Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴയ്ക്കു മുന്നേ വീട് മേയണം എന്നു പറയുന്നത് ഏവരുടെയും കരുതലായിരുന്നു. വീടു മുഴുവൻ മേയാനുള്ള ഓലയില്ലെങ്കിൽ നനയാൻ ഇടമുള്ള ഭാഗമെങ്കിലും ഓലക്കീറുകൾ ചേർത്തുകോർത്ത് മഴഭീതി ഒഴിവാക്കുന്നവരായിരുന്നു പാവപ്പെട്ടവർ.
കേരം തിങ്ങി വളർന്ന പഴയകാലത്ത് ഓലകൊണ്ടു ജീവിതം മെടഞ്ഞിരുന്നവരായിരുന്നു ഏറെപ്പേരും. വേനലിലും മഞ്ഞിലും മഴയിലും എല്ലാത്തരം നിർമിതികളുടെയും മേൽകവചം തെങ്ങോലയായിരുന്നു. വീടു മാത്രമല്ല തൊഴുത്തും വിറകുപുരയുമൊക്കെ ഓലമേഞ്ഞതായിരുന്നു. ചായപ്പീടിക, സിനിമാകൊട്ടക, റേഷൻകട തുടങ്ങി സർക്കാർ ഓഫീസുകൾവരെ ഓലമേഞ്ഞ നിർമിതികളായിരുന്നു.
ഓലയില്ലാതെ ജീവിക്കാനാകാത്തവരായിരുന്നു കേരളീയർ. അടുക്കളയിൽ ഓലക്കുട്ടകൾ. പറന്പിൽ തെങ്ങോല വേലികൾ. കോഴിക്കൂടുവരെ തെങ്ങോല കെട്ടിയുണ്ടാക്കിയത്. ഉണങ്ങിയ തെങ്ങോല കോതിക്കെട്ടി അടുപ്പു കത്തിച്ചിരുന്ന കാലം.
നാടു പുരോഗമിച്ചതോടെ ഓല ഒന്നിനും കൊള്ളാത്തതായി, ആർക്കും വേണ്ടാതായി. മണ്ണിനു വളമായി മാറുകയല്ലാതെ ചൂലുണ്ടാക്കാൻപോലും പുതിയ തലമുറയ്ക്ക് തെങ്ങോല വേണ്ട. അപൂർവമായി അലങ്കാരത്തിനും പരസ്യം എഴുത്തിനുമൊക്കെ പച്ച ഓലകൾ ഇക്കാലത്ത് കാണാനുണ്ടെന്നു മാത്രം.
നാലുവശങ്ങളും മേൽക്കൂരയും ഓല മേഞ്ഞ വീടുകളേ ഉണ്ടായിരുന്നു കഴിഞ്ഞ തലമുറയിൽ. ഓടും ഇഷ്ടികയും കോണ്‍ക്രീറ്റും ആസ്ബറ്റോസുമൊക്കെ വ്യാപകമായതോടെ ഓല പഴമയുടെ അടയാളമായി. മുൻപൊക്കെ നാട്ടുചന്തകളിൽ മെടഞ്ഞ ഓല വിൽക്കുന്ന കടകളുണ്ടായിരുന്നു. ഗ്രാമങ്ങളിൽ ഓലക്കച്ചവടക്കാരുമുണ്ടായിരുന്നു.
വെള്ളമോ നിഴലോ കടത്താത്ത ഇഴയടുപ്പത്തിൽ ഓരോ ഓലക്കാലും എങ്ങനെയാണ് ചേർത്തും കോർത്തും മെടഞ്ഞെടുക്കുന്നതെന്നോ അതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയായിരുന്നെന്നോ പുതിയ തലമുറക്കാർക്ക് അറിവില്ല. ചെറിയ വീടുകൾ മുതൽ വലിയ എട്ടുകെട്ടുകൾക്കുവരെ പ്രൗഢിയും ഗാംഭീര്യവും നല്‍കിയിരുന്നത് വിതാനിക്കുന്ന മേച്ചിൽ ഓലകളായിരുന്നു.
മേൽക്കൂരയിൽ കോടിക്കഴുക്കോലിന്റെ നീളമനുസരിച്ച് പട്ടികകളിൽ മെടഞ്ഞ ഓലകൾ നിരത്തി അവ തീയിൽ വാട്ടിയെടുത്ത പച്ച ഓലക്കാലുകൊണ്ട് കെട്ടിചേർത്താൽ അതൊരാണ്ടിലേക്കുള്ള കവചമാണ്. മേൽക്കൂര മാത്രമല്ല വീടുകളുടെ വശങ്ങളിലെ മറച്ചാർത്ത് മെടഞ്ഞ ഓലകളായിരുന്നു. മുളയും കവുങ്ങും കീറിയെടുത്ത് മെടഞ്ഞ ഓലകൾ അടുക്കിക്കെട്ടി ബലപ്പെടുത്തുന്ന ഭിത്തിമറ.
പുരകെട്ട് ഏവരുടെയും ആവശ്യവും ആഘോഷവുമായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും അത് ഉത്സവദിവസമായി മാറും. ഒന്നും രണ്ടും ദിവസം നീളും പുരകെട്ട്. പുഴുക്കും പായസവുമൊക്കെ തയാറാക്കിയും പങ്കുവച്ചും അവിസ്മരണീയമാക്കുന്ന ദിവസം. ബലമായും ഭംഗിയായും ഓലമേയാൻ പുരകെട്ട് തൊഴിലാക്കിയ വിദഗ്ധരുണ്ടായിരുന്നു. പുരയുടെ നീളവും വീതിയും അനുസരിച്ച് അനുയോജ്യമായ ഓലകൾ തെരഞ്ഞുകൊടുക്കാനും വേണമായിരുന്നു വൈദഗ്ധ്യം.
വീടുമേച്ചിൽ
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴയ്ക്കു മുന്നേ വീട് മേയണം എന്നു പറയുന്നത് ഏവരുടെയും കരുതലായിരുന്നു. വീട് മുഴുവൻ മേയാനുള്ള ഓലയില്ലെങ്കിൽ നനയാൻ ഇടമുള്ള ഭാഗമെങ്കിലും ഓലക്കീറുകൾ ചേർത്തുകോർത്ത് മഴഭീതി ഒഴിവാക്കുന്നവരായിരുന്നു പാവപ്പെട്ടവർ.
എന്തൊരു സുഖമായിരുന്നു ഓലമേഞ്ഞ വീടിനുള്ളിലെ ജീവിതം. വേനൽക്കാലത്തു കുളിർമ. മഴക്കാലത്ത് നേരിയ ചൂട്. ശീതകാലത്ത് തണുപ്പ് അരിച്ചുകയറുകയുമില്ല. ഉറപ്പിനും ഉറക്കത്തിനും ഓലപ്പുര എന്നൊരു ചൊല്ലുതന്നെയുണ്ടായിരുന്നു. ഇക്കാലത്തെ എയർകണ്ടീഷനേക്കാൾ കുളിർമ പകരുന്ന അനുഭൂതിയായിരുന്നു അത്.
നാളികേരവും നെല്ലുമായിരുന്നല്ലോ പഴമയുടെ കാലത്ത് വീടുകളിലെ പ്രധാന വരുമാനം. എന്നാൽ ചിലർക്കെങ്കിലും തെങ്ങോല രണ്ടാമത്തെ വരുമാനമായിരുന്നു. കേടില്ലാത്ത തെങ്ങും കേടില്ലാത്ത ഓലയും ഒരുപോലെ നേട്ടമായിരുന്നു. നാളികേരം വെട്ടിയിടുന്നതിനൊപ്പം മൂപ്പെത്തിയ നാലഞ്ച് ഓലകളും വീഴ്ത്തും. മടലും തുഞ്ചാണിയും കോതിമാറ്റി ശേഷിക്കുന്ന ഓല നടുവേ കീറി കെട്ടുകളാക്കി മൂന്നുനാലു ദിവസം വെള്ളത്തിൽ ആഴ്ത്തിയിട്ട് കുതിർക്കും.
തിരികെയെടുത്ത് ഒന്നുരണ്ടു ദിവസം തോർന്നശേഷം ഓരോ ഓലക്കാലും തലങ്ങും വിലങ്ങും വിടർത്തി മടക്കിയൊതുക്കി കോർത്തെടുക്കുന്ന മെടയൽ ഏറെപ്പേരുടെ ഉപജീവനമായിരുന്നു. മേയുന്നതിനും ചുവരു കെട്ടുന്നതിനും വേലിയുണ്ടാക്കുന്നതിനുമൊക്കെ പ്രത്യേകം വലുപ്പത്തിൽ ഓലകൾ മെടഞ്ഞെടുക്കും.
തെങ്ങിൻതോപ്പുകൾക്ക് അതിരിലെ തോടുകളിലും കുളങ്ങളിലും പുഴകളിലും കുതിർത്തശേഷം തണൽപറ്റി നിരയായിരുന്ന് സ്ത്രീകൾ ഓല മെടഞ്ഞിരുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കൈവേഗം അനുസരിച്ചായിരുന്നു തൊഴിലാളികൾക്ക് വേതനം. എത്ര ഓല മെടയുന്നുവോ അതനുസരിച്ചാകും കൂലി. ദിവസം അൻപത് ഓലകൾവരെ മെടയാൻ കൈവേഗവുമുള്ളവരുണ്ടായിരുന്നു. കുത്തിയിരുന്ന് പകലന്തിയോളം ഏകാഗ്രതയോടെ ചെയ്യേണ്ടിയിരുന്ന ക്ലേശകരമായ ജോലിയായിരുന്നു മെടച്ചിൽ.
കുനിഞ്ഞിരുന്ന് കഠിനവേല ചെയ്തിരുന്ന ഇവരിൽ പലർക്കും വാർധക്യത്തിൽ കൂനു ബാധിച്ചിരുന്നു.മറ്റു ജോലികളില്ലാതെ വരുന്പോൾ ഇടവേളയായി മെടച്ചിൽ ജോലിക്കു പോയിരുന്നവരുണ്ട്. അധികവേതനമെന്നോണം രാവിലെയും രാത്രിയിലും ഓല മെടഞ്ഞിരുന്നവരുമുണ്ട്. സ്ത്രീകളുടെ കുത്തകയായിരുന്നു ഓലമെടയലെങ്കിലും അപൂർവം ഇടങ്ങളിൽ പുരുഷൻമാരും ഈ തൊഴിൽ ചെയ്തിരുന്നു.
തെങ്ങിൻതോപ്പിന്റെ ഉടമ ഓലവെട്ടി തൊഴിലാളികളെ വരുത്തി മെടഞ്ഞ് വിൽക്കുന്നതായിരുന്നു അക്കാലത്ത് പതിവ്. എന്നാൽ തെങ്ങോല വിലയ്ക്കു വാങ്ങി മെടഞ്ഞുവിറ്റിരുന്ന തൊഴിലാളികളുമുണ്ട്. വല്ലം, കുട്ട, കൂട, വട്ടി തുടങ്ങിയ തെങ്ങോല ഉത്പന്നങ്ങൾ നെയ്തെടുക്കാൻ പ്രാഗത്ഭ്യമുള്ളവർ സ്ത്രീകളായിരുന്നു. ഓണക്കാലത്ത് പൂക്കൂടകൾ നിർമിച്ചിരുന്നത് തളിരോലകൾകൊണ്ടായിരുന്നു.
പുരകൾ മേയുന്നത് ഏറെയും വേനൽക്കാലത്ത് ആയിരുന്നതിനാൽ കാലവർഷം കഴിയുന്പോൾ മെടച്ചിൽ ആരംഭിക്കും. മെടഞ്ഞ ഓലകൾ രണ്ടുമൂന്നു ദിവസം വെയിലിൽ ഉണക്കിയാണ് അടുക്കി സൂക്ഷിക്കുക. നന്നായി സൂക്ഷിച്ചാൽ ഓല രണ്ടും മൂന്നും വർഷംവരെ കേടുകൂടാതെ ഇരിക്കും.
പണം ആവശ്യമുള്ളപ്പോഴും ആവശ്യക്കാർ വരുന്പോഴും വിൽപനയ്ക്കുള്ള കരുതലായിരുന്നു മെടഞ്ഞ ഓല. മെടഞ്ഞ ഓല സൂക്ഷിക്കാൻമാത്രം ഓലപ്പുരകളുള്ള സന്പന്നരുമുണ്ടായിരുന്നു. ഇടനാട്ടിൽനിന്നും തീരപ്രദേശത്തുനിന്നും മെടഞ്ഞ ഓലകൾ വള്ളങ്ങളിലും വണ്ടികളിലും വിവിധ നാടുകളിൽ വിൽപനയ്ക്ക് എത്തിച്ചിരുന്ന കാലമുണ്ട്. ചന്തകൾക്കു പുറമേ പെരുന്നാൾ, ഉത്സവ സ്ഥലങ്ങളിലും ഓലവിൽപന സജീവമായിരുന്നു.
ഓലപ്പന്തൽ
വീടും ചുവരും മാത്രമല്ല പന്തലുകൾ മേഞ്ഞിരുന്നതും ഓലയിലാണ്. ഇക്കാലത്ത് പന്തലുകളുടെ മുകളിൽ അലൂമിനിയം ഷീറ്റുകളാണ് വിതാനിക്കുന്നത്. പന്തൽ നിർമാതാക്കളുടെ ശേഖരത്തിൽ ആയിരക്കണക്കിന് ഓലകളുണ്ടാകും. പന്തലുകാർ എത്തുന്നതുതന്നെ ഓലക്കെട്ട് തലയിൽ ചുമന്നാണ്. പന്തൽ അഴിക്കുന്പോൾ ഓലകൾ അടുക്കിക്കെട്ടിയാണ് അവരുടെ മടക്കം.
ആദ്യകാലങ്ങളിൽ മാരാമണ്‍ കണ്‍വൻഷനിലും വലിയ സമ്മേളനങ്ങളിലും കലോത്സവങ്ങളിലുമൊക്കെ പതിനായിരക്കണക്കിന് ഓലകൾമേഞ്ഞ പന്തലുകൾ നിർമിച്ചിരുന്നു. തീപിടിത്തം ഒഴിവാക്കാൻ തൊഴിലാളികൾ സദാ വെള്ളവുമായി കാവൽ നിൽക്കുന്നതും പതിവായിരുന്നു.
കായൽ രാജാവ് ജോസഫ് മുരിക്കൻ നെൽകൃഷി നടത്താൻ നിലങ്ങൾ കുത്തി ഉയർത്തിയപ്പോൾ പുറംബണ്ടുകൾ ബലപ്പെടുത്താൻ തെങ്ങിൻ കുറ്റികളോടൊപ്പം ചേർത്ത് നിരത്തിയത് പനന്പും മെടഞ്ഞ ഓലകളുമായിരുന്നു എന്നറിയുന്പോഴാണ് തെങ്ങോല കരുതൽ മാത്രമല്ല കരുത്തും നൽകുമെന്ന് തിരിച്ചറിയുക. കുട്ടനാട്ടിൽ റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കുത്തിയെടുത്തപ്പോൾ പല ദേശങ്ങളിൽനിന്ന് നൂറുകണക്കിന് വള്ളങ്ങളിലാണ് മെടഞ്ഞ ഓലയും പനന്പും എത്തിച്ചത്.
പൂക്കൂട മുതൽ ഇറച്ചിക്കൂടവരെ തെങ്ങോലയിൽ ഭംഗിയായി മെനഞ്ഞെടുക്കാം. ഓണക്കാലത്ത് പൂക്കുട്ട മെടഞ്ഞുവിറ്റാണ് തീരമേഖലയിലെ സ്ത്രീകൾ ഓണം ഘോഷിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വ്യാപകമാകുന്നതിനുമുൻപ് ഇറച്ചിയും മീനും മറ്റു സാധനങ്ങളും വാങ്ങിക്കൊണ്ടുവരാൻ ഓലക്കൂട കൈയിൽ കരുതിയിരുന്നു.
ചതുരാകൃതിയിൽ നിർമിക്കുന്ന കുട്ടയും അതിനൊരു കൈപിടിവള്ളിയുമുണ്ടാകും. എല്ലാ വീടുകളിലും കടകന്പോളത്തിൽ പോയി വരാൻ നാലഞ്ച് കൂടകൾ കരുതലായുണ്ടാകും. നനയാതെ വച്ചാൽ ഒരാണ്ടിലേറെ ഇത് ഉപയോഗിക്കാനാകും. ഉണക്കമീൻ സൂക്ഷിക്കുന്നതും ഇത്തരം കൂടകളിൽതന്നെ.
കോഴികളെ വളർത്താനും മുട്ട സൂക്ഷിക്കാനും അടവയ്ക്കാനുമൊക്കെ ഓലക്കൂടകൾ ഉപയോഗിച്ചിരുന്നു. മോട്ടോർ വാഹനങ്ങൾ സാധാരണമാകുന്നതിനുമുൻപ് കാളവണ്ടികളുടെ കാലമായിരുന്നല്ലോ. നാട്ടിലും നഗരങ്ങളുമൊക്കെ മണികിലുക്കി പായുന്ന കാളവണ്ടികൾ. കാളവണ്ടികളുടെ മുകളിലെ തട്ടി എന്ന വളച്ചുകെട്ടിനും മെടഞ്ഞ ഓലകളായിരുന്നു ഉപയോഗിച്ചിരുന്നത്.
മഴയെയും വെയിലിനെയും പ്രതിരോധിക്കാനും സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യാനും തെങ്ങോലയ്ക്ക് കഴിയും. ഇന്നത്തെ തലമുറക്ക് കൈമോശം വന്നുപോയ പ്രകൃതിയുടെ വരദാനമായിരുന്നു പോയ കാലത്തെ ഓലസംസ്കൃതി. ഇനിയൊരിക്കലും തിരികെ വരാത്ത അകലത്തിലേക്ക് തെങ്ങോല അകന്നുപോയിരിക്കുന്നു. ഓല വെട്ടാനും മെടയാനും മേയാനും വാങ്ങാനും ആളില്ലെന്നതും മറ്റൊരു കാര്യം.
ആന്റണി ആറിൽചിറ
ചന്പക്കുളം
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top