വേണു നായർ; കലയുടെ വഴിയിലൂടെ വേറിട്ട സഞ്ചാരം
കുഞ്ഞുസിനിമകൾകൊണ്ട് കലയുടെ വഴികളിൽ വേറിട്ടൊരു­­­­ സഞ്ചാരമാണ് സംവിധായകൻ വേണു നായരുടേത്. മൂന്നു പതിറ്റാണ്ടോളമായി പരസ്യചിത്രങ്ങളും ഡോക്യുമെന്‍ററികളും ടെലിഫിലിമുകളും സീരിയലുകളുമുൾപ്പെടെ നൂറിലേറെ കഥേതര ചിത്രങ്ങൾ; മിത്തോളജി ഓഫ് ആറന്മുള മെറ്റൽ മിറർ, ഫാമിംഗ് ഒൗവർ ഫ്യൂച്ചർ, നന്പർ 40 റെയിൻ തുടങ്ങിയ ഹ്രസ്വസിനിമകളിലൂടെ നിരവധി ദേശീയ -അന്തർദേശീയ പുരസ്കാരങ്ങൾ. തന്‍റെ ആദ്യ ഫീച്ചർ ഫിലിം ജലസമാധി പ്രേക്ഷകരുടെ സമക്ഷം എത്തിക്കാനൊരുങ്ങുന്ന വേണുവിന്‍റെ വാക്കുകളിലൂടെ...

സേതുവിന്‍റെ അടയാളങ്ങളിൽ നിന്നും

മലയാളത്തിന്‍റെ കഥാകാരൻ സേതുവിന്‍റെ രചനയിൽ 2002-ൽ ജലസമാധി എന്ന പേരിൽ കഥയായും 2005-ൽ അടയാളങ്ങൾ എന്ന പേരിൽ നോവലായുമെത്തിയ പ്രമേയമാണ് ജലസമാധി. കേരള-തമിഴ്നാട് അതിർത്തിഗ്രാമങ്ങളിൽ പ്രായമായവരെ ദയാവധത്തിന് വിധേയമാക്കുന്ന തലൈക്കൂത്തൽ എന്ന ദുരാചാരത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പ്രായമായി എന്ന കാരണത്താൽ മുൻ തലമുറയെ മനപൂർവം മരണത്തിലേക്ക് തള്ളിവിടേണ്ട തുണ്ടോ? സേതു കഥയിലൂടെ ചോദിച്ചത് ഞാൻ സിനിമയിലൂടെ ആവർത്തിക്കുകയാണ്.

സൗഹൃദം തുണയ്ക്കുന്നു

ദയാവധവുമായി ബന്ധപ്പെട്ടൊരു തിരക്കഥ സിനിമയ്ക്കു വേണ്ടി തയാറാക്കിയിരുന്നു. ഇത് വായിച്ച് തിരുത്തി നൽകാൻ സുഹൃത്തായ സേതുവിനെ സമീപിച്ചു. 90 കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്‍റെ കഥകൾ സീരിയലായി സംവിധാനം ചെയ്തതു മുതലുള്ള ബന്ധമുണ്ട്. അപ്പോഴാണ് ജലസമാധിയെന്ന തന്‍റെ തിരക്കഥയെപ്പറ്റി അദ്ദേഹം പറയുന്നത്. അത് വായിച്ചതോടെ സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. തമിഴ് നടൻ എം.എസ്.ഭാസ്കർ പ്രധാന കഥാപാത്രമായി എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. കുമളി, മറയൂർ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

നാടകത്തിൽ നിന്നു സിനിമയിലേക്ക്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരാണ് സ്ഥലം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഹൃദയം എന്ന പേരിൽ സ്കൂളിലൊരു നാടകം ചെയ്തതിനു നല്ല പ്രോത്സാഹനമാണ് കിട്ടിയത്. അവിടെ നിന്നുമാണ് സിനിമാ സ്വപ്നം മനസിലേക്ക് കയറുന്നത്. കോളജ് പഠനം കഴിഞ്ഞാണ് തിരുവനന്തപുരത്തേക്കെത്തി ദൂരദർശനു വേണ്ടി സീരിയലുകൾ ചെയ്ത് കരിയർ തുടങ്ങുന്നത്.

കലയ്ക്കൊരു ലക്ഷ്യമുണ്ട്

ജലസമാധി പോലൊരു ചലച്ചിത്രം സമൂഹം കാണേണ്ടതുണ്ട്. കാരണം മനുഷ്യരുടെ ബോധമണ്ഡലത്തിൽ പോസിറ്റീവായ ചലനങ്ങൾ ഉണ്ടാക്കുന്നതാകണം സിനിമകൾ എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഇത്തരം ഓഫ് ബീറ്റ് സിനിമകൾ ഒരുക്കാൻ മലയാളത്തിൽ ഇന്നു നിർമാതാക്കളില്ല എന്നു പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ജലസമാധി സ്വയം നിർമിക്കാൻ തീരുമാനിച്ചത്. ഭാര്യ ഗുർദീപാണ് കോ-പ്രൊഡ്യൂസർ.­

ഡി. ദിലീപ്