്ക് കടക്കാൻ കാത്തു നിൽക്കുന്ന കാലം. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുൻപായ് ദി ന്യൂയോർക്കറിന്റെ ലേഖിക മേരി ആനി വീവർ ഒരു അഭിമുഖത്തിൽ അവരോട് ചോദിച്ചു:
കൊള്ളക്കാരിയായി ചന്പലിൽ കഴിഞ്ഞിരുന്ന ആ കാലം കടന്ന് ഇവിടെ വരെ എത്തി നിൽക്കുന്പോൾ നഷ്ടപ്പെട്ടു എന്നു തോന്നുന്നത് എന്താണ് ? കരുത്തും അധികാരവും തന്നെ. നൊടിയിടപോലും ആലോചിക്കാതെയായിരുന്നു ഫൂലൻ ദേവിയുടെ മറുപടി.
അവർ ഒന്നുകൂടി വിശദീകരിച്ചു. ‘ഡൽഹിയിലെ ജീവിതവും ചന്പൽ താഴ്വരയിലും മലയിടുക്കുകളിലുമുള്ള ജീവിതവും തമ്മിൽ ഏറെ അന്തരമുണ്ട്. രണ്ടു വ്യത്യസ്തതരം രീതികളാണ്. ഒന്നു പരന്പരാഗത തുടർച്ചകളിലൂടെ കടന്നു പോകുന്നു. മറ്റൊന്ന് നിയമത്തിന്റെ വഴികളിലൂടെ നീങ്ങുന്നു.
ന്യൂഡൽഹിയിൽ ആളുകൾ അത്ര തെളിമയോടെ പെരുമാറുന്നവരല്ല. പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്. പല വാഗ്ദാനങ്ങളും നിങ്ങളുടെ മുഖത്ത് നോക്കി നഗരത്തിൽ ആളുകൾ പറയും. നിങ്ങളുടെ തൊട്ടു പിന്നിൽനിന്ന് അതിന് നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യും.
എന്നാൽ, ചന്പലിൽ അങ്ങനെയല്ല. പറയാനുള്ളത് അവർ നേരേ നോക്കി പറയും. വേണമെങ്കിൽ പുരപ്പുറത്തു കയറി നിന്ന് ഒച്ചയിൽ തന്നെ പറയും. ആ പറയുന്നത് തന്നെ പ്രവർത്തിക്കുകയും ചെയ്യും. ഡൽഹിയിൽ നിങ്ങൾക്ക് കോടതികളുണ്ട്. പക്ഷേ, ചന്പലിൽ അങ്ങനെയല്ല. അവിടെ കാര്യങ്ങളിൽ അവരുടേതായ രീതികളിൽ നേരിട്ടു തീർപ്പുണ്ടാക്കും. ദൈവത്തിന്റെ തീരുമാനം നടപ്പാക്കപ്പെടും. ‘ ഞാൻ അനുഭവിച്ചതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ അധികാരത്തിന്റെ രണ്ടു വശങ്ങളെ ആത്മകഥയെന്ന പോലെ അവർ വിവരിച്ചത് ഇങ്ങനെയായിരുന്നു.
ചന്പൽ വിട്ട ഫൂലൻ ദേവി വീണ്ടും മറ്റൊരു അധികാരത്തിന്റെ ഭാഗമാകുന്നത് ഡൽഹിയിലെത്തിയാണ്. രണ്ടു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 ൽ തിഹാർ ജയിലിൽനിന്നു മോചിതയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് ഫൂലൻ ദേവി ഡൽഹി ഗുൽമോഹർ പാർക്കിലുള്ള മൂന്നു നില ബംഗ്ലാവിലേക്ക് തന്റെ ഭർത്താവ് ഉമേദ് സിംഗിനൊപ്പം താമസം മാറ്റി.
ഫൂലൻ ദേവിയെ കാണുന്നതിനായി ആ വീട്ടിലേക്ക് കടന്നുചെന്ന അനുഭവത്തെക്കുറിച്ച് മേരി ആനി വീവർ പിന്നീട് ഇങ്ങനെ ഓർമിച്ചു: കയറിച്ചെന്നപ്പോൾ തന്നെ അതൊരു ക്ഷേത്രമാണോ എന്നു ഞാൻ സംശയിച്ചു. ഭിത്തിയിൽ നിറയെ ദുർഗാദേവിയുടെയും ശ്രീബുദ്ധന്റെയും ചിത്രങ്ങൾ. മാല ചാർത്തിയ ഒട്ടനവധി ദേവീരൂപങ്ങളും ബുദ്ധപ്രതിമകളും വേറെയും.
എല്ലാറ്റിനും നടുവിലായി ഒരു ചെറിയ ശ്രീകോവിൽ. അതിനു മുന്നിലായി ചെറിയ ഹോമകുണ്ഡത്തിൽ എരിഞ്ഞുതീർന്ന ചെറിയ വിറകുകൊള്ളികൾ. ടെലിവിഷൻ സെറ്റ് വച്ചിരിക്കുന്നതിന് മുകളിലായി യേശുക്രിസ്തുവിന്റെ വലിയൊരു ചിത്രവും കാണാം. ഈ ദേവരൂപങ്ങളേക്കാൾ വലിയൊരു രൂപത്തിൽ ഡോ. അംബേദ്കറിന്റെ ചിത്രവുമുണ്ട്. ‘ആകെ മൊത്തം വിസ്മയങ്ങളുടെ വിരുന്നുമുറി എന്നാണ് വീവർ ആ സ്വീകരണമുറിയെ വിശേഷിപ്പിച്ചത്.
ഫൂലൻ ദേവിയുടെ ജീവിതത്തെ അധികരിച്ചെടുത്ത സിനിമ ബാൻഡിറ്റ് ക്വീൻ എന്ന സിനിമയെക്കുറിച്ചും അവർ വീവറിനോട് പ്രതികരിച്ചു. ‘ശരിക്കും ആ സിനിമ എന്റെ ജീവിതകഥയൊന്നുമല്ല. പിന്നെങ്ങനെയാണ് അവർക്ക് അക്കാര്യം അവകാശപ്പെടാൻ കഴിയുന്നത്. എന്റെ ജീവിതത്തിലെ നിത്യ സാന്നിധ്യമായിരുന്ന മൈയാദിനെക്കുറിച്ച് സിനിമയിൽ ഒരു പരാമർശം പോലുമില്ല.
എന്റെ കുടുംബവുമായി ഉണ്ടായ ഭൂമിതർക്കത്തെക്കുറിച്ചും സിനിമയിൽ പറയുന്നില്ല. ആ സിനിമയിലുടനീളം നിത്യദുഖിതയായൊരു വനിതയായാണ് എന്നെ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലൊരിക്കലും സ്വബോധത്തോടെ ഒരു തീരുമാനവും എടുത്തിട്ടില്ലാത്ത സ്ത്രീയെപ്പോലെ. വീണ്ടും വീണ്ടും മാനഭംഗപ്പെടുത്തുന്നത് പോലെയാണ് എനിക്കത് കണ്ടപ്പോൾ തോന്നിയത്.’
തന്നെ മാനഭംഗപ്പെടുത്തിയതിനും പിച്ചിച്ചീന്തിയതിനും പ്രതികാരമായി 1981 ഫെബ്രുവരി 14ന് താക്കൂർ സമുദായത്തിൽപ്പെട്ട 22 പുരുഷൻമാരെ കൊന്നുതള്ളിയ ചന്പൽറാണിയെ താൻ നേരിട്ടു കാണുകയായിരുന്നു എന്നാണ് ചന്പൽ റാണിയുടെ പ്രതികരണത്തെക്കുറിച്ച് വീവർ പിന്നീട് കുറിച്ചിട്ടത്.
മധ്യപ്രദേശിലും ഡൽഹിയിലുമായി പതിനൊന്നു വർഷത്തെ ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയ ഫൂലൻ ദേവിയെ തേടി രാഷ്ട്രീയരംഗത്തുനിന്ന് നിരവധി വാഗ്ദാനങ്ങളെത്തി. ഒടുവിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്ന് 1996 ൽ ലോക്സഭാംഗമായി. എംപിയെന്ന നിലയിൽ പാരീസും ജപ്പാനും സന്ദർശിച്ചു.
പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും ഇടയിൽ നിന്ന് ഉയർന്നുവന്ന വനിതാനേതാവ് എന്ന നിലയിലാണ് രാഷ്ട്രീയജീവിതത്തിൽ ഫൂലൻ ദേവി തന്നെത്തന്നെ അടയാളപ്പെടുത്തിയത്. അതിന്റെ ഭാഗമായി ഏകലവ്യ സേന എന്നൊരു പാർട്ടിയും അവർ ഡൽഹിയിൽ രൂപീകരിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ സംരക്ഷണമായിരുന്നു ഏകലവ്യ സേനയുടെ ലക്ഷ്യം. ഉത്തരേന്ത്യയിലെ അതിരൂക്ഷമായ ജാതി വിവേചനങ്ങളോട് എതിരിട്ടു നിൽക്കുക യെന്നതും ഫൂലൻ ദേവിയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർലമെന്റിന് സമീപത്തെ വിജയ് ചൗക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഫൂലൻ ദേവിയുടെ കൈയിൽ കുലച്ചു വച്ചിരുന്ന വില്ലിലെ അന്പ് ലക്ഷ്യമാക്കിയിരുന്നത് പാർലമെന്റിലേക്കായിരുന്നു.
ഏകലവ്യ സേനയുടെ ഒരു യോഗത്തിൽ ഫൂലൻ ദേവി ഇങ്ങനെ പ്രസംഗിച്ചു:‘ ദരിദ്രരുടെ നേരേ അടിച്ചമർത്തലും അക്രമങ്ങളും നടക്കുന്പോൾ ചുട്ട മറുപടി നൽകാൻ ഏകലവ്യ സേന മുന്നോട്ടു വരും. ഏകലവ്യ സേനയിൽ അംഗങ്ങളായ യുവാക്കൾ അക്രമങ്ങൾക്ക് നേരേ മൗനം പാലിച്ചു മുഖം തിരിച്ചു നിൽക്കില്ല. നിയമം എന്തു പറയുന്നു എന്നാലോചിച്ചു നിൽക്കാതെ അവർ ചുട്ട മറുപടി നൽകിയിരിക്കും. ഏകലവ്യനാണ് നമ്മുടെ മുൻഗാമി. ചൂഷകർ അദ്ദേഹത്തിന്റെ തള്ളവിരൽ ദക്ഷിണയായി മുറിച്ചു വാങ്ങി കാട്ടിലേക്കയച്ചു. എന്നാൽ ഇപ്പോൾ സമയം മാറിയിരിക്കുന്നു. ഇന്ന് നൂറുകണക്കിന് ഏകലവ്യൻമാർ നമുക്കു ചുറ്റുമുണ്ട്. തള്ളവിരൽ മുറിച്ചു വാങ്ങാൻ വരുന്നവരുടെ കൈ അരിഞ്ഞു നമ്മൾ താഴെയിടും. ഏകലവ്യ സേനയിലെ എല്ലാ അംഗങ്ങളും തങ്ങളുടെ പെണ്‍കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകിയിരിക്കണം. അവരെ ഒന്നിനും കൊള്ളാത്തവരും അടിമകളുമായി വളർത്തരുത്. ആരെങ്കിലും ഒരു തവണ അവരെ അടിച്ചാൽ രണ്ടടി തിരിച്ചടിക്കാൻ പാകത്തിന് കരുത്തേകി വേണം പെണ്മക്കളെ വളർത്താൻ‘.
കൊല്ലപ്പെടുന്ന സമയത്ത് ഫൂലൻ ദേവി താമസിച്ചിരുന്ന ഡൽഹി അശോകാ റോഡിലെ 44 ാം നന്പർ വസതിയെ ചുറ്റിപ്പറ്റി ഇന്നും ചില ദുരൂഹതകളുണ്ട്. ഫൂലൻ ദേവിയുടെ മരണശേഷം രാജസ്ഥാനിൽ നിന്നുള്ള എംപി കൈലാഷ് മേഘ്വാളിനാണ് ഈ വസതി ലഭിച്ചത്. എന്നാൽ, ഫൂലൻ ദേവിയുടെ ആത്മാവ് അവിടെയുണ്ടെന്നും ആ വീട് സ്മാരകമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് അവരുടെ ബന്ധുക്കൾ രംഗത്തു വന്നു. പക്ഷേ, സർക്കാർ വഴങ്ങിയില്ല. പിന്നീട് മലയാളി എംപിമാർ ഉൾപ്പെടെ പലരും ഇവിടെ ദീർഘകാലം താമസിച്ചിരുന്നു.
സെബി മാത്യു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top