സത്യസന്ധന്‍റെ ചെക്ക്
താൻ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വൻസമ്പത്ത് തന്നോടൊപ്പം മറവു ചെയ്യപ്പെടണമെന്ന് ആ വൃദ്ധൻ ആഗ്രഹിച്ചു. അന്തിമ അഭിലാഷം വ്യക്തമാക്കി മരണപത്രം തയാറാക്കാൻ അഭിഭാഷകന് അദ്ദേഹം നിർദേശവും നൽകി.

തന്നോടൊപ്പം മറവ് ചെയ്യപ്പെടേണ്ട പണം മൂന്നുപേർക്കായി മുൻകൂട്ടി വൃദ്ധൻ നൽകി. വാർഡ് മെംബർ, കുടുംബ ഡോക്ടർ, വക്കീൽ എന്നിവർ ഓരോരുത്തർക്കും 30 ലക്ഷംരൂപ വീതമാണ് ഇതിനായി നൽകിയത്.

വൃദ്ധൻ മരിച്ചതോടെ മരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ മൂവരും മുന്നോട്ടുവന്നു. പക്ഷേ, 30 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ മാത്രമാണ് വാർഡ് മെംബർ ഒരു കവറിലാക്കി മൃതശരീരത്തോടൊപ്പം വച്ചത്. ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പ്രചരണത്തിനായി ഇരുപതുലക്ഷം രൂപ അദ്ദേഹം സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.

ഡോക്ടർ 20 ലക്ഷം രൂപ മാത്രമാണ് കവറിലിട്ടത്. ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ പത്തുലക്ഷം രൂപ അദ്ദേഹവും ചെലവാക്കി. രണ്ടുപേരും കാണിച്ച വിശ്വാസവഞ്ചനയിൽ താൻ കഠിനമായി ലജ്ജിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അഭിഭാഷകൻ 30 ലക്ഷം രൂപയുടെ ഒരുചെക്ക് ശവപ്പെട്ടിയിൽ നിക്ഷേപിച്ചു!

ഡി.ബി. ബിനു