Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഞ്ഞുകാലത്തെ ചില ശിക്ഷകൾ
12: തടവറ സ്മരണകൾ: ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
ഏതാനും ദിവസങ്ങൾക്കകം പോളണ്ടുകാരായ 600 വൈദികർ ക്യാന്പിലെത്തി. ഞങ്ങൾ ഉച്ചഭക്ഷണച്ചെരുവങ്ങൾ എടുക്കാൻ പോകുന്പോൾ അവർ അസംബ്ലി നടക്കുന്ന മുറ്റത്തു നിൽക്കുന്നതു കണ്ടു. ചിലർ അവരവരുടെ സ്വന്തം വേഷത്തിലാണ്. മറ്റു ചിലർക്കു തടവുകാരുടെ വേഷമുണ്ട്. എല്ലാവരും കൊടുംതണുപ്പിൽ വിറയ്ക്കുന്നുണ്ട്.
ഞങ്ങൾ വൈകുന്നേരത്തെ തലയെണ്ണലിനു ചെന്നപ്പോഴും അവർ അവിടെത്തന്നെയുണ്ട്. തൊപ്പിയോ കോട്ടുകളോ കൂടാതെ തണുത്തുവിറച്ച്. മുടിയെല്ലാം വടിച്ച തലയിൽ അവർ കൈകൊണ്ടു തിരുമ്മി ചൂടാക്കുകയാണ്. ഒരു ഡസനിലേറെപ്പേർ ബോധംകെട്ടു നിലംപതിച്ചെന്നു വാർത്ത കേട്ടു. ഇവർ പ്രായമായ വൈദികരാണ്. എല്ലാവരും ഒരേ രൂപതയിൽപ്പെട്ടവർ. അവിടത്തെ ചെറുപ്പക്കാരായ മുഴുവൻ വൈദികരെയും നേരത്തെതന്നെ ജയിലിൽ അടച്ചിരുന്നു. ഞങ്ങളുടെ മുറിയിലുണ്ടായിരുന്ന ഒരച്ചന് അവരെ മനസിലായി, ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
അവരെ എല്ലാവരെയും 26-ാം നന്പർ ബാരക്കിലാക്കി. അവർ വരുന്നതുകൊണ്ടാണ് ഞങ്ങൾക്കു മുറികൾ മാറേണ്ടിവന്നത്. അവരിൽ മൂന്നിലൊന്നു പേരും എത്തിച്ചേർന്ന് ആറാഴ്ചയ്ക്കകം മരിച്ചുപോയി.
****
ഞായറാഴ്ചകളിൽ ഞങ്ങൾക്ക് പയർസൂപ്പ് കിട്ടും. റൊട്ടി ഒഴിവാക്കിയാൽ ആഴ്ചയിലൊരിക്കൽ കിട്ടുന്ന പോഷകഗുണമുള്ള ഒരേയൊരു ആഹാരമാണിത്. ഞങ്ങളുടെ ഭക്ഷണപാത്രങ്ങൾ പരിശോധിക്കാൻ മുഖ്യതടവുകാരൻ തെരഞ്ഞെടുക്കുന്ന ദിവസമാണിന്ന്. ഫാ. വാന്പാക്കിന്റെ പാത്രം പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ അച്ചന് ഭക്ഷണമേ കിട്ടിയില്ല. എന്റെ സൂപ്പിൽനിന്ന് ഒരു തുള്ളി തറയിൽ വീണു. അതു കണ്ടതേ ആ മൃഗം എന്റെ സൂപ്പുപാത്രം തട്ടിപ്പറിച്ചെടുത്ത് ചെരുവത്തിൽ കമഴ്ത്തി.
ഭക്ഷണം കഴിഞ്ഞപ്പോൾ അയാൾ ഒരു ചെരുവം നിറയെ സൂപ്പ് കൊണ്ടുവന്ന് അയാളുടെ സ്നേഹിതർക്കു കൊടുത്തു. വാന്പാക്കും ഞാനും കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞു. മറ്റെന്തു ചെയ്യാൻ!
1942 ജനുവരി തുടങ്ങിയത് കനത്ത മഞ്ഞുവീഴ്ചയോടെയാണ്. മഞ്ഞു വീണാൽ അച്ചന്മാർക്കാണു കഷ്ടപ്പാട്. പക്ഷേ, ഇപ്രാവശ്യം എല്ലാം സഹിക്കാവുന്നതിന്റെ അപ്പുറത്തായിരുന്നു. മൈനസ് അഞ്ചു മുതൽ പതിനഞ്ചുവരെ തണുപ്പ് ഉള്ള ദിവസങ്ങൾ. നേരം വെളുത്താൽ രാത്രിവരെ മഞ്ഞുമാറ്റൽതന്നെയാണു പണി. ഞങ്ങൾ ആയിരത്തിലേറെ അച്ചന്മാർ. ഞങ്ങളെ തൊഴിച്ചും ലാത്തികൊണ്ടടിച്ചും പണിയെടുപ്പിക്കുന്ന കുറെ നാസി പോലീസുകാരും.
മഞ്ഞ് ഉന്തുവണ്ടിയിൽ കയറ്റി ഞങ്ങൾ ഒരു തോട്ടിൽ കൊണ്ടുപോയി തട്ടണം. ഒരു നിമിഷംപോലും ഒന്നു നടുനിവർക്കാൻ പാടില്ല. മിക്കപ്പോഴും ഞങ്ങൾ ഓടുകയായിരുന്നു. ഒരു പ്രാവശ്യം ഞാൻ ഉന്തുവണ്ടിയിൽ തട്ടി വീണു. എഴുന്നേൽക്കാൻ അല്പം വൈകിപ്പോയി. ഒരു നാസി പോലീസുകാരൻ എന്റെ നേരെ പാഞ്ഞുവന്നു. മഞ്ഞു നിറഞ്ഞ വണ്ടിയുമായി ഓടാൻ അയാൾ കല്പിച്ചു. ഒരു തോൽവാർ കൊണ്ട് എന്നെ അടിച്ചുകൊണ്ട് അയാളും കൂടെ ഓടി. തോടിന്റെ അടുത്തെത്തിയപ്പോൾ മഞ്ഞു മറിച്ചിടാൻ അയാൾ അനുവദിച്ചില്ല. ഒരിക്കൽക്കൂടി അതുമായി ഞാൻ തിരിച്ചുപോയി മടങ്ങിവരണമത്രേ!
അയാൾ മടുത്തു പിൻവാങ്ങിയപ്പോൾ ഞാൻ മഞ്ഞു മറിച്ചിട്ടു. പക്ഷേ, എന്റെ ഒരു കൈ മരവിച്ച് പിടിയോടു പറ്റിപ്പിടിച്ചിരുന്നു. ചൂടു ശ്വാസമൂതി ഞാൻ കൈ വിടുവിച്ചെന്നു പറഞ്ഞാൽ മതിയല്ലോ.
വേണ്ടത്ര ഉന്തുവണ്ടികൾ ഉണ്ടായിരുന്നില്ല. ബാരക്കുകളിൽനിന്നു മേശപ്പുറത്തു നിരത്തിയിരുന്ന പലകകൾ കൊണ്ടുവന്ന് അതിന്മേലാണു മഞ്ഞു ചുമന്നു മാറ്റിയത്.
****
പെട്ടെന്നൊരു ദിവസം 25, 27, 29 നന്പർ ബാരക്കുകൾക്കു ചുറ്റും മുള്ളുവേലി കെട്ടുന്നതു ഞങ്ങൾ കണ്ടു. ഇരട്ടി ബലത്തിൽ. റഷ്യയിൽനിന്നുള്ള യുദ്ധത്തടവുകാർ വരുന്നുണ്ടുപോലും. അടിയന്തരാവശ്യമായതിനാൽ രാത്രിയിലും പകലും പണിയുണ്ട്. പണി കഴിഞ്ഞു മൂന്നുമാസം ബാരക്കുകൾ ശൂന്യമായി കിടന്നു.
റഷ്യക്കാർ 300 പേരാണു വന്നത്. അവർ ഉയർന്ന റാങ്കിലുള്ളവർ ആണത്രെ. മൂന്നാഴ്ചക്കാലമേ അവർ അവിടെ താമസിച്ചുള്ളു. ക്യാന്പിൽനിന്ന് അവരെ എങ്ങോട്ടു കൊണ്ടുപോയി എന്നറിഞ്ഞുകൂടാ. പിറ്റേന്നുതന്നെ ഞങ്ങൾ 300 റഷ്യൻ യൂണിഫോമുകൾ അണുവിമുക്തമാക്കി പലവിധ കഷണങ്ങളായി മുറിച്ചിട്ടു; യുദ്ധാവശ്യത്തിനുവേണ്ടി.
****
ക്യാന്പിലെ കാന്റീനിൽ ടിന്നിലടച്ച പയർ ലഭ്യമാണ്! പക്ഷേ, വൈദികർക്ക് അവ കൊടുക്കാൻ പാടില്ലെന്നാണു ചട്ടം. ജെന്നെസ് ഒരു പരിഹാരമാർഗം നിർദേശിച്ചു. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ പണമില്ലാത്തതുകൊണ്ട് ഞങ്ങൾ സംഭാവനചെയ്തു. എന്നിട്ട് അദ്ദേഹം പരമരഹസ്യമായി താൻ വാങ്ങിയിരുന്ന ഏതാനും ടിന്നുകൾ ഞങ്ങൾക്കുതന്നു. ഞങ്ങൾക്കും അദ്ദേഹത്തിനും അപകടകരമാകുന്ന കാര്യം.
ജെന്നെസിനെക്കുറിച്ച് എനിക്കറിയാവുന്ന ഏക കാര്യം അദ്ദേഹം വിശ്വസ്തനായിരുന്നെന്നും ഡാഹാവിലെ ലക്സംബർഗുകാരായ വൈദികർക്കു പലവിധ ഉപകാരങ്ങൾ ചെയ്ത ആളാണെന്നുമാണ്. ഒരുപക്ഷേ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടാകാം. ഇതു വായിക്കാൻ ഇട വന്നേക്കാം. എന്നെ കാണാനും വന്നേക്കാം.
****
ലക്സംബർഗുകാരനായ സോഷ്യലിസ്റ്റ് രാഷ്ട്രീയ ചിന്തകനും നേതാവുമായ ഫ്രാൻസ് ക്ലെമന്റ് വരുന്നു എന്നു ഞങ്ങൾ കേട്ടു. പുതുതായി വരുന്നവരുടെ ബാരക്കിൽ പിറ്റേ ഞായറാഴ്ച ഒന്നു പോകാൻ ഞങ്ങൾ പ്ലാനിട്ടു. ഫാ. എഷിന് ഞായറാഴ്ച ജോലിയായിരുന്നു. മറ്റുള്ളവർക്കു ഭയവും. അതുകൊണ്ടു ഞാൻതന്നെ പോയി.
തിരിച്ചറിയാൻ പറ്റാത്തതുപോലെ ഫ്രാൻസ് ക്ലെമന്റ് മാറിപ്പോയിരുന്നു. ദയനീയമായ ഒരു ദൃശ്യം. അദ്ദേഹം എന്റെ കൈപിടിച്ച് അമർത്തി. "ബാറ്റി എഷ് എവിടെ?' അദ്ദേഹം ചോദിച്ചു.
"വരാൻ അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നു. പക്ഷേ, ജോലിയിലാണ്.'
"അദ്ദേഹത്തെ കാണാൻ ഞാൻ കാത്തിരിക്കുന്നു എന്നു പറയണേ.'
വളരെ ആഹ്ലാദത്തോടെയാണ് ഞാൻ തിരിച്ച് എന്റെ ബ്ലോക്കിൽ എത്തിയത്.
****
ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ വീണ്ടും പോയി. എഷ്, ബ്രഹ്മോണ്ട്, ഞാൻ. ക്ലെമന്റ് നേരെ എഷിന്റെ അടുത്തെത്തി; അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു.
"കഴിഞ്ഞ കാലത്തു സംഭവിച്ചതു നമുക്കു മറക്കാം. എനിക്കു തെറ്റിപ്പോയി. പിടിച്ചുനിൽക്കാനും ഏറ്റവും ഉചിതമായി പ്രതികരിക്കാനും കഴിവുറ്റവർ നിങ്ങൾ അച്ചന്മാരാണെന്നു തെളിഞ്ഞിരിക്കുന്നു.'
എഷിന് ഒരു വാക്കുപോലും പറയാനായില്ല; ഒരു കുട്ടിയെപ്പോലെ അദ്ദേഹം വിങ്ങിക്കരയുകയായിരുന്നു.
(തുടരും)
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top