വൈധവ്യത്തിന്‍റെ നാൾവഴികൾ
അധികമാർക്കും അറിയാൻ പാടില്ലാത്ത ഒരുപിടി നൊന്പരങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവളും, തന്‍റെ നാൽപതാമത്തെ വയസുമുതൽ വൈധവ്യത്തിന്‍റെ ഏകാന്തത അനുഭവിക്കുന്നവളുമാണ് രേഖ. ഭർത്താവ് ജോണിക്കുട്ടി മരിച്ചത് രണ്ടായിരാമാണ്ടിലാണ്. ബിസിനസുകാരനായിരുന്ന അയാളുടേത് അപകടമരണമായിരുന്നു: ഒരു ബൈക്ക് ആക്സിഡന്‍റ്. മക്കളായ സുജിത്തും സുനിതയും അന്ന് പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുകയാണ്. വീടുവെച്ച് തറവാട്ടുകുടുംബത്തിൽനിന്നും മാറിത്താമസിക്കുന്നതിനായി ജോണിക്കുട്ടി തന്‍റെ പേരിൽ പത്തുസെന്‍റ് സ്ഥലം വാങ്ങിയിരുന്നു. വീടുപണിയുന്നതിനുള്ള ആലോചനകൾ പുരോഗമിക്കവെയായിരുന്നു അയാളുടെ അപ്രതീക്ഷിത മരണം. പെട്ടെന്നുണ്ടായ തന്‍റെ ഭർത്താവിന്‍റെ ദേഹവിയോഗം രേഖയെ വല്ലാതെ തളർത്തി. ജോണിക്കുട്ടി വീട്ടിലെ മൂത്തവനായിരുന്നു. അയാളുടെ അപ്പൻ മരിച്ചതിനുശേഷം തന്‍റെ അമ്മയ്ക്കൊപ്പം നിന്ന് ഇളേത്തുങ്ങൾ മൂന്നുപേരുടെയും വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരു കുറവും കൂടാതെ നിർവ്വഹിക്കാൻ അയാൾ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. അയാളുടെകൂടി അധ്വാനത്താലും പരിശ്രമത്താലുമാണ് അവർ മൂവരും ജോലിക്കാരും വരുമാനക്കാരുമൊക്കെയായത്. ജോണിക്കുട്ടിയുടെ വലിയ ആഗ്രഹമായിരുന്ന ഭവനനിർമ്മാണം രേഖയുടെയും വലിയൊരു സ്വപ്നമായിരുന്നു. ജോണിക്കുട്ടിയുടെ അനുജന്മാരായ കോളജ് അധ്യാപകൻ സാമിന്‍റെയും, സർക്കാർ ഉദ്യോഗസ്ഥൻ ജോജിയുടെയും പിൻബലം അക്കാര്യത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ രേഖ വീടുപണി തുടങ്ങിയെങ്കിലും പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. സാമും ജോജിയും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതുകൂടിയില്ല. കുറെയെങ്കിലും അക്കാര്യത്തിൽ പിന്തുണച്ചത് രേഖയുടെ അങ്കിൾ റിട്ടയേഡ് എസ്. പി, ജോണ്‍ മാത്യുവും അവളുടെ സഹോദരന്മാരായ രാജേഷും ബിനുവുമായിരുന്നു. മക്കളുടെ പഠനവും വീടുപണിച്ചെലവുകളുമൊക്കെകൂടി രേഖ എല്ലാത്തരത്തിലും വല്ലാതെ ഞെരുങ്ങിയെന്നത് യാഥാർത്ഥ്യമാണ്. അയൽപക്കക്കാരും അയൽക്കൂട്ടക്കാരുമൊക്കെ പല കാര്യങ്ങളിലും രേഖയ്ക്കു സഹായഹസ്തവുമായി എത്തിയെങ്കിലും ഭർത്താവിന്‍റെ കൂടപ്പിറപ്പുകൾ അത്യാവശ്യനേരത്ത് തന്നെ തുണക്കാനെത്തിയില്ലല്ലോ എന്ന ചിന്ത ഇന്നും രേഖയുടെ വലിയൊരു ദുഃഖംതന്നെയാണ്.

പ്രതീക്ഷകൾക്ക് വിലങ്ങു തീർക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ ആരുടെ ജീവിതത്തിലും ഏതുനേരവും അതിഥികളായി എത്താമെന്നത് ഏവർക്കും അറിവുള്ള സത്യമാണ്. പ്രിയപ്പെട്ടവരുടെ ദേഹവിയോഗംമൂലം വ്യഥ അനുഭവിക്കുന്ന രേഖയെപ്പോലുള്ളവരുടെ ജീവിതത്തിൽ തണൽവൃക്ഷങ്ങളെന്നോണം കരുതലും ശ്രദ്ധയും നൽകാൻ സ്വന്തമെന്ന് പറയുന്നവർക്കാവേണ്ടതല്ലേ? നഷ്ടങ്ങളെപ്പോലും നേട്ടങ്ങളായി മാറ്റാൻ കഴിയുന്ന കരുണാമയന്‍റെ കടാക്ഷം ഉണ്ടാകാൻ അതിനെക്കാൾ ഉത്തമമായ മാർഗം മറ്റേതാണുള്ളത്? പങ്കുവയ്ക്കൽ രക്തദാനംപോലെയാണ്. രക്തം നൽകുന്നവൻ സ്വീകരിക്കുന്നവന് നൽകുന്നത് പുത്തൻ ഉണർവ്വും പുതുജീവനുമാണ്. ആ വഴിക്ക് നൽകുന്നവന് യഥാർത്ഥത്തിൽ നഷ്ടമൊന്നും ഉണ്ടാകുന്നില്ല എന്നുമാത്രമല്ല നേട്ടമായി നീണ്ടുനിൽക്കുന്ന ആനന്ദവും ദൈവകൃപയും ലഭിക്കുകയും ചെയ്യുന്നു.