Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അമൃതയുടെ പ്രിയങ്കരനായ ഹോ ചി മിൻ
മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും തന്റെ മാനസഗുരുവായി അദ്ദേഹം കരുതിപ്പോന്നു. ഇന്ത്യയേയും ഇന്ത്യക്കാരേയും കുറിച്ച് അറുപതോളം ലേഖനങ്ങളും കവിതകളും കത്തുകളും ഗവേഷണ പ്രബന്ധങ്ങളും ഹോ ചി മിൻ രചിച്ചിട്ടുണ്ട്. ജവഹർ ലാൽ നെഹ്റുവുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു.
1958 ഫെബ്രുവരിയിലെ തണുപ്പുള്ള ഒരു സന്ധ്യാനേരം. ഡൽഹിയിൽ മഞ്ഞുകാലം മാഞ്ഞുപോകാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്ന സമയം. സ്വതന്ത്ര വിയറ്റ്നാമിന്റെ ആദ്യ പ്രസിഡന്റായ ഹോ ചി മിന് പ്രധാനമന്ത്രി ജഹവർലാൽ നെഹ്റുവിന്റെ വസതിയിൽ അത്താഴ വിരുന്നൊരുക്കിയിരിക്കുകയാണ്. മുൻപും പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെങ്കിലും രാജ്യത്തലവൻ എന്ന നിലയിൽ ഹോ ചി മിൻ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു.
പ്രോട്ടോക്കോളിന്റെ കർശന മാനദണ്ഡങ്ങളോ അതീവ സുരക്ഷയോ ഇല്ലാത്ത കാലം. ക്ഷണിക്കപ്പെട്ട അതിഥികൾക്കിടയിൽ നിന്ന് ഒരാൾ എഴുത്തുകാരി അമൃതാ പ്രീതത്തെ അരികിലേക്ക് വിളിച്ച് ഹോ ചി മിനു പരിചയപ്പെടുത്തിക്കൊടുത്തു. വിഭജനകാലത്ത് ഡൽഹിയിൽ എത്തിയിട്ട് പഞ്ചാബിന്റെ പശ്ചാത്തലത്തിൽ നിരവധി കഥകളും കവിതകളും നോവലുകളും എഴുതിയിട്ടുള്ള അമൃതാ പ്രീതം അന്ന് ഓൾ ഇന്ത്യാ റേഡിയോയിൽ ജോലി ചെയ്യുകയായിരുന്നു.
ഒരു കവയത്രിയെന്ന നിലയിൽ അവരെ പരിചയപ്പെടുത്തിയതും ഹോ ചി മിൻ നടന്നുവന്ന് അമൃതാ പ്രീതത്തിന്റെ മൂർധാവിൽ ചുംബിച്ചു പറഞ്ഞു: ’’നമ്മൾ ഇരുവരും പോരാളികളാണ്. നമ്മളീ ലോകത്തെ തെറ്റുകൾക്കെതിരേ പോരാടുന്നു. ഞാൻ വാളെടുത്തു പൊരുതുന്പോൾ നിങ്ങളത് പേന കൊണ്ടു ചെയ്യുന്നു.’’
ജീവിതത്തിൽ അത്യഗാധ സൗഹൃദങ്ങളുടെ ഉൗഷ്മള ധാരാളിത്തമുള്ള അമൃതാ പ്രീതത്തിന് അതുവരെ അനുവഭപ്പെട്ടിട്ടില്ലാത്തവിധം അന്പരപ്പു സമ്മാനിച്ച പുതിയൊരു കൂട്ടുകെട്ടിന് തുടക്കമായിരുന്നു അത്. ഹോ ചി മിന്റെ വിവേകവും വ്യക്തിത്വവും അവരെ ആഴത്തിൽ സ്വാധീനിച്ചു.
അതിന്റെ അതിപ്രസരം എന്ന നിലയിൽ 1958 മേയ് 26ന് വിയറ്റ്നാമിലെ നാൻ-ഡാൻ എന്ന പത്രത്തിൽ ഹോ ചി മിനെയും വിയറ്റ്നാമിനെയും കുറിച്ചുള്ള അമൃതയുടെ കവിതയുടെ പരിഭാഷ അച്ചടിച്ചുവന്നു. രാജയോഗി എന്നാണവർ കവിതയിൽ ഹോ ചി മിനെ അടയാളപ്പെടുത്തിയിരിക്കുന്നത്.
ആരാണീ രാജാവ്, ആരാണീ താപസൻ
ജീവിതത്തിൽ നിന്ന് മുള്ളുകളെ നീക്കം ചെയ്യുന്നവൻ,
എന്റെ ചരിത്രത്തിന്റെ കണ്ണുകളിൽ നിന്ന്
ആരാണ് കണ്ണീർ തുടച്ചു നീക്കിയതെന്ന്
വിയറ്റ്നാമിന്റെ മണ്ണിൽ നിന്ന്
ഇന്നൊരു കാറ്റ് വന്നെന്നോടു ചോദിക്കുന്നു...
ഈ കവിതയെഴുതുന്പോൾ ഹോ ചി മിൻ തന്റെ വാക്കുകൾ എന്നെങ്കിലും വായിച്ചേക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. മൂന്നു വർഷം കഴിഞ്ഞ് 1961 മാർച്ച് ഒന്നിന് അവർക്ക് ഒരു ടെലിഗ്രാം ലഭിച്ചു.
വിയറ്റ്നാം പ്രസിഡന്റ് ഹോ ചി മിൻ നേരിട്ടയച്ച സന്ദേശം. ഉൗഷ്മളമായ സ്നേഹാന്വേഷണങ്ങളും ഹൃദ്യമായ ആശംസകളും എന്നു മാത്രം കുറിച്ചിരുന്ന ആ ടെലിഗ്രാം ഹോ ചി മിൻ തന്റെ കവിത വായിച്ചിട്ടു തന്നെ അയച്ചതെന്ന് അമൃതയ്ക്ക് ഉറപ്പായിരുന്നു. സ്നേഹസ്മരണയ്ക്കെന്നോണം അമൃതാ പ്രീതം തന്റെ ആഷ്മ എന്ന പുസ്തകം ഹോ ചി മിനാണ് സമർപ്പിച്ചിരിക്കുന്നത്.
ഈ കവിതയെക്കുറിച്ച് 1998ൽ എഴുതിയ ഒരു ലേഖനത്തിൽ അമൃതാ പ്രീതം ഇങ്ങനെ ഓർമിക്കുന്നു. “ എന്റെ മനസ്സിന്റെ കണ്ണുകളിൽ ആ മനുഷ്യന്റെ മുഖം പതിഞ്ഞിരുന്നു. ഈ കവിത എഴുതുന്പോൾതന്നെ എന്നെങ്കിലും ഒരിക്കൽ അദ്ദേഹം ഇതു വായിച്ചേക്കുമെന്ന് എനിക്കു തോന്നിയിരുന്നു.’’ആ തോന്നൽ പിന്നീട് സത്യമായി മാറുകയായിരുന്നു.
തന്റെ രാജ്യത്ത് ഇറങ്ങുന്ന എല്ലാ പത്രങ്ങളുടേയും എല്ലാ പേജുകളും ഒന്നിടവിടാതെ വായിക്കുന്ന ഹോ ചി മിന്റെ കണ്ണിലും മനസ്സിലും അമൃതയുടെ മനസ്സിൽ നിന്നൊഴുകിയ കവിത പതിയുകതന്നെ ചെയ്തു.
കാച്ചാ ആംഗൻ എന്ന പുസ്തകത്തിൽ ഹോ ചി മിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അമൃതാ പ്രീതം വിവരിക്കുന്നുണ്ട്. “ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ സംഭ്രമിപ്പിച്ചു കളഞ്ഞു. ജീവിതത്തെ ഒരു കവിതയായി കാണുകയും വാളെടുത്തു പോരാടുവാൻ നിർബന്ധിതനായിത്തീരുകയും ചെയ്ത പോരാളിയുടെ മുഖത്തേക്ക് നോക്കുന്നതു പോലെയാണെനിക്കു തോന്നിയത്. ആ സാത്വികഭാവം എന്റെ കവിതയിലെ മാത്രം സത്യമല്ലെന്നും വിയറ്റ്നാമിന്റെതന്നെ ചരിത്ര സത്യമാണെന്നും പിന്നീട് എനിക്ക് തിരിച്ചറിയാനായി.”
ഹോ ചി മിനെക്കുറിച്ചുള്ള ഓർമകളിൽ മറ്റൊരു വിശിഷ്ടവിശേഷം കൂടി അമൃത പങ്കുവച്ചിട്ടുണ്ട്. വിയ്റ്റ്നാം പ്രസിഡന്റ് ആയിരിക്കുന്പോഴും തന്റെ താമസ സ്ഥലത്ത് ഹോ ചി മിന് സ്വന്തമായുണ്ടായിരുന്നത് ഒരു ടൈപ്പ് റൈറ്ററും രണ്ടു ജോഡി വസ്ത്രങ്ങളും മാത്രമായിരുന്നു.
ഒന്ന് അലക്കുന്പോൾ ഒന്നുടുക്കാൻ എന്നതായിരുന്നു വസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തന്റെ രാജ്യത്ത് എല്ലാ ജനങ്ങൾക്കും രണ്ടു ജോഡി വസ്ത്രങ്ങൾ ഉണ്ടാകുന്ന കാലത്തോളും തനിക്കും ഉടുക്കാൻ അതിലധികമൊന്നും വേണ്ടതില്ലെന്ന നിലപാട് തന്നെയായിരുന്നു ഹോചിമിനും പുലർത്തിയിരുന്നത്.
നിന്റെ ചെറിയ ജീവിതം ഒരു റവന്യൂ സ്റ്റാന്പിന് പിന്നിലെഴുതാനുള്ളതല്ലേ ഉള്ളൂ എന്ന ഖുശ്വന്ത് സിംഗിന്റെ സ്നേഹം കലർന്ന പരിഹാസത്തെ ഓർമയിൽ ഒരുപാട് കാലം എടുത്തു വച്ചിട്ട് തന്റെ ആത്മകഥയ്ക്ക് റവന്യൂ സ്റ്റാന്പ് (രസീതി ടിക്കറ്റ് എന്ന പ്രയോഗത്തെ റവന്യൂ സ്റ്റാന്പ് എന്ന് മൊഴി മാറ്റിയത് പരിഭാഷകനായ കൃഷ്ണ ഗോരോവാരയാണ്) എന്ന് പേരിട്ട അമൃതാ പ്രീതം എന്നും വേറിട്ട ശബ്ദമായിരുന്നു.
അവരുടെ ഓർമകളിൽ നിന്ന് ലോകം വിപ്ലവകാരിയെന്ന് വാഴ്ത്തിയ ഹോ ചി മിനെ ഒരു താപസനായി വായിച്ചെടുക്കുക എന്നാൽ അതു വേറിട്ടൊരനുഭവം തന്നെയാണ്.
അമൃതാ പ്രീതത്തോട് മാത്രമല്ല, ഇന്ത്യയോട് എന്നും അടുത്ത ബന്ധം പുലർത്തിയിരുന്നു ഹോ ചി മിൻ. മൂന്നു തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഹോ ചി മിൻ മാർഗ് എന്ന പേരിൽ ഒരു പ്രധാന റോഡ് തന്നെയുണ്ട് ഡൽഹിയിൽ.
ഏറ്റവും ഒടുവിലായി കൗടില്യ മാർഗിലെ പാർക്കിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹോ ചി മിന്റെ ഒരു അർധകായ പ്രതിമകൂടി അനാച്ഛാദനം ചെയ്തിട്ടുണ്ട്. കൂടാതെ കോൽക്കത്തയിലും ഹോ ചി മിന് ഒരു പ്രതിമയും സ്മാരകവുമുണ്ട്.
മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും തന്റെ മാനസഗുരുവായി അദ്ദേഹം കരുതിപ്പോന്നു. ഇന്ത്യയേയും ഇന്ത്യക്കാരേയും കുറിച്ച് അറുപതോളം ലേഖനങ്ങളും കവിതകളും കത്തുകളും ഗവേഷണ പ്രബന്ധങ്ങളും ഹോ ചി മിൻ രചിച്ചിട്ടുണ്ട്. ജവഹർ ലാൽ നെഹ്റുവുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു.
സെബി മാത്യു
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top