Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകരായി കണ്ടെത്തി അവർക്ക് പരിശീലനം നൽകിയാണ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത്.
വറുതിയും കെടുതിയും മരണവും ഇക്കാലത്തും സൗത്ത് സുഡാനെ വിട്ടൊഴിഞ്ഞിട്ടില്ല. അര നൂറ്റാണ്ടുനീണ്ട വംശീയ പോരാട്ടത്തിൽ ചോരപ്പുഴകൾ ഏറെയൊഴുകിയ രാജ്യമാണ് സുഡാൻ.
യുദ്ധത്തിന്റെ ഇരകളായ അനാഥരുടെയും അഭയാർഥികളുടെയും ഇടയിൽ മൂന്നു പതിറ്റാണ്ടായി കാരുണ്യശുശ്രൂഷ ചെയ്യുകയാണ് മലയാളിയായ സിസ്റ്റർ ഗ്രേസി അടിച്ചിറ. ഉണ്ണാനും ഉടുക്കാനുമില്ലാത്ത കറുത്ത മക്കളുടെ കരുതലാളാണ് തലശേരി അതിരൂപതാംഗമായ സിസ്റ്റർ ഗ്രേസി.
ഘോരയുദ്ധങ്ങളും വംശഹത്യയും തരിപ്പണമാക്കിയ ദക്ഷിണ സുഡാനിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സ്ത്രീ ശക്തീകരണം തുടങ്ങിയ തലങ്ങളിൽ ഈ സന്യാസിനി അർപ്പിച്ചുവരുന്ന സേവനങ്ങളെ ആ രാജ്യവും ജനതയും ആദരവോടെയാണ് നോക്കിക്കാണുന്നത്. അതിജീവനത്തിലേക്കുള്ള അവരുടെ അത്യധ്വാനത്തിൽ പ്രത്യാശയുടെ സദ്വാർത്ത അറിയിക്കുകയാണ് ഈ സഹോദരി.
ജന്മനാട്ടിൽ നിന്ന് ഭൂഖണ്ഡങ്ങൾക്കകലെയെത്തി പാവങ്ങളിൽ പാവങ്ങളെ ശുശ്രൂഷിക്കാനുള്ള തീക്ഷ്ണമായ സമർപ്പണത്തിലാണ് 1989ൽ സിസ്റ്റർ ഗ്രേസി ഗോഹട്ടിയിലെ അധ്യാപനജോലി ഉപേക്ഷിച്ച് അവിഭക്ത സുഡാന്റെ തലസ്ഥാനമായ ഖാർത്തുമിലെ ഷാജിറയിലെത്തുന്നത്.
വടക്കൻ സുഡാനിൽ മുസ്ലീംകളും തെക്ക് ക്രൈസ്തവരുമാണ് ഭൂരിപക്ഷം. ഇസ്ലാമിക അധിനിവേശത്തിലും അക്രമങ്ങളിലും ചിതറിക്കപ്പെട്ട ക്രൈസ്തവർ ഖാർത്തുമിലേക്ക് കൂട്ടപ്പലായനം ചെയ്തുവരുന്ന കാലമായിരുന്നു അത്.
തെക്കൻ സുഡാനിൽ കുഗ്രാമങ്ങളിൽനിന്ന് മാസങ്ങളും വർഷങ്ങളും കാടുകളും കുന്നുകളും താണ്ടി, വിശപ്പും ദാഹവും സഹിച്ചുള്ള അഭയാർഥികളുടെ അതികഠിന യാത്ര. ആയിരക്കണക്കിന് മനുഷ്യർ അനന്തമായ യാത്രാവഴികളിൽ മരിച്ചുവീണു. നെട്ടോട്ടത്തിനിടെ അച്ഛനമ്മമാർ മരിച്ചുപോയ കുഞ്ഞുങ്ങൾ അനാഥരായി അലഞ്ഞു.
അഭയാർഥി പ്രവാഹം
ഖാർത്തും രൂപതയുടെ തണലിൽ അഭയാർഥികളുടെ സംരക്ഷണമായിരുന്നു സിസ്റ്റർ ഗ്രേസിയുടെ ആദ്യ നിയോഗം. മഠത്തിനും പള്ളിക്കും സമീപം താൽക്കാലിക കൂടാരങ്ങൾ കെട്ടി എണ്ണിയാൽത്തീരാത്തവിധം എത്തിക്കൊണ്ടിരുന്ന നിസഹായർക്ക് മരുന്നും ഭക്ഷണവും നൽകുക ഏറെ സഹനപൂർണമായിരുന്നു. ദിവസവും ക്യാന്പുകളിൽ നിരവധി പേർ മരിച്ചുവീഴുന്ന സാഹചര്യം. ഒരേ കുഴിയിൽ നാലും അഞ്ചും മൃതദേഹങ്ങൾവരെ മറവു ചെയ്ത അനുഭവങ്ങൾ.
വർഷങ്ങളോളം ജനങ്ങൾ അഭയാർഥി ക്യാന്പുകളിൽ അന്തിയുറങ്ങി. അക്കാലത്ത് കുട്ടികൾക്ക് വിദ്യാഭ്യാസവും മതബോധനവും നൽകാൻ സിസ്റ്റർ പാഠശാലകളും പ്രാർഥനാശാലകളും ആരംഭിച്ചു. കെടുതിയുടെ ഇരകളായ കുട്ടികൾക്ക് മാനസിക സൗഖ്യം പകരാൻ കൗണ്‍സലിംഗ് സെന്ററുകളും പകർച്ചവ്യാധികളും ഗുരുതര രോഗങ്ങളും ബാധിച്ചവരെ സഹായിക്കാൻ ഡിസ്പെൻസറികളും തുറന്നു.
സ്ത്രീകൾക്ക് തയ്യൽ പരിശീലനം നൽകി. അവർക്ക് കൃഷിയിലും സ്വയംതൊഴിലിലും പരിശീലനം നൽകി. അക്കാലത്ത് വിസ പുതുക്കി നൽകാതെ സുഡാൻ വിട്ടുപോകാൻ ഇസ്ലാമിക ഭരണകൂടം അന്ത്യശാസനം നൽകിയതോടെ സിസ്റ്റർ ഗ്രേസിക്ക് രണ്ടു വർഷം കെനിയയിലും ടാൻസാനിയായിലുമായി കഴിയേണ്ടിവന്നു.
യുദ്ധക്കെടുതിയിൽ ജനങ്ങൾ നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന സുഡാന്റെ തെക്കൻമേഖലയിലുള്ള ബെഹർ ഗാസൽ സംസ്ഥാനത്തെ വാവ് ഗ്രാമത്തിലേക്ക് സിസ്റ്റർ തിരികെയെത്തുന്നത് 1998 ലാണ്.
ഇസ്ലാമിക പോരാളികൾ തെക്കൻമേഖലയിലെ ക്രൈസ്തവരുടെ വീടുകൾ കൊള്ളയടിച്ചും തീയിട്ടും സ്ത്രീകളെ പീഡിപ്പിച്ചും കൊടുംക്രൂര ചെയ്തികൾ തുടർന്നതോടെ ജീവനുംകൊണ്ടോടിയവർ വനാന്തരങ്ങളിൽ ഒളിച്ചു. ഇവരൊക്കെ പിന്നീട് പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും അഭയം തേടി.
സിസ്റ്റർ ഗ്രേസിയുടെ സന്യാസഭവനത്തിന്റെ മുറ്റത്തും വഴിയോരങ്ങളിലുമൊക്കെ മൃതപ്രായരായവർ അഭയാർഥികളായി എത്തിക്കൊണ്ടിരുന്നു. അവിടെയൊക്കെ ഷെഡ്ഡുകൾ കെട്ടി പാർപ്പിച്ച് ക്ലിനിക്കുകൾ സ്ഥാപിച്ചു.
രണ്ടായിരം പേർക്ക് വരെ ഒരു ദിവസം ഭക്ഷണം തയാറാക്കിക്കൊടുത്ത ദിനങ്ങൾ സിസ്റ്ററിന്റെ ഓർമയിലുണ്ട്. പോഷകാഹാരമെന്നല്ല ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാനില്ലാതെ ജനങ്ങൾ മരിച്ചുവീഴുന്ന ദയനീയ സാഹചര്യത്തിലാണ് അനേകരുടെ സഹായ സഹകരണങ്ങളോടെ സിസ്റ്റർ ഗ്രേസി മറ്റൊരു മദർ തെരേസയായി മാറിയത്.
വാവ് രൂപതയുടെ സഹായത്തിൽ അവടെയൊരു നഴ്സിംഗ് സ്കൂളിന് തുടക്കം കുറിച്ച് തദ്ദേശിയരായ 20 പെണ്‍കുട്ടികളെ നഴ്സിംഗും മിഡ്വൈഫറിയും പരിശീലിപ്പിച്ച് ഗ്രാമങ്ങളിലേക്ക് അയച്ചു. ഇപ്പോൾ അഞ്ഞൂറിലധികം നഴ്സുമാർ കരുണയുടെ മാലാഖമാരായി ശുശ്രൂഷ ചെയ്യുന്നു.
സർക്കാരിനും സംവിധാനങ്ങൾക്കും ചെയ്യാനാവാത്തവിധം നാടിന് സേവനം ചെയ്ത സിസ്റ്ററിനെ പിൽക്കാലത്ത് സൗത്ത് സുഡാൻ സർക്കാർ പല തവണ ആദരിച്ചു. വാവ് നഗരത്തിൽനിന്ന് ഏഴു കിലോമീറ്റർ അകലെ അൽചോക്ക് പ്രദേശത്ത് ആശുപത്രി സ്ഥാപിക്കാൻ 40 ഏക്കർ സ്ഥലം സർക്കാർ സൗജന്യമായി വിട്ടുനൽകി.
വിദേശ സഹായത്തോടെ അവിടെ വലിയൊരു ആശുപത്രിയും നഴ്സിംഗ് കോളജും പ്രവർത്തനമാരംഭിച്ചു. 200 കിടക്കകളും ശസ്ത്രക്രിയാ സൗകര്യങ്ങളുമുള്ള മാതൃ-ശിശു സൗഹൃദ ഹോസ്പിറ്റൽ സൗത്ത് സുഡാനിലെതന്നെ വലിയ ആശുപത്രികളിലൊന്നാണ്.
കോട്ടയത്തുനിന്ന് അടിച്ചിറ കുടുംബം തലശേരിക്കു സമീപം ചെറുവാഞ്ചേരിയിൽ 1947ലാണ് കുടിയേറിയെത്തിയത്. ജോസഫ്-മേരി ദന്പതികളുടെ എട്ടു മക്കളിൽ അഞ്ചാമത്തെ ആളായ സിസ്റ്റർ ഗ്രേസി പത്താം ക്ലാസ് പഠനത്തിനുശേഷമാണ് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത്.
സിസ്റ്ററിന്റെ സമർപ്പിത പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി സ്വന്തം കുടുംബാംഗങ്ങളും മുന്നോട്ടുവന്നു. മിഷൻ പ്രവർത്തനങ്ങളിൽ സഹകാരികളാകാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മേരി ഹെൽപ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് ഭക്ഷണവും വസ്ത്രങ്ങളും സാന്പത്തിക സഹായവും സിസ്റ്ററിന്റെ ശുശ്രൂഷാ മേഖലയിൽ എത്തിച്ചുകൊടുക്കുന്നു.
വിശപ്പിന്റെ വിളി
ഇക്കാലത്തും പരമ ദയനീയമാണ് സൗത്ത് സുഡാനിലെ ജനജീവിതം. ടാറിംഗ് റോഡുകളും വൈദ്യുതിയും പ്രധാന നഗരങ്ങളിൽ മാത്രമേയുള്ളു. മരക്കൊന്പുകൾകെട്ടി പുല്ലുമേഞ്ഞ കൂടാരങ്ങൾ പോലുള്ള വീടുകൾ. പശു വളർത്തലാണ് ഏറെപ്പേരുടെയും പ്രധാന തൊഴിൽ.
ദിവസം ഒരു നേരമേയുള്ളു ഇക്കാലത്തും ഭക്ഷണം. കേരളത്തിലെ മിക്ക ഫലവൃക്ഷങ്ങളും സുഡാനിലും വളരുമെന്നതിനാൽ വാവ് ഗ്രാമത്തിൽ പ്ലാവും കപ്പയും കശുമാവും തെങ്ങും സിസ്റ്റർ ഗ്രേസി നട്ടുവളർത്തുന്നു.
നൈൽ നദിയുടെ വൃഷ്ടിപ്രദേശമായതിനാൽ രാജ്യം ജലസന്പന്നമാണ്. എന്നിരിക്കെയും കൃഷി സംവിധാനങ്ങൾ പരിമിതമായതിനാൽ ഏറെ സ്ഥലങ്ങളും തരിശായിക്കിടക്കുന്നു. വൻതോതിൽ എണ്ണയും സ്വർണവും ഭൂമിക്കടിയിലുണ്ടെങ്കിലും ഖനന സാങ്കേതിക സാധ്യതകളും പണവും ദരിദ്ര ഭരണകൂടത്തിനില്ല. അടുത്തയിടെ ചൈനയും ഇന്ത്യയും കാനഡയും എണ്ണ കുഴിച്ചെടുക്കാൻ സൗത്ത് സുഡാൻ സർക്കാരുമായി കരാറുണ്ടാക്കിയിട്ടുണ്ട്.
ജനങ്ങൾ 90 ശതമാനത്തിലേറെ ക്രൈസ്തവരാണെങ്കിലും ഉൾഗ്രാമങ്ങളിൽ വർഷത്തിലൊരിക്കൽ മാത്രമാണ് വിശുദ്ധ കുർബാന അർപ്പണം. പുല്ല് മേഞ്ഞതോ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതോ ആയ ഷെഡ്ഡുകളാണ് താൽക്കാലിക പള്ളികൾ. പൂഴിമണ്ണിലിരുന്നു പാടിയും നൃത്തം ചവിട്ടിയും ഇവർ പ്രാർഥനകൾ നടത്തുന്നു. മാമ്മോദീസ, ആദ്യ കുർബാന, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകൾ സ്വീകരിക്കാൻ സാഹചര്യമില്ലാത്തവരാണ് ഭൂരിഭാഗം യുവജനങ്ങളും കുട്ടികളും.
യുദ്ധത്തിലും വംശീയ കടന്നേറ്റത്തിലും ചിതറിക്കപ്പെട്ടവരുടെ ഏറ്റവും വലിയ നഷ്ടം കുട്ടികൾക്ക് അക്ഷരജ്ഞാന സന്പാദനത്തിന് അവസരം നിഷേധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ സിസ്റ്റർ ഗ്രേസി ഉൾഗ്രാമങ്ങളിലെ വീടുകൾ സന്ദർശിച്ച് കുട്ടികളെ വിളിച്ചുകൂട്ടി വിദ്യാഭ്യാസം നൽകിവരുന്നു. ഒപ്പം മതബോധനവും.
സിസ്റ്ററിന്റെ സേവനങ്ങളെ മാനിച്ച് സർക്കാർ പതിനഞ്ച് ഗ്രാമങ്ങളിൽ സ്കൂൾ തുടങ്ങാൻ സ്ഥലം സൗജന്യമായി നൽകി. സർക്കാർ സ്കൂളുകളിൽ ഉൾപ്പെടെ നാൽപതു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സിസ്റ്ററിന്റെ ശ്രമഫലമായി സൗജന്യ ഭക്ഷണം നൽകിവരുന്നു.
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകരായി കണ്ടെത്തി അവർക്ക് പരിശീലനം നൽകിയാണ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത്.
ഇതിനൊപ്പം സ്ത്രീകളെ ശക്തീകരിക്കാനുള്ള വിവിധതരം തൊഴിൽ സംരംഭങ്ങൾ ഗ്രാമങ്ങളിലും ആരംഭിച്ചു. ഈ പ്രവർത്തനങ്ങളിൽ വാവ് രൂപതയും സർക്കാർ സംവിധാനങ്ങളും സംഘടനകളും വലിയ പിന്തുണ നൽകുന്നുണ്ട്.
മാതൃകാപരമായി ഈ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെയും സലേഷ്യൻ വൈദികരുടെയും തമിഴ്നാട്ടിൽ സ്ഥാപിതമായ ആഫ്രിക്കൻ മിഷൻ പ്രവർത്തനം ലക്ഷ്യമിടുന്ന എംഎംഐ വൈദിക സമൂഹത്തിന്റെയും സഹകരണം സിസ്റ്ററിനു ലഭിക്കുന്നുണ്ട്. സിസ്റ്റർ ഗ്രേസിയുടെ മിഷൻ പ്രവർത്തനങ്ങൾ അറിഞ്ഞ് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സൗത്ത് സുഡാനിലെ മിഷൻ പ്രദേശങ്ങൾ ഈയിടെ സന്ദർശിച്ചിരുന്നു.
ഫാ. മാത്യു ആശാരിപറന്പിൽ
സുഡാൻ പോരാട്ട ചരിത്രം
അവിഭക്ത സുഡാന്റെ വടക്കൻ മേഖലയിൽ മുസ്ലീങ്ങളും സൗത്ത് സുഡാനിൽ ക്രൈസ്തവരുമായിരുന്നു ഭൂരിപക്ഷം. ഇവർ തമ്മിൽ വംശീയ പോരാട്ടം 1950കളിൽ തുടങ്ങിയതാണ്.
സന്പത്തിന്റെ ഏറിയ ഭാഗവും വടക്കൻ മേഖലകളിൽ ചെലവഴിക്കപ്പെടുന്നതിനാൽ സുഡാന്റെ തെക്കൻ മേഖല അവികസിതവും ദരിദ്രവുമായിരുന്നു. 1960കളിൽ തെക്കൻ മേഖലയിലേക്കു കടന്നുകയറിയ ഇസ്ലാമികവത്കരണ ശ്രമങ്ങളെ ക്രൈസ്തവർ പോരാട്ടത്തിലൂടെ ചെറുത്തുതുടങ്ങി.
സാന്പത്തികമായും ഭരണപരമായും ആധിപത്യമുണ്ടായിരുന്ന ദക്ഷിണ സുഡാന്റെ അക്രമണങ്ങളെ ചെറുക്കാനാകാതെ ലക്ഷക്കണക്കിന് ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടിവന്നു.
1972ലെ ആന്റിസെബാബ കരാറിലൂടെ ഇരു വിഭാഗങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും 1981ൽ വീണ്ടും ആഭ്യന്തരയുദ്ധം രൂക്ഷമായി. 2005 വരെ തുടർന്ന ആഭ്യന്തര യുദ്ധത്തിൽ പല ഘട്ടങ്ങളിലായി ഇരുപതു ലക്ഷം പേർ കൊല്ലപ്പെട്ടു. 2005ൽ സമാധാന കരാറിനെത്തുടർന്ന് യുദ്ധത്തിന് വീണ്ടും ശമനമുണ്ടായി.
2011ൽ നടത്തിയ ജനഹിത പരിശോധനയിൽ തെക്കൻപ്രദേശത്തെ 99 ശതമാനം ജനങ്ങളും സ്വതന്ത്ര രാജ്യത്തിനായി നിലകൊണ്ടു. അങ്ങനെ 2011 ജൂലൈ ഒൻപതിന് യുഎൻ നേതൃത്വത്തിൽ സുഡാൻ രണ്ടായി വിഭജിക്കപ്പെട്ടു.
10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന പ്രദേശം ജുബ തലസ്ഥാനമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അൻപത്തിയാറാമത്തെയും ലോകത്തിലെ 133-ാമത്തെയും രാജ്യമായി സൗത്ത് സുഡാൻ നിലവിൽ വന്നു.
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
Latest News
പാർലമെന്റ് ഉദ്ഘാടനം കിരീടധാരണമായാണ് മോദി കരുതുന്നത്: രാഹുൽ ഗാന്ധി
അച്ചൻകോവിലാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
പ്രവാസികളുടെ തൊഴില്‍ വിസ: വിസ സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം
ഇന്ത്യയുടെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുന്നു: പ്രധാനമന്ത്രി
Latest News
പാർലമെന്റ് ഉദ്ഘാടനം കിരീടധാരണമായാണ് മോദി കരുതുന്നത്: രാഹുൽ ഗാന്ധി
അച്ചൻകോവിലാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
പ്രവാസികളുടെ തൊഴില്‍ വിസ: വിസ സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം
ഇന്ത്യയുടെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുന്നു: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top