ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്‍റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്‍റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട് സെന്‍റ് സ്റ്റീഫൻസ് കോളജിന്. 1881ൽ കേംബ്രിഡ്ജ് മിഷനും സൊസൈറ്റി ഫോർ ദി പ്രൊപ്പഗേഷൻ ഓഫ് ഗോസ്പൽ മിഷനും ചേർന്നാണ് സെന്‍റ് സ്റ്റീഫൻസ് കോളജ് സ്ഥാപിക്കുന്നത്. അതിനു മുൻപ് തന്നെ ചാന്ദ്നി ചൗക്കിൽ എസ്പിജി മിഷന്‍റെ സെന്‍റ് സ്റ്റീഫൻസ് സ്കൂൾ 1854ൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ സ്കൂളിന്‍റെ ഭാഗമായി തന്നെയാണ് സെന്‍റ് സ്റ്റീഫൻസ് കോളജും പ്രവർത്തനം ആരംഭിച്ചത്. സെന്‍റ് സ്റ്റീഫൻസ് കോളജിന്‍റെ സ്ഥാപകനായ കാനൻ സാമുവൽ സ്കോട്ട് ആൽനട്ട് തന്നെയാണ് സ്കൂളിന്‍റെ പ്രിൻസിപ്പലായും പ്രവർത്തിച്ചിരുന്നത്.

സ്വാതന്ത്ര്യസമര കാലത്ത് ഡൽഹി ദേശീയ മുന്നേറ്റങ്ങളുടെയും വിപ്ലവ നീക്കങ്ങളുടെയും കേന്ദ്രമായി മാറിയപ്പോൾ സെന്‍റ് സ്റ്റീഫൻസ് കോളജും അവിടത്തെ വിദ്യാർഥികളും സമര പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടു. സെന്‍റ് സ്റ്റീഫൻസിലെ വിദ്യാർഥികളും അധ്യാപകരും പലപ്പോഴും ദേശീയ മുന്നേറ്റങ്ങളുടെ ഭാഗമായി കാഷ്മീരി ഗേറ്റിൽ സംഘടിച്ചു. 1915ൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പത്നി കസ്തൂർബ ഗാന്ധിയും ആദ്യമായി സെന്‍റ് സ്റ്റീഫൻസ് സന്ദർശിച്ചപ്പോൾ വിദ്യാർഥികളോടൊപ്പം ഇരുന്ന് ചിത്രമെടുത്തതും കാഷ്മീരി ഗേറ്റിൽ വച്ചായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നു മടങ്ങിയെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഗാന്ധിജിയുടെ സെന്‍റ് സ്റ്റീഫൻസ് സന്ദർശനം. അന്നു പ്രിൻസിപ്പലായിരുന്ന സുശീൽ കുമാർ രുദ്രയുടെ വസതിയിലാണ് ഗാന്ധിജി താമസിച്ചത്. അദ്ദേഹത്തിന്‍റ വസതി പിന്നീട് സ്വാതന്ത്ര്യ സമര നായകരിൽ പലരും താമസിച്ചിരുന്ന സ്ഥലങ്ങളിലൊന്നായി മാറി. രവീന്ദ്ര നാഥ് ടാഗോർ, മദൻ മോഹൻ മാളവ്യ, ഗോപാൽ കൃഷ്ണ ഗോഖലെ, അബ്ദുൾ കലാം ആസാദ്, എസ്.എൻ. ബാനർജി തുടങ്ങിയവരായിരുന്നു സുശീൽ കുമാർ രുദ്രയുടെ വസതിയിലെ സ്വാതന്ത്ര്യ സമരകാല വിരുന്നുകാരിൽ പ്രമുഖർ. സെന്‍റ് സ്റ്റീഫൻസിൽ വച്ചാണ് നൊബേൽ സാഹിത്യ പുരസ്കാരത്തിന് അർഹമായ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ പൂർത്തിയാക്കിയത്.

സെന്‍റ് സ്റ്റീഫൻസിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും അക്കാലത്തു തന്നെ ദേശീയ പ്രസ്ഥാനങ്ങളിൽ സജീവ പ്രവർത്തകരായി മാറിയിരുന്നു. 1904 മുതൽ 1913 വരെ ഇവിടെ പഠിപ്പിച്ചിരുന്ന ചാൾസ് ഫ്രീർ ആൻഡ്രൂസ് പിന്നീട് മുഴുവൻ സമയ സ്വാതന്ത്ര്യസമര ഭടനായി മാറി. ദീനബന്ധു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം രവീന്ദ്ര നാഥ ടാഗോറിന്‍റെ അടുത്ത അനുയായി ആയിരുന്നു. ഗാന്ധിജിയും ടാഗോറും കോളജ് പ്രിൻസിപ്പലായിരുന്ന സുശീൽ കുമാർ രുദ്രയുമായുള്ള തീവ്രസൗഹൃദത്തിന്‍റെ മുഖ്യ സംഘാടകനും ആൻഡ്രൂസ് ആയിരുന്നു. സെന്‍റ് സ്റ്റീഫൻസ് കാന്പസിൽ വച്ചാണ് ഗാന്ധിജി നിസഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്യുന്നത്. അന്ന് ഗാന്ധിജി കോളജ് സന്ദർശിച്ച വേളയിൽ എടുത്ത ചിത്രം ഇന്നും സെന്‍റ് സ്റ്റീഫൻസിലെ പ്രിൻസിപ്പലിന്‍റെ മുറിയിലുണ്ട്. സെന്‍റ് സ്റ്റീഫൻസിൽ നിന്നു പഠനശേഷം ഇംഗ്ലണ്ടിൽ നിയമ പഠനം പൂർത്തിയാക്കി വന്ന അസഫ് അലിയും പിൽക്കാലത്ത് ദേശീയ പ്രസ്ഥാനത്തിൽ സജീവ ഭടനായി.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഞെട്ടിക്കുന്ന ഒരു ഏടായിരുന്നുവല്ലോ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല. ജനറൽ ഡയറിന്‍റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ പഞ്ചാബിൽ നടത്തിയ ഈ കിരാത പ്രവൃത്തിക്കെതിരേ സെന്‍റ് സ്റ്റീഫൻസിന്‍റെ കോളജ് മാഗസിനിൽ അതിരൂക്ഷമായി വിമർശിച്ച് ലേഖനമെഴുതിയത് ഇവിടുത്തെ അധ്യാപകനും അന്നത്തെ മാഗസിൻ എഡിറ്ററുമായിരുന്ന സി.ബി. യംഗ് ആയിരുന്നു. 1920ൽ ഇറങ്ങിയ മാഗസിന്‍റെ പതിപ്പിൽ ബ്രിട്ടീഷ് ഭരണകൂടത്തെ ശക്തമായി അപലപിച്ച് അദ്ദേഹം എഴുതി. കൈയൂക്കിന്‍റെ ബലത്തിൽ ഇന്ത്യയെ അടക്കിപ്പിടിച്ചിരിക്കുന്ന ബ്രിട്ടീഷ് അധിനിവേശത്തെ യേശു ക്രിസ്തുവിന്‍റെ യഥാർഥ അനുയായികൾക്ക് അംഗീകരിക്കാനാകില്ല എന്നാണ് യംഗ് ലേഖനത്തിൽ കുറിച്ചത്. രക്തം ചിന്തിയും കിരാത വാഴ്ചയിലൂടെയും ബ്രിട്ടീഷുകാർ നടത്തുന്ന ഇന്ത്യൻ അധിനിവേശത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1942ൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ ഭാഗമായി പുതിയ മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റിയപ്പോഴും സെന്‍റ് സ്റ്റീഫൻസ് സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളിൽ സജീവമായ നിലകൊണ്ടു. ക്വിറ്റ് ഇന്ത്യ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെന്‍റ് സ്റ്റീഫൻസിലെ വിദ്യാർഥികളും ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഹിന്ദു, ഇന്ദ്രപ്രസ്ഥ കോളജുകളിലെ വിദ്യാർഥികളും പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങി. 1946ൽ സെന്‍റ് സ്റ്റീഫൻസിലെ സമീറുദീൻ ഖാൻ എന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ നൂറോളം വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രക്ഷോഭത്തിനിറങ്ങി. അവർ കൊടിമരത്തിൽ കയറി ബ്രിട്ടീഷ് പതാക വലിച്ചു താഴെയിടുക പോലും ചെയ്തു.

ഇന്ത്യാ ചരിത്രത്തിൽ നൂറിലേറെ വർഷങ്ങളുടെ അഭിമാന പാരന്പര്യമുണ്ട് സെന്‍റ് സ്റ്റീഫൻസ് കോളജിന്. 1939നും 1952നും ഇടയിലാണ് പുതിയ കോളജ് മന്ദിരത്തിന്‍റെ പണി പൂർത്തിയാകുന്നത്. പ്രധാന കെട്ടിടത്തിന്‍റെ പണി 1941ൽ പൂർത്തിയായിരുന്നു. 1952ലാണ് ഇതിനോട് ചേർന്ന ചാപ്പലിന്‍റെ നിർമാണം നടത്തിയത്. ഇന്ത്യൻ രാഷ്‌ട്രീയത്തിലും സാമൂഹിക സാന്പത്തിക ശാസ്ത്ര മേഖലകളിലും പ്രമുഖരായി മാറിയ പല വ്യക്തികളെയും സെന്‍റ് സ്റ്റീഫൻസ് വാർത്തെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കപിൽ സിബൽ തുടങ്ങിയവർ ഇവിടത്തെ പൂർവിദ്യാർഥികളാണ്.

സെബി മാത്യു