"കില്ലർ' മുഖം മിനുക്കുന്നു
കില്ലറെ ഓര്‍മയില്ലേ? സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും ദാരുണമായ കൊലപാതകത്തിന്‍റെ മൂകസാക്ഷി. 1948-ജനുവരി 30-ന് ഡല്‍ഹിയിലെ ബിര്‍ള ഭവനു പിന്നിലെ മൈതാനിയില്‍ പ്രാര്‍ഥന കഴിഞ്ഞ് വിശ്രമിക്കാന്‍ തന്‍റെ മുറിയിലേക്കു മടങ്ങുകയായിരുന്ന ഗാന്ധിജിയെ വധിക്കാന്‍ നഥുറാം വിനായക് ഗോഡ്‌സേ സ്വയം ഓടിച്ചെത്തിയ കാറാണ് പിന്നീട് ‘കില്ലര്‍' എന്ന് കുപ്രസിദ്ധി നേടിയ വാഹനം. യുഎസ്എഫ്-73 എന്നാണ് രജിസ്‌ട്രേഷന്‍ നമ്പര്‍. അമേരിക്കന്‍ കാര്‍ നിര്‍മാ‌‌‌‌‌‌താക്കളായ സ്റ്റുഡ് ബേക്കര്‍ മോട്ടോര്‍ കമ്പനി 1930-ല്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗം ഇറക്കുമതി ചെയ്തതാണ് ഈ കാര്‍.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പും ശേഷവും ചരിത്രത്തിലൂടെ ഇരമ്പിയോടിയ വാഹനം. ഉത്തര്‍പ്രദേശിലെ ബറേലിയിലെ നാട്ടുവഴികളിലൂടെ ആരംഭിച്ചതാണു പ്രയാണം. പല വിന്‍റേജ് മത്സരങ്ങളിലും ഒന്നാമനായി. ഇടവേളകളില്‍ ഉടമകളുടെ അല്ലെങ്കില്‍ പേരറിയാത്ത ഗാരേജുകളില്‍ വിശ്രമം. വിന്‍റേജ് കാര്‍ റാലികളില്‍ ഇരമ്പിപ്പാഞ്ഞും കില്ലര്‍ കയ്യടി നേടി. എല്ലായിടത്തും കില്ലറിന്‍റെ പൂര്‍വ ചരിത്രമാണ് ഈ വാഹനം ശ്രദ്ധിക്കപ്പെടാന്‍ കാരണം. 1948-ല്‍ ഗാന്ധിവധത്തിനുശേഷം വര്‍ഷങ്ങളോളം ഈ വാഹനം ഉത്തര്‍പ്രദേശിലെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വിശ്രമത്തിലായിരുന്നു. 1976-ലാണ് ഈ വാഹനം ലേലത്തിനുവയ്ക്കുന്നത്. ലേലംകൊണ്ടത് സണ്ണി കെയ്‌ലിംഗ് എന്ന ആഗ്ലോ ഇന്ത്യക്കാരന്‍. ഉത്തര്‍പ്രദേശിലെ നാട്ടുരാജാക്കന്മാരായ ജോന്‍പുര്‍ രാജാവിനു വേണ്ടി സ്റ്റുഡ്‌ ബേക്കര്‍ കമ്പനി പ്രത്യേകം ഓര്‍ഡര്‍ കൊടുത്തു നിര്‍മിച്ചതാണ് 6 സിലണ്ടറും 26.5 എച്ച്പി പവറുമുള്ള ഈ വാഹനം. അക്കാലത്ത് ചിന്തിക്കാനാവാത്ത ചില പ്രത്യേകതകളും ഈ കാറിനുണ്ടായിരുന്നു. മാനുവലായും ഓട്ടോമാറ്റിക് മോഡിലും പ്രവര്‍ത്തിക്കുന്ന ഗിയര്‍ സിസ്റ്റം. മോട്ടോര്‍ പമ്പുകളിലെപ്പോലെ കൈകൊണ്ട് ക്രാങ്ക് കറക്കിയും സെല്‍ഫ് മോഡിലും സ്റ്റാര്‍ട്ടാക്കാന്‍ പറ്റും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം. പ്രതി ലിറ്ററിന് 4 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

സണ്‍ഡേ ദീപിക കില്ലറിനെപ്പറ്റി 2015 ഒക്ടോബര്‍ നാലിന്, ഒരു സ്‌പെഷല്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നര മാസത്തിനുശേഷം 2015 നവംബര്‍ 18ന് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കില്ലറിന്‍റെ ഉടമ പര്‍വേസ് റഹ്‌മാന്‍ സിദ്ദിഖി ഹൃദ്രോഗം ബാധിച്ചുമരിച്ചു. എക്കാലത്തെയും പോലെ പിന്നെയും അഞ്ചു വര്‍ഷം ഡല്‍ഹിയിലെ ലക്ഷ്മി നഗറിലെ പര്‍വേസിന്‍റെ ഇടുങ്ങിയ ഗാലറിയില്‍ വിശ്രമത്തിലായിരുന്നു ഈ വാഹനം. ഇപ്പോള്‍ പര്‍വേസ് റഹ്‌മാന്‍ സിദ്ദിഖിയുടെ പിതാവ് റഹ്‌മാന്‍ സാഹിബ് ഈ വാഹനം കേടുപാടു നീക്കി വീണ്ടും നിരത്തിലിറക്കുകയാണ്. 90 വര്‍ഷം പഴക്കമുള്ള ഈ കാറാണ് പര്‍വേസിന്‍റെ വിന്‍റേജ് കാറുകളില്‍ ഏറ്റവും പഴയത്. മാര്‍ബിള്‍ വ്യാപാരവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുന്നവരാണ് പര്‍വേസ് റഹ്‌മാന്‍റെ കുടുംബം.

പത്തുവര്‍ഷം മുമ്പ് 2000-ലാണ് അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. ഓരോ തവണയും വന്‍ തുക ചെലവു ചെയ്താണ് അറ്റകുറ്റപ്പണി. കാരണം പല പാര്‍ട്സും വിദേശത്തുനിന്നാണ് എത്തിക്കുന്നത്. വിന്‍റേജ് കാറിന്‍റെ കമ്പം വമ്പന്‍ പണച്ചെലവുള്ള ഹോബിയാണ്. ഹോബിയെന്നല്ല പലര്‍ക്കും ലഹരി എന്ന് പറയാവുന്ന ഒരു വികാരമാണ്. അതായത് വിന്‍റേജ് കാറുകളുടെ സ്‌പെയര്‍പാര്‍ട്‌സ്‍ വാങ്ങാനുള്ള യാത്രകള്‍ക്ക് ചെലവാകുന്ന തുകകൊണ്ട് ഇന്ത്യയില്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ പറ്റും. പക്ഷെ ചരിത്രത്തിന്‍റെ അമൂല്യമായ ഒരു ശേഷിപ്പിനെ നിലനിര്‍ത്താനും സജീവമാക്കാനും എത്ര വലിയ തുക ചെലവാക്കാനും തയാറാണ് പര്‍വേസ് റഹ്‌മാന്‍റെ പിതാവ്. കാരണം അദ്ദേഹത്തിന് അകാലത്തില്‍ വേര്‍പിരിഞ്ഞ മകന്‍റെ ഓര്‍മകള്‍കൂടിയാണ് ഈ വാഹനം.


കില്ലറിനെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ തയാറായി നിരവധി പേര്‍ വന്നെങ്കിലും അമൂല്യമായ ഈ വാഹനം കൈവെടിയാന്‍ അദ്ദേഹം തയാറായില്ല. ബറേലിയിലെ പഴയ കാറുകളുടെ ഗാരേജില്‍ നിന്ന് ഈ വാഹനം പര്‍വേസ് റഹ്‌മാന്‍ സ്വന്തമാക്കി സൂക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും ആക്രിക്കച്ചവടക്കാരന്‍റെ കയ്യില്‍ അവസാനിക്കുമായിരുന്നു കില്ലര്‍. കാരണം ഉത്തര്‍പ്രദേശില്‍ റോഡില്‍ കാണുമ്പോള്‍ തന്നെ പലതവണ കല്ലേറ് കൊണ്ടിട്ടുണ്ട് കില്ലറിനും ഉടമയ്ക്കും.

സ്റ്റുഡ് ബേക്കര്‍ ബ്രദേഴ്‌സ് അമേരിക്കയിലെ സൗത്ത് ബെന്‍ഡില്‍ 1852-ല്‍ ആരംഭിച്ചതാണ്. വാഹനങ്ങളുടെ ബോഗി, വാഗണ്‍ എന്നിവ നിര്‍മിച്ചാണ് ഈ രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. നിര്‍മാണ മികവില്‍ പേരുകേട്ടതാണ് കമ്പനി. ജര്‍മനിയില്‍നിന്ന് 1736-ല്‍ ഫിലാഡല്‍ഫിയയിലെത്തിയ ജര്‍മന്‍ കുടിയേറ്റക്കാരായ പീറ്റര്‍ സ്റ്റുഡ് ബേക്കര്‍, ഭാര്യ അന്ന മാര്‍ഗരീത്ത സ്റ്റുഡ്‌ ബേക്കര്‍ എന്നിവരാണ് ഈ സ്ഥാപനം ആരംഭിച്ചത്. സ്റ്റുഡ്‌ ബേക്കര്‍ എന്നത് അവരുടെ കുടുംബപ്പേരാണ്. പ്രതാപകാലത്ത് ലോകമെമ്പാടും 12000 ഡീലര്‍മാരും 15000 ജീവനക്കാരും 3000ത്തോളം ഷെയര്‍ ഹോള്‍ഡര്‍മാരും സ്വന്തമായ കമ്പനിയായിരുന്നു സ്റ്റുഡ്‌ ബേക്കര്‍.


സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 1953-ല്‍ ഈ സ്ഥാപനം അമേരിക്കയില്‍നിന്നു കാനഡയിലേക്ക് പറിച്ചുനട്ടു. 1965-ലാണ് അവസാനത്തെ വാഹനം ഈ കമ്പനിയില്‍നിന്നും ഇറങ്ങുന്നത്.
ഹിന്ദു മഹാസഭയുടെ അനുഭാവിയായിരുന്നു ഉത്തര്‍ പ്രദേശിലെ ജോന്‍പുര്‍ രാജാവ്. അങ്ങനെയാണ് ഗോഡ്‌സേയുടെ കൈയില്‍ ഈ വാഹനം എത്തിയത്.

ഇന്ത്യാചരിത്രത്തിലൂടെ ഓടിയെത്തിയ ഈ വാഹനം ഇന്ന് ബാപ്പുവിന്‍റെ സവിധത്തിലെത്തി എന്നു പറയുന്നതില്‍ തെറ്റില്ല, കാരണം ഡല്‍ഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിന് എതിർവശത്ത് യമുനയുടെ മറുകരയില്‍ ലക്ഷ്മി നഗറിലാണ് പര്‍വേസ് റഹ്‌മാന്‍റെ ഗാരേജ്. ഇനി പച്ചയും കറുപ്പും ചേര്‍ന്ന പെയിന്‍റിംഗ് കൂടി കഴിഞ്ഞാല്‍ കില്ലര്‍ ഒരു മാസത്തിനകം റോഡിലിറങ്ങും- പര്‍വേസ് റഹ്‌മാന്‍റെ പിതാവ് പറയുന്നു.