84ലിലും ജോസഫ് മെഡൽവേട്ട തുടരുകയാണ്
കായിക മേഖലയിൽ മാത്രമല്ല കാർഷിക മേഖലയിലും ജോസഫ് താരമാണ്. റബറും വാഴയും നെല്ലുമൊക്കെയുണ്ട്. തൊഴിലാളികൾക്കൊപ്പം കാർഷിക ജോലികളിലും സജീവമാണ്

എണ്‍പത്തിനാലാം വയസിലും കായികരംഗത്ത് യൗവനക്കരുത്തിലാണ് പാലാ വള്ളിച്ചിറ കണ്ടനാട്ട് കെ.സി. ജോസഫ്. മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിലും വെറ്ററൻസ് മീറ്റിലും 26 വർഷമായി ജോസഫിനെ രണ്ടാമതാക്കാൻ ഒരാൾക്കുമായിട്ടില്ല.

വള്ളിച്ചിറ പാറേക്കണ്ടത്തെ വീടിനെ അലങ്കരിക്കുന്നത് ജോസഫിന്‍റെ ഇരുനൂറു കായിക മെഡലുകളും ഒന്നാം സമ്മാനം നേടിയ സർട്ടിഫിക്കറ്റുകളുമാണ്. അഞ്ച്, പത്ത് കിലോമീറ്റർ ഓട്ടം, 10 കിലോമീറ്റർ നടത്തം എന്നിവയാണ് ഇദ്ദേഹത്തിന്‍റെ മത്സര ഇനങ്ങൾ.

ഇന്ത്യൻ മാസ്റ്റേഴ്സ് നാഷണൽ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ 1500, 5000 മീറ്ററിലും ഏഷ്യൻ വെറ്ററൻസ് മീറ്റിലും സ്വർണമെഡലുകൾ കരസ്ഥമാക്കി.

1956ൽ പാലാ സെന്‍റ് തോമസ് സ്കൂളിൽ തുടങ്ങിയ കായിക കന്പമാണ്. കോളജിൽ പഠിക്കാൻ സാധിക്കാതെ വന്നതിനാൽ കായിക സാധ്യതകൾ നിലച്ചു. എന്നിരിക്കെയും സ്പോർട്സിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ വീട്ടുമുറ്റത്തും പാലാ-വൈക്കം റോഡിലും ഓട്ടവും ചാട്ടവും തുടർന്നു. ഇതിനിടെ ചെറിയ ജോലി ലഭിച്ചതോടെ ആ രംഗത്ത് സജീവമായി.

റിട്ടയർ ചെയ്ത് 55 വയസ് പിന്നിട്ടപ്പോഴാണ് വെറ്ററൻസ്, മാസ്റ്റേഴ്സ് കായിക മേളകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. 1996 ലായിരുന്നു ആദ്യ മത്സരം. പിന്നീട് ഓരോ വർഷവും സംസ്ഥാന, അന്തർദേശീയ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി.

ഇപ്പോൾ പ്രായം 84 കഴിഞ്ഞതിനാൽ തന്‍റെ ഇഷ്ട ഇവന്‍റുകളിൽ പങ്കെടുക്കാൻ അവസരമില്ല. പകരം 1500, 800, 400, 200 മീറ്ററുകളിലാണ് ഇനി ലക്ഷ്യം. നവതി അടുത്തെത്തുന്പോഴും ജോസഫിന് ഒരു മുൻനിര കായികതാരത്തിന്‍റെ എല്ലാ ഫിറ്റ്നസുമുണ്ട്. ജീവിതശൈലീ രോഗങ്ങളൊന്നും അലട്ടുന്നില്ല.

പുലർച്ചെ അഞ്ചിനുണർന്ന് നാലു കിലോമീറ്റർ നടന്ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി വ്യായാമം നടത്തും. പത്തു കിലോമീറ്റർ സ്റ്റേഡിയത്തിനു ചുറ്റും ഓടും. ഇതാണ് ഈ പ്രായത്തിലും കരുത്തിന്‍റെ രഹസ്യം.

പ്രത്യേകമായ ഭക്ഷണം ഒന്നും കഴിക്കില്ല. പാലും മാംസവും ഭക്ഷണത്തിൽ‌ നന്നേ കുറവ്. കായികമേഖലയിൽ മാത്രമല്ല കൃഷിയിലും ജോസഫ് താരമാണ്. റബറും വാഴയും നെൽകൃഷിയുമൊക്കെയുണ്ട്. തൊഴിലാളികൾക്കൊപ്പം കൃഷിപ്പണികളിലും സജീവമായ ഇദ്ദേഹം കാണിയക്കാട് പാടശേഖര സമിതിയുടെ പ്രസിഡന്‍റുമാണ്. മികച്ച നെൽകർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

ഏറെക്കാലം മുത്തോലി പഞ്ചായത്തംഗമായും മുത്തോലി ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു. ഭാര്യ പരേതയായ മേരിക്കുട്ടി. അഞ്ചു മക്കളിൽ ഇളയ മകൻ ബിജുവിനൊപ്പമാണ് താമസം.

കോവിഡിൽ നിലച്ചുപോയ കായികമത്സരങ്ങൾ ഇക്കൊല്ലം പുനരാരംഭിക്കുമെന്ന സന്തോഷത്തിൽ മെഡൽവേട്ട തുടരാനുള്ള തീവ്ര പരിശീലനത്തിലാണ് ജോസഫ്.