എന്നും പാട്ടിന്‍റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി സിനിമകളിലും പൊതുവേദികളിലും പാടുന്നത് അവസാനിപ്പിച്ചിട്ടും അവരുടെ സ്വരം കേള്‍ക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. ഓരോ വികാരവിചാരങ്ങള്‍ക്കും ജാനകിയമ്മയുടെ പാട്ടുകള്‍ കൂട്ടാകുന്നു. വരുന്ന ചൊവ്വാഴ്ച എസ്. ജാനകിക്ക് 86 വയസ്...

തുലാവര്‍ഷം എന്ന ചിത്രത്തിലെ യമുനേ നീ ഒഴുകൂ എന്ന പാട്ട്. വയലാറിന്‍റെ വരികള്‍ സലില്‍ ചൗധരിയുടെ ഈണത്തില്‍ വിലാസിനിയും സ്വപ്‌നവിഹാരിണിയുമായി ഒഴുകുന്നു. യുട്യൂബില്‍ ഈ പാട്ടിനുതാഴെ ഒരു കമന്‍റ് കാണാം. അതിങ്ങനെയാണ്:

സംഗീതത്തില്‍ സംഗതികളുടെ രാജകുമാരി സുശീലാമ്മയുടെ ആലാപനം ഒരു രക്ഷയുമില്ല കേട്ടോ...

പാട്ടുപാടിയത് പി. സുശീലയാണെന്നു തെറ്റിദ്ധരിച്ചിട്ടോ എന്തോ ഒരാള്‍ എഴുതിയിട്ടതാണ്. ആ കമന്‍റിനു വന്ന ഒരു മറുപടികൂടി വായിക്കാം:

ഇതു സംഗതികളുടെയും വേഴ്‌സറ്റാലിറ്റിയുടെയും രാജ്ഞിയായ ജാനകിയമ്മ പാടിയതാ...
അവിടെയൊരിക്കലും ഒരു ഫാന്‍ ഫൈറ്റോ ഒരു ഗായിക കൂടുതല്‍ മികച്ചതെന്ന തീര്‍പ്പുകളോ ഇല്ല. അങ്ങനെയൊരു താരതമ്യംപോലും അസാധ്യവുമാണ്. ആദ്യത്തെ കമന്‍റിട്ടയാള്‍ ശരിയാണ് എന്നുപറഞ്ഞ് അവസാനിപ്പിക്കുന്നു. യേശുദാസും എസ്. ജാനകിയും തുടര്‍ന്നുപാടുന്നു. മണിയനായി സുധീറും അമ്മിണിയായി ശ്രീദേവിയും പ്രണയപൂര്‍വം കൈകോര്‍ത്തു നടക്കുന്നു...

ശ്രീദേവിയും ജാനകിയും

അഴകും അഴലും നിറയുന്ന ഓര്‍മയായി നടി ശ്രീദേവി യാത്രയായിട്ട് ആറു വര്‍ഷം കഴിഞ്ഞു. ഏതാണ്ടെല്ലാ ഭാഷകളിലും ശ്രീദേവിക്കു വേണ്ടി ജാനകി പാടിയിട്ടുണ്ട്. മിക്കവയും സൂപ്പര്‍ ഹിറ്റുകള്‍, ക്ലാസിക്കുകള്‍. ഈ വിധം ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന മൂന്നു പാട്ടുകള്‍ മലയാളത്തില്‍നിന്നുണ്ട്. അതിലൊന്നാണ് തുടക്കത്തില്‍ കണ്ട യേശുദാസിനൊപ്പമുള്ള യുഗ്മഗാനം. രണ്ടു സോളോകള്‍ ഉറപ്പായും എടുത്തുപറയണം. ശ്രീദേവിക്കു മലയാളത്തില്‍ ലഭിച്ച മനോഹര ഗാനങ്ങളില്‍ ഇവയും ഉള്‍പ്പെടും.

ആദ്യത്തേത് തുലാവര്‍ഷം എന്ന ചിത്രത്തിലേതുതന്നെയാണ്- സ്വപ്‌നാടനം ഞാന്‍ തുടരുന്നു. എന്തൊരു പാട്ടാണത്! അടുത്ത പാട്ട് എ.ടി. ഉമ്മറിന്‍റെ ഈണത്തിലുള്ളതാണ്- അംഗീകാരം എന്ന ചിത്രത്തിലെ "നീല ജലാശയത്തില്‍..' ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ.ടി. ഉമ്മര്‍ ശിവരഞ്ജിനി സ്പര്‍ശം നല്‍കിയിരിക്കുന്നു. ജാനകി പാടുമ്പോള്‍ കേള്‍വിക്കാര്‍ പറയുന്നു- ഹൃദയത്തില്‍ ഒരു തുണ്ട് നിലാവ് എടുത്തുവച്ചതുപോലെയെന്ന്.

യമുനേ നീയൊഴുകൂ എന്ന പാട്ടില്‍ വിശേഷിച്ച് ചരണത്തിന്‍റെ അവസാനമുള്ള ഗമകം ജാനകിയമ്മയുടെ തൊണ്ടയിലൂടെ പുറത്തുവരുമ്പോള്‍ പകര്‍ന്നുകിട്ടുന്ന വികാരം താരതമ്യമില്ലാത്തതാണ്. ഒപ്പമുള്ള ഗാനഗന്ധര്‍വനേക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കും ജാനകിയമ്മയുടെ ആലാപനമെന്നുപറയും ആരാധകര്‍.

നായികമാര്‍ നൂറുനൂറ്

ഏതാണ്ട് അമ്പതു വര്‍ഷക്കാലം ദക്ഷിണേന്ത്യയിലെ എല്ലാ നായികമാര്‍ക്കും എസ്. ജാനകിയുടെ സ്വരം പകര്‍ന്നുകിട്ടി. ആര്‍ക്കുവേണ്ടി കൂടുതല്‍ പാടിയെന്ന കണക്കെടുപ്പ് ശ്രമകരം. സാവിത്രി, സരോജാ ദേവി, വൈജയന്തിമാല, അഞ്ജലീദേവി, പത്മിനി, രാഗിണി, ഗീതാഞ്ജലി, വാണിശ്രീ, ജയലളിത, കെ.ആര്‍. വിജയ, കല്പന, വിജയനിര്‍മല, ജയസുധ, ജയപ്രദ, ജയമാല, സറീന വഹാബ്, ശ്രീവിദ്യ, മഞ്ജുഭാര്‍ഗവി, വിധുബാല, ശുഭ, പ്രമീള, സുരേഖ, നന്ദിത ബോസ്, സീമ, സുമലത, ഖുഷ്ബൂ, നദിയ, നഗ്മ, ഗൗതമി... നൂറുനൂറു നായികമാര്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രശസ്തരടക്കമുള്ളവര്‍ എത്രയോ... ഏതാണ്ട് 310 പേരെ മാത്രമാണ് കണക്കെടുപ്പില്‍ ഉള്‍പ്പെടുത്താനായിട്ടുള്ളത്.

ശാരദ, ലക്ഷ്മി, രാജശ്രീ, കെ.ആര്‍. വിജയ, രാധിക, സുഹാസിനി, സുജാത, ലത, ഭാനുപ്രിയ, അംബിക തുടങ്ങിയവര്‍ക്കുവേണ്ടി നാലു ഭാഷകളില്‍ പാടി. തമിഴില്‍ രേവതിക്കും മലയാളത്തില്‍ ഷീലയ്ക്കും പ്രിയസ്വരം.

അറുപതുകളില്‍ തുടങ്ങി തൊണ്ണൂറുകള്‍ വരെ ശബ്ദംനല്‍കി ശാരദയ്‌ക്കൊപ്പമാകും ഏറ്റവും ദീര്‍ഘകാലം ജാനകിയമ്മയുടെ സ്വരംകേട്ടത്. പൊതിഗൈ മാലൈ ഉച്ചിയിലേ എന്നു ദേവികയ്ക്കുവേണ്ടിയും മാങ്കുയിലേ പൂങ്കുയിലേ എന്നു മകള്‍ കനകയ്ക്കു വേണ്ടിയും പാടി. സന്ധ്യ- ജയലളിത, ലക്ഷ്മി- ഐശ്വര്യ എന്നിങ്ങനെ അമ്മ-മകള്‍ നായികമാര്‍ വേറെയുമുണ്ട്.

രാധിക, രാധ, അംബിക, ഉര്‍വശി, രേവതി, റോജ തുടങ്ങിയ നായികമാരുടെ ആദ്യചിത്രങ്ങളില്‍ അവര്‍ക്കുവേണ്ടി പാടിയതും ജാനകിയമ്മ. ഭാനുപ്രിയയ്ക്കാകട്ടെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ആദ്യഗാനങ്ങള്‍ക്കു സ്വരമേകിയതും അവര്‍തന്നെ.

ഒരു കൗതുകം കൂടിയുണ്ട്- പിന്നണി ഗായികമാരായ എല്‍.ആര്‍. ഈശ്വരി, ശൈലജ എന്നിവര്‍ക്കുവേണ്ടി സിനിമയില്‍ പിന്നണി പാടിയതു മറ്റാരുമല്ല, എസ്. ജാനകിതന്നെ.

ഹിന്ദിയിലേക്കു വന്നാല്‍ ഹേമമാലിനി, രേഖ, ശര്‍മിള ടാഗോര്‍, തനൂജ, രാഖി, ജയഭാദുരി, മാധുരി, ജൂഹി ചൗള, ദിവ്യഭാരതി എന്നിവര്‍ തുടങ്ങി പ്രീതി സിന്‍റ, ഊര്‍മിള എന്നിവര്‍ വരെയുള്ളവര്‍ ജാനകിയുടെ ശബ്ദത്തില്‍ സ്‌ക്രീനില്‍ പാടി.

അര്‍ധശാസ്ത്രീയ ഗാനങ്ങള്‍

ഗുണ്ടൂര്‍ ജില്ലയിലെ പള്ളപട്ടലയില്‍ സിസ്തല ശ്രീരാമമൂര്‍ത്തിയുടെയും സത്യവതിയുടെയും മകളായി ജനിച്ച ജാനകി ചെറുപ്രായത്തില്‍ത്തന്നെ പാട്ടില്‍ പ്രിയം കണ്ടിരുന്നു. പക്ഷേ, കാര്യമായ ശാസ്ത്രീയ സംഗീതപഠനം ഉണ്ടായില്ല. മൂന്നു വയസിനു ശേഷം രണ്ടോ മൂന്നോ മാസം പൈത്തിസ്വാമി എന്ന വിദ്വാനു കീഴില്‍ പഠിക്കാന്‍പോയി. അത്രയുമായപ്പോഴേ ഗുരുനാഥന്‍ പറഞ്ഞത്രേ, നിനക്ക് എല്ലാം ഭഗവാന്‍ നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്!

1956ല്‍ ആകാശവാണിയുടെ ലളിതഗാന മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയതോടെ ജാനകി പാട്ടില്‍ ഉദിച്ചു, ഉറച്ചു. പിറ്റേക്കൊല്ലം സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. ആദ്യവര്‍ഷംതന്നെ അഞ്ചു ഭാഷാ ചിത്രങ്ങളില്‍ പാടി! മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍ എന്ന ഗാനത്തിലൂടെ മലയാളത്തിലെത്തി.

സംഗീതം പഠിക്കാത്ത അതേ ജാനകിയാണ് കന്നഡയിലെ ശിവ ശിവ എന്നദ നാളിഗെ എന്ന പാട്ടുപാടിയത്. തോടി, ആഭോഗി രാഗങ്ങളില്‍ സ്വരങ്ങള്‍ അതിവേഗം പാടേണ്ടിവരുന്ന ഭാഗം തന്നെ കുഴപ്പിച്ചുവെന്ന് ജാനകി പറഞ്ഞിട്ടുണ്ട്.

ശിങ്കാരവേലനേ ദേവാ, ആ നിമഷത്തിന്‍റെ നിര്‍വൃതിയില്‍, ആലാപനം ആലാപനം, ഓം നമ ശിവായ, സാമജ വരഗമന, ഗോവര്‍ധനഗിരി കൈയിലുയര്‍ത്തിയ, വലംപിരി ശംഖില്‍, ഇസൈ പാടും നീ, മരുഗേലരാ ഓ രാഘവാ, കര്‍ണാമൃതം കണ്ണനു, മാനസേശ്വരി മനോഹരി, അലൈപായുതേ കണ്ണാ തുടങ്ങിയ ശാസ്ത്രീയ സ്പര്‍ശമുള്ള ഒട്ടേറെ പാട്ടുകള്‍ അതിഗംഭീരമായി ജാനകി പാടി.

കേട്ടുകേട്ടിരിക്കാന്‍...

പാട്ടുകളുടെയും പുരസ്‌കാരങ്ങളുടെയും കണക്കെടുപ്പില്‍ കഥയില്ലെങ്കിലും എസ്. ജാനകി പാടിയ ഈ മലയാളം പാട്ടുകള്‍ എത്ര കേട്ടാലും മതിവരാത്തവയാണ്:

താനേ തിരിഞ്ഞും മറിഞ്ഞും, മലര്‍ക്കൊടി പോലെ വര്‍ണത്തുടിപോലെ, കിളിയേ കിളിയേ, ഈ നീലിമതന്‍ ചാരുതയില്‍, തുമ്പീ വാ തുമ്പക്കുടത്തിന്‍, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍, തേനും വയമ്പും, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, മിഴിയോരം നനഞ്ഞൊഴുകും, നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, സ്വര്‍ണ മുകിലേ, ആടിവാ കാറ്റേ, ഏറ്റുമാനൂരമ്പലത്തില്‍, പൊന്നുരുകും, മോഹം കൊണ്ടു ഞാന്‍...

ഹരിപ്രസാദ്‌