കുടുംബ ജീവിതവിജയത്തിന് ഒരു ഉയിർപ്പ് പാഠം
ഭവന സന്ദർശനത്തിനിടയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് കൂട്ടുകുടുംബ തുല്യമായ ആ കുടുംബത്തിന്‍റെ പ്രശ്നങ്ങൾ എന്‍റെ ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് സഹോദരന്മാരും അവരുടെ ഭാര്യമാരും സഹോദരിമാരിൽ അവിവാഹിതയായ ഇളയവളും അമ്മയും മൂത്തവർ രണ്ടുപേരുടെയും മക്കളുമാണ് ഇപ്പോൾ ആ വീട്ടിൽ താമസിക്കുന്നത്. അവരുടെ മാതാപിതാക്കൾ കുഞ്ഞോനാച്ചനും ഏലമ്മയും. കുഞ്ഞോനാച്ചൻ വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം മരണമടഞ്ഞിട്ട് രണ്ട് വർഷമായി. ഏലമ്മക്ക് നിത്യവും മരുന്നുകഴിക്കേണ്ട കുറെയേറെ രോഗങ്ങളുണ്ട്. മരുന്നുവാങ്ങാനും ചികിൽസയ്ക്കും മുഖ്യമായും പണം നൽകുന്നത് പലചരക്ക് കച്ചവടക്കാരനായ മൂത്തവൻ ജോയിയാണ്. തന്‍റെ അമ്മയുടെ ചികിൽസയ്ക്കായി പണം ചെലവഴിക്കേണ്ടിവരുന്നതിനെ സംബന്ധിച്ച് ജോയിക്ക് പരിഭവമൊന്നുമില്ല. എന്നാൽ അക്കാര്യത്തെക്കുറിച്ച് അയാളുടെ ഭാര്യ ലീലമ്മയ്ക്ക് പരിഭവമുണ്ട്. അമ്മയ്ക്ക് മക്കൾ ഒരാളല്ലല്ലൊ അഞ്ചുപേരല്ലേ ഉള്ളത് എന്നാണ് ലീലമ്മയുടെ ചോദ്യം. ജോയിയുടെ നേരേ ഇളയ സഹോദരൻ ജോണി കൂലിപ്പണിക്കാരനാണ്. അയാൾ ഒരു രോഗിയുമാണ്. ജോണിയുടെ ഇളയത് ടോമിയാണ്. ടോമിയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായെങ്കിലും അയാൾക്ക് കുഞ്ഞുങ്ങളില്ല. ടോമി പള്ളിവക സ്കൂൾ ബസിന്‍റെ ഡ്രൈവറാണ്. ഒരു വീടാണെങ്കിലും ഇവിടെ മൂന്ന് അടുക്കളയാണ്.

ജോയിയും കുടുംബവും അമ്മ ഏലമ്മയും ജോയിയുടെ അവിവാഹിതയായ സഹോദരി സൂസനും വെയ്പും കഴിപ്പും ഒരുമിച്ചാണെങ്കിലും ജോണിയും ടോമിയും അവരിരുവരുടെയും ഭാര്യമാരും മക്കളും പാചകവും കഴിപ്പും വെവ്വേറെയാണ്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെ ആണെങ്കിൽ ഇവർക്കൊക്കെ വേറെ വേറെ താമസിച്ചുകൂടെ എന്ന ചോദ്യത്തിന് അതിനിവർക്കാർക്കും മനസ്സില്ലെ്ലന്നാണ് മറുപടി. എട്ട് സെന്‍റിലാണ് തായ്പെരയും പിന്നീട് ഓരോരോ കാലത്ത് കൂട്ടിച്ചേർത്ത് പണിത ചാർത്തു മുറികളുമുള്ള വീടിരിക്കുന്നത്. വീതംവയ്ക്കാതെ കിടക്കുന്ന സ്ഥലത്തിന്‍റെ പോക്കുവരവ് ഇതുവരെയും നടത്തിയിട്ടില്ല എന്നതും പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാകുന്നു. അക്കാര്യമുൾപ്പെടെ കാര്യങ്ങൾ പരിഹരിക്കുന്നതിന് സഹോദരന്മാരെന്ന് പറയുന്ന മൂവരിൽ ആരും താൽപര്യമെടുക്കുന്നില്ല എന്നതും പ്രശ്നം രൂക്ഷമാക്കുന്നു. സ്വാർഥതയും ശത്രുതാമനോഭാവവുമാണ് ഇപ്പോൾ ഇവർ ഓരോരുത്തരുടെയും മുഖമുദ്ര.

നരക തുല്യമായ ഒരു വീട്. അങ്ങനയേ ഈ വീടിനെക്കുറിച്ച് എനിക്ക് പറയാനാവൂ. മനുഷ്യ ജീവിതം സന്തോഷത്താൽ നിറയുന്നതിന് അന്യോന്യമുള്ള സ്നേഹവും പങ്കുവയ്ക്കലും കരുതലുമൊക്കെ കുടുംബത്തിൽ പ്രധാനപ്പെട്ടതാണെങ്കിലും അവിടെ സ്വാർഥമോഹങ്ങൾ കടന്നുവരുന്പോൾ വീട് നരകമാകും. ഒരു വീട്ടിൽ തന്നെ സഹോദരന്മാർ പലരും തങ്ങളും ഭാര്യമാർക്കും മക്കൾക്കും ഇതര ആശ്രിതർക്കുമൊപ്പം കഴിയുന്പോൾ ആ കുടുംബത്തിന്‍റെ പൊതുസ്വഭാവം പങ്കുവയ്ക്കലും പരിഗണനയുമൊക്കെ ആയിരിക്കേണ്ടതാണ്.

അത്തരത്തിൽ സാധ്യമല്ലെങ്കിൽ വിവേകത്തോടും വിചാരത്തോടും കൂടെ ഉത്തമ തീരുമാനം കൈക്കൊണ്ട് വെവ്വേറെ വീടുകളിലേക്ക് മാറി താമസിക്കാൻ വേണ്ട പ്രായോഗിക കാര്യങ്ങൾ ആ കുടുംബത്തിന് നേതൃത്വം നൽകുന്നവർ ചെയ്യേണ്ടതാണ്. സ്വയം ബലിയായി തീർന്ന ഉത്ഥിതനായ ക്രിസ്തു അപരന്‍റെ രക്ഷയ്ക്കായി മുന്നോട്ടു വന്ന് സമർപ്പണം ചെയ്യുന്പോൾ അത് പരാജയത്തിനല്ല വിജയത്തിനാകും കാരണമാകുക എന്ന പാഠമാണ് പകർന്നു നൽകുന്നത്.