Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരുഭൂമിയിൽ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഈ
ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1858 ജനിച്ച ചാൾസ് ദെ ഫുക്കോ ഇന്ന് വിശുദ്ധ പദവിയിലേക്ക്. മൂന്നാം സഹസ്രാബ്ദത്തിലെ കത്തോലിക്കാ ആധ്യാത്മികതയുടെ ആചാര്യൻ എന്ന് ഫുക്കോയെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യത്താൽ കൗമാരപ്രായത്തിൽ ദൈവവിശ്വാസം നഷ്ടപ്പെട്ടുവെങ്കിലും ദൈവിക ഇടപെടലിൽ അത് വീണ്ടെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരുഭൂമിയിൽ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഈ മിഷൻ യോദ്ധാവിന്റെ ജീവിതവും പ്രബോധനവും ശുശ്രൂഷാതലവും ഏറെ വ്യത്യസ്തമാണ്.
ഫ്രഞ്ച് സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ ആയിരുന്നപ്പോൾ ചാൾസ് തന്നിഷ്ടക്കാരനും അലസനും ആയിരുന്നു. ബാല്യത്തിൽ മാതാപിതാക്കളെയും കൗമാരത്തിൽ മുത്തച്ഛനെയും നഷ്ടപ്പെട്ടു. പിതൃസ്വത്ത് സ്വന്തമായി ലഭിച്ചതോടെ ആഡംബര പ്രേമിയായും അലസനുമായി ജീവിച്ചു.
പഠനത്തിലും വേണ്ടവിധം ശോഭിക്കാനായില്ല. ചാൾസിന്റെ അടുത്ത ബന്ധുവായ മരിയ ദെ ബോണ്ടിയുടെ പ്രാർത്ഥനയും ജീവിതമാതൃകയും അദ്ദേഹത്തെ ജീവിതപരിവർത്തനത്തിലേക്ക് നയിച്ചു. മരിയയാണ് ചാൾസിനെ പാരീസ് സെന്റ് അഗസ്റ്റിൻ ദൈവാലയത്തിലെ ഫാ. ഹെന്ററി ഹുവേലിനെ പരിചയപ്പെടുത്തിയത്.
തുറന്ന സംഭാഷണത്തിൽ തന്റെ വിശ്വാസരാഹിത്യത്തെക്കുറിച്ച് സംസാരിച്ച ചാൾസിനോട് മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയാൻ വൈദികൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ദൈവവിശ്വാസമില്ലെന്നായിരുന്നു ചാൾസിന്റെ പ്രതികരണം. വീണ്ടും ഇതേ കാര്യം ആവർത്തിച്ച പുരോഹിതനു മുന്നിൽ ചാൾസ് കീഴടങ്ങി.
പ്രഭാതഭക്ഷണം കഴിച്ചോ എന്ന് ഫാ. ഹുവേലിൻ ആരാഞ്ഞു. ഇല്ല എന്ന ചാൾസിന്റെ മറുപടിക്ക് ദൈവാലയത്തിലേക്ക് പോയി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാൻ നിർദ്ദേശിച്ചയച്ചു. ഈ സംഭവത്തെ ചാൾസ് തന്റെ രണ്ടാമത്തെ ആദ്യകുർബാന സ്വീകരണം എന്നാണ് വിശേഷിപ്പിക്കുന്നത്.
താപസവഴികൾ
മൊറോക്കോയിലെ ബെനി അബ്ബെസിൽ താപസനായി ജീവിക്കുന്നതിനു മുന്‍പേ ചാൾസ് ഒരു ട്രാപ്പിസ്റ്റ് സന്യാസിയായി വളരെ വർഷങ്ങൾ ജീവിച്ചിരുന്നു. എന്നാൽ ട്രാപ്പിസ്റ്റ് ഭവനത്തിലെ പരന്പരാഗത സന്യാസജീവിതം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. തന്മൂലം അദ്ദേഹം ധ്യാനാത്മക ജീവിതത്തിനും ആശ്രമജീവിതത്തിനും പുനർവ്യാഖ്യാനം നല്കി. ലോകത്തിൽനിന്നു മാറാതെ സാഹചര്യത്തിനു നടുവിൽ ജീവിച്ചുകൊണ്ട് ധ്യാനാത്മകജീവിതത്തിന് ചാൾസ് പുതിയ മാതൃക നല്കി.
ചാൾസിന്റെ പര്യവേക്ഷണ താല്പര്യം അറിയാമായിരുന്ന അദ്ദേഹത്തിന്റെ ആത്മീയ പിതാവായ ഫാ. ഹുവേലിൻ വിശുദ്ധ നാട്ടിലേക്ക് ഒരു തീർത്ഥാടനം നടത്താൻ ആവശ്യപ്പെട്ടു. യേശു സഞ്ചരിച്ചതും ജീവിച്ചതുമായ നഗരവും നാട്ടിൻപുറവുമൊക്കെ ചാൾസിൽ അഗാധമായ സ്വാധീനം ചെലുത്തി. നസ്രത്തിലെ യേശുവിന്റെയും മറിയത്തിന്റെയും ജോസഫിന്റെയും എളിമയും ദാരിദ്ര്യവും അധ്വാനവും നിറഞ്ഞ ജീവിതചൈതന്യം അനുകരിക്കാൻ ചാൾസ് ആഗ്രഹിച്ചു.
മൂന്നുവർഷം നസ്രത്തിലെ ദരിദ്ര ക്ലാരമാരുടെ മഠത്തിൽ വേലക്കാരനായി ജോലി ചെയ്തു. ജോലികൾക്കു ശേഷം ലഭിക്കുന്ന സമയം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആരാധനയ്ക്കായി ചിലവഴിച്ചു. ലോകത്തിന്റെ ഏതുഭാഗത്തും നസ്രത്തു ജീവിതം നയിക്കാമെന്ന് ഇത്തരത്തിൽ ചാൾസിനു ബോധ്യപ്പെട്ടു.
ബ്രദർ ചാൾസിന്റെ ആത്മീയതയുടെ അടിസ്ഥാനഭാവം ജനങ്ങളോടൊപ്പമായിരിക്കുക എന്നതായിരുന്നു. അവർ, ചേരിപ്രദേശത്ത് ഉള്ളവരോ നാടോടികളോ തെരുവിലെ കുട്ടികളോ ജയിൽവാസികളോ ആരുമായിക്കൊള്ളട്ടെ അവരോടൊപ്പം ആയിരിക്കുക എന്നതായിരുന്നു ചാൾസിന്റെ ചൈതന്യം. ഇന്ത്യയിൽ തടവുകാർക്കിടയിൽ അവരെ കുറ്റവാസനയിൽ നിന്നു മോചിപ്പിക്കാൻ പ്രവർത്തിക്കുന്ന ജയിൽ മിനിസ്ട്രി ഈ പ്രബോധനം ഉൾക്കൊണ്ടാണ് സേവനം ചെയ്യുന്നത്.
എല്ലാവർക്കും സുഹൃത്തും സഹോദരനും ആയിരുന്നുകൊണ്ട് ജീവിതംവഴി സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സാന്നിധ്യത്തിന്റെ ശുശ്രൂഷ മതപരിവർത്തനത്തിന് വിപരീതമാണ്. മരുഭൂമിയിൽ മുസ്ളീങ്ങളുടെ ഇടയിൽ ജീവിച്ചിരുന്നപ്പോൾ പ്രസംഗിക്കാനോ ധീരനെപ്പോലെ വലിയ കാര്യങ്ങൾ ചെയ്യാനോ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം കുരിശിൻചുവട്ടിൽ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ബ്രദർ ചാൾസ് ഏറെ വർഷങ്ങൾ ചെലവഴിച്ചാണ് തന്റെ അനുഗാമികൾക്കായി ഒരു നിയമാവലി തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആരും അനുഗാമികളായി ഉണ്ടായിരുന്നില്ല. എന്നാൽ ചാൾസിന്റെ മരണശേഷം ഇരുപതിൽ കൂടുതൽ സന്ന്യാസസമൂഹങ്ങൾ ഈ നിയമാവലി അനുസരിച്ച് ലോകമെന്പാടും ജീവിക്കുന്നു, വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്യുന്നു.
ജീവിതം സന്ദേശം
1916 ഡിസംബർ ഒന്നാം തീയതി സഹാറയുടെ ഒരു പ്രാന്തപ്രദേശത്ത് ദാരുണമായി കൊല്ലപ്പെട്ട ഈ രക്തസാക്ഷി ജീവിച്ചിരുന്നപ്പോൾ ഒരു സന്യാസസഭ സ്ഥാപിക്കുകയോ ആത്മീയ വിചിന്തനങ്ങൾ പ്രസിദ്ധീകരിക്കുകയോ ഒരാളുടെ പോലും മാനസാന്തരം അവകാശപ്പെടുകയോ ചെയ്തില്ല. എന്നാൽ ഇന്ന് ധാരാളം പേർ ഈ സഹോദരനെ ആദ്ധ്യാത്മിക നേതാക്കളിൽ ഒരാളും ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകനുമായി കരുതുന്നു. കാരണം സ്വജീവിത മാതൃകയിലൂടെ കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കുള്ള മറുപടി വിശുദ്ധൻ നല്കുന്നു.
ബ്രദർ ചാൾസ് പറയുന്നു:’ കൂടെ വസിക്കുന്നവർ ആരുമായികൊള്ളട്ടെ, ക്രിസ്ത്യാനിയോ മുസൽമാനോ ജൂതനോ എല്ലാവർക്കും ഒരു സഹോദരനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സാർവ്വലോക സഹോദരൻ. എല്ലാറ്റിലുമുപരി എല്ലാവരിലും യേശുവിനെ കാണുക. വലിയ എളിമയോടും ബഹുമാനത്തോടും നിസ്വാർത്ഥഭാവത്തോടും കൂടി സഹോദരതുല്യരായി അവരെ ശുശ്രൂഷിക്കുകയും ചെയ്യുക.’
ഇതര മതവിശ്വാസികളുമായുള്ള പ്രത്യേകിച്ച് മുസ്ലീം മതവിശ്വാസികളുമായുള്ള തന്റെ സുഹൃദ്ബന്ധത്തിലൂടെ സഭയ്ക്ക് നല്കുന്നു.
സ്വയം വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിന് നോർത്ത് ആഫ്രിക്കയിലെ തീക്ഷ്ണമതികളായ മുസ്ലീം മതവിശ്വാസികളുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: ’ഇസ്ലാം എന്നെ അഗാധമായി സ്പർശിക്കുകയുണ്ടായി. ദൈവസന്നിധിയിൽ അനസ്യൂതമായി ചെലവഴിച്ചിരുന്ന ഈ ആത്മാക്കളിൽനിന്ന് എനിക്ക് മനസ്സിലായി ലൗകിക വ്യാപരങ്ങളേക്കാൾ ശ്രേഷ്ഠമായ എന്തോ ഉണ്ടെന്ന്.
നാം യുദ്ധം ചെയ്യേണ്ടത് മറ്റൊരു മതസമൂഹത്തോടല്ല മറിച്ച് നമ്മുടെ ഇടയിലുള്ള നിസംഗതയോടും വിശ്വാസരാഹിത്യത്തോടുമായിരിക്കണമെന്ന് ബ്രദർ ചാൾസ് നിഷ്കർഷിച്ചു.
ബെനി-അബ്ബെസിലെ തന്റെ പ്രാർത്ഥനാനിർഭരവും സാഹോദര്യം നിറഞ്ഞതുമായ ജീവിതത്തിലൂടെ മുസ്ലീ സഹോദരങ്ങൾക്കിടയിൽ നിശബ്ദമായി സുവിശേഷവത്ക്കരണം നടത്തി. ബ്രദർ ചാൾസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു കാലഘട്ടത്തിന് അസൃതമായി മിശിഹാനുകരണത്തിന്റെ പുതിയ വഴികൾ തുറന്നുതന്ന വിശുദ്ധരോടൊപ്പം അദ്ദേഹത്തേയും സഭ അംഗീകരിക്കുകയാണ്.
റവ. ഡോ. ഫ്രാൻസിസ് കൊടിയൻ എം.സി.ബി.എസ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top