കാണണം ഗഡീ..തൃശൂർ പൂരം
പൂമരങ്ങൾ പൂത്തുലഞ്ഞ് പൂരം എത്തിയെന്ന ക്ഷണക്കത്ത് നൽകുന്ന നഗരമാണിത്. ഈ ക്ഷണക്കത്തു കിട്ടിയാൽ പിന്നെ ഈ നഗരത്തിലേക്കെത്താതിരിക്കാനാവില്ല. ലോകത്തിന്‍റെ ഏതു കോണിലായാലും എല്ലാ തിരക്കും മാറ്റിവച്ച് ഇവിടേക്കെത്താനായി മനസു വെന്പും. അതാണ് തൃശൂർ... അതാണ് തൃശൂർ പൂരം.

പൂരമെന്ന ലഹരി നഗരത്തിന്‍റെ സിരകളിലേക്ക് ആവാഹിക്കുന്ന തൃശൂർ നഗരത്തിലെത്തുന്പോൾ പൂരത്തിന് കൊടിയേറിക്കഴിഞ്ഞിരുന്നു. സ്വരാജ് റൗണ്ടിലേക്ക് കയറുന്പോൾ, നഗരം ചുറ്റുന്പോൾ കണ്ടു നായ്ക്കനാലിലും നടുവിലാലിലും മണികണ്ഠനാലിലും ആലുകൾക്ക് മീതെ പാറിപ്പറക്കുന്ന കൊടിക്കൂറകൾ. പൂരം വന്നേ എന്ന് ആകാശത്തോടും കാറ്റിനോടും കൈവീശി വിളിച്ചുപറയുന്ന കൊടിക്കൂറകൾ.

വരുന്ന 25ന് തൃശൂർ പൂരമാണ്...വരണം എന്നുള്ള വാട്സാപ്പ് മെസേജ് കിട്ടിയപ്പോൾ തിരിച്ചയച്ച മറുപടി എനിക്ക് വരാതിരിക്കാനാവില്ലല്ലോ എന്നായിരുന്നു. ഈ നഗരത്തിൽ പൂരം കിടന്നു തിളയ്ക്കുന്പോൾ എങ്ങനെ മറുനാട്ടിൽ അലഞ്ഞു തിരിയും. പൂരത്തെ ഒരിക്കൽ അറിഞ്ഞിട്ടുള്ള ഏതൊരാളുടേയും മനസ് പൂരം ദിവസം ഈ നഗരത്തിലായിരിക്കും. എത്താൻ കഴിയാതെപോകുന്പോൾ പൂരം കൊള്ളാൻ കഴിയാത്തതിൽ വിഷമിച്ച് അവർ ഓർമകളിൽ പൂരം കൊള്ളും.

എത്രചുറ്റിയാലും തീരാത്ത നഗരം

പൂരക്കാഴ്ചകൾ നിറഞ്ഞു കിടക്കുകയാണ് തൃശൂർ നഗരത്തിൽ. കൊടിയേറിക്കഴിഞ്ഞാൽ പിന്നെ തൃശൂർക്കാർക്ക് പറയാനും കേൾക്കാനും അറിയാനും അറിയിക്കാനും പൂരവിശേഷങ്ങൾ മാത്രമേയുള്ളു. എത്ര പറഞ്ഞാലും കേട്ടാലും മതിവരാതെ പിന്നെയും പിന്നെയും അവരത് പറഞ്ഞുകൊണ്ടേയിരിക്കും.

ഈ നഗരം എത്ര ചുറ്റി നടന്നാലും അവസാനിക്കാത്ത നഗരമാണ്. അത് ഈ നഗരത്തിന്‍റെ മാത്രം പ്രത്യേകതയാണ്. വട്ടത്തിൽ ഒരു നഗരം. സ്വരാജ് റൗണ്ടെന്ന പേര്. പച്ചപ്പുള്ള തേക്കിൻകാട് മൈതാനം നഗരത്തിനകത്ത് എത്രയോ പേർക്ക് താങ്ങായും തണലായും കിടപ്പാടമായുമൊക്കെ അങ്ങനെ വട്ടത്തിൽ കിടക്കുന്നു. തെക്കേഗോപുരനടയിലിരുന്നാൽ വടക്കുന്നാഥക്ഷേത്രത്തിൽ മണികൾ മുഴങ്ങുന്നതും ഒരു വിളിപ്പാടകലെയുള്ള പുത്തൻപള്ളിയിലെ മണികൾ മുഴങ്ങുന്നതും ഒരുപോലെ കേൾക്കാം. വടക്കുന്നാഥ ക്ഷേത്രഗോപുരങ്ങളും പുത്തൻപള്ളിയിലെ ബൈബിൾ ടവറും അതിനു മുകളിലെ കുരിശും ഈ നഗരത്തെ അനുഗ്രഹിക്കും പോലെ നഗരത്തിനു മേൽ ഉയർന്നു നിൽക്കുന്നു. അനുഗ്രഹങ്ങളങ്ങനെ പൂരമായും പെരുന്നാളായും ഏറ്റുവാങ്ങിയ പുണ്യനഗരമാണിത്.

തേക്കിൻകാടിനകത്ത് തെരുവുസർക്കസുകാരുടെ ചെണ്ടകൊട്ട് തകർക്കുന്നു. ഇലഞ്ഞിത്തറ മേളം കേൾക്കുന്ന അതേ ആവേശത്തോടെ സർക്കസുകാരന്‍റെ കൊട്ടും ആസ്വദിക്കുന്ന തൃശൂർക്കാരൻ.

ഓരോ പൂരക്കാലത്തും ഇവിടെയെത്തുന്പോൾ ഈ നഗരത്തിനൊരു മാറ്റവുമില്ലല്ലോ എന്ന് തോന്നാറുണ്ട്. മാറിയ തൃശൂർ നഗരത്തിന് മാറ്റങ്ങളൊന്നുമില്ലെന്ന് തോന്നിക്കുന്നത് തൃശൂർ പൂരമാണ്. അതെന്തു മാജിക്കാണെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. തേക്കിൻകാട്ടിൽ പതിവുള്ള ചീട്ടുകളി സംഘങ്ങളില്ല. അവർ അവരുടെ തട്ടകം പൂരത്തിനായി ഒഴിഞ്ഞുകൊടുത്തിരിക്കുന്നു.

സാന്പിള് പൊരിക്കൂട്ടോ

സർ..ഒരു ടിക്കറ്റേ ബാക്കിയുള്ളു..ഭാഗ്യമുണ്ടാകും സർ..എടുക്കണം സർ..ഇതുകൂടി കഴിഞ്ഞാൽ എനിക്ക് പൂരംകാണാൻ പോകായിരുന്നുവെന്ന് ലോട്ടറിടിക്കറ്റ് വിൽപനക്കാരൻ പറഞ്ഞപ്പോൾ അതെടുത്തു. പൈസ കൊടുക്കുന്പോൾ മനസിൽ പറഞ്ഞു - ഈ ഭാഗ്യത്തേക്കാളേറെ ഭാഗ്യമല്ലേ ഈ പൂരനഗരിയിൽ പൂരത്തിന് എത്താൻ സാധിച്ചത്. പൂരത്തിരക്കിലേക്ക് നടന്നലിയുകയായിരുന്നു അപ്പോൾ ആ ലോട്ടറി വിൽപനക്കാരൻ. പണികൾ വേഗം തീർത്ത് കച്ചവടങ്ങൾ വേഗം അവസാനിപ്പിച്ച് ഓരോ തൃശൂർക്കാരനും പൂരത്തിരക്കിലേക്ക് ചേർന്നലിയാനുള്ള വെപ്രാളത്തിലാണ്. ബലൂണ്‍വിൽപനയ്ക്കെത്തിയിരിക്കുന്നത് കൂടുതലും ഇതരസംസ്ഥാനക്കാരാണ്. ട്രെയിൻ കയറി ഉത്തരേന്ത്യയിൽ ചെന്ന് അവർ പറയുമായിരിക്കും...ദുരെദൂരെ തൃശൂരെന്ന നാട്ടില് ഒരു പൂരമുണ്ടെന്ന്...കണ്ടാൽ മതിയാകാത്ത പൂരക്കാഴ്ചകളുണ്ടെന്ന്...

സാന്പിൾ വെടിക്കെട്ടിന് ഒരുങ്ങിയിരിക്കുന്ന നഗരത്തിനുള്ളിൽ ചുറ്റി നടക്കുന്പോൾ ആകാശം പോലും ഒരുങ്ങിയിരിക്കുന്ന പോലെ തോന്നി. മണ്ണിലെ പൂരത്തിനൊപ്പം കൂടാൻ വിണ്ണിനും മോഹം. തേക്കിൻകാട് മൈതാനത്തിനകത്ത് തിരുവന്പാടിക്കാരും പാറമേക്കാവുകാരും തിരക്കിലാണ്. പണ്ടത്തെപോലെ അത്ര ശബ്ദമില്ലെങ്കിലും സാന്പിൾ പൊരിക്കുമെന്ന് പറഞ്ഞത് പടിഞ്ഞാറേ കോട്ടയിലെ ആന്‍റണിയേട്ടനാണ്. ഇതിനപ്പുറത്തെ സൗണ്ടില് പൊട്ടിച്ചിട്ട്ണ്ട് പണ്ടൊക്കെ...എന്ന് ആന്‍റണിയേട്ടൻ ഓർമിപ്പിക്കുകയും ചെയ്തു. മ്മ്ടെ കാട്ടാളൻ ജോസൊക്കെ പൊട്ടിച്ച പൊട്ടിക്കല് എന്താരുന്നു!! അതായിരുന്നു വെടിക്കെട്ട്.. വെടിക്കെട്ടിന്‍റെ ശബ്ദംകുറച്ചതിൽ മുപ്പർക്ക് ഭയങ്കര ദേഷ്യമുണ്ട്. എന്നാലും സംഗതി കസറുമെന്ന് ഓരോ തൃശൂർക്കാരനേയും പോലെ, ഓരോ വെടിക്കെട്ട് കന്പക്കാരനേയും പോലെ ആന്‍റണിയേട്ടനും ആഗ്രഹിക്കുന്നു. തേക്കിൻകാട് മൈതാനത്ത് കുഴിമിന്നിക്കും അമിട്ടുകൾക്കുമൊക്കെയായി കുഴികൾ കുത്തിക്കഴിഞ്ഞു. അഗ്നിപുഷ്പങ്ങൾക്ക് വിത്തുപാകാൻ നിലമൊരുക്കുന്ന വെടിക്കെട്ടുപണിക്കാർ. കഴിഞ്ഞ തവണ പൂരത്തിനെത്തിയപ്പോൾ നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേൾ വെടിക്കെട്ടിനെ കുറിച്ച് പേടിയോടെ സംസാരിച്ചു. കൗണ്ടറിൽ പൈസ കൊടുക്കാൻ നേരം കാഷിലിരുന്ന ആൾ പറഞ്ഞു - അവൾക്ക് പേടിയാ വെടിക്കെട്ട്...അവളുടെ ഭർത്താവ് വെടിക്കെട്ട് പണിക്കാരനായിരുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ചവരുടെ കൂട്ടത്തിൽ അവളുടെ ഭർത്താവുണ്ടായിരുന്നു.

കണ്ടിട്ടുണ്ടോ ഇവിടത്തെ എക്സിബിഷൻ

എക്സിബിഷന് നല്ലതിരക്കാണ്. ഈ തൃശൂർ നഗരത്തിനകത്തെ കടകളിൽ കിട്ടാത്തതൊന്നും എക്സിബിഷനിൽ ഉണ്ടാകില്ല. എന്നാലും തൃശൂർക്കാർക്ക് പൂരം എക്സിബിഷൻ ഒരു ആഘോഷമാണ്. തൃശൂർക്കാർ മറ്റിടങ്ങളിലെ ബന്ധുക്കളെ പൂരം കാണാൻ മാത്രമല്ല പൂരം എക്സിബിഷൻ കാണാൻ കൂടിയാണ് ക്ഷണിക്കുക. പിന്നൊരു പോക്കുണ്ട്..കുഞ്ഞുകുട്ടി പരാധീനതകളുമായി എക്സിബിഷൻ കാണാൻ. കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടി, മുളകുബജിയും കരിന്പിൻ ജ്യൂസും കഴിച്ച്, യന്ത്ര ഉൗഞ്ഞാലിൽ കയറി, വെള്ളം നിറച്ച് വെടിവെക്കുന്ന തോക്കും കളിപ്പാട്ടങ്ങളും വാങ്ങി, പോപ് കോണും പഞ്ഞിമിഠായിയും തിന്ന്...അങ്ങനെ ഒരു എക്സിബിഷൻ യാത്ര..ലോകത്തെ ഒരു ഷോപ്പിംഗ് മാളിലും കിട്ടാത്ത ലഹരിയും സന്തോഷവും ആവേശവുമുണ്ട് തൃശൂർ പൂരം എക്സിബിഷൻ ഷോപ്പിംഗിനെന്ന് തോന്നിയിട്ടുണ്ട്...തോന്നലല്ല അതാണ് സത്യം. എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ചാൽ വെള്ളത്തിലൂടെ ഓടുന്ന റോസ് നിറമുള്ള ബോട്ട് പണ്ട് അച്ഛൻ മേടിച്ചു തന്നത് എക്സിബിഷനിൽ നിന്നായിരുന്നു. എക്സിബിഷൻ എന്നു കേൾക്കുന്പോൾ ആദ്യം വരുന്ന ഓർമ ആ ബോട്ടാണ്.

ഒരേയൊരു ലക്ഷ്മിക്കുട്ടി

ആനകൾ പല വഴിയിൽ നിന്നായി നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊന്പൻമാർക്കാണ് പൂരപ്പറന്പിൽ ഇടമുള്ളത്. ശബരിമലയിലേക്ക് സ്ത്രീകൾ പോകാത്തതു പോലെ പൂരപ്പറന്പിലേക്ക് പിടിയാനകൾ വരാറില്ല. എന്നാൽ പൂരപ്പറന്പിൽ നിറയുന്ന കൊന്പൻമാർക്കിടയിൽ തൃശൂരിലൊരു പിടിയാന എത്താറുണ്ട്. തിരുവന്പാടിയുടെ ലക്ഷ്മിക്കുട്ടിയെന്ന പിടിയാന. തേക്കിൻകാട് മൈതാനിയിൽ ആനകളെ ഡോക്ടർമാർ പരിശോധിക്കുന്പോൾ അവളെയും പറന്പിൽ കെട്ടിയിരിക്കും.

ഓരോ ആനയേയും പേരു പറഞ്ഞുവിളിക്കുന്ന ആനപ്രാന്തനായ സുഹൃത്തുണ്ട്. സ്കൂളിൽ പഠിക്കുന്പോൾ കാണാപാഠം പഠിക്കാൻ മടിയായിരുന്ന ആ കൂട്ടുകാരൻ എങ്ങനെ ഓരോ ആനയുടേയും പേരും മറ്റു വിവരങ്ങളും ഇത്ര കൃത്യമായി ഓർത്തുവെക്കുന്നുവെന്നോർത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്. ആനകളെ വിശദമായി പരിശോധിക്കുന്ന തൃശൂരിന്‍റെ സ്വന്തം ആന ഡോക്ടർ പി.ബി. ഗിരിദാസ്. തന്‍റെ കല്യാണത്തിന് ആനകൾക്ക് സദ്യവിളന്പിയിട്ടുണ്ട് ഈ ആനഡോക്ടർ. ഇന്ത്യയിലെ തന്നെ പ്രശസ്ത ആനചികിത്സകരായ ഡോ. കെ.സി. പണിക്കരുടേയും ഡോ. കൈമളിന്‍റെയുമൊക്കെ പിൻമുറക്കാരൻ.

പണിക്കാർക്കുമുണ്ട് പറയാൻ

പന്തലുകൾ തലയെടുപ്പോടെ നെഞ്ചുവിരിച്ച് ഉയർന്നു നിൽക്കുന്നു. പൂരനഗരിയിലെത്തുന്നവരെല്ലാം മൂന്നു പൂരപ്പന്തലുകൾക്കും മാർക്കിടുമെന്നതിനാൽ ഓരോ പന്തലും ഒരു പടി മുന്നിലാകാനാണ് പണിക്കാർ ഉത്സാഹിക്കുന്നത്. തൃശൂർ പൂരത്തിന്‍റെ പന്തല് പണിക്ക് വല്ലാത്തൊരു ത്രില്ലാണെന്ന് പണിക്കാർ പറയുന്നു. ഈ പന്തലിന്‍റെ മുകളിലിരുന്ന് ഈ നഗരത്തെ കാണുന്ന ആ കാഴ്ചയുണ്ടല്ലോ...ന്‍റെ മാഷേ അതാണ് കാഴ്ച...ഗോപുരമുകളിൽ നിന്നുള്ള നഗരക്കാഴ്ച...പന്തലിന്‍റെ ഏറ്റവും മുകൾഭാഗത്തിരുന്ന് പണിക്കാരിലൊരാൾ പറഞ്ഞു. മോഹൻലാലും ഇതല്ലേ പറയുന്നത്...ഉയരും കൂടും തോറും കാഴ്ചയുടെ ഭംഗി കൂടുമെന്ന്.... പന്തലിന്‍റെ മുകളിലിരിക്കുന്പോൾ ബൈബിൾ ടവറിന്‍റെ വേറിട്ട കാഴ്ച കാണാം..അഞ്ചുവിളക്കിനെ മുകളിൽ നിന്ന് നോക്കാം...തേക്കിൻകാട് മൈതാനത്തിന്‍റെ ഡ്രോണ്‍ ഷോട്ട് എടുക്കാം...

സ്വർണക്കടകളുടെ നാടാണ് തൃശൂർ. സ്വർണവർണമുള്ള ആനച്ചമയങ്ങൾ കണ്ടപ്പോൾ ഏതോ വലിയൊരു ജ്വല്ലറിയിൽ കയറിയ പോലെ തോന്നി. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങൾ എന്ന് സ്ഥിരമായി പറയാറും എഴുതാറുമുണ്ട്. ഇപ്പോൾ കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് ചമയപ്രദർശനം. ആനകളെല്ലാം തേക്കിൻകാട്ടിലും. പാറമേക്കാവുകാർ അഗ്രശാലയിലാണ് ചമയങ്ങളൊരുക്കുന്നത്. പശ്ചാത്തലത്തിൽ അലയടിക്കുന്ന പഞ്ചവാദ്യം...സൂര്യപ്രകാശം ചൊരിയുന്ന ലൈറ്റുകൾ..മിന്നിത്തിളങ്ങുന്ന ആനച്ചമയങ്ങളിൽ നെറ്റിപ്പട്ടവും പട്ടുകുടകളും..എല്ലാ വർഷവും കാണുന്നതെങ്കിലും ഓരോ വർഷവും പുതുമ തോന്നുന്ന കാഴ്ച.

തിരുവന്പാടിയുടേയും പാറമേക്കാവിന്‍റെയും അടുക്കളപ്പുരകളിൽ തിരക്കിട്ട പണിയാണ് പൂരം ദിവസങ്ങളിൽ. അതാരും അധികം കാണാറില്ല. ആനക്കാർക്കും കൊട്ടുകാർക്കും പോലീസുകാർക്കും ആന ഡോക്ടർമാർക്കും ലോറിക്കാർക്കും എന്നുവേണ്ട നിരവധി പേർക്കുള്ള ഭക്ഷണം ഒരുക്കുന്ന തിരക്കുണ്ട് രണ്ടിടത്തും. വിഭവസമൃദ്ധമായ സദ്യ തന്നെയാണ് ഒരുക്കാറുള്ളത്.

ഭാവികാലത്തെക്കുറിച്ചറിയാൻ റൗണ്ടിനുചുറ്റും വട്ടമിട്ടിരിക്കുന്ന പക്ഷിശാസ്ത്രക്കാരും കൈനോട്ടക്കാരും പൂരക്കാലത്തെ രസകരമായകാഴ്ചയാണ്. തട്ടുകടകളിലും ഹോട്ടലുകളിലും തിരക്കോട് തിരക്കാണ്. ഓംലറ്റിന്‍റെ മണം നഗരവീഥികളിൽ രാത്രിയിൽ പടരും. ചൂടു കടലയുടെ മണവും.

രാവിലെ വരും തിരുവന്പാടി, നട്ടുച്ചയ്ക്കു പാറമേക്കാവും

പൂരം നാളിൽ രാവിലെ വെയിലിന് ചൂടേറും മുൻപ് ഏഴരയോടെ തിരുവന്പാടി വരവും ഉച്ചവെയിൽ തിളയ്ക്കുന്പോൾ പന്ത്രണ്ടരയോടെ പാറമേക്കാവിന്‍റെ പൂരം പുറപ്പാടും. രണ്ടും കാണേണ്ട കാഴ്ച തന്നെ. തൃശൂർക്കാർക്കത് നന്നായി അറിയാം. എന്നാൽ ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവർക്ക് അതറിയില്ല. പൂരത്തിനെല്ലാം കാണാൻ പറ്റില്ല. എല്ലാം കേൾക്കാനും പറ്റില്ല. കാണാൻ കഴിയുന്നത്ര കാണുക, അങ്ങനെ പൂരം കൊള്ളുക. ഇത്തവണ കാണാൻ കഴിയാതെപോയതെല്ലാം അടുത്ത തവണ കാണുക.

മഠത്തിലെ വരവ് കാണാനും പഞ്ചവാദ്യം കേൾക്കാനും പോയാൽ പാറമേക്കാവ് പുറപ്പാട് കാണാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇതിലേതു വേണമെന്ന് തീരുമാനിക്കാം. രണ്ടും മാറി മാറി കാണുന്നവരുമുണ്ട്. ഇലഞ്ഞിത്തറ മേളം എന്തായാലും മിസ്സാക്കാൻ പറ്റില്ല. മുന്നൂറോളം പേരുടെ വലിയൊരു ഓർക്കസ്ട്ര ഒരുക്കുന്ന ആ മെളപ്പെരുമഴ നനയാതിരിക്കാനാവുമോ.. പുറത്തപ്പോൾ തിരുവന്പാടിയുടെ മേളവും തിമർത്തു പെയ്യുന്നുണ്ടാവും.

പിന്നെ തെക്കോട്ടിറക്കമല്ലേ. അതു കണ്ടില്ലെങ്കിൽ പിന്നെന്തു പൂരം... പുരുഷാരം എന്ന വാക്കിന്‍റെ അർത്ഥം കണ്ണുകൊണ്ട് കാണാം തെക്കേഗോപുരനടയിൽ. വർണക്കുടകൾ മാറിമറയുന്നതിനു മധ്യേ പൂഴിവാരിയെറിഞ്ഞാൽ താഴെ വീഴാത്ത പുരുഷാരം.

ഉള്ളുപിടയും, ഉപചാരം ചൊല്ലുന്പോൾ

പകൽപൂരത്തിന്‍റെ ക്ഷീണം തീർക്കാൻ എവിടെയെങ്കിലുമൊന്ന് കിടന്ന് പകൽപൂരക്കിനാവുകൾ കണ്ടുറങ്ങുന്പോൾ വടക്കുന്നാഥന്‍റെ നിയമവെടി മുഴങ്ങും. അപ്പോൾ ചാടിയെഴുനേൽക്കും. വെടിക്കെട്ടിനായി നഗരം കാത്തുകിടക്കുന്നുണ്ടാവും. വൈകാതെ ആകാശത്തിന് തീപിടിക്കും. അമിട്ടുകൾ നിറമുള്ള തീയായി ആകാശത്തിൽ പടരും.

പുലരും വരെ തേക്കിൻകാടിന്‍റെ ആകാശം തിരുവന്പാടിയും പാറമേക്കാവും പങ്കിട്ടെടുക്കും. പിന്നെ പകൽപൂരമാണ്. തൃശൂർ പൂരം ദിവസം അതിഥികളെ വിരുന്നൂട്ടിയ തൃശൂരിലെ വീട്ടമ്മമാർക്ക് പൂരം കാണാൻ കഴിയാതെ പോയതിലുള്ള വിഷമങ്ങൾ അന്നാണ് തീരുക. പകൽപൂരം ആ വീട്ടമ്മമാർക്കുള്ളതാണ്. കുടമാറ്റവും എഴുന്നള്ളിപ്പും വെടിക്കെട്ടുമെല്ലാമുള്ള പകൽപൂരം. തലേദിവസത്തെ പൂരം കണ്ടവർക്ക് കാണാൻസാധിക്കാതെ പോയ ഒന്നുകൂടിയുണ്ട് പകൽപൂരത്തിന്‍റെ ക്ലൈമാക്സിൽ. തിരുവന്പാടി - പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിനിർത്തി ഉപചാരം ചൊല്ലിപിരിയുന്ന നൊന്പരമുണർത്തുന്ന കാഴ്ച. ഇനി അടുത്ത പൂരം നാളിൽ കാണാമെന്ന് പറഞ്ഞ് ഭഗവതിമാർ രണ്ടുവഴിക്ക് പിരിയുന്പോൾ മനമിടറും...

പകൽപൂരം പിരിഞ്ഞ തേക്കിൻകാട് മൈതാനിയിൽ കരിമരുന്നിന്‍റെ ഗന്ധം ആനപ്പിണ്ടത്തിന്‍റെ ഗന്ധത്തോടു ചേർന്ന് ഉച്ചവെയിലിൽ പടരും. കടലാസ് കഷണങ്ങളും ബലൂണ്‍ കഷണങ്ങളും ഐസ്ക്രീം കപ്പുകളും കുപ്പികളുമെല്ലാം വാരിവലിച്ചിട്ട മൈതാനം. പന്തലുകാർ പതിയെ പന്തലഴിക്കാൻ തുടങ്ങിയിരിക്കും. പാരച്യൂട്ടു പോലെ വിരിഞ്ഞിറങ്ങിയ കുട അമിട്ടിലെ കുടകൾ വലിയ മരങ്ങൾക്കു മുകളിൽ കുടുങ്ങി മയങ്ങിക്കിടപ്പുണ്ടാകും. പട്ടയുമെടുത്ത് നഗരം വിട്ടിറങ്ങിപ്പോകുന്ന കരിവീരൻമാരുടെ ചങ്ങലകിലുക്കം.. കൊട്ടുകാർ ചെണ്ടയും തൂക്കി തിരിച്ചു പോകുന്നു. പോലീസുകാർ വണ്ടികളിൽ കയറി വീടുപറ്റാനുള്ള തിരക്കിൽ...എക്സിബിഷൻ കാണാത്തവർ അതു കാണാൻ കയറുന്നു... കച്ചവടക്കാരെല്ലാം മടക്കയാത്രക്കുള്ള ഒരുക്കത്തിലാണ്.. നഗരത്തിനകത്തേക്ക് രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം പഴയപോലെ ബസും മറ്റും വാഹനങ്ങളുമെത്തിത്തുടങ്ങിയിരിക്കുന്നു... രണ്ടു ദിവസത്തേക്ക് വിട്ടുകൊടുത്ത തേക്കിൻകാട്ടിലേക്ക് ക്ലാവറും ഗുലാനുമായി ചീട്ടുകളിക്കാർ തിരിച്ചെത്തിയിരിക്കുന്നു.

പൂരം കൊണ്ടതിന്‍റെ ക്ഷീണമെല്ലാം പൂരക്കഞ്ഞി കുടിക്കുന്നതോടെ മാറും. പാളപ്പാത്രത്തിൽ പ്ലാവില കുന്പിൾ കുത്തി കഞ്ഞി കുടിച്ച് പതിയെ വീടുപറ്റാം. അല്ലെങ്കിൽ തേക്കിൻകാട്ടിനകത്തെ ഏതെങ്കിലും മരത്തണലിൽ കിടന്നുറങ്ങാം. വീട്ടിലായാലും മരത്തണലിലായാലും കിടക്കുന്നതേ ഓർമ കാണൂ.. തിരുവന്പാടി വരവും പാറമേക്കാവ് പുറപ്പാടും ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവും തെക്കോട്ടിറക്കവും രാത്രിപൂരവും വെടിക്കെട്ടും ഉപചാരം ചൊല്ലലുമെല്ലാം ഒരു സിനിമ പോലെ മനസിലെ സ്വപ്നത്തിൽ തെളിയും...അടുത്ത പൂരം വരെ കണ്ടുതീർക്കാൻ ആ സ്വപ്നങ്ങൾ ധാരാളം...

ഋഷി