പാടുക, സൈഗാൾ!
ഹിന്ദി സിനിമയുടെ ആസ്ഥാനം കോൽക്കത്തയായിരുന്ന സമയത്ത് അതിലെ ആദ്യ സൂപ്പർസ്റ്റാറായിരുന്നു കെ.എൽ. സൈഗാൾ. പിൽക്കാലത്ത് താരങ്ങളായി മിന്നിയ പലരുടെയും റോൾ മോഡൽ. അദ്ദേഹത്തിന്‍റെ ഓർമദിനമായിരുന്നു ഇന്നലെ. ആ സംഗീത ജീവിതത്തിൽനിന്നുള്ള ചില കൗതുകങ്ങൾ...

മൊറാദാബാദ്. ആയിരത്തഞ്ഞൂറിലേറെ വർഷം പഴക്കമുള്ള നഗരം. രാജ്യത്തെ പിച്ചള വ്യവസായത്തിന്‍റെ കേന്ദ്രം. 1930കൾ..

അന്നൊരിക്കൽ അവിടെ കിരാനാ ഘരാനയിലെ പ്രശസ്തനായ ഉസ്താദ് അബ്ദുൾ കരീം ഖാന്‍റെ കച്ചേരി നടക്കുകയാണ്. പക്കവാദ്യക്കാരുടെ കൂട്ടത്തിൽ മുതിർന്ന സാരംഗി വാദകനായ ഇംതിയാസ് അഹമ്മദുണ്ട് അന്ന്. ഖാൻ സാഹിബിന്‍റെ സ്ഥിരം സാരംഗി വാദകനു സുഖമില്ലാത്തതിനാൽ പകരക്കാരനായി എത്തിയതാണ് ഇംതിയാസ്. വായനയിൽ പിഴവു വരാതിരിക്കാൻ പരമാവധി സൂക്ഷ്മതയോടെയാണ് അദ്ദേഹത്തിന്‍റെ ഇരിപ്പ്. എന്നാൽ സദസ്സിൽ അത്രയൊന്നും നല്ലതല്ലാത്ത വസ്ത്രങ്ങൾ ധരിച്ച ഒരു യുവാവ് അല്പം അസ്വസ്ഥതയോടെയിരുന്ന് സംഗീതമാസ്വദിക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പിയാ ബിൻ ആവത് നഹി ചേൻ എന്ന ഠുംരിയാണ് ഖാൻ സാഹിബ് പാടിയിരുന്നത്. ജിൻജോട്ടി രാഗോദ്യാനത്തിൽ വിടർന്ന പൂക്കളിലൊന്ന്.

രാവിരുട്ടി വെളുത്തു. മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽ, അതേ ഇംതിയാസ് അഹമ്മദ് അതേ യുവാവിനെ കണ്ടു. തലേന്നത്തെ മെഹ്ഫിലിൽ കേട്ട അതേ ഠുംരി തന്‍റെ ആത്മാവിനോടു കൂട്ടുകൂടി അയാൾ അവിടെയിരുന്നു വികാരഭരിതനായി പാടുന്നു. ഇംതിയാസ് അത്ഭുതത്തോടെ അയാളോടു വിവരങ്ങൾ തിരക്കി. അയാളുടെ മറുപടികൾ അദ്ദേഹത്തിന്‍റെ അത്ഭുതം ഇരട്ടിക്കുന്നവയായിരുന്നു. അയാൾക്ക് ജീവിതത്തിലന്നോളം ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല! ആ സംഗീതം അയാളെ അത്രയ്ക്കു സ്വാധീനിച്ചിരുന്നു, പാടാതിരിക്കാൻ കഴിയാത്തവിധം!.

കുറച്ചു വർഷങ്ങൾ കടന്നുപോയി. ഇതേ യുവാവിനെ പിന്നീടു കാണുന്നത് പ്രശസ്തമായ ഓൾ ഇന്ത്യ മ്യൂസിക് കോണ്‍ഫറൻസിലാണ്. പ്രയാഗ് സംഗീത് സമിതി സംഘടിപ്പിച്ച ആ സംഗീത പരിപാടിയിൽ ക്ഷണിതാവായിരുന്നു അയാൾ. അയാൾ വന്നു പാടി, ഹൃദയങ്ങളെ കീഴടക്കി മടങ്ങി. കുന്ദൻ ലാൽ സൈഗാൾ എന്നായിരുന്നു അയാളുടെ പേര്!

ജമ്മുവിൽ അമർചന്ദ്, കേഷർ ദന്പതികളുടെ മകനായാണ് കുന്ദൻ ലാൽ ജനിച്ചത്. പിതാവിന് നൃത്തം, സംഗീതം എന്നിവയോടു വെറുപ്പായിരുന്നു. ഭജനുകളും പഞ്ചാബി നാടൻപാട്ടുകളും സുന്ദരശബ്ദത്തിൽ പാടുമായിരുന്ന അമ്മ വഴിയാണ് സൈഗാൾ പാട്ടിന്‍റെ വഴിനടന്നത്. പലവഴികൾ സഞ്ചരിച്ച് കോൽക്കത്തയിൽ എത്തിയശേഷം പ്രശസ്തമായ റെമിംഗ്ടണ്‍ ടൈപ്പ് റൈറ്ററുകളുടെ ടെയിൽസ്മാൻ ആയും സൈഗാൾ പ്രവർത്തിച്ചു. വിരലുകൾ ഹാർമോണിയത്തിന്‍റെ കട്ടകളിൽ അമർത്താനാണ് അദ്ദേഹം അന്നും ആഗ്രഹിച്ചിരുന്നതെങ്കിലും.

കുന്ദൻ ലാൽ ആദ്യം പാടിയത് എന്തിനായിരുന്നുവെന്നോ? സ്വന്തം സഹോദരന്‍റെ അസുഖം മാറ്റാൻ. കുട്ടിക്കാലത്ത് അസുഖബാധിതനായ സഹോദരനെ ചികിത്സിക്കാനെത്തിയ ഡോക്ടർ മരുന്നിനൊപ്പം മറ്റൊന്നുകൂടി നിർദേശിച്ചു- സംഗീതചികിത്സ. അതിന്‍റെ ഗുണം കിട്ടിയത് കുന്ദൻ ലാലിനായിരുന്നു. പാട്ടിന്‍റെ ഏറ്റവും അടിസ്ഥാനമായ പാഠങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും അങ്ങനെയാണ് അദ്ദേഹം കടന്നുപോയത്.

ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്തത് ഒരു പോരായ്മയായി കരുതിയ സൈഗാൾ പിൽക്കാലത്ത് ഉസ്താദ് ഫയാസ് ഖാനെ സമീപിച്ച് ശിഷ്യനാക്കാമോ എന്നഭ്യർഥിച്ചു. പാടാൻ ആവശ്യപ്പെടുകയാണ് ഉസ്താദ് ആദ്യം ചെയ്തത്. എന്നിട്ട് സൗമ്യനായി പറഞ്ഞു- നിങ്ങളെ പഠിപ്പിക്കാൻ ഒന്നും ബാക്കിയില്ല!

ബംഗാളിനു പുറത്തുള്ളവരെക്കൊണ്ടു രബീന്ദ്രസംഗീതം പാടിക്കാൻ ടഗോർ ഒരിക്കലും തയാറായിരുന്നില്ല. എന്നാൽ സൈഗാളിന്‍റെ കാര്യത്തിൽ അദ്ദേഹം വ്യത്യസ്തമായ നിലപാടെടുത്തു. സൈഗാൾ വരികളുടെയും സംഗീതത്തിന്‍റെയും ഭാവത്തോടു നീതിപുലർത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉറപ്പ്.

ഹിന്ദിയിലെ പാടി അഭിനയിക്കുന്ന നായകരിൽ ആദ്യത്തെ സൂപ്പർ സ്റ്റാറായി മാറിയ സൈഗാൾ പിന്നീടുവന്ന ഗായകർക്ക് ഒരു പ്രോട്ടോടൈപ്പ് ആയിരുന്നെന്നു മുന്പുകണ്ടു. നിർമാതാക്കൾ സൈഗാളിന്‍റെ ശൈലിയിൽ പാടൂ എന്ന് ഗായകർക്കു നിർദേശം നൽകുകപോലും ചെയ്തു. മറ്റാരോടുമല്ല, കിഷോർ കുമാറിനോടും മുകേഷിനോടും! അവർ ഇരുവരും സ്വന്തം ശൈലി വികസിപ്പിച്ചെടുത്ത ശേഷമാണ് സൈഗാളിന്‍റെ സ്വാധീനത്തിൽനിന്നു രക്ഷപ്പെട്ടത്.

ദുഃഖഭരിതനായ, സ്വയം ഉള്ളിലേക്കു വലിഞ്ഞ നായകന്മാരുടെ പാട്ടുകൾ സൈഗാളിന്‍റെ ആലാപനത്തിൽ അത്യന്തം ഹൃദയങ്ങളെ ദ്രവിപ്പിക്കുന്നവയായിരുന്നു. പതിഞ്ഞ താളവും താഴ്ന്ന സ്ഥായിയുംകൊണ്ടുമാത്രം വിഷാദഗാനങ്ങൾ കേൾവിക്കാരെ അനുഭവിപ്പിക്കില്ല. സൈഗാൾ ആ പാട്ടുകളിൽ ജീവിക്കുകയായിരുന്നു.

ലഹരി സൈഗാളിന്‍റെ ജീവിതത്തെ തരിപ്പണമാക്കിയെന്ന് ഏവർക്കുമറിയാം. റെക്കോർഡിംഗിനു മുന്പ് അമിതമായി മദ്യപിച്ചാണ് മിക്കപ്പോഴും അദ്ദേഹം എത്താറുള്ളത്. ജബ് ദിൽ ഹീ ടൂട്ട് ഗയാ എന്ന പ്രശസ്തമായ ഗാനം മദ്യപിച്ചും അല്ലാതെയുമുള്ള അവസ്ഥകളിൽ സൈഗാളിനെക്കൊണ്ടു പാടി റെക്കോർഡ് ചെയ്യിച്ചു, സാക്ഷാൽ നൗഷാദ്. പിന്നീട് രണ്ടു പതിപ്പുകളും സൈഗാളിനെ കേൾപ്പിച്ച് ചോദിച്ചു- മദ്യപിക്കാതെ പാടിയതല്ലേ കൂടുതൽ ആസ്വാദ്യം? അതു സമ്മതിച്ചുകൊണ്ട് സൈഗാളിന്‍റെ മറുപടി ഇങ്ങനെയായിരുന്നത്രേ: എന്‍റെ ജീവിതത്തിലേക്ക് നിങ്ങൾ കുറേക്കൂടി മുന്പു വരണമായിരുന്നു. ഇതിപ്പോൾ വൈകിപ്പോയിരിക്കുന്നു!

ഹരിപ്രസാദ്‌