കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നിരവധി പേരെ കണ്ടെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനിടെയാണ് ഷിഹ എന്‍റെ ജീവിതത്തിലേക്കു വരുന്നത്.

കുവൈറ്റിലെ ജോലി രാജിവച്ചാണ് ഷിഹ ജീവിതത്തിലും സിനിമയിലും പങ്കാളിയായത്. ഞാനൊരു തിയറ്റർ ആർട്ടിസ്റ്റ് കൂടിയാണ്. ഒരു ദിവസം നടൻ അനിൽ നെടുമങ്ങാടിനെ കാണാനിടയായി. അനിൽ കുറെയാളുകളെ പരിചയപ്പെടുത്തി തന്നതോടെ എന്‍റെ മോഹം യാഥാർഥ്യമാകുമെന്ന നിലയിൽ എത്തിനിൽക്കുന്പോഴാണ് അദ്ദേഹം അകാലത്തിൽ മരിക്കുന്നത്. പിന്നീടു മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ലക്ഷ്യത്തിലേക്കു വീണ്ടും തിരിയുന്നത്.

സ്ത്രീപക്ഷ സിനിമ

ഒരു സ്ത്രീപക്ഷസിനിമ ചെയ്യാം എന്ന ആശയം ഭാര്യയാണ് ആദ്യം മുന്നോട്ടുവച്ചത്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ആസ്വദിക്കാൻ സാധിക്കുന്ന കഥയായിരിക്കണമെന്ന് മനസിലുണ്ടായിരുന്നു. അങ്ങനെയാണ് പറ്റിയ ഒരു വിഷയം ഞാൻ കണ്ടെത്തുന്നത്.

എന്‍റെ നാട്ടുകാരി ഡൽഹിയിൽ താമസിക്കുന്ന മഞ്ജു കപൂറുമായി സംസാരിച്ചപ്പോൾ അവർ ഫണ്ട് ചെയ്യാമെന്നു പറഞ്ഞതോടെയാണ് മറിയം യാഥാർഥ്യമാവുന്നത്. മലയാളത്തിൽ ഒരു സിനിമ ഒരുക്കുന്നതിൽ ദന്പതികൾ ആദ്യാവസാനം പ്രവർത്തിച്ചത് ഈ സിനിമയിലായിരിക്കും എന്നു കരുതുന്നു. എഴുത്തിൽ ഷിഹയുടെ സഹായമുണ്ടായി.

അതിജീവിത

പല സ്ത്രീകളുടെയും ജീവിതത്തിൽ പല മോശം അനുഭവങ്ങളും ഉണ്ടാകാം. അതിനെ അതിജീവിക്കാൻ പല മാർഗങ്ങളുമുണ്ടാവും. പക്ഷേ, പല സ്ത്രീകളും അതു മനസിലാക്കാതെ വരുന്പോഴാണ് അവൾ അതിജീവിത മാത്രമായി മാറുന്നത്. ഇവരൊക്കെ ഈ പ്രശ്നങ്ങളെ എങ്ങനെ അതിജീവിച്ചു, അതിന് അവർ അവലംബിച്ച മാർഗങ്ങൾ എന്തായിരുന്നു എന്നതൊരിടത്തും പറഞ്ഞു കേട്ടിട്ടില്ല.

പ്രശ്നങ്ങളെ എങ്ങനെ അതിജീവിച്ചെന്നും അതിനുള്ള വഴികളും അതിനു ശേഷവുമുള്ള കഥയും മറിയത്തിൽ പറയുന്നുണ്ട്. സങ്കീർണമായ പ്രശ്നങ്ങളെ ഒരു സ്ത്രീക്ക് എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന് ഈ സിനിമ ചർച്ച ചെയ്യുന്നു.

പതിയെ സഞ്ചരിക്കുന്ന സിനിമ

പതിഞ്ഞ താളത്തിൽ പതിയെ സഞ്ചരിക്കുന്ന സിനിമയാണിതെങ്കിലും പ്രേക്ഷകരിൽ ആകാംക്ഷയും ജിജ്ഞാസയും ഉണർത്തും. കുമരകത്തിന്‍റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രീകരണം. മൃണാളിനി സൂസണ്‍ ജോർജാണ് മറിയമായി അഭിനയിച്ചത്. ജോസഫ് ചിലന്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ബോബിൻ ജോയി, ചിന്നു മൃദുൽ, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുന്പാവൂർ, അഖിൽ സുതൻ, അമൃത ആനന്ദ് എന്നിവരും അഭിനയിക്കുന്നു.

കുടുംബവിശേഷം

ഇടുക്കി ഉപ്പുതറയിലാണ് വീട്. പാലായിലാണ് ഇപ്പോൾ താമസം. അച്ഛൻ ജോയി, അമ്മ മോളി. ഷിഹയുടെ അച്ഛൻ ഷാജഹാൻ. അമ്മ ഷാഹിദ. മകൻ ആദം നാലാം ക്ലാസിൽ പഠിക്കുന്നു. അടുത്തതായി ഒരു എന്‍റർടെയ്ൻമെന്‍റ് സിനിമയാണ് പ്ലാൻ ചെയ്യുന്നത്.

പ്രദീപ് ഗോപി